Connect with us

Video Stories

സി.പി.എമ്മിന്റെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് രാഘവന്റെ ഹാട്രിക് തടയാനായില്ല

Published

on

കോഴിക്കോട്: ചരിത്രനഗരമായ കോഴിക്കോട്ട് ഹാട്രിക് നേടാനുള്ള എം.കെ രാഘവന്റെ ശ്രമം തടയാന്‍ സി.പി.എം എല്ലാ അടവുകളും എടുത്തിരുന്നു. ജനപ്രതിനിധി എന്ന നിലയില്‍ രാഘവന്‍ ഏറ്റെടുത്ത് നടപ്പാക്കിയ പദ്ധതികളും മണ്ഡലത്തിലെ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യവും അവഗണിക്കാന്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും സാധിക്കുമായിരുന്നില്ല. അതോടെയാണ് ഒളിക്യാമറാ വിവാദവുമായി സി.പി.എം രംഗത്തെത്തിയത്. ഡി.വൈ.എഫ്.ഐ ദേശീയ നേതാവ് അഡ്വ. പി.എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി പി. മോഹനന്‍, എളമരം കരീം എം.പി തുടങ്ങിയ നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തെത്തിയിരുന്നു. വ്യക്തിഹത്യ മാത്രമായിരുന്നു ലക്ഷ്യം. വാര്‍ത്താസമ്മേളനം നടത്തിയും പൊതുയോഗം സംഘടിപ്പിച്ചും സി.പി.എം വിഷയം ആളികത്തിക്കാന്‍ തുടര്‍ച്ചയായി ശ്രമിച്ചു. പൊലീസിന്റെയും മറ്റും പിന്തുണ സി.പി.എമ്മിന് ലഭിച്ചിരുന്നു.
എന്നാല്‍, ഇതൊട്ടും ജനങ്ങളെ ബാധിച്ചില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. എം.കെ രാഘവന്റെ ഭൂരിപക്ഷം വര്‍ധിച്ചു. സി.പി.എം സ്ഥാനാര്‍ത്ഥി എ. പ്രദീപ്കുമാറിന്റെ അസംബ്ലി മണ്ഡലമായ കോഴിക്കോട് നോര്‍ത്തില്‍ പോലും ലീഡ് നേടാനായില്ല എന്ന വസ്തുത സി.പി.എമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. അതുപോലെ ബേപ്പൂര്‍, കുന്ദമംഗലം ഉള്‍പ്പെടെ സി.പി.എം കോട്ടകളിലും രാഘവന് ലീഡ് വര്‍ധിച്ചു. എം.എല്‍.എ സ്ഥാനത്ത് നിന്ന് മാറി ലോക്്‌സഭയില്‍ മത്സരിക്കാനിറങ്ങിയ എ. പ്രദീപ്കുമാറിന് സ്വാഭാവികമായും തിരിച്ചടിയുണ്ടായി. എം.പി എന്ന നിലയില്‍ എം.കെ രാഘവന്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനം തിരിച്ചറിയുകയായിരുന്നു. അത് കണ്ടില്ലെന്ന് നടിച്ച സി.പി.എമ്മിന് ഒടുവില്‍ അടിതെറ്റി.

kerala

കേരള സര്‍വകലാശാല: രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി

കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍ രശ്മിക്കാണ് പുതിയ ചുമതല

Published

on

തിരുവനന്തപുരം കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ നീക്കി. കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍ രശ്മിക്കാണ് പുതിയ ചുമതല. സിന്‍ഡിക്കേറ്റ് യോഗത്തിന് പിന്നാലെ മിനി കാപ്പന്‍ ചുമതല ഒഴിയും.

രജിസ്ട്രാര്‍ ചുമതല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പന്‍ വിസിക്ക് കത്ത് നല്‍കിയിരുന്നു. സര്‍വകലാശാല സെനറ്റ് ഹാളിലെ വിവാദപരിപാടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് രജിസ്ട്രാര്‍ നിയമനത്തിലെ പ്രതിസന്ധിക്ക് തുടക്കമായത്.

ഗവര്‍ണറുടെ ഇടപെടലിനെ തുടര്‍ന്ന് മുന്‍ രജിസ്ട്രാര്‍ മോഹനന്‍ കുന്നുമ്മലിനെ സസ്പെന്‍ഡ് ചെയ്തതോടെ, അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന മിനി കാപ്പനെയാണ് വിസി താല്‍ക്കാലികമായി നിയമിച്ചത്. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി അനില്‍കുമാറിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടും തുടര്‍ നടപടി നടന്നിരുന്നില്ല.

Continue Reading

Video Stories

നെഹ്‌റു ട്രോഫി വള്ളംകളി: ഫലപ്രഖ്യാപനം വൈകിയതില്‍ പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബുകള്‍

നെഹ്‌റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പെടെയുള്ള ഫലപ്രഖ്യാപനം വൈകിയതിനെതിരെ വിവിധ ബോട്ട് ക്ലബ്ബുകള്‍ രംഗത്ത്

Published

on

നെഹ്‌റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പെടെയുള്ള ഫലപ്രഖ്യാപനം വൈകിയതിനെതിരെ വിവിധ ബോട്ട് ക്ലബ്ബുകള്‍ രംഗത്ത്. രണ്ടാം സ്ഥാനത്തെത്തിയ പുന്നമട ബോട്ട് ക്ലബ്ബും മൂന്നാം സ്ഥാനത്തെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

പള്ളാത്തുരുത്തി ക്ലബ്ബ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഫലപ്രഖ്യാപനം തടഞ്ഞത്. അനുവദനീയതിലധികം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തുഴച്ചിലുകാരെ ഉപയോഗിച്ചുവെന്നതും, തടിത്തുഴ, ഫൈബര്‍ തുഴ തുടങ്ങിയവ ചട്ടവിരുദ്ധമായി വിനിയോഗിച്ചതുമാണ് പ്രധാന ആരോപണങ്ങള്‍.

ജില്ലാ ഭരണകൂടത്തിന് ഇതുവരെ പത്തിലേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് വ്യക്തമാക്കി. പരാതികള്‍ എല്ലാം പരിശോധിച്ച് ഓണത്തിന് ശേഷം മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുകയുള്ളൂ. ഫലം വൈകുന്നത് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിനും പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

Continue Reading

Video Stories

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്ര മഴ; യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു.

Published

on

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു. ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രളയ സമാനമായ സാഹചര്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യമുന നദിയിലെ ജലനിരപ്പ് അപകടനിലയില്‍ മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ലോഹ പുലിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെക്കും. പഞ്ചാബില്‍ വെള്ളപ്പൊക്കത്തില്‍ 29 പേര്‍ മരിച്ചു. രണ്ടര ലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായാണ് കണക്കുകള്‍. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ജമ്മു കശ്മീരിലുമായി 15 ലധികം പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ മരിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

Trending