Connect with us

More

കട്ടിപ്പാറ ദുരന്തം: നഷ്ടപരിഹാരം ഇതുവരെ വിതരണം ചെയ്തില്ല; യു.ഡി.എഫ് പ്രക്ഷോഭത്തിന്

Published

on

 

കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കും വീടും കൃഷിഭൂമിയും നഷ്ടപ്പെട്ടവര്‍ക്കും ഇതുവരെ പ്രഖ്യാപിച്ച നഷ്ടപരിഹാരം വിതരണം ചെയ്തില്ലെന്ന് കട്ടിപ്പാറ യു.ഡി.എഫ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നാമമാത്രമാണ്. എന്നാല്‍, അതുപോലും വിതരണം ചെയ്തിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം നജീബ് കാന്തപുരം, കട്ടിപ്പാറ യു.ഡി.എഫ് ചെയര്‍മാന്‍ ഒ.കെ.എം കുഞ്ഞി, ജനറല്‍ കണ്‍വീനര്‍ അനില്‍ ജോര്‍ജ്ജ് എന്നിവര്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശകലനം ചെയ്യുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടാകുന്നില്ല. സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞിരുന്നുവെങ്കിലും യോഗം മാറ്റിവെച്ചു. ജില്ലാ കലക്ടറില്‍ നിന്നും ശരിയായ വിവരങ്ങള്‍ കിട്ടുന്നില്ല. എന്തൊക്കെയോ മറച്ചുവെച്ചാണ് സര്‍ക്കാര്‍ സംവിധാനം മുന്നോട്ട് പോകുന്നത്. അതില്‍ ദുരൂഹതയുണ്ട്. വെട്ടി ഒഴിഞ്ഞതോട്ടം എല്‍.പി സ്‌കൂളിലും നസ്രത്ത് യു.പി സ്‌കൂളിലും മറ്റുമായി പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് പോലും സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്നില്ല. പഞ്ചായത്ത് അംഗങ്ങള്‍ കൈയില്‍ നിന്ന് പണമെടുത്താണ് ക്യാമ്പില്‍ കാര്യങ്ങള്‍ ചെയ്യുന്നത്. ഉരുള്‍പൊട്ടലില്‍ 14 പേരാണ് മരിച്ചത്. വീട് നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. അവരെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലും ഹെല്‍ത്ത് സെന്ററിന്റെ വരാന്തകളിലും കഴിയുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപവീതം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ അവര്‍ക്ക് ഒരു രൂപപോലും ലഭിച്ചിട്ടില്ല. ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ദുരിതം നേരിടുന്നവര്‍ക്ക് സമാശ്വാസം നല്‍കുന്നതിന്റെ ഭാഗമായി ചെക്ക് നല്‍കുന്നത് പതിവാണ്. ഇവിടെ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ദുരിതബാധിതരെ സഹായിക്കുന്നതിന് പകരം രക്ഷാപ്രവര്‍ത്തനം നടത്തിയവരെ അനുമോദിക്കാനാണ് ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണി നേതൃത്വം വ്യഗ്രത കാണിച്ചത്. യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ഇതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയതാല്‍പര്യമുണ്ട്. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ചത് എല്‍.ഡി.എഫ് ആണ്.
കരിഞ്ചോലമലയുടെ ഭാഗത്ത് 20ഓളം കുടുംബങ്ങള്‍ ഇപ്പോഴും ഭീഷണിയിലാണ്. ഇവരുടെ കാര്യത്തിലും തീരുമാനമൊന്നുമായിട്ടില്ല. കട്ടിപ്പാറയുടെ കാര്യത്തില്‍ തികഞ്ഞ അലംഭാവവും അവഗണനയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത്തരം വിവേചനം തുടര്‍ന്നാല്‍ ഇരകളെ മുന്‍നിര്‍ത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യു.ഡി.എഫ് വ്യക്തമാക്കി.
ദുരന്തനിവാരണ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി രൂപീകരിക്കപ്പെട്ട ഉദ്യോഗസ്ഥ-ജനപ്രതിനിധി-രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ കമ്മിറ്റി ഒരിക്കല്‍പോലും ചേരാതിരുന്നത് ദുരൂഹമാണ്. മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിന് യോജിച്ച മുന്നേറ്റം നടത്തുന്നതിന് ജില്ലാ കലക്ടര്‍ അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കണം. യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
കട്ടിപ്പാറയിലേക്ക് റോഡിന് ഫണ്ട് അനുവദിച്ചുവെന്ന കാരാട്ട് റസാക്ക് എം.എല്‍.എയുടെ പുതിയ അവകാശവാദത്തില്‍ കഴമ്പില്ല. അത്രയും തുക കൊണ്ട് റോഡ് പുനര്‍നിര്‍മിക്കാന്‍ പറ്റില്ല. ജില്ലാ പഞ്ചായത്ത് ഇവിടേക്ക് റോഡിനായി 50 ലക്ഷം രൂപ പാസാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് കട്ടിപ്പാറ ഡിവിഷനെ പ്രതിനിധീകരിക്കുന്ന നജീബ് കാന്തപുരത്തിന്റെ ശ്രമഫലമായാണ് തുക അനുവദിച്ചതെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പ്രേംജി ജയിംസ്, പഞ്ചായത്ത് യു.ഡി.എഫ് ട്രഷറര്‍ സലിം പുല്ലടി, മുസ്്‌ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി എ.ടി ഹാരിസ്, കട്ടിപ്പാറ പഞ്ചായത്ത് അംഗം മുഹമ്മദ് ഷാഹിം എന്നിവരും സന്നിഹിതരായിരുന്നു.

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending