Connect with us

Video Stories

വയനാട് ഒരു സന്ദേശമാണ്

Published

on

ഒരാഴ്ച്ച നീണ്ട അനിശ്ചിതത്വത്തിന് വിരമാമിട്ട് എ.ഐ.സി.സി വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ കേരളം മാത്രമല്ല ദക്ഷിണേന്ത്യ ഒന്നാകെ ആഘോഷത്തിമര്‍പ്പിലേക്ക് നീങ്ങിയിരിക്കുകയാണ്. പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയുമെല്ലാമാണ് കേരളം ഈ തീരുമാനത്തെ വരവേറ്റത്. ദിവസങ്ങളോളം നീണ്ടു നിന്ന കൂടിയാലോചനകള്‍ക്ക് ശേഷം ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയാണ് മുതിര്‍ന്ന നേതാക്കളുടെയെല്ലാം സാനിധ്യത്തില്‍ രാജ്യം കാതോര്‍ത്തിരുന്ന ഈ പ്രഖ്യാപനം നടത്തിയത്. മതേതര ഭാരതത്തിന്റെ രാജകുമാരന്‍ വരുന്നതോടെ അതിന്റെ പ്രതിഫലനം കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയൊട്ടാകെ ആഞ്ഞടിക്കുമെന്ന കാര്യം അവിതര്‍ക്കിതമാണ്. ഈ തീരുമാനത്തോടെ കേരളത്തില്‍ 20ല്‍ 20 സീറ്റും യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്ന നേതാക്കളുടെ അവകാശ വാദം നിലവിലെ സാഹചര്യത്തില്‍ ഒട്ടും അതിശയോക്തിപരമല്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നതോടെ തന്നെ സംസ്ഥാനത്തെമ്പാടും പ്രകടമാകുന്ന ആവേശം ഇതിന്റെ വ്യക്തമായ ദര്‍ശനമാണ്.
വയനാടിനെ തെരഞ്ഞെടുത്ത രാഹുലിന്റെ തീരുമാനം രാജ്യത്തിന് നിരവധി സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ സൃഷ്ടിച്ച ഉത്തരേന്ത്യന്‍ ദക്ഷിണേന്ത്യന്‍ വേര്‍തിരിവിന്റെ മതില്‍ തകര്‍ത്തുകളയുക എന്നതാണ് അതില്‍ പ്രധാനം. ബി.ജെ.പിക്ക് കാലുറപ്പിക്കാന്‍ അവസരം നല്‍കാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് രാഷ്ട്രീയമായും വികസനപരമായും കടുത്ത വിവേചനമാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ കാലയളവില്‍ കാട്ടിയത്. കേരളത്തെയാകമാനം മുക്കിക്കളഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്തോട് കാണിച്ച സമീപനം മാത്രം മതി കേന്ദ്രസര്‍ക്കാറിന്റെ വേര്‍തിരിവിന്റെ ആഴം മനസ്സിലാക്കാന്‍. റെയില്‍വേ, റോഡ് തുടങ്ങിയ പശ്ചാത്തല രംഗത്തും ഉന്നത വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവന മേഖലകളിലും അല്‍ഭുതപ്പെടുത്തുന്ന അനീതിയാണ് മോദിക്കാലത്ത് ദൃശ്യമായത്. സര്‍ക്കാറിന്റെ ഈ വിഭജനത്തിനെതിരായ ഒരേ ഒരു ഇന്ത്യയെന്ന സന്ദേശമാണ് ഒന്നാമതായി വയനാട്ടിലൂടെ രാഹുല്‍ നല്‍കുന്നത്.
രാജ്യത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന നൂറു ജില്ലകളിലൊന്നാണ് രാഹുല്‍ തെരഞ്ഞെടുത്ത വയനാട്. ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശം മതേതര ഭാരതത്തിന്റെ പരിഛേദമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി വിടുവേല ചെയ്യുന്നതിനിടയില്‍ ഇത്തരം വിഭാഗങ്ങളെ ദുരിതത്തില്‍ നിന്ന് ദുതിത്തിലേക്ക് തള്ളിവിടുകയായിരുന്നു മോദി സര്‍ക്കാറെങ്കില്‍ അവശ ജനവിഭാഗങ്ങള്‍ക്കൊപ്പം താനുണ്ടെന്ന് രാഹുല്‍ ഉറക്കെ പ്രഖ്യാപിക്കുകയാണ്. കാര്‍ഷിക മേഖലയെന്നതാണ് വയനാടിന്റെ മറ്റൊരു സവിശേഷത. മണ്ഡലത്തിലെ മഹാഭൂരിപക്ഷത്തിന്റെയും ഉപജീവന മാര്‍ഗം കാര്‍ഷിക വൃത്തിയാണ്. മോദി സര്‍ക്കാറിന്റെയും പിണറായി സര്‍ക്കാറിന്റെയും നയങ്ങള്‍ കാരണം കടക്കെണിയിലകപ്പെട്ട് ആത്മഹത്യയുടെ വക്കിലാണ് വയനാട്ടിലെ കര്‍ഷകര്‍. രാജ്യത്തെല്ലായിടത്തും കര്‍ഷകരുടെ അവസ്ഥ സമാനമാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും അധികാരത്തിലേറിയ ദിവസം തന്നെ മുഖ്യമന്ത്രിമാരെക്കൊണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിപ്പിച്ച് കര്‍ഷകരോടുള്ള തന്റെ അനുഭാവം പ്രഖ്യാപിച്ച രാഹുല്‍ വയനാട് വഴി അവര്‍ക്ക് നല്‍കുന്നത് ഒരു സുവര്‍ണ കാലത്തിന്റെ സന്ദേശമാണ്.
തമിഴ്‌നാടും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമെന്ന നിലയില്‍ വയനാട് ദക്ഷിണേന്ത്യയില്‍ രാഹുല്‍ തരംഗം പ്രവഹിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. അത്‌കൊണ്ട് തന്നെയാണ് കേരളത്തോടൊപ്പം ഈ രണ്ടു സംസ്ഥാനങ്ങളിലേയും പി.സി.സികള്‍ ആവശ്യപ്പെട്ടിട്ടും രാഹുലിനായി വയനാടിനെ തന്നെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത്.
ഈ പൊളിറ്റിക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വഴി ഒരേ സമയം ബി.ജെ.പിയേയും സി.പി.എമ്മിനെയും കോണ്‍ഗ്രസ് തീര്‍ത്തും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. രാഹുലിന്റെ വരവ് തങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുമെന്നുറപ്പുള്ള സി.പി.എം പല വിധത്തിലുള്ള സമ്മര്‍ദങ്ങള്‍ വഴി അദ്ദേഹത്തെ തടയാന്‍ കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു. ആ ശ്രമം പരാജയപ്പെട്ടതോടെ അവര്‍ സര്‍വത്ര ആശയക്കുയപ്പത്തിലകപ്പെട്ടിരിക്കുകയാണ്. കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ തങ്ങള്‍ക്ക് വോട്ടുചെയ്യണമെന്നഭ്യര്‍ത്ഥിക്കുന്ന സി.പി.എം, ആ മതേതര കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന വ്യക്തി തന്നെ ഇവിടെ ജനവിധി തേടുമ്പോള്‍ അവരുടെ മുന്നില്‍ രൂപപ്പെടുന്നത് വലിയൊരു ശൂന്യതയാണ്. ഈ അരക്ഷിതാവസ്ഥ നേതാക്കളുടെ പ്രതികരണങ്ങളില്‍ തന്നെ പ്രകടമാണ്. രാഹുലിന്റെ വരവ് അമേഠിയിലെ തോല്‍വി ഭയന്നാണെന്നാണ് കൊടിയേരിയുടെ പ്രസ്താവനയെങ്കില്‍ അക്കാര്യം പിണറായി വിജയന്‍ അംഗീകരിക്കുന്നില്ല. യാഥാര്‍ത്ഥ്യ ബോധ്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രസ്താവന വഴി സി.പി.എം സംസ്ഥാന സെക്രട്ടറി ആ പാര്‍ട്ടിയെ തന്നെയാണ് പൊതുസമൂഹത്തില്‍ അപഹാസ്യമാക്കിയിരിക്കുന്നത്. മാത്രവുമല്ല ബി.ജെ.പിയുടെ പ്രതികരണത്തോട് അടുത്തു നില്‍ക്കുകയും ചില അവിശുദ്ധ കൂട്ടുകെട്ടുകള്‍ അതില്‍ ഒളിഞ്ഞിരിക്കുകയും ചെയ്യുന്നുണ്ട്. ബി.ജെ.പി യെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങളെയും വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഭൂരിപക്ഷങ്ങളേയും തങ്ങളുടെ കെണിയില്‍ ചാടിക്കാമെന്ന് കരുതിയിരുന്ന അവര്‍ പുതിയ സാഹചര്യത്തില്‍ അന്തം വിട്ടു നില്‍ക്കുകയാണ്. ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഒരു ആയുധവും സി.പി.എമ്മിന്റെ കൈയ്യില്‍ നിലവിലില്ല എന്നത് അവര്‍ക്ക്‌പോലും ഉത്തമ ബോധ്യമുള്ള കാര്യമാണ്.
ബി.ജെ.പിയാകട്ടെ ഏറ്റവും ബാലിശമായ വാദഗതികളുമായാണ് രാഹുലിന്റെ തേരോട്ടത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. അമേഠിയില്‍ പരാജയം ഭയന്ന് രാഹുല്‍ വയനാട്ടിലേക്ക് ഒളിച്ചോട്ടം നടത്തുകയാണെന്ന് ആരോപിക്കുന്ന അമിത്ഷാ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദി ഗുജറാത്തില്‍ നിന്ന് വരാണസിയിലേക്ക് നടത്തിയത് ഒളിച്ചോട്ടമായിരുന്നോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. മാത്രവുമല്ല അമേഠി നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുലിന് ഒരു വെല്ലുവളിയുമാകുന്നില്ലെന്ന വസ്തുത അദ്ദേഹം സൗകര്യ പൂര്‍വം മറക്കുകയുമാണ്. മതേതരഭാരതത്തിന്റെ പ്രതീക്ഷയായ രാഹുല്‍ വയാനാടിന്റെ കൂടി പ്രതിനിധിയാകുമ്പോള്‍ ഭാവി ഇന്ത്യയുടെ പ്രധാനമന്ത്രി തങ്ങള്‍ക്ക് പ്രാപ്യനാണെന്ന ആഹ്ലാദത്തിമര്‍പ്പിലാണ് വയനാട്ടിലേയും കേരളത്തിലേയും ദക്ഷിണേന്ത്യയിലേയും ജനങ്ങള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending