Connect with us

Video Stories

രാഹുലിന്റെ ‘ന്യായ’വും സി.പി.എമ്മിന്റെ അന്യായവും

Published

on


പി.ഇസ്മായില്‍ വയനാട്
ദാനധര്‍മ്മത്തിന്റെ മഹത്വം സംബന്ധിച്ച് ഒരു ഉപദേശി മനോഹരമായി പ്രസംഗിച്ചു. കേള്‍വിക്കാരിലൊരാള്‍ ഉപദേശിയോട് ചോദിച്ചു. നിങ്ങള്‍ക്ക് രണ്ട് പശുവുണ്ടെങ്കില്‍ ഒന്ന് അയല്‍വാസിക്ക് കൊടുക്കുമോ? ഉപദേശി പറഞ്ഞു. തീര്‍ച്ചയായും കൊടുക്കും. കേള്‍വിക്കാരന്റെ അടുത്ത ചോദ്യം. നിങ്ങള്‍ക്ക് രണ്ട് കുതിര ഉണ്ടെങ്കില്‍ എന്തു ചെയ്യും ഉപദേശി പറഞ്ഞു. എന്തിനു സംശയിക്കുന്നു. ഒന്ന് തീര്‍ച്ചയായും കൊടുക്കും. കേള്‍വിക്കാരന്റെ അവസാന ചോദ്യം ഇതായിരുന്നു. നിങ്ങള്‍ക്ക് രണ്ട് കോഴിയുണ്ടെങ്കില്‍ ഒന്ന് അയല്‍വാസിക്ക് കൊടുക്കുമോ. ഉപദേശിയുടെ മറുപടി ഇല്ല എന്നായിരുന്നു. അതെന്താ കാരണമെന്ന് തിരക്കിയ കേള്‍വിക്കാരനോടായി ഉപദേശി പറഞ്ഞു. എന്റെ കയ്യില്‍ കുതിരയുമില്ല. പശുവുമില്ല.പക്ഷേ എന്റെ കയ്യില്‍ കോഴിയുണ്ട്. അത് ഞാന്‍ ആര്‍ക്കും കൊടുക്കില്ലന്ന് പറഞ്ഞ് അയാള്‍ ധ്യതിയില്‍ നടന്നു നീങ്ങി. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ചേര്‍ന്ന് സി പി എമ്മിന്റെ പ്രകടനപത്രിക സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ ഉപദേശിയുടെ ദാന പ്രസംഗം ഓര്‍ക്കാത്തവര്‍ വിരളമായിരിക്കും.
2016 ഏപ്രില്‍ 20നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ സി പി എം പ്രകടനപത്രിക പുറത്തിറക്കിയത് .35 വിഷയങ്ങളില്‍ നയവും 650 ഓളം കാര്യങ്ങളില്‍ പരിഹാരങ്ങളും പറഞ്ഞു കൊണ്ടുള്ള പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അധികാരത്തിലേറി മധു വിധു കഴിയും മുമ്പേ ജലരേഖയായി മാറി. അഞ്ച് വര്‍ഷത്തേക്ക് വിലക്കയറ്റമില്ല എന്ന മുഖ്യ വാഗ്ദാനം ജനങ്ങളിലെത്തിച്ച പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്ക് വരെ പിന്നീട് പല പ്രാവശ്യം വില വര്‍ദ്ധിക്കുകയുണ്ടായി. കേരളത്തില്‍ റേഷന്‍ മണ്ണെണ്ണയുടെ അളവും പഞ്ചസാരയുടെയും ഗോതമ്പിന്റെയും തൂക്കവും സി പി എമ്മിന്റെ ഭരണകൂടമാണ് വെട്ടി ചുരുക്കിയത് .റേഷന്‍ വിതരണം പിണറായി ഭരണത്തില്‍ പലകുറി താളം തെറ്റുകയുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തില്‍ ഒരു ദിവസം പോലും റേഷന്‍ മുടങ്ങുകയോ റേഷന്‍ കടകള്‍ അടച്ചു പൂട്ടി കടയുടമകള്‍ക്ക് സമരം നടത്തുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.ബി പിഎല്ലുകാര്‍ക്ക് തുടക്കത്തില്‍ ഒരു രൂപയ്ക്ക് അരിയും എ പി എല്ലുകാര്‍ക്ക് രണ്ട് രൂപാ നിരക്കില്‍ അരിയും വിതരണം ചെയ്യാനും അഞ്ചാം വര്‍ഷത്തില്‍ ബിപിഎല്ലുകാര്‍ക്ക് സൗജന്യ റേഷന്‍ പ്രാബല്യത്തില്‍ കൊണ്ട് വരാനും യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിരുന്നു.
റേഷന്‍ കടകളുടെ ആധുനികവല്‍ക്കരണത്തിന്റെ പേരില്‍ അരിക്കും ഗോതമ്പിനും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ വില വര്‍ദ്ധിപ്പിക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. റേഷന്‍ ഉടമകളുടെ വരുമാന വര്‍ദ്ധനക്ക് വേണ്ടിയാണ് ദരിദ്ര നാരായണന്‍മാരുടെ പിച്ചചട്ടിയില്‍ സര്‍ക്കാര്‍ കൈകടത്തിയത്.14 .78 ലക്ഷം കാര്‍ഡുടമകളില്‍ 5.9 ലക്ഷം പേര്‍ക്ക് മാത്രമാണിപ്പോള്‍ സൗജന്യ റേഷന്‍ ലഭിക്കുന്നത്. അര്‍ഹരായലക്ഷകണക്കിന് കാര്‍ഡുടമകളെയാണ് സൗജന്യ റേഷന്‍ ആനുകൂല്യത്തില്‍ നിന്നും വെട്ടിനിരത്തിയത്.മറ്റു സംസ്ഥാനങ്ങളിലൊരിടത്തും റേഷന്‍ നവീകരണത്തിന്റെ പേരില്‍ റേഷന്‍ ഉപഭോക്താക്കളില്‍ നിന്നും നയാ പൈസ പോലും ഈടാക്കിയിട്ടില്ല. റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനായി തലവരിയായി നൂറ് രൂപ നിശ്ചയിച്ചതും ഇക്കൂട്ടര്‍ തന്നെയാണ്. കേരളീയര്‍ വര്‍ഷങ്ങളോളം നടത്തിയ പോരാട്ടത്തിന്റെ ഫലമായി നാടാകെ തലയെടുപ്പോടെ നിലകൊള്ളുന്ന സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനം താറുമാറാക്കിയവരാണിപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ പ്രകടനപത്രികയില്‍ 35 കിലോ ഭക്ഷ്യധാന്യത്തെ കുറിച്ച് വാചാലരാവുന്നത്.
കര്‍ഷകരുടെ പേരില്‍ പ്രകടനപത്രികയില്‍ ഊറ്റം കൊള്ളുന്നവരുടെ ഭരണത്തിലാണ് നിത്യേന കര്‍ഷകര്‍ കയറെടുക്കുന്നത്. പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് കര്‍ഷക ആത്മഹത്യകള്‍ ക്ഷണിച്ചു വരുത്തിയിട്ടുള്ളത്. കേന്ദ്രം വെച്ചു നീട്ടിയ 417.63 കോടി രൂപില്‍ 251. 32 കോടി രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചത്.പ്രളയബാധിത മേഖലയിലെ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വായ്പാ തിരിച്ചടവിന്റെ പേരില്‍ ജപ്തി നോട്ടീസുകള്‍ അയക്കാന്‍ പാടില്ലന്ന സര്‍ക്കാര്‍ തീരുമാനം മുഖവിലക്കെടുക്കാത്ത ബാങ്കുകള്‍ക്ക് നേരെ ചെറുവിരലനക്കാന്‍ പോലും ഇന്നോളം ഭരണകൂടം തയ്യാറായിട്ടില്ല. ഒരു വര്‍ഷത്തേക്ക് കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചുവെന്ന് അവകാശപ്പെടുമ്പോഴും ജപ്തി നടപടികള്‍ മൂലമാണ് കര്‍ഷകര്‍ തൂങ്ങി മരിക്കുന്നത്.
കാര്‍ഷികേതര വായ്പകള്‍ക്ക് കൂടി മൊറട്ടോറിയം അജണ്ടയാക്കി മന്ത്രിസഭാ യോഗം ചേരുകയുണ്ടായി. തീരുമാനം ചെണ്ടകൊട്ടി വിളംബരം നടത്തിയിട്ടും കര്‍ഷകരുടെ കാര്യത്തില്‍ മാത്രം ഫലമുണ്ടായില്ല. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ഉത്തരവായി ഇറങ്ങണമെന്ന നിയമമാണ് കൃഷിക്കാരുടെ കാര്യത്തില്‍ അട്ടിമറിക്കപ്പെട്ടത്.പാറ ഖനനത്തിന് അനുമതി നല്‍കി കൊണ്ടുള്ള മന്ത്രിസഭാ യോഗ തീരുമാനത്തിന് ഒരു ദിവസത്തെ കാത്തിരിപ്പിനു പോലും ഇടം നല്‍കാതെ കൃത്യസമയം ഉത്തരവിക്കി ദൂസ്വാമിമാരെയും പാറ മുതലാളിമാരെയും പ്രീതിപ്പെടുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക കടങ്ങള്‍ കൂട്ടത്തോടെ എഴുതി തള്ളുമ്പോഴാണ് ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന ചുവപ്പ് മന്ത്രം ഉരുവിടുന്ന പിണറായിയുടെ തട്ടകത്തില്‍ കാര്‍ഷിക കടത്തിന്റെ പേരില്‍ ആത്മഹത്യകള്‍ നടമാടുന്നത്. മഹാരാഷ്ട്രയില്‍ കര്‍ഷക വിഷയത്തില്‍ ലോങ്ങ് മാര്‍ച്ച് നടത്തിയവരാണ് ഇവിടെ കര്‍ഷകര്‍ക്ക് നേരെ മുഖം തിരിക്കുന്നത്.കേന്ദ്ര സഹായങ്ങള്‍ പൂര്‍ണ്ണമായും വിനിയോഗിക്കാത്തവരും കൃഷി നാശവും ഉത്പാദന കുറവും വില തകര്‍ച്ചയും കൊണ്ട് പാടുപെടുന്ന കര്‍ഷകര്‍ക്കായി സഹായഹസ്തങ്ങള്‍ വെച്ച് നീട്ടാത്തവരുമാണ് താങ്ങു വിലയെ കുറിച്ച് വാഗ്ദാനങ്ങള്‍ നിരത്തുന്നത്. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള 5 കോടി നിര്‍ധനര്‍ക്ക് പ്രതിവര്‍ഷം 72000 രൂപ ഉറപ്പു വരുത്തുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് (ന്യൂനതം ആയ് യോജന ) പദ്ധതിയെ പറ്റി രാജ്യം ചര്‍ച്ച ചെയ്യുമ്പോഴാണ് സി പി എം പ്രതിമാസം 18000 രൂപ എന്നഅന്യായം ആവര്‍ത്തിക്കുന്നത്.
ദേശീയ പാര്‍ട്ടി എന്ന മേല്‍വിലാസം പോലും ത്രാസില്‍ തൂങ്ങി കളിക്കുന്ന സി പി എമ്മുകാരാണ് മോഹന വാഗ്ദാനങ്ങള്‍ നിറഞ്ഞ പ്രകടനപത്രികയുമായി രംഗത്തെത്തിയിട്ടുള്ളത്. ഇലക്ഷന്‍ കമ്മീഷന്റെ ദയാദാക്ഷ്യണ്യത്തിലാണ് ഇപ്പോള്‍ സി പി എം ദേശീയ പാര്‍ട്ടി എന്ന പദവി പോലും നിലനിര്‍ത്തുന്നത്.വി.പി.സിംഗ്.ദേവഗൗഡ.ഐ.കെ ഗുജ്‌റാള്‍.ചന്ദ്രശേഖര്‍ തുടങ്ങിയ പ്രധാനമന്ത്രിമാരെ തീരുമാനിക്കുന്നതില്‍ സി പി എമ്മിന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു. ഒന്നാം യു പി എ സര്‍ക്കാരിനെ നിയന്ത്രിക്കുന്നതിലും സി പി എമ്മിന് കാര്യമായ റോളുണ്ടായിരുന്നു. സോമനാഥ് ചാറ്റര്‍ജി എന്ന പ്രഗത്ഭനായ പാര്‍ലിമെന്റേറിയനെ ലോക്‌സഭാ സ്പീക്കറായും എ കെ ജിയെ പ്രതിപക്ഷ നേതാവായും വാഴിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചില മിന്നലാട്ടങ്ങള്‍ നടത്താനും അവര്‍ക്ക് സാധിച്ചിരുന്നു.2004 ല്‍ കോണ്‍ഗ്രസ്സ്.ബി.ജെ.പി. എന്നീ പാര്‍ട്ടികള്‍ക്ക് തൊട്ടു പിറകില്‍ 42 സീറ്റുമായി ഇന്ത്യയിലെ മൂന്നാമത്തെ കക്ഷി എന്ന പൊളിറ്റിക്കല്‍ ഗ്രാഫും സി പി എമ്മിനുണ്ടായിരുന്നു.2009 ല്‍ 16 സീറ്റും 2014ല്‍ 9 സീറ്റുമായി സി പി എം നിലംപരിശാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടിട്ടുള്ളത്. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും സി പി എമ്മില്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടുകയും ജയിക്കുന്നവരുടെ അംഗബലം കുറയുകയുമാണുണ്ടായിട്ടുള്ളത്.
കേരളം അവരെ സംബന്ധിച്ചടുത്തോളം കാടാറുമാസം നാടാറുമാസം എന്ന മട്ടിലാണെങ്കില്‍ ആന കുത്തിയാലും ഇളകാത്ത കോട്ടകളായിരുന്ന ബംഗാളിലെയും ത്രിപുരയിലെയും അടി കല്ലുകള്‍ക്ക് പോലും ബലക്ഷയം സംഭവിച്ചിരിക്കുകയാണ്. അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ ഒരാള്‍ പോലും അവിടെ നിന്നും ജയിച്ചു കയറാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ശത്രുവാണെന്ന മിഥ്യാ ധാരണയില്‍ സ്വന്തം നിഴലിനോടും കാറ്റാടി യന്ത്രങ്ങളോടും യുദ്ധം ചെയ്ത ഡോണ്‍ക്വിക് സോട്ടിനെ പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി പി എം നടത്തിയ നിഴല്‍ യുദ്ധമാണ് ഈ തകര്‍ച്ചയുടെ അടിസ്ഥാനം. ഭരണം കയ്യാളുന്ന കേരളത്തില്‍ പോലും നടപ്പിലാക്കാന്‍ പറ്റാത്ത കാര്യങ്ങളാണിപ്പോള്‍ അധികാരത്തിന്റെ നാല അയലത്തുപോലുമെത്താത്ത ഡല്‍ഹിയില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് വീമ്പ് പറയുന്നത്. കുണ്ടില്‍ കിടക്കും തവള കുഞ്ഞിന് കുന്നിന്‍ മീതെ പറക്കാന്‍ മോഹം എന്നതുപോലെ ഡല്‍ഹിയിലെ ഭരണവും സി പി എമ്മുകാരുടെ വ്യാമോഹം മാത്രമാണ്..

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending