Connect with us

Video Stories

മനോഹരമായ ഭൂമിയെ മനുഷ്യന്‍ നശിപ്പിക്കുകയോ

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി
മനുഷ്യന് ജന്മം നല്‍കിയ, അവന്‍ പാര്‍ക്കുന്ന ഈ ഭൂമി ദൈവം കനിഞ്ഞേകിയ മഹത്തായ ഒരു അനുഗ്രഹമാണ്. ഭൂമി എന്നു പറയുമ്പോള്‍ അതിലെ ആന്തരികവസ്തുക്കള്‍, ഖനിജങ്ങള്‍, ഉപരിതലത്തിലെ സസ്യങ്ങള്‍, വൃക്ഷങ്ങള്‍, വിവിധ തരം പ്രാണികള്‍, പക്ഷികള്‍, മൃഗങ്ങള്‍, കുന്നുകള്‍, മലകള്‍, ജലം, നദികള്‍, സമുദ്രങ്ങള്‍, വായു എല്ലാം ഉള്‍പ്പെടുന്നു. ഈ ഭൂമിയും അതിലെ വസ്തുക്കളും നിങ്ങള്‍ക്ക് വേണ്ടിയാണ് സൃഷ്ടിച്ചതെന്ന് സ്രഷ്ടാവ് മനുഷ്യനെ ഉണര്‍ത്തുന്നു. ദൈവത്തിന്റെ അസ്തിത്വത്തിനും സൃഷ്ടിവൈഭവത്തിനുമുള്ള ഏറ്റവും വലിയ തെളിവാണ് മനോഹരമായ ഈ ഭൂമിയും അതിലെ എണ്ണിയാല്‍ ഒടുങ്ങാത്ത വസ്തുക്കളും. ഈ ഭൂമിയിലെ വായു ശ്വസിച്ചും ജലം ഉപയോഗിച്ചും ഇവിടെ കൃഷി ചെയ്തും പഴങ്ങളും ഉല്‍പ്പന്നങ്ങളും തിന്നും സൃഷ്ടാവിന് നന്ദി കാണിച്ചും അവന്റെ ആജ്ഞകള്‍ അനുസരിച്ചും ജീവിക്കുകയാണ് മനുഷ്യന്റെ കടമ.
എന്നാല്‍ മനുഷ്യന്‍ അവന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഈ ഭൂമിയെ അതില ജലം, കുന്നുകള്‍ മലകള്‍, വനങ്ങള്‍, വൃക്ഷങ്ങള്‍,ജീവികള്‍ എന്നിവയെ തെറ്റായി കൈകാര്യം ചെയ്യുക വഴി വമ്പിച്ച നാശത്തിലേക്കാണ് ഭൂലോകത്തെ നയിക്കുന്നത്. വെള്ളപ്പൊക്കം, മലയിടിച്ചല്‍, ഉരുള്‍പൊട്ടല്‍, അത്യുഷ്ണം തുടങ്ങിയ പ്രകൃതി മാറ്റങ്ങള്‍ക്കെല്ലാം ഒരളവോളം കാരണം മനുഷ്യന്റെ തന്നെ ദുഷ്‌ചെയ്തികളാണ്. സൂര്യനില്‍ നിന്നുള്ള അപകടകാരിയായ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ഭൂമിയിലേക്ക് വീണ് മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും വിപത്ത് സംഭവിക്കാതിരിക്കാന്‍ സ്രഷ്ടാവ് അന്തരീക്ഷത്തില്‍ സ്ഥാപിച്ച കവചമാണ് ഓസോണ്‍ പാളി. എന്നാല്‍ മനുഷ്യന്‍ പുറത്തേക്ക് വിടുന്ന മാരകമായ വാതകങ്ങള്‍ ഈ സംരക്ഷണ കവചത്തിന് തുളകള്‍ വീഴ്ത്തുകയാണ്. ഇത് ക്രമാതീതമായി വര്‍ധിച്ചാല്‍ ശക്തമായ ചൂട് കാരണം ഈ ഭൂമിയില്‍ ജീവിക്കുക തന്നെ അസാധ്യമാകുന്ന അവസ്ഥയുണ്ടാകുന്നു. ഇവിടെ ജനിച്ചു വളരുന്ന എല്ലാ തലമുറകള്‍ക്കും ഭാവിയില്‍ ജീവിക്കാനുള്ള സ്ഥലമാണ് ഈ ഭൂമി. പ്രസിദ്ധ അറബി ചിന്തകനായ അബ്ദുല്‍ ബായി ഖലീഫ ഒരു ലേഖനത്തില്‍ പ്രസ്താവിക്കുന്നത് ശ്രദ്ധേയമാണ്. 2080 ആകുമ്പോഴേക്കും പരിസ്ഥിതി പ്രശ്‌നം അതിരൂക്ഷമാകും. ജലം ഒരപൂര്‍വ്വ വസ്തുവായി മാറും. അറുനൂറ് ദശലക്ഷം മനുഷ്യന്‍ ആഹാരം കിട്ടാതെ വിഷമിക്കും. ചൂട് അതികഠിനമാകും.
പ്രകൃതി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇന്ന് മലിനീകരണമാണ്. വായു മലിനീകരണം, ജലമലിനീകരണം, മണ്ണ് മലിനീകരണം, പരിസര മലിനീകരണം തുടങ്ങിയവ. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ശുദ്ധി വിശ്വാസത്തിന്റെ തന്നെ പകുതിയാണ്. ‘ദൈവം വൃത്തി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു’- ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. മനുഷ്യന്‍ ശ്വസിക്കുന്നത് ശുദ്ധ വായുവായിരിക്കണം.
അന്തരീക്ഷം ദുര്‍ഗന്ധ മലീമസമാകുന്ന പ്രവൃത്തികളൊന്നും മനുഷ്യന്‍ ചെയ്തുകൂടാ. ജനങ്ങള്‍ നടന്നുപോകുന്ന വഴികളിലും വൃക്ഷത്തണലുകളിലും മൂത്രമൊഴിക്കുന്നതും മലവിസര്‍ജ്ജനം നടത്തുന്നതും പ്രവാചകന്‍ നിരോധിക്കുന്നു. വിഷവാതകങ്ങളും മാലിന്യങ്ങളും വെയിസ്റ്റു അശുദ്ധ വസ്തുക്കളും കൊണ്ട് വായു മലിനീകരണം സൃഷ്ടിക്കുന്നത് ആരോഗ്യ ശാസ്ത്രരംഗത്തെ വിദഗ്ദ്ധര്‍ കഠിനമായി എതിര്‍ക്കുന്നു. ദൈവം മനുഷ്യര്‍ക്ക് നല്‍കിയ മറ്റൊരു വലിയ അനുഗ്രഹമാണല്ലോ വെള്ളം. ഒരു തുള്ളി ശുദ്ധജലത്തിന്റെ വില എത്രയാണ്. കിണറുകളും കുളങ്ങളും തോടുകളും പുഴകളും സമുദ്രങ്ങളുമെല്ലാം മലിനമാകാതെ സൂക്ഷിക്കാന്‍ അവര്‍ ബാധ്യസ്ഥനാണ്. ഒഴുകുന്നതോ കെട്ടിനില്‍ക്കുന്നതോ ആയ വെള്ളത്തിലും കുളിക്കുന്ന സ്ഥലത്തും മൂത്രമൊഴിക്കുന്നത് നബി നിരോധിക്കുന്നു. മൂത്രത്തിന്റെ മണമുള്ള വീടുകളിലേക്ക് അനുഗ്രഹത്തിന്റെ മാലാഖമാര്‍ കടന്നുവരികയില്ല- തിരുമേനി താക്കീത് ചെയ്യുന്നു. നിങ്ങള്‍ മൂത്രത്തില്‍ നിന്ന് ശുദ്ധിയാവുക-പ്രവാചകന്‍ ഉപദേശിക്കുന്നു. മലിനജലത്തിന്റെ ഉപയോഗം കരള്‍ വൃക്ക തുടങ്ങിയവയെ സാരമായി ബാധിക്കുമെന്നു മാത്രമല്ല, കാന്‍സര്‍ വരെയെത്തുന്ന പല രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. പാഴ് വസ്തുക്കള്‍ അമിതമായി വെള്ളത്തില്‍ ഉപേക്ഷിച്ചാല്‍ വെള്ളം വിഷലിപ്തമാവുകയും അത് പല രോഗങ്ങളെയും വിളിച്ചുവരുത്തുകയും ചെയ്യുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും പ്രകൃതി സംരക്ഷണത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. അതുകൊണ്ട് അനിവാര്യഘട്ടത്തില്‍ മാത്രമേ മരം മുറിക്കാവൂ. വനനശീകരണം ഇന്ന് സര്‍വ്വ വ്യാപകമായ ഒരു ദുഷ്പ്രവണതയാണ്. വായു ശുദ്ധീകരിക്കുന്നതില്‍ മാത്രമല്ല, ആഴത്തില്‍ ഭൂമിയില്‍ പരന്നുകിടക്കുന്ന വേരുകള്‍ക്ക് മണ്ണൊലിപ്പ് തടയുന്നതില്‍ വലിയ പങ്കുണ്ട്. അതിനാല്‍ മരങ്ങള്‍ നശിപ്പിക്കുന്നതിനെ പ്രവാചകന്‍ കഠിനമായി നിരോധിക്കുന്നു. അതുപോലെ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനെ ഒരു പുണ്യകര്‍മ്മമായി കാണുകയും ചെയ്യുന്നു. ഒരു മരത്തെ നടുകയോ ഒരു കൃഷി നടത്തുകയോ ചെയ്തിട്ട് അതില്‍ നിന്ന് പക്ഷികളും മൃഗങ്ങളും മനുഷ്യരും തിന്നുന്നത് പുണ്യദാനമായി കണക്കാക്കപ്പെടുന്നു.
കീടനാശിനികളുടെയും രാസവസ്തുക്കളുടെയും അമിതമായ ഉപയോഗം മണ്ണിന്റെ പ്രകൃതിജന്യമായ ഗുണം നശിപ്പിക്കുക മാത്രമല്ല, ഫലങ്ങളും കായകളും മറ്റു ഉല്‍പ്പന്നങ്ങളും വിഷപില്തമാവുകയും ചെയ്യുന്നു. ജനങ്ങളെ ദ്രോഹിക്കുന്ന വിധമുള്ള ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിശ്വാസികള്‍ ഒഴിഞ്ഞുനില്‍ക്കണം. മനുഷ്യന്‍ മണ്ണിനെയും വെള്ളത്തെയും വായുവിനെയും പ്രകൃതിയെയും തന്നെയും മറന്ന് തന്റെ സൗകര്യങ്ങളും താല്‍പര്യങ്ങളും മാത്രം പരിഗണിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ എന്തെല്ലാം അനര്‍ത്ഥങ്ങളാണ് അത് സൃഷ്ടിക്കുന്നത്.
‘നിങ്ങള്‍ നിങ്ങളെ തന്നെ നാശത്തിലേക്ക് തള്ളി നീക്കരുത്’- ഖുര്‍ആന്‍. ഈ ഭൂമിയില്‍ നിന്നാണ് മനുഷ്യന്‍ വന്നത്. ഇവിടെയാണ് അവന്‍ പാര്‍ക്കുന്നത്. അവന്റെ ജീവിതത്തിനാവശ്യമായ വായുവും വെള്ളവും ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളുമെല്ലാം ഭൂമിയാണ് തരുന്നത്. ജീവിതം അവസാനിച്ചാല്‍ തിരിച്ചുപോകുന്നത് ഈ ഭൂമിക്കുള്ളിലേക്ക് തന്നെ- ഇങ്ങനെയുള്ള ഈ ഭൂമിയെ മനുഷ്യന്‍ എത്ര മാത്രം സ്‌നേഹിക്കണം.; ആദരിക്കണം. ഇതിന്റെ മനോഹരമായ പ്രകൃതി നശിപ്പിച്ച് മറ്റൊന്നായി മാറ്റുന്നത് എന്തൊരു നന്ദികേടാണ്. ‘നിങ്ങള്‍ ഭൂമിയില്‍ നാശം പ്രവര്‍ത്തിക്കരുത്’-ഖുര്‍ആന്‍.

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending