kerala
എം.എസ്.എഫ് സ്റ്റുഡൻസ് വാർ ഫെബ്രുവരി 26ന് കോഴിക്കോട്
മലപ്പുറം: “വീഴ്ചകളുടെ വിദ്യാഭ്യാസവകുപ്പ് പ്രതിരോധം തീർക്കുന്ന വിദ്യാർത്ഥിത്വം” എന്ന പ്രമേയം മുൻ നിർത്തി കൊണ്ട് ഇടതു പക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയെന്ന അജണ്ട മുൻനിർത്തി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 26 ന് കോഴിക്കോട് വെച്ച് വിദ്യാർത്ഥി റാലിയോട് കൂടി നടത്തുന്ന “സ്റ്റുഡൻസ് വാർ” ന്റെ പ്രഖ്യാപനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളുടെയും കെ.പി.എ മജീദ് സാഹിബിന്റെയും സാനിധ്യത്തിൽ നിർവഹിച്ചു.
ഇടത് പക്ഷ സർക്കാറിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാ, മേഖലാ തലത്തിൽ ജനുവരി 31 ന് സമരച്ചുമര്, ഫെബ്രുവരി 6 ന് പ്രോട്ടസ്റ്റിംഗ് പ്ലോട്ട്, ഫെബ്രുവരി 13ന് സ്റ്റുഡന്റസ് ഓടിറ്റ് എന്നീ പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ ധാരണയായി. പി.എസ്.സിയുടെ കെടുകാര്യസ്ഥത, സർവകലാശാല മാർക്ക്ദാനം, പരാജയപ്പെട്ട പൊതു വിദ്യാഭ്യാസ സംവിധാനം, കലാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങളിലെ അപര്യാപ്തത, പാലത്തായി വിദ്യാർത്ഥിനിക്ക് നീതി ലഭ്യമാക്കുക, വാളയാറിലെ ദളിത് വിദ്യാർത്ഥിനികളോടുള്ള അനീതി, കലാലയങ്ങളെ വിഴുങ്ങുന്ന ലഹരി മാഫിയയും വിതരണക്കാരായി പാർട്ടി ബന്ധുക്കളും, ആയുധപുരകളായി മാറുന്ന ഏകാധിപത്യ പാർട്ടി കലാലയങ്ങൾ, പുത്തൻ സർവകലാശാലകളില്ലാതെ പോയ 5വർഷങ്ങൾ, അശാസ്ത്രീയമായ ഓൺലൈൻ ക്ലാസുകൾ, കൊറോണ കാലത്തെ ഫീസിളവ്, നെയ്യാറ്റിൻകര സർക്കാർ നടപടിയിൽ അനാധമായ വിദ്യാർത്ഥിത്വം, മാനേജ്മെന്റ് പ്രീണനം മുഖമുദ്രയാക്കിയ സർക്കാർ എന്നീ വിഷയങ്ങളാണ് സ്റ്റുഡൻസ് വാറിൽ പ്രധാനമായും ഉയർത്തി കൊണ്ട് വരിക.
സമരച്ചുമര്
സ്റ്റുഡൻസ് വാറിന്റെ പ്രചരണാർത്ഥവും ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിനും രക്ഷിതാക്കൾക്കും ബോധ്യപ്പെടുത്തി കൊടുക്കുക എന്ന ഉത്തരവാദിത്വത്തിലും ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്
പരിപാടി സംഘടിപ്പികണ്ടത്. കഴിഞ്ഞ അഞ്ചുവർഷത്തെ ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രവർത്തനങ്ങളുടെ ( ഓൺലൈൻ ക്ലാസിന്റെ പേരിൽ വളാഞ്ചേരിയിലെ സഹോദരിയെ കൊലക്ക് കൊടുത്തത് , ഹൈടെക് ക്ലാസ്സുകളുടെ മേനി പറയുന്ന കാലത്ത് ക്ലാസ് റൂമിൽ നിന്ന് പ്രിയപ്പെട്ടവൾ പാമ്പുകടിയേറ്റ് മരിച്ചത്, ടീച്ചറമ്മയുടെ നാട്ടിൽ നാലാം ക്ലാസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്, ഫീസ് വർദ്ധനവ്, അവകാശ നിഷേധം മെറിറ്റ്,അട്ടിമറി ചരിത്രത്തിലാദ്യമായി എസ്എസ്എൽസി പരീക്ഷ രണ്ടുതവണ എഴുതിയത് തുടങ്ങിയ നിരുത്തരവാദ സമീപനങ്ങളുടെ) രേഖകൾ തയ്യാറാക്കി എല്ലാ ശാഖകളിലും പോസ്റ്റർ, ചുമരെഴുത്ത് രൂപത്തിൽ പതിക്കുക
പ്രൊട്ടസ്റ്റിങ് പ്ലോട്ട്
എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 26ന്ന് കോഴിക്കോട് വെച്ച് നടക്കുന്ന സ്റ്റുഡൻസ് വാറിന്റെ പ്രചരണാർത്ഥവും ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിനും രക്ഷിതാക്കൾക്കും ബോധ്യപ്പെടുത്തി കൊടുക്കുക എന്ന് ഉത്തരവാദിത്വത്തിലും പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് പരിപാടി നടക്കേണ്ടത്. ഇടതുപക്ഷ സർക്കാരിന്റെ
കഴിഞ്ഞ അഞ്ചുവർഷത്തെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങളുടെ രൂപങ്ങൾ തയ്യാറാക്കി പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്ഥാപിക്കുക.
സ്റ്റുഡൻസ് ഓഡിറ്റ്
എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 27ന്ന് കോഴിക്കോട് വെച്ച് നടക്കുന്ന സ്റ്റുഡൻസ് വാറിന്റെ പ്രചരണാർത്ഥവും ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിനും രക്ഷിതാക്കൾക്കും ബോധ്യപ്പെടുത്തി കൊടുക്കുക എന്ന ഉത്തരവാദിത്വത്തിലും നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് പരിപാടി നടക്കേണ്ടത്. ഇടതുപക്ഷ സർക്കാരിന്റെ
കഴിഞ്ഞ അഞ്ചുവർഷത്തെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് കൃത്യമായ ഓഡിറ്റ് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ വിദ്യാർത്ഥി സാന്നിധ്യത്തിൽ നടത്തുക. പൊതുപരിപാടി രൂപത്തിൽ നേതാക്കന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്നത്
സ്റ്റുഡൻസ് വാർ ന്റെ പ്രചാരണാർത്ഥം എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസിന്റെ അധ്യക്ഷതയിൽ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ചേർന്നു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത യോഗത്തിൽ യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരവും എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഹമ്മദ് സാജുവും സന്നിഹിതരായി. യോഗത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ സ്വാഗതവും ട്രഷറർ സി.കെ നജാഫ് നന്ദിയും രേഖപ്പെടുത്തി.എം.എസ്.എഫ് സീനിയർ വൈസ് പ്രസിഡണ്ട് എ.പി അബ്ദുസമദ് എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ ശറഫുദ്ധീൻ പിലാക്കൽ , പി പി ഷൈജൽ,റംഷാദ് പള്ളം, കെ.എം ഫവാസ്,ആബിദ് അറങ്ങാടി അഷർ പെരുമുക്ക്, കെ.എം ഷിബു, ബിലാൽ റഷീദ്, അൽത്താഫ് സുബൈർ,ഫിറോസ് പള്ളം, ഫാരിസ് പൂക്കോട്ടൂര്, കെ ടി റഹൂഫ് എന്നിവർ സംസാരിച്ചു
kerala
എസ്‌ഐആറില്‍ സംസ്ഥാനത്ത് കൂടുതല്‍ പരാതികള്‍
പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ബന്ധുക്കളുടെയും വിവരങ്ങള്‍ ബിഎല്‍ഒ ആപ്പില്‍ എന്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പരാതി.
എസ്‌ഐആറില്‍ സംസ്ഥാനത്ത് കൂടുതല്‍ പരാതികള്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 2002 ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ബന്ധുക്കളുടെയും വിവരങ്ങള്‍ ബിഎല്‍ഒ ആപ്പില്‍ എന്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പരാതി. പിതാവ് , മാതാവ്, മുത്തച്ഛന്‍ , മുത്തശ്ശി എന്നിവരുടെ വിവരങ്ങള്‍ മാത്രമാണ് എന്റര്‍ ചെയ്യാന്‍ കഴിയുന്നത്.
നേരത്തെ, ഏതെങ്കിലും അടുത്ത ബന്ധുവിന്റെ വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍, 2002ല്‍ മാതാപിതാക്കളോ അവരുടെ മതാപിതാക്കളോ പട്ടികയില്‍ ഇല്ലാത്തവരുടെ പേര് ഇപ്പോള്‍ എസ്‌ഐആറില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല. സഹോദരങ്ങള്‍ , മാതാപിതാക്കളുടെ സഹോദരങ്ങള്‍ എന്നിവരുടെ വിവരങ്ങള്‍ നല്‍കിയവരുടെ ഫോമുകള്‍ ബിഎല്‍ഒമാര്‍ മാറ്റിവെക്കുകയാണെന്നും ആളുകള്‍ പറയുന്നു.
kerala
ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും
ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണോ കട്ടിളപ്പാളികള്‍ കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വംബോര്‍ഡ് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും. ഇന്നലെ അറസ്റ്റിലായ പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും നടപടി. ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണോ കട്ടിളപ്പാളികള്‍ കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്.
ഉദ്യേഗസ്ഥര്‍ക്കാണ് വീഴ്ച പറ്റിയതെന്നും ഫയല്‍ നീക്കിയത് ഉദ്യോഗസ്ഥരെന്നും പത്മകുമാര്‍ മൊഴി നല്‍കി. ഒരു ഫയലും തന്റെ മുന്നിലെത്തിയിട്ടില്ലെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വാദം. എന്നാല്‍, പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണ് ഫയല്‍ നീക്കം നടന്നത്. പത്മകുമാറിന്റെ മൊഴിയില്‍ വിശദമായ അന്വേഷണത്തിന് എസ്‌ഐടി. എ പത്മകുമാറിനെ ചോദ്യം ചെയ്യലിനായി വൈകാതെ കസ്റ്റഡി അപേക്ഷ നല്‍കും.
തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.
kerala
വിദ്യാഭ്യാസ ഓഫീസുകളിലെ മിന്നല്‍പ്പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലന്‍സ്
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി കൈപ്പറ്റിയതായാണ് കണ്ടെത്തല്‍.
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാഭ്യാസ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി കൈപ്പറ്റിയതായാണ് കണ്ടെത്തല്‍. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സര്‍വീസ് ആനുകൂല്യം അനുവദിക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി കൈപ്പറ്റിയത്.
ആലപ്പുഴ വിദ്യാഭ്യാസ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് സംശയാസ്പദമായി എത്തിയത് 1,40,000 രൂപയാണ്. കുട്ടനാട് വിദ്യാഭ്യാസ ഓഫീസിലെ എയ്ഡഡ് നിയമനാംഗീകാരവുമായി ബന്ധപ്പെട്ട സെക്ഷനിലെ സീനിയര്‍ ക്ലര്‍ക്കിന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് രണ്ട് എയ്ഡഡ് സ്‌കൂളുകളിലെ ക്ലര്‍ക്കുമാരുടെ അക്കൗണ്ടില്‍നിന്ന് 77,500 രൂപ ലഭിച്ചതിന്റെ തെളിവാണ് വിജിലന്‍സ് കണ്ടെത്തിയത്.
മലപ്പുറം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനില്‍നിന്ന് 2000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങി. ഇതുകൂടാതെ 20,500 രൂപയുടെ ഇടപാടുകളും കണ്ടെത്തി. തിരുവനന്തപുരം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിലെ സ്‌കൂളില്‍ ഭിന്നശേഷി സംവരണം പാലിക്കാതെ 11 അധ്യാപകരെ നിയമിച്ചു.
തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലെ എയ്ഡഡ് സ്‌കൂളില്‍ അധ്യാപക തസ്തിക നലനിര്‍ത്താന്‍ അവിടെയില്ലാത്ത മൂന്നുകുട്ടികള്‍ക്ക് പ്രവേശനം എടുത്തതായി കാണിച്ച് ഹാജര്‍ അനുവദിച്ചു. ഇതില്‍ ഒരു കുട്ടി കേന്ദ്രീയവിദ്യാലയത്തില്‍ പഠിക്കുകയാണ്. തലശ്ശേരി വിദ്യാഭ്യാസ ഓഫീസിനു കീഴിലെ എയ്ഡഡ് സ്‌കൂളില്‍ സമാനരീതിയില്‍ ഒരു ക്ലാസില്‍ 28 കുട്ടികള്‍ പഠിക്കുന്നതായി കാണിച്ച് ഹാജര്‍ അനുവദിച്ചിരുന്നു. പരിശോധനയില്‍ ഈ ക്ലാസില്‍ ഒന്‍പത് കുട്ടികള്‍ മാത്രമാണുള്ളതെന്നും പുറമേയുള്ള 19 കുട്ടികള്‍ പ്രവേശനം നേടിയതായി കാണിച്ച് ഹാജര്‍ നല്‍കുകയായിരുന്നെന്നും കണ്ടെത്തി.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala15 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala12 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala14 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

