Connect with us

Culture

എം.എസ്.എഫ് പ്രകടനത്തില്‍ പാക് പതാകയെന്ന ആരോപണത്തിന്റെ യാഥാര്‍ത്ഥ്യം ഇതാണ്‌

Published

on

പേരാമ്പ്ര സിൽവർ കോളേജിലെ ക്യാമ്പസ് ഇലക്ഷൻ പ്രചരണത്തിൽ ഉപയോഗിച്ച എം എസ് എഫ് പതാകയുമായി ബന്ധപെട്ട് ആര്യോഗ കരമല്ലാത്ത ചില ചർച്ചകൾ നടക്കുന്നുണ്ട്.സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ കഴുക കണ്ണുമായി കാത്തിരിക്കുന്നവരുടെ കെണിയിൽ ഉത്തരവാദിത്തപ്പെട്ട സംഘടനകൾ വീഴരുതെന്ന് താൽപര്യപ്പെടുന്നു. നമ്മുടെ ദേശീയ പതാക ഉപയോഗിക്കാനുള്ള നിയമം വളരെ ഗൗരവമാണെന്നിരിക്കെ ദേശീയപതാകയോട് നിറം കൊണ്ട് സാമ്യതയുള്ള കൊടികൾ ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾ നിയമ നടപടിക്ക് വിധേയമാകാത്തത് സാമ്യതക്കപ്പുറം ഇത് വ്യത്യസ്തമാണ് എന്നുള്ളത് കൊണ്ടാണ്.എം എസ് എഫ് പതാകയുടെ കൃത്യമായ അളവിലും വലിപ്പത്തിലുമല്ല വിദ്യാർത്ഥികൾ ഏന്തിയ പതാകയെന്നത് ശരിയാണ് എം.എസ്.എഫ് എന്ന് അതിൽ എഴുതിയിട്ടുമില്ല മറ്റു സംഘടനകളും അനൗദ്യോഗികമായി പ്രചാരണോപാധിയായി പതാകയുടെ ഘടന മാറ്റുന്നത് ശ്രദ്ദയിൽ പെട്ടിട്ടുണ്ട് പരമാവധി പതാകയുടെ ഘടന മാത്രം ഉപയോഗിക്കൽ ചില തെറ്റിദ്ദാരണകൾ തിരുത്താൻ നല്ലതാണെന്ന് സാന്ദർഭികമായി ഒാർമ്മിപ്പിക്കുന്നു ആവേശമല്ല ആദർശമാണ്പ്രസക്തമാകേണ്ടത് .പക്ഷെ അതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കുന്നത് ഇത്തരമൊരു പ്രത്യേക കാലത്ത് ഭൂഷണമല്ല നിറം കൊണ്ടും ചിഹ്നങ്ങൾകൊണ്ടും പ്രതീകങ്ങൾ കൊണ്ടും പല പതാകകളും മറ്റു പല പതാകയുമായി സാമ്യതയുള്ളത് വേറെയും നമുക്ക് കാണാം. അളവും കൃത്യതയുമൊക്കെയാണ്ഏതൊരു പതാകയുടെയും ഔദ്യോഗികതയുടെ മാനദണ്ഡങ്ങളാകുന്നതെന്നതിനാൽ ഈ ആരോപണം വില കുറഞ്ഞതാണ് .പ്രവർത്തകർ മുകളിൽ പച്ചയും താഴെ വെള്ളയുമുള്ള എം എസ് എഫ് പതാകയുടെ പ്രതീകാത്മക രൂപമാണ് വടിയിൽ കെട്ടിയത് അത് ചിത്രത്തിൽ വ്യക്തമാണ് പിന്നീട് വടി പൊട്ടിയപ്പോൾ ഇരു വശങ്ങളിലായി നിറങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലർ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് എന്നത് വ്യക്തമാണ് രാഹുൽ ഗാന്ധിയുടെ പ്രചരണത്തിൽ വയനാട്ടിൽ ഉയർത്തിയ ലീഗ് പതാകയും സമാന ആരോപണത്തിന് വിധേയമായതിനാൽ ഈ അസുഖം ജനാധിപത്യ വിശ്വാസികൾ വേഗത്തിൽ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending