Connect with us

india

ഷിംല കോര്‍പറേഷനിലെ ഏക സി.പി.എം അംഗം ബി.ജെ.പിയില്‍ ചേര്‍ന്നു

ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്‍പറേഷനിലെ ഏക സി.പി.എം അംഗം ബി.ജെ.പിയില്‍ ചേര്‍ന്നു.

Published

on

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്‍പറേഷനിലെ ഏക സി.പി.എം അംഗം ബി.ജെ.പിയില്‍ ചേര്‍ന്നു. സമ്മര്‍ഹില്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലര്‍ ഷെല്ലി ശര്‍മയാണ് സി.പി.എം വിട്ട് ബി.ജെ. പിയില്‍ ചേര്‍ന്നത്. ഷിംല മണ്ഡലം എക്‌സിക്യട്ടീവ് യോഗത്തില്‍വെച്ചാണ് ഷെല്ലിയുടെ പാര്‍ട്ടി പ്രവേശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ എന്നിവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ ബി.ജെ.പിയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതായി രവി മേഹ്ത പറഞ്ഞു.

ഇടതുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുന്നത് അഭിമാന നിമിഷമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ രവി മേഹ്ത പ്രതികരിച്ചു. 2012ല്‍ കോര്‍പ്പറേഷനിലെ മേയറും ഡെപ്യൂട്ടി മേയറും സി.പി.എം പ്രതിനിധികളായിരുന്നു. മൂന്ന് സീറ്റുകളിലാണ് സി.പി.എം 2012 ല്‍ വിജയിച്ചത്. എന്നാല്‍ 2017ല്‍ ഒരു സീറ്റില്‍ മാത്രമേ സി.പി.എമ്മിന് വിജയിക്കാന്‍ സാധിച്ചുള്ളൂ. ഈ സീറ്റില്‍ വിജയിച്ച അംഗമാണ് ഇപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

അതേസമയം കൂടുതല്‍ സി.പി.എം നേതാക്കളെ പാര്‍ട്ടിയിലെത്തിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പ്രതികരിച്ചു.അടുത്തിടെ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ ബി. ജെ.പി പാളയത്തിലേക്ക് ചേക്കേറിയിരുന്നു. ഡെഹ്‌റ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഹോഷിയാര്‍ സിംഗ്, ജോഗീന്ദര്‍ നഗര്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രകാശ് റാണ എന്നിവരാണ് സംഘ്പരിവാര്‍ കൂടാരത്തി ല്‍ എത്തിപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘സെന്‍സസ് ഇല്ലാതെ എങ്ങനെ മണ്ഡല പുനര്‍നിര്‍ണയം സാധ്യമാവും’; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിന്‍

‘പാര്‍ലമെന്റില്‍ തമിഴ്നാടിന്റെ പ്രാതിനിധ്യം കുറക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കും’

Published

on

ബിജെപി സര്‍ക്കാര്‍ ജനസംഖ്യാ കണക്കെടുപ്പ് 2027 ലേക്ക് വൈകിപ്പിച്ചതിന് പിന്നില്‍ പാര്‍ലിമെന്റില്‍ തമിഴ് നാടിന്റെ പ്രാതിനിധ്യം കുറക്കാനുള്ള ലക്ഷ്യമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

2026 ന് ശേഷം നിര്‍ബന്ധമായും നടത്തേണ്ട ആദ്യ സെന്‍സസ് അടിസ്ഥാനമാക്കിയാണ് ഭരണഘടന അതിര്‍ത്തി നിര്‍ണ്ണയം നിര്‍ദ്ദേശിക്കുന്നതെങ്കിലും, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സെന്‍സസ് 2027 ലേക്ക് മാറ്റിവച്ചിരിക്കുന്നതെന്ന് തമിഴ്നാടിന്റെ പാര്‍ലമെന്ററി പ്രാതിനിധ്യം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിന്റെ സൂചനയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

‘തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ ആസൂത്രിതമായ പദ്ധതിയാണിത്. സെന്‍സസ് മാറ്റിവച്ചിരിക്കുമ്പോള്‍ എന്തടിസ്ഥാനത്തിലാണ് അതിര്‍ത്തി നിര്‍ണ്ണയം നടത്തുകയെന്ന് വ്യക്തമായ ഉത്തരങ്ങള്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ അദ്ദേഹം തന്റെ എക്‌സ് അക്കൗണ്ടില്‍ പറഞ്ഞു.

Continue Reading

india

ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഉത്തരവാദിയായ വ്യക്തിയെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമുള്ള തിരച്ചില്‍ തുടരുകയാണ്.

Published

on

ഡല്‍ഹിയിലെ ദയാല്‍പൂരില്‍ ലൈംഗികാതിക്രമത്തിന് ഇരയായി അബോധാവസ്ഥയില്‍ കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആശുപത്രിയില്‍ മരിച്ചതായി പോലീസ് അറിയിച്ചു.

ദയാല്‍പൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ശനിയാഴ്ച രാത്രി 8:41 ഓടെയാണ് ലൈംഗികാതിക്രമം സംബന്ധിച്ച് ഒരു കോള്‍ ലഭിച്ചതായാണ് വിവരം. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍, പെണ്‍കുട്ടിയുടെ പിതാവ് വൈദ്യസഹായത്തിനായി പെണ്‍കുട്ടിയെ ജെപിസി ആശുപത്രിയില്‍ എത്തിച്ചതായി കണ്ടെത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 103(1), 66, 13(2) പ്രകാരവും കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കല്‍ (പോക്സോ) നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

സംഭവം നടന്നതായി സംശയിക്കുന്ന സ്ഥലത്ത് പരിശോധനയ്ക്കായി ക്രൈം, ഫോറന്‍സിക് സയന്‍സ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഉത്തരവാദിയായ വ്യക്തിയെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമുള്ള തിരച്ചില്‍ തുടരുകയാണ്.

Continue Reading

crime

മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ

Published

on

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് പൊലീസ് സംഘം വാഹനം തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്‍റെ ക്വിക് റെസ്പോൺസ് ടീമാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുകയായിരുന്നു.

ഴു ഉപയോഗിച്ചാണ് യുവതിയുടെ കഴുത്തിൽ വെട്ടിയത്. 5 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു ഇരുവർക്കും ജോലി.

Continue Reading

Trending