Connect with us

More

ഇ അഹമ്മദിനെ കാണാന്‍ മക്കളെ അനുവദിച്ചില്ല; ആര്‍എംഎല്‍ ആസ്പത്രിക്ക് മുന്നില്‍ പ്രതിഷേധം

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി രാംമനോഹര്‍ ലോഹ്യ ആസ്പത്രിയിലുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്രസിഡണ്ട് ഇ. അഹമ്മദിനെ കാണാന്‍ മക്കളെപ്പോലും അനുവദിക്കാത്തതില്‍ ശക്തിയായ പ്രതിഷേധമുയര്‍ന്നു. ഇന്നലെ രാവിലെ പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കവെ കുഴഞ്ഞുവീണ് ഗുരുതര നിലയിലാണ് അഹമ്മദിനെ ആസ്പത്രിയിലാക്കിയത്. ക്രൂരവും മനുഷ്യത്വ രഹിതവുമായ പെരുമാറ്റമാണ് ആസ്പത്രി അധികൃതര്‍ നടത്തിയതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. രോഗ വിവരമറിഞ്ഞ് രാത്രി വിദേശത്തുനിന്നെത്തിയ മക്കളായ റഈസ് അഹമ്മദ്, നസീര്‍, ഡോ. ഫൗസിയ, മരുമകന്‍ ഡോ. ബാബു ഷര്‍ഷാദ് എന്നിവരെ ഐ.സി.യു.വില്‍ കയറി കാണാന്‍ അധികൃതര്‍ അനുവദിച്ചില്ല. സ്ഥലത്തുണ്ടായിരുന്ന എം.പി.മാരോടും ഇതേ സമീപനമാണ് ആസ്പത്രി അധികൃതര്‍ സ്വീകരിച്ചത്.


രാത്രി സോണിയാഗാന്ധി ആസ്പത്രിയിലെത്തി അധികൃതരുടെ ഈ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിച്ചു. ഒരു മുതിര്‍ന്ന പൗരന് കിട്ടേണ്ട നീതിയാണ് ആസ്പത്രിയില്‍ നിഷേധിക്കപ്പെട്ടതെന്ന് അഹമ്മദിന്റെ പുത്രന്‍ റഈസ് അഹമ്മദ്, ജാമാതാവ് ഡോ. ബാബു ഷര്‍ഷാദ് എന്നിവര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. കുടുംബത്തിന്റെ സമ്മതമില്ലാതെ രോഗിയുടെ ശരീരത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ അനുവദിനീയമല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ആസ്പത്രി അധികൃതരും ഗവണ്‍മെന്റും ചേര്‍ന്ന് പലതും മറച്ചുവെക്കുകയാണെന്നും ആരോപണമുയര്‍ന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ ആസ്പത്രിക്കു മുമ്പില്‍ പ്രതിഷേധിച്ചു. ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍വഹാബ്, എം.കെ. രാഘവന്‍ എന്നിവരും അധികൃതരുടെ സമീപനത്തെ ശക്തമായി വിമര്‍ശിച്ചു. അഹമ്മദ് സാഹിബിന്റെ രോഗ നിലയെക്കുറിച്ച് വിവരം നല്‍കാത്തത് ബോധപൂര്‍വമാണെന്നും ആരോപണമുയര്‍ന്നു.

Cricket

മഴ വില്ലനായി; ഐപിഎല്‍ ഫൈനല്‍ ഇന്ന്

ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടക്കാനുള്ളത്

Published

on

ഐപിഎല്‍ ഫൈനല്‍ ഇന്നത്തേക്ക് മാറ്റി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ കനത്ത മഴ തുടരുന്നതാണ് കാരണം. ഇന്ന് കൃത്യം 7:30ന് മത്സരം തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടക്കാനുള്ളത്.

കനത്ത മഴയെ തുടര്‍ന്ന് ഫൈനല്‍ പോരാട്ടത്തിന്റെ ടോസ് വൈകിയിരുന്നു. ഒടുവില്‍ രാത്രി 10.54ന് മൈതാനത്ത് അവസാനഘട്ട പരിശോധന നടത്തിയ അമ്പയര്‍മാരും മാച്ച് റഫറിയും ഇന്നലെ ഇനി മത്സരം നടക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

 

 

Continue Reading

india

ബംഗളൂരു-മൈസൂരു ദേശീയപാതയില്‍ വാഹനാപകടം; രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ണ്ടുപേരും യാത്രചെയ്ത ബൈക്ക് മൈസൂരു കലസ്താവടിയില്‍ ചരക്കുലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു

Published

on

ബംഗളൂരു- മൈസൂരു ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍(21), മലപ്പുറം ആനയ്ക്കക്കല്‍ സ്വദേശി നിഥിന്‍(21) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ 8.30ഓടെ രണ്ടുപേരും യാത്രചെയ്ത ബൈക്ക് മൈസൂരു കലസ്താവടിയില്‍ ചരക്കുലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കെആര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; സ്വകാര്യ ബസില്‍ കണ്‍സഷന്‍ കാര്‍ഡ് വേണ്ട; യൂണിഫോം മതി

ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തില്‍ ഉള്ളതായിരിക്കും

Published

on

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം. പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട.

ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തില്‍ ഉള്ളതായിരിക്കും. വീട്ടില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് മാത്രമേ കണ്‍സെഷൻ അനുവദിക്കൂ.നേരിട്ട് ബസ് സര്‍വീസുള്ള റൂട്ടുകളില്‍ ഭാഗികമായി യാത്ര അനുവദിക്കില്ല. 40 കി.മീ മാത്രമേ കണ്‍സെഷൻ നല്‍കൂ.

സര്‍ക്കാര്‍ സ്‌കൂളുകള്‍, കോളേജ്, ഐ ടി ഐ, പോളിടെക്നിക് എന്നിവരുടെ ഐ ഡി കാര്‍ഡില്‍ റൂട്ട് രേഖപ്പെടുത്തിയിരിക്കണം. സ്വാശ്രയ വിദ്യാഭ്യാസ/പാരലല്‍ സ്ഥാപനങ്ങള്‍ക്ക് ആര്‍ ടി ഒ/ജോ. ആര്‍ ടി ഒ അനുവദിച്ച കാര്‍ഡ് നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് മണി വരെ മാത്രമേ കണ്‍സെഷൻ അനുവദിക്കൂ.

Continue Reading

Trending