More
ആന മെലിഞ്ഞു തീരുന്നു; മായാവതിക്കു മുന്നില്‍ ഇനിയെന്ത്

ലക്നോ: 2017ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയമേറ്റുവാങ്ങേണ്ടി വന്നതോടെ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രസക്തി ദേശീയ തലത്തില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. 2012ല്‍ സംസ്ഥാന ഭരണത്തില്‍ നിന്നും കുടിയൊഴിക്കപ്പെട്ടതിനു ശേഷം തുടര്‍ച്ചയായി മൂന്നാമത്തെ തോല്‍വിയാണ് മായാവതി നേരിടുന്നത്. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ട പാര്‍ട്ടി 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും നേടാനാവാതെ സംപൂജ്യരായി മാറിയിരുന്നു.
2007ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തുകയും 2009ല്‍ 20 ലോക്സഭാ സീറ്റുകള്‍ നേടുകയും ചെയ്തതോടെ ദേശീയ രാഷ്ട്രീയത്തില്‍ വലിയ സ്വാധീന വലയമായി മാറുമെന്ന് കരുതിയ മായാവതിയും ബി.എസ്.പിയും തുടര്‍ച്ചയായി പരാജയമേറ്റുവാങ്ങേണ്ടി വന്നതോടെ പാര്‍ട്ടിയുടെ നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. 1984ല്‍ പാര്‍ട്ടി രൂപീകരിച്ചതുമുതല്‍ സവര്‍ണ-പിന്നാക്ക-മുസ്്ലിം സഖ്യമെന്നതാണ് പാര്‍ട്ടി പിന്തുടര്ന്നു പോരുന്ന ജാതി സമവാക്യം. എന്നാല്‍ മോദിയും അമിത് ഷായും ഒരുക്കിയ കെണിയില്‍ പാര്‍ട്ടികള്‍ വീണു തകര്‍ന്നതോടെ ഈ സമവാക്യത്തിന് യു.പിയില്‍ പരിസമാപ്തിയാവുകയാണ്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും 20 ശതമാനം വോട്ട് നേടാനായതോടെ ബി.എസ്.പിയുടെ അടിസ്ഥാന വോട്ട് ബാങ്കിന് (ദലിത്) ഇളക്കം വന്നില്ലെന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ ദലിത് വോട്ടുകളില്‍ ബി.ജെ.പി കണ്ണു വെച്ചതോടെ മുസ്്ലിം വോട്ടുകള്‍ കൂടി ആകര്‍ഷിക്കാനാണ് ഇത്തവണ മായാവതി ശ്രമിച്ചത്. എന്നാല്‍ ഇത് ഫലത്തില്‍ എസ്.പി വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ മാത്രമാണ് സഹായിച്ചത്. 61 കാരിയായ മായാവതിക്ക് ഇനി അഞ്ചു വര്‍ഷം കൂടി അധികാരത്തിന് പുറത്തു നില്‍ക്കുന്നതിലൂടെ തിരിച്ചു വരവ് ഏറെക്കുറെ അസാധ്യമായി മാറും.
കാന്‍ഷി റാം മായാവതിയെ വളര്‍ത്തിയതു പോലെ മായാവതി ആരെയും വളര്‍ത്താത്തതിനാല്‍ മായാവതിക്കു ശേഷം ആര് എന്നതും ചോദ്യചിഹ്നമാണ്. എതിരാളികളായ എസ്.പി-കോണ്‍ഗ്രസ് സഖ്യം അഖിലേഷ്-രാഹുല്‍ എന്നിവരെ യുവ നേതാക്കളായാണ് അവതരിപ്പിച്ചത്. ഇത് വിജയം കണ്ടില്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പിലും പാര്‍ട്ടികള്‍ക്കു ചൂണ്ടിക്കാണിക്കാന്‍ നേതാക്കളുണ്ട്. അധികാരത്തിലെത്തിയാല്‍ യുവ മുഖ്യമന്ത്രിയെന്നതായിരുന്നു ബി.ജെ.പിയുടേയും വാഗ്ദാനം. ഇതിനെല്ലാം പുറമെ ബി.എസ്.പി എം.എല്‍.എമാരെ വിവിധ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് സമയത്ത് ചാക്കിട്ടു പിടിക്കുന്നത് പാര്‍ട്ടിയെ ദുര്‍ബലമാക്കുകയും ചെയ്തു. 1997ല്‍ ബി.ജെ.പിയും 2003ല്‍ എസ്.പിയും ഇത് ഭംഗിയായി കൈകാര്യം ചെയ്തു. ഇത്തവണയും ബി.ജെ.പിയിലേക്ക് എം.എല്‍.എമാര്‍ ചേക്കേറിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രധാന നേതാക്കളായിരുന്ന സ്വാമി പ്രസാദ് മൗര്യ, ജുഗല്‍ കിശോര്‍, ബ്രിജേഷ് പഥക്, ധാരാ സിങ് ചൗഹാന്, ആര്.കെ ചൗധരി എന്നിവരാണ് ബി.ജെ.പിക്കൊപ്പം പോയത്
Education
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.
ഫലം എങ്ങനെ പരിശോധിക്കാം?
സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
News
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള് കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്.

ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള് കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വരുമാനത്തിനായി ഈ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നതിനാല്‍, പ്രത്യേകിച്ച് വീഡിയോ ഉള്ളടക്കത്തിലൂടെ, ഒറിജിനല്‍ മെറ്റീരിയല്‍ അപ്ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന ഉപയോക്താക്കളെയാണ് അടിച്ചമര്‍ത്തല്‍ ലക്ഷ്യമിടുന്നത്. ഇത് നിരവധി സ്രഷ്ടാക്കളുടെ വരുമാനത്തെ സാരമായി ബാധിച്ചേക്കാം.
ഉള്ളടക്കം പകര്‍ത്തി ഒട്ടിക്കുന്നതായി കണ്ടെത്തിയ അക്കൗണ്ടുകള്‍ക്കെതിരെ മെറ്റ കര്‍ശന നടപടി പ്രഖ്യാപിച്ചു. ഉള്ളടക്ക മോഷണത്തെ ചെറുക്കാനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് മെറ്റയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. മറ്റ് സ്രഷ്ടാക്കളില് നിന്നുള്ള ടെക്സ്റ്റോ ഫോട്ടോകളോ വീഡിയോകളോ തുടര്‍ച്ചയായി പകര്‍ത്തുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ അടയ്ക്കാനും ധനസമ്പാദനം നിര്‍ത്താനും സാധ്യതയുണ്ട്. ഇവയുടെ റീച്ചും ഗണ്യമായി കുറയും. ഈ നടപടികള്‍ക്ക് അനുസൃതമായി, പ്രമുഖ ഉള്ളടക്ക സ്രഷ്ടാക്കളില് നിന്ന് പോസ്റ്റുകള്‍ പകര്‍ത്തുന്നതായി കണ്ടെത്തിയ 1 കോടി പ്രൊഫൈലുകള്‍ Meta ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.
സ്പാമുമായി ബന്ധിപ്പിച്ച 5 ലക്ഷം അക്കൗണ്ടുകളും മെറ്റാ അടച്ചുപൂട്ടി. യഥാര്‍ത്ഥ ഉള്ളടക്കം ഇല്ലെങ്കിലും പണം സമ്പാദിക്കുന്ന വ്യാജ പോസ്റ്റുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി.
അദ്വിതീയമായ ഉള്ളടക്കം സൃഷ്ടിക്കാതെ ഉപയോക്താക്കളെ ലാഭത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്, കോപ്പി-പേസ്റ്റിംഗില് ഏര്‍പ്പെടുന്നവരില്‍ നിന്നുള്ള കമന്റുകളുടെ ദൃശ്യപരതയും മെറ്റ കുറയ്ക്കുന്നു. ഈ സമീപനം അവരുടെ ധനസമ്പാദന അവസരങ്ങള്‍ തടയാന്‍ ലക്ഷ്യമിടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ YouTube-ന്റെ സമീപകാല നീക്കങ്ങളെ പ്രതിഫലിപ്പിക്കുന്നു, അത് ആവര്‍ത്തിച്ചുള്ളതും AI- ജനറേറ്റുചെയ്തതുമായ വീഡിയോകള്‍ അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യാന്‍ തുടങ്ങി.
kerala
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ വിനീത കുട്ടഞ്ചേരി (44) അന്തരിച്ചു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി 7.30 ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019 ലെ അവാര്‍ഡ് ജേതാവാണ്. ജൂലൈ 13 ന് ആയിരുന്നു വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം മന്ത്രി ആര് ബിന്ദു പ്രകാശനം ചെയ്തത്.
തൃശൂര്‍ പ്രസ്സ്ക്ലബില്‍ വച്ചായിരുന്നു പ്രകാശനം. ഭര്‍ത്താവ് മണിത്തറ കാങ്കില്‍ രാജു. ‘നിനക്കായ്…’ എന്ന ഗാനത്തിന്റെ സംഗീത സംവിധായക എന്ന നിലയിലും അവര്‍ പ്രശസ്തി നേടിയിട്ടുണ്ട്.
-
Film3 days ago
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ