Connect with us

Video Stories

വയനാട് ഒരു സന്ദേശമാണ്

Published

on

ഒരാഴ്ച്ച നീണ്ട അനിശ്ചിതത്വത്തിന് വിരമാമിട്ട് എ.ഐ.സി.സി വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ കേരളം മാത്രമല്ല ദക്ഷിണേന്ത്യ ഒന്നാകെ ആഘോഷത്തിമര്‍പ്പിലേക്ക് നീങ്ങിയിരിക്കുകയാണ്. പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയുമെല്ലാമാണ് കേരളം ഈ തീരുമാനത്തെ വരവേറ്റത്. ദിവസങ്ങളോളം നീണ്ടു നിന്ന കൂടിയാലോചനകള്‍ക്ക് ശേഷം ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയാണ് മുതിര്‍ന്ന നേതാക്കളുടെയെല്ലാം സാനിധ്യത്തില്‍ രാജ്യം കാതോര്‍ത്തിരുന്ന ഈ പ്രഖ്യാപനം നടത്തിയത്. മതേതര ഭാരതത്തിന്റെ രാജകുമാരന്‍ വരുന്നതോടെ അതിന്റെ പ്രതിഫലനം കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയൊട്ടാകെ ആഞ്ഞടിക്കുമെന്ന കാര്യം അവിതര്‍ക്കിതമാണ്. ഈ തീരുമാനത്തോടെ കേരളത്തില്‍ 20ല്‍ 20 സീറ്റും യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്ന നേതാക്കളുടെ അവകാശ വാദം നിലവിലെ സാഹചര്യത്തില്‍ ഒട്ടും അതിശയോക്തിപരമല്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നതോടെ തന്നെ സംസ്ഥാനത്തെമ്പാടും പ്രകടമാകുന്ന ആവേശം ഇതിന്റെ വ്യക്തമായ ദര്‍ശനമാണ്.
വയനാടിനെ തെരഞ്ഞെടുത്ത രാഹുലിന്റെ തീരുമാനം രാജ്യത്തിന് നിരവധി സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ സൃഷ്ടിച്ച ഉത്തരേന്ത്യന്‍ ദക്ഷിണേന്ത്യന്‍ വേര്‍തിരിവിന്റെ മതില്‍ തകര്‍ത്തുകളയുക എന്നതാണ് അതില്‍ പ്രധാനം. ബി.ജെ.പിക്ക് കാലുറപ്പിക്കാന്‍ അവസരം നല്‍കാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് രാഷ്ട്രീയമായും വികസനപരമായും കടുത്ത വിവേചനമാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ കാലയളവില്‍ കാട്ടിയത്. കേരളത്തെയാകമാനം മുക്കിക്കളഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്തോട് കാണിച്ച സമീപനം മാത്രം മതി കേന്ദ്രസര്‍ക്കാറിന്റെ വേര്‍തിരിവിന്റെ ആഴം മനസ്സിലാക്കാന്‍. റെയില്‍വേ, റോഡ് തുടങ്ങിയ പശ്ചാത്തല രംഗത്തും ഉന്നത വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവന മേഖലകളിലും അല്‍ഭുതപ്പെടുത്തുന്ന അനീതിയാണ് മോദിക്കാലത്ത് ദൃശ്യമായത്. സര്‍ക്കാറിന്റെ ഈ വിഭജനത്തിനെതിരായ ഒരേ ഒരു ഇന്ത്യയെന്ന സന്ദേശമാണ് ഒന്നാമതായി വയനാട്ടിലൂടെ രാഹുല്‍ നല്‍കുന്നത്.
രാജ്യത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന നൂറു ജില്ലകളിലൊന്നാണ് രാഹുല്‍ തെരഞ്ഞെടുത്ത വയനാട്. ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശം മതേതര ഭാരതത്തിന്റെ പരിഛേദമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി വിടുവേല ചെയ്യുന്നതിനിടയില്‍ ഇത്തരം വിഭാഗങ്ങളെ ദുരിതത്തില്‍ നിന്ന് ദുതിത്തിലേക്ക് തള്ളിവിടുകയായിരുന്നു മോദി സര്‍ക്കാറെങ്കില്‍ അവശ ജനവിഭാഗങ്ങള്‍ക്കൊപ്പം താനുണ്ടെന്ന് രാഹുല്‍ ഉറക്കെ പ്രഖ്യാപിക്കുകയാണ്. കാര്‍ഷിക മേഖലയെന്നതാണ് വയനാടിന്റെ മറ്റൊരു സവിശേഷത. മണ്ഡലത്തിലെ മഹാഭൂരിപക്ഷത്തിന്റെയും ഉപജീവന മാര്‍ഗം കാര്‍ഷിക വൃത്തിയാണ്. മോദി സര്‍ക്കാറിന്റെയും പിണറായി സര്‍ക്കാറിന്റെയും നയങ്ങള്‍ കാരണം കടക്കെണിയിലകപ്പെട്ട് ആത്മഹത്യയുടെ വക്കിലാണ് വയനാട്ടിലെ കര്‍ഷകര്‍. രാജ്യത്തെല്ലായിടത്തും കര്‍ഷകരുടെ അവസ്ഥ സമാനമാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും അധികാരത്തിലേറിയ ദിവസം തന്നെ മുഖ്യമന്ത്രിമാരെക്കൊണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിപ്പിച്ച് കര്‍ഷകരോടുള്ള തന്റെ അനുഭാവം പ്രഖ്യാപിച്ച രാഹുല്‍ വയനാട് വഴി അവര്‍ക്ക് നല്‍കുന്നത് ഒരു സുവര്‍ണ കാലത്തിന്റെ സന്ദേശമാണ്.
തമിഴ്‌നാടും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമെന്ന നിലയില്‍ വയനാട് ദക്ഷിണേന്ത്യയില്‍ രാഹുല്‍ തരംഗം പ്രവഹിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. അത്‌കൊണ്ട് തന്നെയാണ് കേരളത്തോടൊപ്പം ഈ രണ്ടു സംസ്ഥാനങ്ങളിലേയും പി.സി.സികള്‍ ആവശ്യപ്പെട്ടിട്ടും രാഹുലിനായി വയനാടിനെ തന്നെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത്.
ഈ പൊളിറ്റിക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വഴി ഒരേ സമയം ബി.ജെ.പിയേയും സി.പി.എമ്മിനെയും കോണ്‍ഗ്രസ് തീര്‍ത്തും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. രാഹുലിന്റെ വരവ് തങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുമെന്നുറപ്പുള്ള സി.പി.എം പല വിധത്തിലുള്ള സമ്മര്‍ദങ്ങള്‍ വഴി അദ്ദേഹത്തെ തടയാന്‍ കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു. ആ ശ്രമം പരാജയപ്പെട്ടതോടെ അവര്‍ സര്‍വത്ര ആശയക്കുയപ്പത്തിലകപ്പെട്ടിരിക്കുകയാണ്. കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ തങ്ങള്‍ക്ക് വോട്ടുചെയ്യണമെന്നഭ്യര്‍ത്ഥിക്കുന്ന സി.പി.എം, ആ മതേതര കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന വ്യക്തി തന്നെ ഇവിടെ ജനവിധി തേടുമ്പോള്‍ അവരുടെ മുന്നില്‍ രൂപപ്പെടുന്നത് വലിയൊരു ശൂന്യതയാണ്. ഈ അരക്ഷിതാവസ്ഥ നേതാക്കളുടെ പ്രതികരണങ്ങളില്‍ തന്നെ പ്രകടമാണ്. രാഹുലിന്റെ വരവ് അമേഠിയിലെ തോല്‍വി ഭയന്നാണെന്നാണ് കൊടിയേരിയുടെ പ്രസ്താവനയെങ്കില്‍ അക്കാര്യം പിണറായി വിജയന്‍ അംഗീകരിക്കുന്നില്ല. യാഥാര്‍ത്ഥ്യ ബോധ്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രസ്താവന വഴി സി.പി.എം സംസ്ഥാന സെക്രട്ടറി ആ പാര്‍ട്ടിയെ തന്നെയാണ് പൊതുസമൂഹത്തില്‍ അപഹാസ്യമാക്കിയിരിക്കുന്നത്. മാത്രവുമല്ല ബി.ജെ.പിയുടെ പ്രതികരണത്തോട് അടുത്തു നില്‍ക്കുകയും ചില അവിശുദ്ധ കൂട്ടുകെട്ടുകള്‍ അതില്‍ ഒളിഞ്ഞിരിക്കുകയും ചെയ്യുന്നുണ്ട്. ബി.ജെ.പി യെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങളെയും വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഭൂരിപക്ഷങ്ങളേയും തങ്ങളുടെ കെണിയില്‍ ചാടിക്കാമെന്ന് കരുതിയിരുന്ന അവര്‍ പുതിയ സാഹചര്യത്തില്‍ അന്തം വിട്ടു നില്‍ക്കുകയാണ്. ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഒരു ആയുധവും സി.പി.എമ്മിന്റെ കൈയ്യില്‍ നിലവിലില്ല എന്നത് അവര്‍ക്ക്‌പോലും ഉത്തമ ബോധ്യമുള്ള കാര്യമാണ്.
ബി.ജെ.പിയാകട്ടെ ഏറ്റവും ബാലിശമായ വാദഗതികളുമായാണ് രാഹുലിന്റെ തേരോട്ടത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. അമേഠിയില്‍ പരാജയം ഭയന്ന് രാഹുല്‍ വയനാട്ടിലേക്ക് ഒളിച്ചോട്ടം നടത്തുകയാണെന്ന് ആരോപിക്കുന്ന അമിത്ഷാ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദി ഗുജറാത്തില്‍ നിന്ന് വരാണസിയിലേക്ക് നടത്തിയത് ഒളിച്ചോട്ടമായിരുന്നോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. മാത്രവുമല്ല അമേഠി നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുലിന് ഒരു വെല്ലുവളിയുമാകുന്നില്ലെന്ന വസ്തുത അദ്ദേഹം സൗകര്യ പൂര്‍വം മറക്കുകയുമാണ്. മതേതരഭാരതത്തിന്റെ പ്രതീക്ഷയായ രാഹുല്‍ വയാനാടിന്റെ കൂടി പ്രതിനിധിയാകുമ്പോള്‍ ഭാവി ഇന്ത്യയുടെ പ്രധാനമന്ത്രി തങ്ങള്‍ക്ക് പ്രാപ്യനാണെന്ന ആഹ്ലാദത്തിമര്‍പ്പിലാണ് വയനാട്ടിലേയും കേരളത്തിലേയും ദക്ഷിണേന്ത്യയിലേയും ജനങ്ങള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending