Connect with us

kerala

അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നത് സിപിഎം അവസാനിപ്പിക്കണം: സാദിഖലി തങ്ങള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ 19ല്‍ 17 സീറ്റും പിടിച്ചെടുത്ത് ഐക്യജനാധിപത്യ മുന്നണി വന്‍ വിജയം നേടിയ കീഴാറ്റൂര്‍ പഞ്ചായത്തിലാണ് ഇന്നലെ കൊലപാതകം നടന്നത്

Published

on

മലപ്പുറം: പാണ്ടിക്കാട് മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ ഷമീറിനെ സിപിഎം പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ പരാചയ കേന്ദ്രങ്ങളില്‍ അക്രമ രാഷ്ട്രീയവുമായി സിപിഎം രംഗത്തു വന്നിരിക്കുകയാണെന്ന് തങ്ങള്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ 19ല്‍ 17 സീറ്റും പിടിച്ചെടുത്ത് ഐക്യജനാധിപത്യ മുന്നണി വന്‍ വിജയം നേടിയ കീഴാറ്റൂര്‍ പഞ്ചായത്തിലാണ് ഇന്നലെ കൊലപാതകം നടന്നത്. മരണപ്പെട്ട ശമീറിന്റെ വാര്‍ഡായ ഒറുവമ്പുറവും സിപിഎമ്മില്‍ നിന്നും ഈ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി തിരിച്ച് പിടിച്ചിരുന്നു. ഇതിലുള്ള അരിശമാണ് കൊലപാതകത്തിലെത്തിച്ചത്.

മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ താനൂര്‍ അഞ്ചുടി ഇസ്ഹാഖിനെ സി.പിഎം ക്രിമിനലുകള്‍ കൊല ചെയ്തിട്ട് ഒരു വര്‍ഷം പുര്‍ത്തിയായ ഘട്ടത്തിലാണ് മലപ്പുറം ജില്ലയില്‍ വീണ്ടും സി.പി.എം കൊലപാതകം ആവര്‍ത്തിച്ച് നടത്തിയത്.
ആശയപരമായി നേരിടാന്‍ കഴിയാത്തതിനാലാണ് എതിര്‍ചേരിയിലുള്ളവരെ ആയുധവുമായി നേരിടുന്നതെന്നും തങ്ങള്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം നടത്തിവരുന്ന അക്രമ രാഷ്ട്രീയം മലപ്പുറം ജില്ലയിലേക്ക് വ്യാപിപിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി സംശയിക്കുകയാണ്. അതുകൊണ്ടാണ് തുടര്‍ച്ചയായി മലപ്പുറം ജില്ലയില്‍ കൊലപാതകങ്ങള്‍ ആസൂത്രിതമായി സൃഷ്ടിക്കുന്നത്. സിപിഎമ്മിന്റെ ഈ ആക്രമ രാഷ്ട്രീയ സംസ്‌കാരത്തെ നിയമപരമായും രാഷ്ട്രീയമായും ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കുമെന്നും ബഹുജന പിന്തുണയോടെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

kerala

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍

ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

Published

on

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രൊഫസര്‍ ബി ബിജുവിനെ എഞ്ചിനീറിങ് വിഭാഗം ഡീന്‍ ആയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയില്‍ ആര്‍എസ്എസ് അനുകൂലികളെ നോമിനേറ്റ് ചെയ്തിരുന്നു. ഇതേ വഴിക്ക് തന്നെയാണ് രാജേന്ദ്ര ആര്‍ലേക്കറും നീങ്ങുന്നത്.

Continue Reading

kerala

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്‌സോ കേസ്‌

പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Published

on

കൊല്ലത്ത് പതിനേഴ് വയസ്സുള്ള പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്. പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. പത്തനാപുരത്തിന് സമീപത്തെ സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളായിരുന്നു ഇരുവരും.

നിസാം ഈ വർഷമാണ് പ്ലസ് ടു പാസായി പുറത്തിറങ്ങിയത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 5 മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പേര് വെളിപ്പെടുത്തിയത്.

Continue Reading

Trending