Connect with us

Video Stories

ഇന്ത്യന്‍ മുസ്‌ലിംകളും ഇതര മതസ്ഥരും

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി
മുസ്‌ലിം ജനസംഖ്യയില്‍ ലോകത്ത് മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ ജനസംഖ്യയില്‍ 82 ശതമാനം പേരും ഹിന്ദു മത വിശ്വാസികളാണെങ്കിലും അവരും മുസ്‌ലികളും തമ്മില്‍ വളരെ സൗഹാര്‍ദത്തിലാണ് കഴിയുന്നത്. ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിച്ചത് ബലപ്രയോഗത്തിലൂടെയോ അധികാരത്തിലൂടെയോ അല്ല. ഈ രാജ്യത്ത് ഇസ്‌ലാമിന്റെ കിരണങ്ങള്‍ ആദ്യമായും ഏറ്റുവാങ്ങിയ പ്രദേശം കേരളം അഥവാ മലബാര്‍ ആണല്ലോ. പ്രവാചകന്റെ കാലത്ത് തന്നെ ഇസ്‌ലാം ഇവിടെ പ്രചരിച്ചു എന്നതാണ് വിശ്വസനീയമായ ചരിത്രം. മാലിക് ഇബ്‌നു ദീനാറിന്റെ നേതൃത്വത്തില്‍ മതപ്രബോധകരായി ഇവിടെ എത്തിയ അറബികളെ കേരളീയര്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുകയായിരുന്നു. അവര്‍ക്ക് താമസ സൗകര്യം ചെയ്തു കൊടുത്തു. പള്ളികള്‍ നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കി. ഒരു സംഭവത്തെ തുടര്‍ന്നാണ് ഇന്ത്യയില്‍ സിന്ധ് പ്രദേശത്ത് ഇസ്‌ലാം പ്രചരിച്ചത്. സിലോണില്‍ അവിടുത്തെ രാജാവ് ഭര്‍ത്താക്കന്‍മാരുടെ മരണത്തെതുടര്‍ന്ന് വിധവകളായിത്തീര്‍ന്ന സ്ത്രീകളെ അന്നത്തെ മുസ്‌ലിം ഭരണത്തിലെ ഗവര്‍ണറായിരുന്ന ഹജ്ജാജിന്റെ അടുത്തേക്കയച്ചു. അവര്‍ സഞ്ചരിച്ച കപ്പല്‍ സിന്ധിലെത്തിയപ്പോള്‍ കടല്‍കൊള്ളക്കാര്‍ കപ്പല്‍ പിടിച്ചെടുത്ത് സ്ത്രീകളെ ബന്ധികളാക്കി. വിവരമറിഞ്ഞ ഗവര്‍ണര്‍ സിന്ധിലെ രാജാവായ ദാഹിറിനോട് ബന്ധികളെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ നിസ്സഹായത പ്രകടിപ്പിച്ചപ്പോള്‍ ഹജാജ്ജ് ഹി: 92 എ.ഡി. 711ല്‍ മുഹമ്മദുബ്‌നുല്‍ ഖാസിമിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ സിന്ധിലേക്കയച്ചു. അദ്ദേഹം സിന്ധ് കീഴ്‌പ്പെടുത്തി വര്‍ഷങ്ങള്‍ക്ക്‌ശേഷം തിരിച്ചുപോരുമ്പോള്‍ അദ്ദേഹത്തിന്റെ നീതിയുടെയും സ്‌നേഹത്തിന്റെയും സുഖം അനുഭവിച്ചറിഞ്ഞ അവിടുത്തെ ഹിന്ദുക്കള്‍ കരയുകയായിരുന്നുവത്രെ.
എട്ട് നൂറ്റാണ്ട് ഇന്ത്യ ഭരിച്ച മുസ്‌ലിംകള്‍ ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റിയ ഒറ്റ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബ്രിട്ടീഷ്‌കാര്‍ ഇന്ത്യയില്‍ വരുമ്പോള്‍ ഇവിടുത്തെ ഭരണാധികാരികള്‍ മുസ്‌ലിംകളായിരുന്നുവല്ലോ, സവര്‍ണരുടെ പീഡനത്തിന്റെയും ഉച്ചനീചത്വത്തിന്റെയും കൈപ്പ്‌നീര് കുടിക്കുകയായിരുന്ന ഇന്ത്യക്കാര്‍ ഇസ്‌ലാമിന്റെ തൗഹീദ് ദര്‍ശനവും സമത്വ വ്യവസ്ഥയും ആകര്‍ഷിക്കുകയായിരുന്നു. കച്ചവടക്കാരായി ഇവിടെ എത്തിയ അറബികളുടെ സത്യസന്ധതയും വിശ്വസ്തതയും അവരില്‍ ശക്തമായ സ്വാധീനം ചെലുത്തി. മതപ്രബോധകരായിരുന്ന സൂഫിവര്യന്‍മാരുടെ ഭക്തിയും അവരുടെ മതം സ്വീകരിക്കുന്നതിന് പ്രേരണയായി.
എന്നാല്‍ ബ്രിട്ടീഷുകാരുടെ അധിനിവേശം ഇവിടുത്തെ ഹിന്ദു-മുസ്‌ലിം സൗഹൃദം തകര്‍ത്തു. വിദേശ ഭരണത്തിനെതിരില്‍ ഇവിടെ സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടു. ഇതിന്റെ മുന്‍പന്തിയില്‍ മുസ്‌ലിംകളായിരുന്നു. അതിനാല്‍ ഈ സമരം തകര്‍ക്കാനുള്ള ഏക പോംവഴി മുസ്‌ലിംകള്‍ക്കെതിരില്‍ ഭൂരിപക്ഷസമുദായത്തില്‍ ശത്രുത വളര്‍ത്തി ചേരിതിരിവ് സൃഷ്ടിക്കുക എന്നതാണെന്ന് അവര്‍ മനസ്സിലാക്കി. പ്രസിദ്ധ ചിന്തകനായ മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി ‘മുസ്‌ലിംകള്‍ ഇന്ത്യയില്‍’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു. ജനങ്ങളെ ഭിന്നിപ്പിച്ചു കുഴപ്പമുണ്ടാക്കാന്‍ അവര്‍ എല്ലാ തന്ത്രവും പ്രയോഗിച്ചു. ഗവര്‍ണര്‍ ജനറലും ഭരണോദ്യോഗസ്ഥന്മാരും ഒരു ഹിന്ദു നേതാവിനെ ഹിന്ദുമതത്തിന്റെ അനിവാര്യത പറഞ്ഞ് ബോധ്യപ്പെടുത്തി. നാട്ടുകാരില്‍നിന്ന് ഇസ്‌ലാം സ്വീകരിച്ചവരെ അവരുടെ പൂര്‍വ്വിക മതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതാണെന്നും, ഹിന്ദുക്കളെ മതവര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കേണ്ടതാണെന്നുമുള്ള വികാരം അയാളില്‍ ജനിപ്പിച്ചു. കാരണം ഖിലാഫത്ത് പ്രസ്ഥാനത്തിലും മുസ്‌ലിംകളുടെ മികവും ആവേശവും ക്രമീകരണവും എല്ലാവരും മനസ്സിലാക്കിയിരുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. മതേതരത്വവും മതന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും അംഗീകരിക്കുന്നതുമായ ഒരു ഭരണഘടന നിലവില്‍വന്നു. മതേതര കക്ഷിയായ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. മൗലാനാ അബുല്‍ കലാം ആസാദ്, സാകിര്‍ ഹുസൈന്‍, ഫഖ്‌റുദ്ദീന്‍ അഹമ്മദ് തുടങ്ങി പല പ്രമുഖ മുസ്‌ലിംകളും വിവിധ കാലഘട്ടങ്ങളിലായി ഭരണത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു. അതിനിടക്ക് മഹാത്മാഗാന്ധിയെ വധിച്ചവരുടെ ചിന്തയുള്ള ഒരു വിഭാഗം സമൂഹത്തില്‍ വര്‍ഗീയ ചിന്തയും ചേരിതിരിവും സൃഷ്ടിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ദുര്‍ബലാവസ്ഥയില്‍ ഇവര്‍ ജനങ്ങളില്‍ വിദ്വേഷരാഷ്ട്രീയ ചിന്ത ശക്തിപ്പെടുത്തി. പാര്‍ലിമെന്റില്‍ ഭൂരിപക്ഷം നേടി ഇന്ത്യയെ ഭരിക്കുകയാണ്. ഭരണഘടനയുടെയും മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശ, താല്‍പര്യങ്ങളുടെയുംമേല്‍ കൈവെക്കുന്ന സമീപനം കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ്. ഇതിനെതിരില്‍ ഒരു പുതിയ പോര്‍മുഖം സൃഷ്ടിച്ചിട്ടില്ലെങ്കില്‍ നിലനില്‍പുതന്നെ അപകടത്തിലാകും. എന്നാല്‍ ഈ സമരം സമാധാനത്തിന്റേയും സൗഹൃദത്തിന്റെയും ആയുധം ഉപയോഗിച്ചായിരിക്കണം. ഇവിടെ ഇതര മതസ്ഥരോടുള്ള സമീപനത്തില്‍ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന നയം എന്തെന്ന് വ്യക്തമാക്കേണ്ടതുണ്ട്. എല്ലാ മനുഷ്യരും അവര്‍ ഏത് മതക്കാരാകട്ടെ, രാജ്യക്കാരാകട്ടെ ആദമിന്റെ മക്കള്‍, സഹോദരീ സഹോദരന്മാര്‍, ദൈവം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ മതസ്ഥരെയും ഒറ്റ മതത്തിന്റെ അനുയായികളാക്കാന് അവന് കഴിയുമായിരുന്നു. എന്നാല്‍ മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യം അനുവദിക്കുകയാണ് ചെയ്തത്. മാനുഷികമായ അവകാശങ്ങളിലും പദവികളിലും എല്ലാവരും തുല്യര്‍. നീതിയുടെ വിഷയത്തില്‍ മുസ്‌ലിമും അമുസ്‌ലിമും തമ്മില്‍ യാതൊരു വിവേചനവുമില്ല. ഒരു മുസ്‌ലിമിന് നന്മ ചെയ്യുന്നതുപോലെ അമുസ്‌ലിമിന് നന്മ ചെയ്യുന്നതും പുണ്യമാണ്. അയല്‍വാസിയോടുള്ള കടമകളില്‍ എല്ലാ മതക്കാരും തുല്യരാണ്.
എല്ലാ മതചിക്തക്കാരുടെ മതചിഹ്നങ്ങളും ആദരിക്കണം. അവയെ ഭത്സിക്കാന്‍ പാടില്ല. ഏതെങ്കിലും മതക്കാര്‍ ശത്രുതാമനോഭാവത്തോടെ പെരുമാറിയാല്‍ അവരെ മിത്രങ്ങളാക്കി മാറ്റുന്ന സമീപനരീതി സ്വീകരിക്കണം. ജനങ്ങള്‍ക്കും രാജ്യത്തിനും നന്മയും ക്ഷേമവും കൈവരുത്തുന്ന വിഷയത്തില്‍ സഹകരിച്ചുപ്രവര്‍ത്തിക്കണം. അതിക്രമം ആരുടെ ഭാഗത്തുനിന്നായിലും അതിന് കൂട്ടുനില്‍ക്കരുത്. തിന്മയെ അതേ രൂപത്തിലുള്ള തിന്മകൊണ്ടല്ല ചെറുക്കേണ്ടത്, മറിച്ച് നന്മകൊണ്ടാണ്. ഇപ്പറഞ്ഞ തത്വങ്ങളെല്ലാം വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്.
പ്രവാചകന്റെ കാലത്ത് അമുസ്‌ലിം പ്രദേശമായ ഹബ്ശ- എത്യോപ്യ-യിലേക്ക് അഭയാര്‍ത്ഥികളായി പോയി അവിടെ സുരക്ഷിതത്വം ലഭിച്ച മുസ്‌ലിംകള്‍ ഏതുകാലത്തും നാട്ടിലും ഒരു പാഠമാണ്. എത്ര സമര്‍ത്ഥമായ സമീപനമാണ് അവര്‍ അവിടെ സ്വീകരിച്ചത്. അതുകൊണ്ട് അവരെ വിട്ടുതരാന്‍ പോയ ശത്രുവിഭാഗത്തിന് നിരാശരായി മടങ്ങേണ്ടിവന്നു. ഇന്ത്യയിലും ഇതുപോലെ ഭൂരിപക്ഷ സമുദായവുമായി പ്രായോഗിക ചിന്തയിലധിഷ്ഠിതമായതും സമര്‍ത്ഥവുമായ സമീപനരീതി സ്വീകരിച്ച് അവരുടെ സ്‌നേഹവും സൗഹൃദവും ആര്‍ജിക്കേണ്ടതാണ്. എങ്കില്‍ മുസ്‌ലിംകള്‍ക്കെതിരില്‍ ഏതെങ്കിലും ഭാഗത്തുനിന്ന് അനീതിയുണ്ടായാല്‍ അവരുടെ രക്ഷക്ക്‌വേണ്ടി ഇതരമതസ്ഥരായ സഹോദരന്മാര്‍ മുന്നിട്ടിറങ്ങണം.
ഇന്ത്യയില്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയം അനിവാര്യമാണ്. രാഷ്ട്രീയമായി സ്വന്തമായി സംഘടിച്ചു അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പ്രസ്ഥാനങ്ങളുമായി സഹകരിച്ചോ, അവരെയും അവരുടെ സംസ്‌കാരത്തെയും അംഗീകരിക്കുന്ന മതേതര കക്ഷികളില്‍ ചേര്‍ന്നോ പ്രവര്‍ത്തിക്കാവുന്നതാണ്. മുസ്‌ലിംകള്‍ക്കെതിരെയുള്ള ഭരണാധികാരികളുടെ അനീതിക്കുമുമ്പില്‍ മൗനം അത്യാപത്താണ്.

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending