Connect with us

india

ബിഹാറിലെ തിരിച്ചടി ആവര്‍ത്തിക്കരുത്; യുപിയില്‍ ഇറങ്ങിക്കളിച്ച് പ്രിയങ്ക

പാര്‍ട്ടി സ്ഥാപക ദിനമായ ഡിസംബര്‍ 28ന് സംസ്ഥാനത്ത് നടത്തുന്ന ഫ്‌ളാഗ് മാര്‍ച്ചില്‍ എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെ അറുപതിനായിരം പേര്‍ പങ്കെടുക്കും

Published

on

ലഖ്‌നൗ: ബിഹാര്‍ തെരഞ്ഞെടുപ്പിലെ തോല്‍വി യുപിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതിന്റെ ഭാഗമായി കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന എല്ലാ പാര്‍ട്ടി പരിപാടികളും പുനരാരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പാര്‍ട്ടിയെ താഴേത്തട്ടില്‍ ശക്തിപ്പെടുത്തുകയാണ് പ്രിയങ്കയുടെ ഉന്നം.

ബ്ലോക്ക് തല പ്രസിഡണ്ടുമരുടെയും കമ്മിറ്റികളുടെയും തെരഞ്ഞെടുപ്പ് ഡിസംബര്‍ 28ന് അകം പൂര്‍ത്തീകരിക്കാന്‍ പ്രിയങ്ക നിര്‍ദേശിച്ചു. സംസ്ഥാനത്തുടനീളം പാര്‍ട്ടിയുടെ നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് സംഘടനാ ചുമതലയുള്ള സെക്രട്ടറി സിദ്ധാര്‍ത്ഥ് പ്രിയ ശ്രീവാസ്തവ എകണോമിക് ടൈംസിനോട് പറഞ്ഞു.

പാര്‍ട്ടി സ്ഥാപക ദിനമായ ഡിസംബര്‍ 28ന് സംസ്ഥാനത്ത് നടത്തുന്ന ഫ്‌ളാഗ് മാര്‍ച്ചില്‍ എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെ അറുപതിനായിരം പേര്‍ പങ്കെടുക്കും. 2019ല്‍ ചുമതലയേറ്റ അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്നത്.

അതിനിടെ, യുപി ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മോശം പ്രകടനമാണ് കാഴ്ച വച്ചത്. ഏഴു സീറ്റുകളില്‍ നാലിടത്തും പാര്‍ട്ടിക്ക് കെട്ടിവച്ച കാശു പോയി. രണ്ടിടത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ രണ്ടാമതെത്തി. ഏഴില്‍ ആറിടത്താണ് കോണ്‍ഗ്രസ് മത്സരിച്ചത്.

ബന്‍ഗാര്‍മൗ, ഘടംപൂര്‍, ബുലന്ദ്ഷഹര്‍, ദിയോരിയ, നൗഗാവന്‍, സദത്, തുണ്ഡ്‌ല, മല്‍ഹാനി സീറ്റുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. സമാജ് വാദി പാര്‍ട്ടി ജയിച്ച മല്‍ഹാനി ഒഴികെയുള്ള എല്ലാ സീറ്റിലും വിജയിച്ചത് ബിജെപിയാണ്. ബന്‍ഗാര്‍മൗ, ഘടംപൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് രണ്ടാമതെത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അമ്മയുടെ ശകാരം; വിദ്യാര്‍ഥിനി ജീവനൊടുക്കി

. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സുനിതയാണ് ആത്മഹത്യ ചെയ്തത്.

Published

on

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ജീവനുടുക്കി. ഉത്തര്‍പ്രദേശിലെ ലക്‌നോവിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സുനിതയാണ് ആത്മഹത്യ ചെയ്തത്.

അമിതമായി മൊബൈല്‍ ഫോണില്‍ കളിച്ചതോടെ അമ്മ കുട്ടിയെ ശകാരിക്കുകയായിരുന്നു. തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായ കുട്ടി വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു.

Continue Reading

india

അസമിലെ നാലു ജില്ലകളില്‍ ആറു മാസത്തേക്ക് കൂടി അഫ്‌സ്പ നീട്ടി

സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമം അസമിലെ നാലു ജില്ലകളില്‍ ആറു മാസത്തേക്ക് കൂടി നീട്ടി.

Published

on

ന്യൂഡല്‍ഹി: സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമം അസമിലെ നാലു ജില്ലകളില്‍ ആറു മാസത്തേക്ക് കൂടി നീട്ടി. അസം പൊലീസ് ദിനാചരണ ചടങ്ങിലാണ് സംസ്ഥാന പൊലീസ് മേധാവി ഞ്ജാനേന്ദ്ര പ്രതാപ് സിങ് ഇക്കാര്യം അറിയിച്ചത്.

അതേസമയം മറ്റു നാലു ജില്ലകളില്‍ നിന്ന് അഫ്‌സ്പ പിന്‍വലിച്ചതായും ഡി.ജി.പി പറഞ്ഞു. ദിബ്രുഗഡ്, തിന്‍സുകിയ, ശിവസാഗര്‍, ചരൈഡിയോ ജില്ലകളിലാണ് അഫ്‌സ്പ നീട്ടിയത്. ജൊര്‍ഹാത്, കര്‍ബി ആങ്‌ലോങ്, ഗോലാഘട്ട്, ദിമ ഹസാവോ ജില്ലകളിലാണ് സൈനിക നിയമം പിന്‍വലിച്ചത്. ഏപ്രില്‍ 11നാണ് എട്ടു ജില്ലകളിലെയും അഫ്‌സ്പ ആറു മാസത്തേക്ക് നീട്ടി ഇതിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന്റെ കാലാവധി സെപ്തംബര്‍ 30ന് അവസാനിച്ചതിനു പിന്നാലെയാണ് പുതിയ ഉത്തരവ്.

Continue Reading

crime

യോഗിയുടെ യു.പിയില്‍ 22കാരിയെ പൊലീസുകാര്‍ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി പണം തട്ടി

നോയിഡ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

Published

on

യോഗിയുടെ ഉത്തര്‍പ്രദേശില്‍ 22കാരിയെ പൊലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചു. പ്രതിശ്രുത വരനൊപ്പം പാര്‍ക്കില്‍ ഇരിക്കവെ ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും തുടര്‍ന്ന് ബന്ദിയാക്കി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.

നോയിഡ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ രാകേഷ് കുമാര്‍, ദിഗംബര്‍ കുമാര്‍, പേരറിയാത്ത മറ്റൊരു പൊലീസുകാരന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. സെപ്തംബര്‍ 16നാണ് സംഭവം.

താനും ബുലന്ദ്ഷഹര്‍ സ്വദേശിയായ പ്രതിശ്രുതവരനും ഗാസിയാബാദിലെ സായ് ഉപവന്‍ നഗരവനം സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ മൂന്ന് പൊലീസുകാര്‍ അടുത്തെത്തുകയും യുവാവിനെ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി 10,000 രൂപ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

എന്നാല്‍ പണമില്ലെന്നും വെറുതെവിടണമെന്നും അപേക്ഷിച്ച് പൊലീസുകാരുടെ കാലില്‍ വീണെങ്കിലും അവരുടെ മനസലിഞ്ഞില്ല. തുടര്‍ന്ന് പേ.ടി.എം വഴി 1000 രൂപ നല്‍കാന്‍ പ്രതിശ്രുത വരനെ നിര്‍ബന്ധിച്ചു. അത് നല്‍കി.

എന്നാല്‍ 5.5 ലക്ഷം രൂപ കൂടി നല്‍കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. പൊലീസുകാര്‍ തന്നെ അടിച്ചെന്നും ലൈംഗികബന്ധത്തിന് രാകേഷ് കുമാര്‍ തന്നെ നിര്‍ബന്ധിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. വിട്ടയക്കുന്നതിന് മുമ്പ് ഇരുവരെയും ഏകദേശം മൂന്ന് മണിക്കൂറോളം ബന്ദികളാക്കി പീഡിപ്പിച്ചെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുകൊണ്ടും ദുരിതം അവസാനിച്ചില്ല.

ആവര്‍ത്തിച്ചുള്ള ഫോണ്‍ കോളുകളിലൂടെ പ്രതികള്‍ യുവതിയെ ശല്യപ്പെടുത്തുകയും അവളുടെ വീട്ടിലെത്തുകയും ചെയ്തു. സെപ്തംബര്‍ 19ന് രാകേഷ് കുമാര്‍ യുവതിയെ വിളിക്കുകയും വീണ്ടും ലൈംഗികാവശ്യം ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ തെളിവായി ഹാജരാക്കാന്‍ യുവതി സംഭാഷണം റെക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് കേസ് ഫയല്‍ ചെയ്യാന്‍ ഇരുവരും തീരുമാനിച്ചതായി മനസിലാക്കിയ പ്രതികളിലൊരാളായ രാകേഷ് കുമാര്‍ യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.

ഭീഷണി ഭയന്നും മാനസിക ആഘാതം മൂലവും ഉടന്‍ തന്നെ പരാതി നല്‍കാന്‍ യുവതിക്കായില്ല. തുടര്‍ന്ന് പത്ത് ദിവസത്തിനു ശേഷം യുവതി സഹായത്തിനായി പൊലീസ് എമര്‍ജന്‍സി നമ്പറില്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഡല്‍ഹി പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് കോള്‍ വന്നതെന്നും അവര്‍ ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനിലേക്ക് പരാതി കൈമാറിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുടര്‍ന്ന് സെപ്തംബര്‍ 28ന് പ്രതികള്‍ക്കെതിരെ കോട്വാലി പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ഐപിസി 354 എ (1), 323, 504, 342 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതു കൂടാതെ അഴിമതി നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. 3 പ്രതികളും ഒളിവിലാണെന്ന് ഗാസിയാബാദ് സീനിയര്‍ പൊലീസ് ഓഫീസര്‍ നിമിഷ് പാട്ടീല്‍ പറഞ്ഞു, ഇവരെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending