Culture
കരിഞ്ചോലയില്‍ നഷ്ടപരിഹാരം നല്‍കിയില്ല; കര്‍ഷകന് പങ്കുവെക്കാനുള്ളത് കണ്ണീര്‍ക്കഥ മാത്രം
കെ.എ. ഹര്‍ഷാദ്
താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കരിഞ്ചോലയില്‍ പതിനാല് പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലില്‍ ഏക്കറുകണക്കിന് കൃഷിഭൂമി നശിച്ച കര്‍ഷകര്‍ക്ക് ഇതുവരെ നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ നയാപൈസ നല്‍കിയില്ല. വിളകളും കൃഷിയടവും ഒന്നാകെ ഒലിച്ചുപോയ കര്‍ഷകര്‍ക്ക് പങ്കുവെക്കാനുള്ളത് കണ്ണീര്‍ക്കഥമാത്രം.
കരിഞ്ചോലക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണെന്ന് ദുരന്തഭൂമി സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവടക്കം നിരവധിപേര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായിട്ടില്ല. ദുരന്തം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും പ്രത്യേക പാക്കേജെന്ന ആവശ്യം പരിഗണിക്കാത്തത് വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പോലെ കര്‍ഷകരെയും കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്.
കൃഷി വകുപ്പിന്റെ കണക്കുപ്രകാരം ഉരുള്‍പൊട്ടലില്‍ കരിഞ്ചോലയില്‍ 46 കര്‍ഷകര്‍ക്ക് 51.88 ഏക്കര്‍ കൃഷി നാശവും ചമല്‍, കാല്‍വരി ഭാഗങ്ങളില്‍ 19 കര്‍ഷകര്‍ക്ക് 14.06 ഏക്കര്‍ കൃഷി നാശവുമുണ്ട്. മൊത്തം 65 കര്‍ഷകര്‍ക്ക് 65.94 ഏക്കര്‍ ഭൂമിയിലെ വിളകളാണ് നശിച്ചത്. പ്രത്യേക പാക്കേജ് ലഭിക്കാന്‍ സാധ്യത ഇല്ലാതായതോടെ കര്‍ഷകര്‍ക്ക് ഇനി ലഭിക്കുക സാധാരണ കാലവര്‍ഷക്കെടുതിയില്‍ വിളകള്‍ നശിച്ചാല്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തുക മാത്രം. നിലവിലെ മാനദണ്ഡ പ്രകാരം കൃഷി വകുപ്പില്‍ നിന്നും വിള നഷ്ടത്തിന് കൊടുക്കുന്ന നഷ്ടപരിഹാരത്തുക വളരെ കുറവാണ്. തെങ്ങ് കായ്ഫലമുള്ളത് -700, അല്ലാത്തത് 350, തെങ്ങ് ഒരു വര്‍ഷം വരെ പ്രായമായത് 100, വാഴ കുലച്ചത് 100, കുലക്കാത്തത് 75, റബ്ബര്‍ ടാപ്പ് ചെയ്യുന്നത് 300, ടാപ്പ് ചെയ്യാത്തത് 200, കശുമാവ് കായ്ഫലമുള്ളത് 150, അല്ലാത്തത് 100, കമുക് കായ്ഫലമുള്ളത് 150, അല്ലാത്തത് 100, കൊക്കോ കായ്ഫലമുള്ളത് 100, കാപ്പി 100 , കുരുമുളക് 75, ജാതി കായ്ഫലമുള്ളത് 400, അല്ലാത്തത് 150, ഗ്രാമ്പൂ 100, വെറ്റിലക്കൊടി സെന്റിന് 300, കൈതച്ചക്ക 10 സെന്റിന് 750, പുകയില 10 സെന്റ് 1500, മരച്ചീനി 10 സെന്റ് 272 എന്നിങ്ങനെയാണ് നിലവിലെ നഷ്ടപരിഹാരത്തുക.
കരിഞ്ചോലയില്‍ 51.88 ഏക്കര്‍ വിളനഷ്ടത്തിന് 11,76,275 രൂപയും ചമല്‍ കാല്‍വരി ഭാഗത്ത് 14.06 ഏക്കറിലെ വിളനഷ്ടത്തിന് 2,42,075 രൂപയുമടക്കം വെറും 14,18,350 രൂപയാണ് വിളനഷ്ടത്തിന് ലഭിക്കുക. 54 കര്‍ഷകര്‍ക്ക് മണ്ണൊലിപ്പിന് 2,40,522 രൂപകൂടി നോക്കുമ്പോള്‍ മൊത്തം 16,58,872 രൂപയാണ് കൃഷിവകുപ്പ് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തത്. പ്രത്യേക പാക്കേജെന്ന ആവശ്യം പരിഗണിച്ചില്ലെന്ന് മാത്രമല്ല, നിലവിലെ മാനദണ്ഡപ്രകാരം അനുവദിക്കാവുന്ന തുച്ഛമായ തുകപോലും ഇതുവരെ വിതരണം ചെയ്യാനായില്ലെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. തെങ്ങ്, കമുക്, കുരുമുളക്, റബര്‍, കൊക്കോ, ജാതി തുടങ്ങിയ വിളകളാണ് പ്രധാനമായും കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടത്. നേരത്തെ അരക്കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് വിവരങ്ങള്‍ പുറത്തു വന്നിരുന്നതെങ്കിലും ഇതുവരെ തയ്യാറാക്കിയ കണക്കുപ്രകാരം വെറും 16,58,872 രൂപമാത്രമേ കര്‍ഷകര്‍ക്ക് ലഭിക്കുകയുള്ളൂ. ഇതുതന്നെ എന്ന് വിതരണം ചെയ്യുമെന്ന് പറയാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കരിഞ്ചോല- പൂവന്‍മല- എട്ടേക്കര്‍ റോഡ് മൂന്നുമാസത്തിനിപ്പുറവും താല്‍ക്കാലികമായെങ്കിലും തുറന്നുകൊടുക്കാന്‍ തയ്യാറാവാത്തത് പ്രദേശത്തെ കൃഷി ഭൂമികളിലേക്ക് എത്തിപ്പെടാനുള്ള ഏക മാര്‍ഗവും ഇല്ലാതാക്കിയിരിക്കുകയാണ്. നാനൂറ് മീറ്റര്‍ മാത്രമാണ് ഇവിടെ റോഡ് ഒലിച്ചുപോയിട്ടുള്ളത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് താല്‍ക്കാലികമായി ഒരു കൂപ്പ് റോഡെങ്കിലും നിര്‍മ്മിച്ചു നല്‍കിയാല്‍ കര്‍ഷകര്‍ക്ക് സഹായമാവുമെങ്കിലും അതുപോലും ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ അവശേഷിക്കുന്ന കൃഷിഭൂമിയിലെ വിളവുപോലും എടുക്കാനാവാതെ നിരവധി കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
india7 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoഇടത് സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി യു.ഡി.എഫ്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍
-
GULF8 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം

