Connect with us

Video Stories

കേസെടുത്തത് കമ്മിഷന്റെ അനുവാദമില്ലാതെ, പോലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം: എം കെ രാഘവന്‍

Published

on

കോഴിക്കോട്: പരാജയം ഉറപ്പായപ്പോള്‍ തെരഞ്ഞെടുപ്പിന് തലേ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി പോലുമില്ലാതെ കള്ളക്കേസ് എടുത്തെന്നത് നിയമപരമായി സാധുതയില്ലാത്തതും രാഷ്ട്രീയ പാപ്പരത്തവും സ്ഥാനാര്‍ഥി എന്ന നിലയില്‍ തന്നോടുള്ള നീതി നിഷേധവുമാണെന്ന് എം കെ രാഘവന്‍. പോലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഏറ്റവും തരംതാണ പ്രവൃത്തിക്ക് സി പി എം നേതൃത്വം നല്‍കിയത് അവരുടെ പരാജയഭീതിയും വിഭ്രാന്തിയുമാണ് വെളിപ്പെടുത്തുന്നത്.
നേര്‍ക്കു നേര്‍ നിന്ന് പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന് ബോധ്യമായപ്പോള്‍ ഒളിഞ്ഞിരുന്ന് അക്രമിക്കുന്ന ഭീരുക്കളെ നാണിപ്പിക്കുകയാണ് സി പി എം.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ സര്‍ക്കാര്‍ സംവിധാനവും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണാധികാരത്തിലാണ്. സ്ഥാനാർഥിക്കെതിരെ കേസ് എടുക്കണമെങ്കിൽ കമ്മിഷന്റെ അനുമതി വേണം. കോഴിക്കോട് നടക്കുന്നത് പോലീസിനെ ഉപയോഗിച്ചുള്ള നഗ്നമായ തെരഞ്ഞെടുപ്പ് അട്ടിമറിയാണ്. വ്യാജ ദൃശ്യങ്ങള്‍ പുറത്തുവന്ന് ഇന്നുവരെയുള്ള ഒരു ഘട്ടത്തിലും നിയമപരമായി നേരിടാതെ വ്യക്തിഹത്യയ്ക്കുള്‍പ്പെടെ നേതൃത്വം നല്‍കിയവര്‍ തെരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂറില്‍ കേസുമായ് വരുന്നത് എത്ര തരംതാണ രാഷ്ട്രീയമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമാവും.
താന്‍ ആവശ്യപ്പെട്ടപ്രകാരം ഫോറന്‍സിക് പരിശോധനയുടെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതിന്റെ പ്രാരംഭ പ്രക്രിയകള്‍ പുരോഗമിക്കുന്നതിനിടയില്‍ തെരഞ്ഞെടുപ്പ് നേട്ടത്തിനായി വാര്‍ത്തകള്‍ കെട്ടിച്ചമച്ച്, നാളിതുവരെ എതിര്‍പക്ഷം പോലും ഉന്നയിക്കാത്ത ആക്ഷേപങ്ങള്‍ നിരത്തി എന്നെ അപമാനിക്കാനും തേജോവധം ചെയ്യുവാനുമാണ് സി പി എം ശ്രമിച്ചത്.

ചാനല്‍ സംഘം പ്രസ്തുത ഫോണോ യഥാര്‍ത്ഥ ഫൂട്ടേജോ മറ്റ് സാങ്കേതിക ഉപകരണങ്ങളോ അന്വേഷണ സംഘത്തിന് കൈമാറിയതായി അറിയില്ല. എന്നിരിക്കെ ദൃശ്യങ്ങള്‍ വ്യാജമല്ലെന്നും കേസ് എടുക്കണമെന്നും നിയമോപദേശം നല്‍കിയെന്ന് പറയപ്പെടുന്നത് തന്നെ ഗൂഢാലോചനയ്ക്ക് തെളിവാണ്. നിയമവശം പോലും പരിശോധിക്കാതെ അപ്രകാരം വാര്‍ത്തകള്‍ നല്‍കിയ ചില മാധ്യമങ്ങള്‍ ആരെയാണ് സഹായിക്കുന്നതെന്ന് വ്യക്തം.

റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിച്ച ഡിവൈസും അത് ട്രാന്‍സ്ഫര്‍ ചെയ്ത ലാപ്‌ടോപ്പും കേരള പോലീസിന് കൈമാറാന്‍ പോലും ടി വി 9 ചാനല്‍ തയ്യാറായിട്ടില്ലെന്ന് മറക്കരുത്. ഓപ്പറേഷന് അയച്ച മാധ്യമ പ്രവര്‍ത്തകരുടെ വോയ്‌സ് ക്ലിപ്പും നല്‍കിയിട്ടില്ല. ഇതൊന്നും ഇല്ലാതെ എങ്ങനെയാണ് പരിശോധന നടന്നതെന്നും ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് നിയമോപദേശം കിട്ടിയതെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കണം. പോലീസിനെ ഉപയോഗിച്ച് എത്ര നീചമായ രാഷ്ട്രീയ കളിക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുമെന്നതിന്റെ തെളിവ് കഴിഞ്ഞ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് കാലത്ത് വ്യക്തമായതാണ്.

തെരഞ്ഞെടുപ്പിന്റെ നിര്‍ണായക ദിവസം യു ഡി എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സര്‍ക്കാരിന് ജനം മറുപടി നല്‍കിയത് എങ്ങനെയെന്ന് സി പി എം ഓര്‍ക്കുന്നത് നന്നാവും. അന്ന് ഒന്നേ മുക്കാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് ജയിച്ചത്. സമാനമായ അവസ്ഥയാണ് കോഴിക്കോടും സംജാതമാവുകയെന്ന് എനിക്ക് ഉറപ്പുണ്ട്. എങ്കിലും അഞ്ച് പതിറ്റാണ്ട് ഒരു വിധ കളങ്കവും ഏല്‍ക്കാതെ ജീവിച്ച ഒരു പൊതുപ്രവര്‍ത്തകനെ കേവലം തെരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടി ചെളിവാരി എറിയുമ്പോള്‍ ഉണ്ടാവുന്ന വേദന ചെറുതല്ല. പത്താണ്ടായി തന്നെ അറിയുന്ന കോഴിക്കോട്ടെ ജനങ്ങള്‍ക്കും നീതിന്യായ വ്യവസ്ഥയ്ക്കും വിട്ടുകൊടുക്കുകയാണെന്ന് എം കെ രാഘവന്‍ വ്യക്തമാക്കി.

രണ്ടു വര്‍ഷം മുമ്പ് മെഡിക്കല്‍ കോഴ ആരോപണത്തില്‍ മൂന്നാം പ്രതിയായി സിബിഐ അറസ്റ്റ് ചെയ്ത ഹേമന്ത് ശര്‍മ്മയാണ് ടി വി 9 ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്നതുള്‍പ്പെടെ മാധ്യമങ്ങള്‍ മറക്കരുത്. രാഷ്ട്രീയമായ എല്ലാ ഘടകവും ചേരുവകളും കോഴിക്കോട് യു ഡി എഫിന് അനുകൂലമാണെന്ന് തിരിച്ചറിയുമ്പോള്‍ സി പി എമ്മിലെ ഒരു വിഭാഗത്തിനുണ്ടാവുന്ന വെപ്രാളം മനസ്സിലാക്കാന്‍ സാധിക്കും. ഇന്നേവരെ പ്രചാരണത്തില്‍ ഒരു ഘട്ടത്തിലും എതിര്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് വ്യക്തിപരമായ ഒരുവിധ അധിക്ഷേപവും ഉന്നയിക്കാന്‍ ഞാനോ സഹപ്രവര്‍ത്തകരോ തയ്യാറായിട്ടില്ലെന്ന് ഓര്‍ക്കണം. കോഴിക്കോട് ഭൂരിപക്ഷം വര്‍ധിപ്പിച്ച് ജനങ്ങള്‍ ഇതിനെല്ലാം മറുപടി നല്‍കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending