Connect with us

main stories

കോവിഡ് കാലത്ത് മണ്ഡലത്തിലെ ജനങ്ങളെ ഏറെ സഹായിച്ച എംപിമാരില്‍ രാഹുല്‍ മൂന്നാമത്

കോവിഡ് പ്രതിസന്ധി സമയത്ത്, ഭക്ഷ്യസാധനങ്ങള്‍, കോവിഡ് പ്രതിരോധ കിറ്റുകള്‍ എന്നിവ അടക്കം സ്വന്തം ചെലവില്‍ രാഹുല്‍ വയനാട്ടില്‍ എത്തിച്ചിരുന്നു.

Published

on

ന്യൂഡല്‍ഹി: കോവിഡ് ലോക്ഡൗണ്‍ സമയത്ത് ജനങ്ങളെ ഏറെ സഹായിച്ച രാജ്യത്തെ എംപിമാരുടെ പട്ടികയില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്ത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവേണ്‍ഐ നടത്തിയ സര്‍വേയിലാണ് രാഹുല്‍ മൂന്നാം സ്ഥാനത്തെത്തിയത്.

ലോക്ഡൗണില്‍ നിയോജക മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്ത എംപിമാരെ കണ്ടെത്താനായിരുന്നു സര്‍വേ. ഏറ്റവും മികച്ച പത്ത് എംപിമാരെയാണ് സര്‍വേയിലൂടെ കണ്ടെത്തിയത്. എംപിമാരുടെ മണ്ഡലത്തിലെത്തി ജനങ്ങളോട് സര്‍വേ നടത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ജനങ്ങളുടെ നാമനിര്‍ദേശത്തിന് അനുസരിച്ച് തയ്യാറാക്കിയ 25 ലോക്സഭ എംപിമാരുടെ പട്ടികയില്‍ നിന്നാണ് പത്ത് പേരടങ്ങിയ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.

ബിജെപിയുടെ എംപി അനില്‍ ഫിറോജിയ, വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി അദാല പ്രഭാകര റെഡ്ഡി എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്. മഹുവ മൊയ്ത്ര (ടിഎംസി), തേജസ്വി സൂര്യ (ബിജെപി), ഹേമന്ദ് ഗോഡ്സെ (ശിവസേന) സുഖ്ബീര്‍ സിങ് ബാദല്‍ (എസ്എഡി), ശങ്കര്‍ ലാല്‍വനി (ബിജെപി), ഡോ. ടി.തമിഴച്ചി തങ്കപാണ്ഡ്യന്‍ (ഡിഎംകെ), നിതിന്‍ ജയറാം ഗഡ്കരി (ബിജെപി) എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു എംപിമാര്‍.

കോവിഡ് പ്രതിസന്ധി സമയത്ത്, ഭക്ഷ്യസാധനങ്ങള്‍, കോവിഡ് പ്രതിരോധ കിറ്റുകള്‍ എന്നിവ അടക്കം സ്വന്തം ചെലവില്‍ രാഹുല്‍ വയനാട്ടില്‍ എത്തിച്ചിരുന്നു. ഇതിനൊപ്പം ജില്ലാ അധികൃതരുമായി ബന്ധപ്പെട്ട് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്തിരുന്നു.

 

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

നിലമ്പൂരില്‍ എല്‍ഡിഎഫ് യുഡിഎഫ് പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം മൂന്ന് മണി മുതല്‍ ആറ് മണിവരെയാണ് കൊട്ടിക്കലാശം.

നിലമ്പൂര്‍ നഗരത്തില്‍ വിവിധ സ്ഥലങ്ങളിലായാണ് ഒരോ മുന്നണികള്‍ക്കും കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചിരിക്കുന്നത്. അര്‍ബന്‍ ബാങ്കിന് സമീപത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ കൊട്ടിക്കലാശം.

സുരക്ഷക്കായി ഏഴ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 773 പൊലീസുകരെ തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചു.

വോട്ടെടുപ്പ് മറ്റന്നാള്‍. നിലമ്പൂരിലും എടക്കരയിലുമായാണ് കൊട്ടിക്കലാശം കേന്ദ്രീകരിക്കുക. മൂന്നു മുന്നണികളുടെയും പ്രധാനപ്പെട്ട നേതാക്കളെല്ലാം മണ്ഡലത്തില്‍ അവസാനഘട്ട വോട്ടഭ്യര്‍ഥന നടത്തുകയാണ്.

നിലമ്പൂരില്‍ എല്‍ഡിഎഫ് യുഡിഎഫ് പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞിരുന്നു. അന്‍വര്‍ ഫാക്ടര്‍ ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.

Continue Reading

kerala

പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍; നിലമ്പൂരില്‍ നാളെ കൊട്ടിക്കലാശം

ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം.

Published

on

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം. പ്രധാനമായും നിലമ്പൂര്‍ നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികള്‍ തീരുമാനിച്ചിരിക്കുന്നത്.

മണ്ഡലത്തില്‍ സുപരിചിതനായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തില്‍ മുഴുവന്‍ പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍.
സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികള്‍ ആ ആവേശം നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച യു.ഡി.എഫ് – എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ അവസാനവട്ട പര്യടനം പൂര്‍ത്തിയാക്കും. യു.ഡി.എഫിനായി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തില്‍ വോട്ടഭ്യര്‍ഥിച്ച് രംഗത്തിറങ്ങിയിരുന്നു.

ഈ മാസം 19നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക, 23ന് വോട്ടെണ്ണും.

Continue Reading

kerala

മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പളം കൂട്ടി; മുഖ്യമന്ത്രിയുടെ മുഖം മിനുക്കാന്‍ ചെലവിടുന്നത് കോടികള്‍

മുഖ്യമന്ത്രിയുടെ 12 അംഗ സോഷ്യല്‍ മീഡിയാ ടീമിന്റെ ശമ്പളത്തിലാണ് വന്‍ വര്‍ധന വരുത്തിയിരിക്കുന്നത്.

Published

on

മുഖ്യമന്ത്രിയുടെ ഓഫീസിലെ പിആര്‍ ടീമിന്റെ ശമ്പളം വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിയുടെ 12 അംഗ സോഷ്യല്‍ മീഡിയാ ടീമിന്റെ ശമ്പളത്തിലാണ് വന്‍ വര്‍ധന വരുത്തിയിരിക്കുന്നത്. വര്‍ധനവിന് രണ്ട് മാസത്തെ മുന്‍കാല പ്രാബല്യമുണ്ട്. 1.83 കോടി രൂപയാണ് മീഡിയ ടീമിന്റെ നിലവിലെ വാര്‍ഷിക ശമ്പളം. വര്‍ധന പ്രകാരം ഇവരുടെ വാര്‍ഷിക ശമ്പളം രണ്ടേകാല്‍ കോടി കടക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പറയുന്ന അതേ സര്‍ക്കാറാണ് മുഖ്യമന്ത്രിയുടെ മുഖം മിനുക്കാനായി കോടികള്‍ ചെലവിടുന്നത്.

Continue Reading

Trending