Connect with us

Video Stories

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ ഫാസിസം; വിമര്‍ശനവുമായി യുവകവി

Published

on

കോഴിക്കോട്: പ്രമുഖ സ്വകാര്യ പുസ്തക പ്രസാധകര്‍ കോഴിക്കോട്ട് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഫാസിസ്റ്റ് അജണ്ടയെന്ന് ആരോപണം. യുവകവി ശ്രീജിത്ത് അരിയല്ലൂര്‍ ആണ്, തന്റെ വ്യക്തിപരമായ അനുഭവം ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ഫെസ്റ്റിവല്‍ പ്രചരണാര്‍ത്ഥം കോഴിക്കോട് കടപ്പുറത്തിനടുത്ത് തെരുവോര മതിലില്‍ കാവി ഫാസിസത്തിനെതിരെ താന്‍ എഴുതിയ ചുവരെഴുത്ത്, താനറിയാതെ മായ്ച്ചു കളഞ്ഞെന്നും സംഘാടക സമിതി അംഗങ്ങളുടെ അറിവില്ലാതെ ഇത് സംഭവിക്കില്ലെന്നുമാണ് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. ‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സര്‍ഗാത്മകതക്കും സ്വാതന്ത്ര്യത്തിനും സൗഹൃദത്തിനും ബഹുസ്വരതക്കുമായി’ സംഘടിപ്പിക്കപ്പെടുന്നു എന്ന് പറയുന്ന ഇത്തരം പരിപാടികളില്‍ പോലും ഭീരുക്കളും ഫാഷിസ്റ്റുകളും ഉണ്ടെന്ന് താന്‍ മനസ്സിലാക്കുന്നതായും ശ്രീജിത്ത് പറയുന്നു.

ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംഘപരിവാര്‍ അനുഭാവിയായ സദ്ഗുരു ജഗ്ഗി വാസുദേവിനെ പങ്കെടുപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. സംഘ് പരിവാറിന്റെ ‘ഘര്‍ വാപ്‌സി’ പോലുള്ള നയങ്ങളെ ന്യായീകരിച്ച ജഗ്ഗി വാസുദേവിന് ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പത്മ വിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

ശ്രീജിത്തിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം:

ചുരുക്കിയെഴുതാം…
വലുതാക്കിയെഴുതി വേണമെങ്കിൽ ആളാവാം…
പക്ഷേ അങ്ങിനെ ‘ആളാ’യി ശീലമില്ല…!
എന്റെ കവിത കൊണ്ട് മാത്രം
മുന്നോട്ട് പോകുന്നവനാണ് ഞാൻ…!
ഇതൊരു ദു:ഖത്താൽ
എഴുതിപ്പോയ കുറിപ്പ് മാത്രം…!

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ
(കെ.എൽ.എഫ് രണ്ടാം പതിപ്പ്-2017 ഫിബ്രവരി 2 – 5)
നടക്കുന്നതിന് മുൻപായി
കോഴിക്കോട് നഗരത്തിൽ പോയപ്പോൾ
അവിനാശ് ഉദയഭാനു Avinash Udayabhanu
എന്ന സുഹൃത്തിനെ
കാണാം എന്ന് കരുതി വിളിച്ച് നോക്കി.
അവൻ വരാമെന്ന് പറഞ്ഞെങ്കിലും
ചില തിരക്കുകൾ കാരണം അവന് വരാൻ പറ്റിയില്ല.
അപ്പോൾ പിന്നെ
ലിജീഷ് കുമാറിനെ Lijeesh Kumar വിളിച്ച് നോക്കി.
കെ.എൽ.എഫ് പ്രചരാണർത്ഥം
കോഴിക്കോട് കടപ്പുറത്തിനടുത്ത്
തെരുവോരമതിലിൽ ചിത്രം വരയ്ക്കുന്ന
പരിപാടിക്കിടയിൽ അവനുണ്ടെന്നും
വന്നാൽ കാണാമെന്നും അവൻ പറഞ്ഞു…!
പോയി നോക്കിയപ്പോൾ
ഒരുപാട് സുഹൃത്തുക്കൾ
ചിത്രം വരച്ച് കഴിയാനായിരിക്കുന്നു…!
ആരൊക്കെയോ ഉപയോഗിച്ച കളറുകളുടെ
ബാക്കി ഉപയോഗിച്ച്
എനിക്കും ഒരു ചിത്രം വരയ്ക്കാൻ തോന്നി…!

ഫാഷിസം അറിയാതെയെങ്കിലും
വ്യക്തികളിലോ പ്രസ്ഥാനങ്ങളിലോ
കടന്നു കൂട്ടിയേക്കാം…!
അത് തിരുത്താവുന്നതും തിരുത്തപ്പെടേണ്ടതുമാണ്…!

കൃത്യമായ ‘വിചാര ധാരാ’ ലക്ഷ്യങ്ങളുള്ള
സംഘ പരിവാരത്തിന്റെ ആശയാടിത്തറയുള്ള
ഫാഷിസത്തെ ചെറുത്തു തോൽപ്പിക്കലാവണം
ഇന്ത്യയിലെ ആദ്യത്തെ
ഫാഷിസ്റ്റ് പ്രതിരോധ പ്രവർത്തനമെന്ന്
വിശ്വസിക്കുന്നവനാണ് ഞാൻ…!
അതുകൊണ്ട് തന്നെ അതിനെതിരായി,
വിശാലമായ ഒരൈക്ക്യം ലക്‌ഷ്യം വെക്കുന്ന
ചിത്രമാണ് ഞാൻ അഞ്ച് മിനിട്ട് കൊണ്ട് വരച്ചത്…!

‘നാവറക്കുന്ന
വിരലു മുറിക്കുന്ന
കാവി ഫാസിസം തുലയട്ടെ…!
ലാൽ സലാം…നീൽ സലാം’…!
എന്നെഴുതിയാണ് ഞാൻ ചിത്രം വരച്ചത്…!

കീഴാള ജനതക്കിടയിൽ വേരോട്ടമുള്ള
ഇടതുപക്ഷങ്ങളും പുതിയ ദളിത് മുന്നേറ്റങ്ങളും
ചേർന്ന് കൊണ്ട്,
ഇവരെ വിഴുങ്ങാൻ വരുന്ന ‘കാവി ഫാസിസത്തെ’,
പ്രതിരോധിക്കാൻ ‘ചുവപ്പും നീലയും’ ചേർന്ന
പുതിയ സഖ്യത്തിന് കഴിയും എന്ന
പ്രത്യാശയാണ് ഞാൻ പങ്കു വെച്ചത്…!
ചിത്രം വരച്ച് ഞാൻ പോന്നു…!
കെ.എൽ.എഫിൽ മുഴുവൻ ദിവസവും
പങ്കെടുക്കുകയും ചെയ്തു.

പിന്നീട് കെ.എൽ.എഫിൽ പങ്കെടുത്ത പലരും
ഫോട്ടോകൾ എഫ്.ബിയിൽ പോസ്റ്റ് ചെയ്യുന്ന കൂട്ടത്തിൽ
എന്റെ ചിത്രവും ഇട്ടതായി കണ്ടു…!
പക്ഷേ എന്റെ ചിത്രത്തിൻറെ മുകളിൽ ഞാൻ എഴുതിയ
‘നാവറക്കുന്ന
വിരലു മുറിക്കുന്ന
കാവി ഫാസിസം തുലയട്ടെ’…!
എന്ന വാചകം ‘ചിലർ’ മറ്റു നിറങ്ങൾ ചേർത്ത്
മായ്ച്ചത് ആ ചിത്രത്തിലൂടെ ഞാൻ കണ്ടു…!
ഡി.സിയോ,സംഘാടക സമിതി ‘അംഗങ്ങളോ’ അറിയാതെ
ഇങ്ങനെ സംഭവിക്കില്ല…!

‘ആവിഷ്കാര സ്വാതന്ത്ര്യത്തിനും
സർഗ്ഗാത്മകതക്കും സ്വാതന്ത്ര്യത്തിനും
സൗഹൃദത്തിനും ബഹുസ്വരതക്കുമായി’
സംഘടിക്കപ്പെടുന്നൂ എന്ന് പറയുന്ന
ഇത്തരം പരിപാടികളിൽ പോലും
ഭീരുക്കളും ‘ഫാഷിസ്റ്റു’കളും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു…!
എനിക്ക് എന്നെ ‘മായ്ച്ച്’ കളയാൻ
ശ്രമിച്ചവരെയോർത്ത് ‘ലജ്ജ’യുണ്ട്…!

വേണമെങ്കിൽ ഡി.സി രവിയടക്കം
സംഘാടക സമിതി അംഗങ്ങളെ ‘മെൻഷൻ’ ചെയ്ത്
ഇത് ആരുടെ ഭീരുത്വത്തിന്റെ ‘കൈക്രിയ’
ആണെന്ന് അന്വേഷിക്കാവുന്നതാണ്…!
പക്ഷേ എന്നെ ഞാനാക്കിയത്
ഡി.സിയോ ഏതെങ്കിലും
‘ഇത്തരം’ സംഘാടക സമിതിയോ അല്ല…!
അതിനാൽ ഇനിയും മുന്നോട്ട് പോകും…!
ലാൽ സലാം…നീൽ സലാം…!

Indepth

പര്‍ദയും ഹിജാബും ധരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ശ്രീനഗറിലെ സ്കൂളിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി

Published

on

പര്‍ദയും ഹിജാബും ധരിച്ചതിന്റെ പേരില്‍ സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചില്ലെന്നാരോപിച്ച് ശ്രീനഗറിലെ വിശ്വ ഭാരതി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം.

പര്‍ദ ധരിക്കുകയാണെങ്കില്‍ സ്‌കൂളിലേക്ക് വരേണ്ടെന്നും മദ്രസയിലേക്ക് പോകാനാണ് പറഞ്ഞതെന്നും പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ ആരോപിച്ചു. പര്‍ദ ധരിക്കുന്നത് വഴി മുസ്‌ലിം വിദ്യാര്‍ഥിനികള്‍ സ്‌കൂളിന്റെ സാമൂഹാന്തരീക്ഷം നശിപ്പിക്കുകയാണെന്നു അധികൃതര്‍ ആരോപിച്ചതായും പെണ്‍കുട്ടികള്‍ ചൂണ്ടിക്കാട്ടി.

അതേസമയം വീട്ടില്‍ നിന്ന് സ്‌കൂളിനു പുറത്തു വരെ പര്‍ദ ധരിക്കാനാണ് പെണ്‍കുട്ടികളോട് പറഞ്ഞിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ മെംറോസ് ഷാഫി പറഞ്ഞു. സ്‌കൂളിന് അകത്തെത്തിയാല്‍ യൂനിഫോം ധരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. സ്‌കൂള്‍ യൂനിഫോമിന്റെ ഭാഗമായി വെള്ള നിറത്തിലുള്ള നീളമുള്ള ഹിജാബും വലിയ ദുപ്പട്ടയും ധരിക്കാമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ പല നിറത്തിലുള്ള, ഡിസൈനുകളിലുളള പര്‍ദകള്‍ ധരിച്ചാണ് അവര്‍ സ്‌കൂളിലേക്ക് വരുന്നത്. ഇത് യൂനിഫോമായി കണക്കാക്കാനാവില്ലെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മു കശ്മീരില്‍ ഇത്തരം സംഭവമുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് വക്താവ് തന്‍വീര്‍ സാദിഖ് പ്രതികരിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Continue Reading

Video Stories

സ്വാശ്രയ കോളജുകളില്‍ പരാതി പരിഹാരസെല്‍ രൂപീകരിക്കും

. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയായ ശ്രദ്ധ സതീഷിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം.

Published

on

തിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളജുകളിലും സര്‍വകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാര്‍ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയായ ശ്രദ്ധ സതീഷിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം.

കോളജ് പ്രിന്‍സിപ്പല്‍ (സര്‍വകലാശാലാ പഠനവിഭാഗങ്ങളിലാണെങ്കില്‍ വകുപ്പ് മേധാവി)ചെയര്‍പേഴ്‌സണായാണ് സെല്‍ നിലവില്‍ വരിക. പ്രിന്‍സിപ്പല്‍/ സര്‍വകലാശാലാ വകുപ്പ് മേധാവി ശുപാര്‍ശ ചെയ്യുന്ന രണ്ട് അധ്യാപകര്‍ (ഒരാള്‍ വനിത) സമിതിയിലുണ്ടാകും. കോളജ് യൂണിയന്‍ /ഡിപ്പാര്‍ട്‌മെന്റല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍, വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന രണ്ടു പ്രതിനിധികള്‍ (ഒരാള്‍ വനിത), പ്രിന്‍സിപ്പല്‍/സര്‍വകലാശാലാ വകുപ്പുമേധാവി നാമനിര്‍ദ്ദേശം ചെയ്യുന്ന ഭിന്നശേഷി വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥി, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥി എന്നിവരും സമിതിയിലുണ്ടാകും.

 

Continue Reading

india

ബെല്ലന്ദൂര്‍ തടാകത്തിലെ ജലം പതയായി നുരഞ്ഞു പൊങ്ങുന്നു; ആഴത്തിലുള്ള പഠനവുമായി ഗവേഷകര്‍

Published

on

ബംഗളൂരുവിലുള്ള ബെല്ലന്ദൂര്‍ തടാകത്തിലെ ജലം മുഴുവന്‍ വെള്ള നിറത്തിലെ പതയായി നുരഞ്ഞു പൊങ്ങി നിരത്തുകളിലേക്ക് വ്യാപിച്ച ചിത്രങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ബംഗളൂരുവില്‍ പെയ്ത വന്‍ തോതിലുള്ള മഴയുടെ പിന്നാലെയാണ് തടാകത്തില്‍ ഈ പ്രതിഭാസം രൂപം കൊണ്ടത്.

ഒരു കാലത്ത് സമൃദ്ധമായ ആവാസ വ്യവസ്ഥയുടെ ഈറ്റില്ലമായിരുന്നു ബെല്ലന്ദൂര്‍ തടാകവും പരിസര പ്രദേശങ്ങളും, എന്നാല്‍ വന്‍തോതിലുള്ള വ്യവസായ വല്‍ക്കരണം മൂലം അവിടെ നിന്നും പുറന്തള്ളപ്പെടുന്ന മലിന ജലം ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതിനാല്‍ അടുത്തുള്ള ജലസ്രോതസ്സുകളിലേക്കാണ് ഒഴുകിയെത്തുന്നത്.. ഇതുമൂലം ബെല്ലന്ദൂര്‍ തടാകം കാലങ്ങളായി അപകടകരമായ രീതിയില്‍ മലിനപ്പെടുകയും, ജലം രാസവസ്തുക്കളാല്‍ നിറയുകയും ചെയ്യ്തിരുന്നു. തന്മൂലം ആവര്‍ത്തിച്ചുണ്ടാകുന്ന ഈ പ്രതിഭാസത്തിന്റെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ആഴത്തിലുള്ള പഠനം നടത്തുകയാണ് ശാസ്ത്രജ്ഞര്‍.

മലിനീകരണ വസ്തുക്കളെ നേര്‍പ്പിക്കാന്‍ അതിശക്തിയായി പെയ്യുന്ന മഴയ്ക്ക് കഴിയാറുണ്ട്. ഈ കനത്ത മഴയ്ക്ക് ശേഷമാണ് ജലം പതഞ്ഞ് നിരത്തുകളിലേക്ക് പോലും എത്തും വിധം കഠിനമാവുന്നത്.സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ ടെക്നോളജീസിലേയും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേയും സംഘങ്ങള്‍ തടാകം നിരീക്ഷിക്കുകയും വിവിധ പരീക്ഷങ്ങള്‍ക്കായ് ജല സാമ്പിളുകള്‍ ശേഖരിക്കുകയും ജലത്തില്‍ അടങ്ങിയിട്ടുള്ള ഡിറ്റര്‍ജെന്റിനോട് സമാനമായ സര്‍ഫാക്റ്റന്റുകളുടെ രാസഘടനയില്‍ വരുന്ന മാറ്റം മനസിലാക്കുന്നതിന് ലാബില്‍ പഠനം നടത്തുകയും ചെയ്തിരുന്നു.

ശുദ്ധീകരിക്കാത്ത മലിനജലം തടാകത്തില്‍ മുഴുവനായി വ്യാപിക്കാന്‍ 1015 ദിവസങ്ങള്‍ എടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ സമയത്തിനുള്ളില്‍ ജലത്തിലെ ഓക്സിജന്റെ അഭാവം മൂലം ജൈവ വസ്തുക്കള്‍ നശിക്കുകയും അവശിഷിക്കുന്ന ഭാഗം തടാകത്തില്‍ ചെളിയായി അടിഞ്ഞു കൂടുകയുമാണ് ചെയുന്നത്.

ജല സ്രോതസ്സിലേക്ക് വന്‍ തോതില്‍ വ്യവസായ യൂണിറ്റുകള്‍ മലിനജലം തള്ളുന്നതിനാല്‍, ഇതിലെ സര്‍ഫാക്റ്റന്റുകള്‍ക്ക് വിഘടിച്ചുപോകുവാനുള്ള സമയം കിട്ടുന്നില്ല. അതിനാല്‍ തന്നെ സ്ഥിരമായി കൂടുതല്‍ കൂടുതല്‍ ചെളി അടിയുന്നതിന് കാരണമാവുന്നു. തന്മൂലം ക്രമേണ ഈ മലിന ജലത്തിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നു. സിഎസ്ടിയിലെ ചീഫ് റിസര്‍ച്ച് സയന്റിസ്റ്റും പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളുമായ ചാണക്യ എച്ച്എന്‍ പറയുന്നത് ഇങ്ങനെയാണ് ‘ഒരു ബക്കറ്റ് വെള്ളം നിറയെ വാഷിംഗ് പൗഡര്‍ ചേര്‍ക്കുന്നതായി സങ്കല്‍പ്പിക്കുക; അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും അത് നുരഞ്ഞ് പൊങ്ങും.

ബംഗളുരുവില്‍ സംഭവിച്ചതും ഈ സാഹചര്യത്തോട് സമാനമാണെന്ന് ഇവര്‍ പറയുന്നു. നഗരത്തില്‍ കനത്ത മഴ പെയ്തപ്പോള്‍ വ്യവസായ മേഖലകളില്‍ നിന്നും ഒഴുകി വന്ന വെള്ളത്തിലുണ്ടായ സര്‍ഫക്റ്റന്റ് തടാകത്തില്‍ അടിഞ്ഞു കിടന്നിരുന്ന മുഴുവന്‍ ചെളിയേയും ഇളക്കി. ഇത് വെള്ളം നുരഞ്ഞുപൊങ്ങുന്നതിന് കാരണമാവുകയും ചെയ്തു. ഒപ്പം മഴ കാരണം തടാകത്തിലെ ജലനിരപ്പ് ഉയരുമ്പോള്‍, സര്‍ഫക്റ്റന്റുകളുടെ വലിയ സാന്ദ്രത അടങ്ങിയ അധിക ജലം തടാകത്തിന്റെ അതിരുകള്‍ ഭേദിച്ച് 25 അടിയോളം പാതയായി നുരഞ്ഞ് നിരത്തുകളിലേക്കെത്തുന്ന സാഹചര്യമാണ് ബെല്ലന്ദൂര്‍ തടാകത്തില്‍ ഉണ്ടായത്.

 

 

 

Continue Reading

Trending