Connect with us

Video Stories

അശ്രഫ് ആഡൂര്‍; സങ്കടത്തിന്റെ ഒരു വലിയ കഥ

Published

on

മുഖ്താര്‍ ഉദരംപൊയില്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ചേരിയിലെ സഹൃദയ ക്യാമ്പുകളില്‍ വെച്ചാണ് അശ്രഫ് ആഡൂരിനെ പരിചയപ്പെടുന്നത്. മുഖത്തും മനസ്സിലും ചിരി നിറച്ചാണ് കണ്ണൂരില്‍ നിന്ന് വരുന്ന സംഘത്തില്‍ അശ്രഫുമുണ്ടാവുക. ഉള്ളില്‍ സങ്കടങ്ങള്‍ നിറയുമ്പോഴാണ് ഏറ്റവും സുന്ദരമായി ഒരാള്‍ക്ക് ചിരിക്കാനാവുകയെന്ന് അശ്രഫിനെ പരിചയമുള്ളവര്‍ക്കറിയാം. സങ്കടമുറിവില്‍ നിന്നടര്‍ന്നുനീറുന്ന ചോര പൊടിയലുകളായിരുന്നല്ലോ അശ്രഫിന്റെ ഓരോ കഥകളും. ജീവിത വേദനകളുടെ വലിയൊരു കീറ് ഇത്തിരി വാക്കുകളില്‍ നമ്മുടെ ഉള്ളിലേക്ക് തീക്കനല്‍ ചൂടായി കോരിയിടുകയായിരുന്നല്ലോ അശ്രഫ് ചെയ്തിരുന്നത്.

അശ്രഫ് എഴുതിയ ഏറ്റവും സങ്കടകരമായ കഥയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അശ്രഫിന്റെ കഥകള്‍ വായിച്ചുതുടങ്ങുമ്പോള്‍ അശ്രഫ് ഒരു വാര്‍പ്പുപണിക്കാരനായിരുന്നു. വിശപ്പ് തുന്നിയ ജീവിതത്തില്‍ നിന്ന് ഉമ്മയെ ചോറിനോടുപമിക്കാന്‍ അശ്രഫിനല്ലാതെ മറ്റാര്‍ക്ക് കഴിയും.

പരിയാരം മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തെ കാണാന്‍ എഴുത്തുകാരനും സുഹൃത്തുമായ റഹ്മാന്‍ കിടങ്ങയത്തോടൊപ്പം പോയിരുന്നു. യാത്രയിലുടനീളം അശ്രഫിന്റെ ചിരിക്കുന്ന മുഖമായിരുന്നു മനസ്സിലുണ്ടായിരുന്നത്. പക്ഷേ ആ കിടപ്പ് കണ്ടപ്പോള്‍ തളര്‍ന്നുപോയി. മെലിഞ്ഞുണങ്ങി എല്ലുംതോലുമായി ഒരാള്‍. ഇത് അശ്രഫ് തന്നെയാണോ എന്ന് വിശ്വസിക്കാനായില്ല. ബോധരഹിതനായി, ഒന്നു ചലിക്കാന്‍ പോലുമാവാതെ, ഉമിനീരുപോലുമിറക്കാനാവാതെ. വല്ലാത്ത കിടത്തം തന്നെ.

ഞാന്‍ അശ്രഫിനെ ഒന്നുതൊട്ടു. തണുത്ത ശരീരത്തില്‍ ജീവന്റെ തുടിച്ച് അനങ്ങാതെ കിടപ്പുണ്ട്. ഞങ്ങളെ തിരിച്ചറിയുന്നുണ്ടോ എന്ന് ആ മുഖത്തേക്ക് നോക്കി. നിശ്ചലനായി അശ്രഫ് കിടക്കുന്നത് ഏറെ നേരം നോക്കി നില്‍ക്കാനാവുമായിരുന്നില്ല. അശ്രഫിന്റെ ഭാര്യ, സങ്കടക്കടല്‍ ഉള്ളിലൊളിപ്പിച്ചിട്ടും തിരയടി ശബ്ദം പുറത്തുകേള്‍ക്കാമായിരുന്നു.

അശ്രഫിന്റെ ചികിത്സാകാര്യങ്ങള്‍ നോക്കിനടത്തുന്ന നല്ല സുഹൃത്ത് അന്‍സാരിക്ക എന്ന ഇയ്യ വളപട്ടണവും കൂടെയുണ്ടായിരുന്നു. ഇയ്യക്ക അശ്രഫിന്റെ കഥ പറഞ്ഞു. സങ്കടത്തിന്റെ ഒരു വലിയ നിശ്വാസം.

അശ്രഫിന്റെ മകന്റെ ഫോണ്‍ വരുമ്പോള്‍ ഇയ്യക്ക വീട്ടിലായിരുന്നു; ധനലക്ഷ്മി ആസ്പത്രി വരെ വരണം. ഉപ്പാക്ക് പിന്ന്യം സുഖൂല്ലാതായി.
അപ്പോള്‍ കണ്ണൂരിലെ പ്രാദേശിക ചാനലില്‍ ജോലി ചെയ്യുകയായിരുന്നു അശ്രഫ്. ജോലിക്കിടയില്‍ തലകറങ്ങി വീണപ്പോഴും ആദ്യം വിളി വന്നത് ഇയ്യക്കാക്കാണ്. ആശുപത്രിയിലെത്തിച്ച് പരിശോധന കഴിഞ്ഞ് പേടിക്കാനൊന്നുമില്ലെന്ന ഡോക്ടറുടെ ആശ്വാസ വാക്കും കേട്ട് വീട്ടില്‍ കൊണ്ടാക്കിയതായിരുന്നു. പക്ഷേ വീണ്ടും അശ്രഫിന് തളര്‍ച്ചയനുഭവപ്പെടുകയായിരുന്നു. രണ്ടു കുട്ടികളുമായി ഭാര്യ ഐ.സി.യു വിനു മുന്നില്‍ തളര്‍ന്നു നില്‍ക്കുന്നു.

രോഗം ഗുരുതരമാണെന്നേ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുള്ളൂ. ആഴ്ചകളോളം മംഗലാപുരത്തെ ചികില്‍സ. എല്ലാ വഴികളും അടഞ്ഞപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക്. രോഗം മസ്തിഷ്‌കാഘാതമാണെന്നു തിരിച്ചറിഞ്ഞിട്ടും പ്രതീക്ഷ കൈവിടാതെ ഭാര്യയും കൂട്ടുകാരും.

അശ്രഫിന്റെ മുഖം ചെരിഞ്ഞുനോക്കുന്നിടക്ക് അശ്രഫിന്റെ ഒരു പുസ്തകമുണ്ടായിരുന്നു. അശ്രഫിന്റെ ചിരിക്കുന്ന മുഖമുള്ള അശ്രഫ് ആഡൂരിന്റെ തിരഞ്ഞെടുത്ത കഥകള്‍. അശ്രഫ് കണ്ണുതുറന്നാല്‍ ആ പുസ്തകം കാണണം. അടങ്ങാത്ത പ്രത്യാശയും പ്രതീക്ഷയുമാണ് ആ പുസ്തകം അശ്രഫിന്റെ ഭാര്യക്കും കൂട്ടുകാര്‍ക്കും. ആരുമില്ലാത്തപ്പോള്‍ അതിലെ കഥകള്‍ അശ്രഫ് കേള്‍ക്കെ വായിച്ചുകൊടുക്കും. പ്രതീക്ഷകള്‍ സിറാത്ത് പാലത്തിലൂടെ നടക്കുമ്പോള്‍ അങ്ങനെ നിസ്സാരമെന്ന് തോന്നാവുന്ന ചില പ്രത്യാശകള്‍ നമ്മളെകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കും.
അതിനിടെ കൂട്ടുകാര്‍ ചേര്‍ന്ന് അശ്രഫിനൊരു വീടുണ്ടാക്കി. സ്നേഹത്തിന്റെ മധുരം ചേര്‍ത്ത് ഒരു കഥവീട്. അതിനകത്ത് ഒരു വലയി സങ്കടക്കഥയായി, അശ്രഫ് നാല് വര്‍ഷത്തോളം ആ കിടപ്പങ്ങനെ കിടന്നു.

സൗഹൃദത്തിന്റെ വലിയമധുരം കാണിച്ചുതരാനായിരുന്നോ അശ്രഫ് ഇങ്ങനെ മിണ്ടാതെ കിടന്നത്. അശ്രഫ്, നിന്നിലെ നന്മയാണോ ഇത്രയും നല്ല ചങ്ങാതിമാരെ നിനക്ക് തന്നത്. ഇയ്യക്കയെ പോലൊരു ചെങ്ങാതി പോരെ ജീവിതത്തില്‍. വിനോദേട്ടനെ പോലെ, കണ്ണൂരിലെ സഹൃദയരായ എഴുത്തുകാരെപ്പോലെ ജീവിതത്തിലെ സങ്കടങ്ങളെയെല്ലാം മായ്ച്ചുകളയാനും വലിയ സൗഹൃദത്തിന്റെ സൗഭാഗ്യങ്ങള്‍.

ഇയ്യക്കയോട് ഇടക്കിടെ അശ്രഫിനെ കുറിച്ച് തിരക്കാറുണ്ട്. പ്രതീക്ഷ അസ്തമിച്ചിരുന്നു എല്ലാവര്‍ക്കും. അശ്രഫിന്റെ മകന് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി ലഭിച്ച വാര്‍ത്തയാണ് അതിനിടക്ക് അശ്രഫുമായി ബന്ധപ്പെട്ട് കേട്ട ഏറ്റവും നല്ല വാര്‍ത്ത.

ഒരാളുടെ മരണം ആശ്വാസമെന്ന് പറയാന്‍ പാടുണ്ടോ എന്നറിയില്ല, പ്രിയ അശ്രഫ്, നിന്റെ മരണം നിന്നെ സംബന്ധിച്ചിടത്തോളമെങ്കിലും വലിയ ആശ്വാസമാണെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ സമാധാനിക്കാന്‍ ശ്രമിക്കുമ്പോളും കണ്ണില്‍ വെള്ളം നിറയുന്നതെന്താണ് ചെങ്ങാതീ. പരിപാരം മെഡിക്കല്‍ കോളജില്‍ കണ്ട ‘കോലം’ മറക്കാന്‍ തിരഞ്ഞെടുത്ത കഥകളുടെ കവര്‍ ചിത്രത്തില്‍ നോക്കിയിരിക്കുകയാണ് ഞാന്‍. പ്രിയ സുഹൃത്തേ, എല്ലാ സങ്കടങ്ങള്‍ക്കും ശാന്തിയുണ്ടാവട്ടെ. സമാധാനത്തിന്റെ സ്വര്‍ഗത്തില്‍ ചിരിച്ചുകൊണ്ട് കണ്ടുമുട്ടാനാവട്ടെ.
പ്രാര്‍ഥനകള്‍.

…………………………………………………………………………………………………………………….. മരണത്തിന്റെ മണമുള്ള വീട് ആണ് അശ്രഫിന്റെ ആദ്യ കഥ. പിന്നീട് കരഞ്ഞുപെയ്യുന്ന മഴ, കുഞ്ഞാമന്റെ പുതപ്പ്, മുറ്റമില്ലാത്ത കുട്ടികള്‍, പെരുമഴയിലൂടൊരാള്‍, മരിച്ചവന്റെ വേരുകള്‍ തുടങ്ങി നിരവധി കഥകള്‍ പുറത്തുവന്നു.

മലയാളത്തിന്റെ കഥാകൃത്ത് ടി പത്മനാഭന്റെ പ്രശംസ ഏറ്റുവാങ്ങിയ അശ്രഫിന്റെ കഥകള്‍ പിന്നീട് മുന്‍നിര ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി. മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പാമ്പന്‍ മാധവന്‍ അവാഡ്. ജീവകാരുണ്യ ടെലിവിഷന്‍ റിപ്പോര്‍ട്ടിനുള്ള എ.ടി ഉമ്മര്‍ മാധ്യമ പുരസ്‌കാരം, കൂടാതെ മുന്നോളം ഡോക്യുമെന്ററികള്‍ ചെയ്യുകയും അവക്ക് അവാഡുകള്‍ ലഭിച്ചിട്ടുണ്ട്. 2015 ഫെബ്രുവരി 23 ന് മാധ്യമപ്രവര്‍ത്തകനായിരിക്കെയാണ് പക്ഷാഘാതം ബാധിച്ചത്. ചികിത്സക്ക് ശേഷവും പൂര്‍ണ്ണമായി ഭേധമാവാത്ത രോഗവുമായി അന്ന് മുതല്‍ അര്‍ദ്ധ ബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending