Connect with us

More

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ പിറക്കുന്ന കുട്ടികള്‍ അപകടത്തിലേക്കെന്ന്

Published

on

ന്യൂയോര്‍ക്ക്: മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പിറക്കുന്ന കുട്ടികളുടെ ജീവന്‍ അപകടത്തിലെന്ന് ഗവേഷക സംഘം. ജനിച്ചു വീഴുന്ന കുട്ടികള്‍ നേരിടാന്‍ പോകുന്നത് പകര്‍ച്ചവ്യാധികളെയും മാരക രോഗങ്ങളെയുമാണെന്ന് സേവ് ദ ചൈല്‍ഡ്‌സ് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ മുസ്ലിം അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഈ വര്‍ഷം 48,000ത്തിലധികം കുട്ടികള്‍ ജനിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു ദിവസം 100ല്‍ കൂടുതല്‍ നവജാത ശിശുക്കളുടെ ജനനനിരക്ക് പ്രതീക്ഷിക്കുന്നതായി ഗവേഷക സംഘം വ്യക്തമാക്കി. പോഷകാഹാരക്കുറവ്, വ്യക്തമായ പരിചരണം ലഭിക്കാതെവരുക , ശുചിത്വമില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ ഡിഫ്തീരിയ, കോളറ, മീസില്‍സ് തുടങ്ങിയ രോഗങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബംഗ്ലാദേശിലെ കോക്സ്സ് ബസാറില്‍ താമസിക്കുന്ന റോഹിന്‍ഗ്യ അഭയാര്‍ഥികളിലെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടനയാണ് പഠനം നടത്തിയത്. മ്യാന്‍മറില്‍ നിന്നു വംശഹത്യയെ തുടര്‍ന്ന് പാലായനം ചെയ്ത് ആറ് ലക്ഷം പേരാണ്. കൂടാതെ നേരത്തെ തന്നെ രണ്ടുലക്ഷത്തിലധികം റോഹിന്‍ഗ്യന്‍ ബംഗ്ലാദേശില്‍ എത്തിയിരുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള അഭയാര്‍ഥി കേന്ദ്രങ്ങളും റോഹിന്‍ഗ്യന്‍ ക്യാമ്പുകളാണ്. പരിമിതമായ സൗകര്യങ്ങളാണ് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇതും ഏറെ ദുരിതം സൃഷ്ടിയ്ക്കും. അഭയാര്‍ത്ഥികള്‍ക്ക് ശുചിത്വമില്ലാത്തത് കൂടുതല്‍ രോഗ സാധ്യതയ്ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.ശൗചാലയങ്ങളുടെ അപര്യാപ്തയും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം ബാധിയ്ക്കുന്നത് നവജാത ശിശുക്കളെയാണ്. കാരണം മലിനമായ കുടിവെള്ളം അവര്‍ക്ക് നല്‍കിയാല്‍ തന്നെ രോഗം കുട്ടികളില്‍ ഉണ്ടാകും. കോക്‌സിലെ ബസാറില്‍ അഞ്ചിലൊന്ന് കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് ഇവിടെ ജന്മം നല്‍കുന്ന കുട്ടികള്‍ക്കും അമ്മമാര്‍ക്കും വ്യക്തമായ പരിചരണം ലഭിക്കുന്നില്ല. പോഷകാഹാര കുറവിനെ തുടര്‍ന്നു നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ പോലും റോഹിന്‍ഗ്യന്‍ അമ്മമാര്‍ക്ക് കഴിയുന്നില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending