Connect with us

More

‘സെന്‍കുമാര്‍ ഒരു രോഗലക്ഷണമാണ്’; മുന്‍ ഡിജിപിക്കെതിരെ എഴുത്തുകാരി സുജ സൂസന്‍ ജോര്‍ജ്ജ്

Published

on

കൊച്ചി: വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരിയും പ്രഭാഷകയുമായ സുജ സൂസന്‍ ജോര്‍ജ്ജ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സുജ സെന്‍കുമാറിനെതിരെ ആഞ്ഞടിച്ചത്. സെന്‍കുമാര്‍ ഒരു രോഗലക്ഷണമാണ്. രോഗം കേരള സമൂഹത്തിനാണെന്നായിരുന്നു സുജയുടെ പ്രതികരണം. കേരള പൊലീസില്‍ കാര്യമായ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ നടത്തിയില്ലെങ്കില്‍ സെന്‍കുമാര്‍മാര്‍ തന്നെയായിരിക്കും അവരുടെ ഹീറോമാര്‍. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഒരു മാസികക്കു നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെയായിരുന്നു സുജയുടെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു സ്ത്രീ ചീഫ് സെക്രട്ടറിയായാലും ഭര്‍ത്താവിന്റെ നിയന്ത്രണത്തിലാവണം, ഔദ്യോഗിക കാര്യങ്ങളില്‍ പോലും എന്നു കരുതുന്ന ആളാണ് ഇപ്പോള്‍ പിരിഞ്ഞ പൊലീസ് മേധാവി. ”നെറ്റോ സാറിന് കുറച്ച് മനസ്സോ മര്യാദയോ അവസരമോ ഉണ്ടെങ്കില്‍ എന്നെ ബന്ധപ്പെടാമായിരുന്നു.

സെന്‍കുമാര്‍, ഇങ്ങനെ സംഭവിക്കുന്നതില്‍ വിഷമമുണ്ട്, നമുക്കിതൊന്നു സംസാരിച്ചുകൂടേ എന്ന്. പക്ഷേ, അദ്ദേഹം അത് ചെയ്തില്ല.
അവരുടെ മേല്‍ അദ്ദേഹത്തിന് നിയന്ത്രണമില്ല എന്നാണ് അതിന്റെ അര്ഥം. അങ്ങനെയാണല്ലോ മനസിലാക്കേണ്ടത്.
എന്തായാലും ഒറ്റയ്ക്ക് അവരെ കാണാന്‍ പോകുന്നില്ലെന്ന് തീരുമാനിച്ചു. പലരുമുള്ള യോഗങ്ങള്‍ക്ക് പോയിട്ടുണ്ട്.”
ഒരു സ്ത്രീ ചീഫ് സെക്രട്ടറി ആയാലും ഔദ്യോഗിക കാര്യങ്ങളില്‍ പോലും ഭര്‍ത്താവിന്റെ നിയന്ത്രണത്തില്‍ ആയിരിക്കണം .അങ്ങനെയാണ് ഈ പോലീസുകാരന്‍ വിചാരിക്കുന്നത്.
മനുസ്മൃതി രാഷ്ട്രീയക്കാര്‍ക്ക് പറ്റിയ മുതലു തന്നെ! ചീഫ് സെക്രട്ടറി സ്ത്രീ ആയതുകൊണ്ട് മാത്രമാണ് ഇയാള്‍ പോയി കാണാതിരുന്നത്!
ഈ പ്രസ്താവനയെ ഒരു വ്യക്തിയുടെ വിവരക്കേടായി ഞാന്‍ കാണുന്നില്ല. ഇങ്ങനെ ഒരു മാധ്യമത്തിനോട് പറയാനും വലിയ വാര്‍ത്ത എന്ന മട്ടില്‍ ആ പത്രത്തിനത് അച്ചടിക്കാനും ഒരു ഉളുപ്പില്ലെങ്കില്‍ നമ്മുടെ സമൂഹത്തിനെന്തോ കുഴപ്പമുണ്ട്. സ്ത്രീയുടെ തുല്യതയെക്കുറിച്ച് പ്രാഥമിക ബോധമെങ്കിലുമുള്ള ഒരു സമൂഹത്തിലാണ് ഈ വാക്കുകള്‍ പറയുന്നതെങ്കില്‍, അത് വാര്‍ത്തയാണ്. ഇപ്പോള്‍ വന്ന പോലെ മഹദ്വചനം എന്ന മട്ടിലല്ല. ഇതാ കാണൂ ഈ പുരുഷമേധാവി പന്നിയെ എന്നതായിരിക്കും തലക്കെട്ട്. നമ്മുടെ മാധ്യമങ്ങളും ടിപി സെന്‍കുമാര്‍ നിലവാരത്തില്‍ തന്നെ! മാധ്യമങ്ങള്‍ക്ക് എത്ര വാത്സല്യഭാജനമായിരുന്നു ഇദ്ദേഹം!
ആക്രമണത്തെക്കുറിച്ച് സ്ത്രീകള്‍ നല്കുന്ന ഇരുപത്തഞ്ച് ശതമാനം പരാതിയും വ്യാജമാണെന്നാണ് ഈ പോലീസ് ഓഫീസറുടെ കണ്ടുപിടുത്തം.അതിന് കാരണമോ, നളിനി നെറ്റോ നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ കൊടുത്ത പരാതിയും. വ്യക്തിപരമായ വിദ്വേഷവും മുന്‍വിധിയും വച്ച് ഇതുപൊലെ പോലീസുകാരെല്ലാം ലൈംഗിക ആക്രമണങ്ങളെ കാണാന്‍ തുടങ്ങിയാല്‍ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലേക്ക് ഇനി സ്ത്രീകള്‍ക്ക് കയറിച്ചെല്ലാനാകുന്നതെങ്ങനെ?
സെന്‍കുമാര്‍ ഒരു രോഗലക്ഷണമാണ്, രോഗം കേരള സമൂഹത്തിനാണ്. അടുത്തൂണ്‍ പറ്റിയ പോലീസുകാരൊക്കെ ഈയിടെയായി തനിനിറം വെളിപ്പെടുത്തുന്നത് നന്നായി. അല്ലെങ്കില്‍ നമ്മളീ പുരുഷമേധാവി കളുടെ തനിനിറം എങ്ങനെ അറിയും? ഈ ബോധമുള്ള പോലീസുകാരാണ് സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങളിലെ ഇരകളെ കൊണ്ടു നടന്ന് പ്രദര്‍ശിപ്പിച്ച് രസിക്കുന്നത്. അവള്‍ക്ക് ഓടി രക്ഷപ്പെടാമായിരുന്നില്ലേ എന്നു ചോദിക്കുന്നത്. അവള്‍ പണ്ടേ പിഴച്ചവളല്ലേ എന്നു കൊട്ടിഘോഷിക്കുന്നത്.
കേരള പൊലീസില്‍ കാര്യമായ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ നടത്തിയില്ലെങ്കില്‍ സെന്‍കുമാര്‍മാര്‍ തന്നെയായിരിക്കും അവരുടെ ഹീറോമാര്‍!
എന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി പലപ്പോഴും എനിക്ക് പൊലീസ് സ്റ്റേഷനുകളില്‍ പോകേണ്ടി വന്നിട്ടുണ്ട്. അധ്യാപിക എന്ന നിലയ്ക്ക് കിട്ടുന്ന ബഹുമാനവും സിപിഐഎം പ്രവര്‍ത്തക ആയതുകൊണ്ട് കിട്ടുന്ന അംഗീകാരവും കാരണമാകാം ഒരിക്കലും മോശം ഒരു വാക്കും സ്റ്റേഷനുകളില്‍ നിന്ന് കേട്ടിട്ടില്ല. പല സ്റ്റേഷനുകളിലും എന്റെ വിദ്യാര്‍ത്ഥികളായിരുന്ന പോലീസുകാരും കാണും. അവരൊക്കെ ടീച്ചറേ എന്നു വിളിച്ച് ഓടി വരും. ഉന്നത പോലീസ് ഉദ്യോഗസ്ഥരോടും സൂര്യനെല്ലി കേസുമായും മറ്റും ബന്ധപ്പെട്ട് പലതവണ സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അവരിലും ഒട്ടു മിക്കവരും നാട്ടിലെ കാര്യങ്ങളെക്കുറിച്ച് ഒരു ബോധമൊക്കെ ഉള്ളവരായാണ് തോന്നിയിട്ടുള്ളത്. പക്ഷേ, സിബി മാത്യൂസുമാരും ടിപി സെന്‍കുമാറിനെയും പോലുള്ളവരുടെ കീഴിലാണല്ലോ അവരെല്ലാം പണിയെടുത്തിരുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending