Connect with us

Video Stories

വൈവിധ്യങ്ങള്‍ ആഘോഷമാക്കുക

Published

on

തീവ്രവാദവും അക്രമ രാഷ്ട്രീയവും അകറ്റിനിര്‍ത്തപ്പെടേണ്ടതാണെന്ന് ഖാഇദെ മില്ലത്ത് മുതല്‍ മുസ്്‌ലിം ലീഗിന്റെ നേതാക്കളെല്ലാം അതത് കാലങ്ങളില്‍ ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹത്തെ നിരന്തരം ഓര്‍മ്മിപ്പിച്ചിട്ടുള്ളതാണ്. മുസ്‌ലിംകളെ സംഘടിപ്പിക്കാനെന്ന പേരില്‍ രാജ്യത്തും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നുവന്ന പല സംഘടനകളും അടിസ്ഥാനമാക്കിയത് തീവ്രവാദത്തെയായിരുന്നു. അതുകൊണ്ട് തന്നെ അവയ്‌ക്കൊന്നും നിലനില്‍പ്പില്ലാതായി. അത്തരം ആശയഗതിക്കാര്‍ക്ക് ഒരു ഭരണകൂടത്തിന്റേയും സമൂഹത്തിന്റേയും പിന്തുണ ലഭിക്കില്ല. പല ലോക രാജ്യങ്ങളുടേയും സഹതാപം പിടിച്ചുപറ്റുന്ന ചില രാജ്യങ്ങളുടെ തീവ്രവാദപരമായ നീക്കങ്ങള്‍ അംഗീകരിക്കപ്പെടാറില്ല. തീവ്രവാദം എന്നും ഒറ്റപ്പെടുത്തപ്പെടും. ഇന്ത്യയിലെ പല സംസ്ഥാനങ്ങളുടേയും ചരിത്രമതാണ്. ഇതിനൊക്കെ ബദലായാണ് മുസ്‌ലിം ലീഗ് നിലവില്‍ വന്നത്. മുസ്‌ലിം ലീഗ് ജനാധിപത്യത്തേയും ഭരണഘടനയേയും മുഖവിലക്കെടുത്താണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടാണ് മുസ്‌ലിം ലീഗ് ഇങ്ങിനെ നിലനില്‍ക്കുന്നത്.

കേരള നിയമസഭയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തേക്ക് വലിയ കാറ്റടിച്ചപ്പോഴും ലീഗിനെ കൈയ്യൊഴിയാന്‍ കേരളത്തിലെ പൊതുസമൂഹം തയ്യാറായിട്ടില്ല എന്ന് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാനാവും. 18 സീറ്റ് വിജയിക്കാന്‍ കഴിഞ്ഞത് മുസ്‌ലിംലീഗ് അണികള്‍ മാത്രം വോട്ട് ചെയ്തത് കൊണ്ടല്ല. പൊതുസമൂഹം മുസ്്‌ലിം ലീഗിന് അനുകൂലമായി വോട്ടു ചെയ്തു. ഒരു ഭാഗത്ത് ഒരു കൂട്ടര്‍ വര്‍ഗീയത പ്രചരിപ്പിക്കാനും മറ്റൊരു ഭാഗത്ത് അക്രമ രാഷ്ട്രീയത്തിലൂടെ കീഴ്‌പെടുത്താനും ശ്രമിച്ചിരുന്ന തെരഞ്ഞെടുപ്പായിരുന്നു. രണ്ടിനുമിടയിലാണ് മുസ്്‌ലിം ലീഗ് 18 സീറ്റുകള്‍ നേടി അഭിമാനത്തോടെ തലയുയര്‍ത്തി നിന്നത്. മുസ്്‌ലിം ലീഗിന് വോട്ട് ചെയ്ത പൊതുസമൂഹത്തിന് അതിന് മനസ്സുണ്ടായത് ഇന്ത്യയുടെ ജനാധിപത്യത്തേയും മതേതരത്വത്തേയും അംഗീകരിക്കുന്നുവെന്നുള്ളതുകൊണ്ടാണ്. വൈവിധ്യങ്ങളിലും ഐക്യം പ്രകടിപ്പിക്കുന്ന, നാനാത്വത്തില്‍ ഏകത്വം ഉദ്‌ഘോഷിക്കുന്ന രാജ്യമാണ് ഇന്ത്യ. ജാതിയും മതവും ഭാഷകളും ജീവിത ശൈലികളും സംസ്‌കാരങ്ങളുമൊക്കെ വ്യത്യസ്തമാവുമ്പോഴും ഇന്ത്യക്കാരെന്ന നിലയില്‍ നാം അതൊക്കെ ഉള്‍ക്കൊള്ളുകയാണ്. ആ വൈവിധ്യങ്ങളെ ആഘോഷിക്കുകയാണ് ഇന്ത്യന്‍ രീതി. ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ ചെയ്യേണ്ടതും അതാണ്. അതാണ് മുസ്‌ലിം ലീഗും ചെയ്തത്. മുസ്്‌ലിം സമുദായത്തില്‍ തന്നെയുള്ള പലരും അതില്‍ നിന്നും തിരുത്തല്‍ വേണമെന്ന് പ്രസംഗിച്ചു നടന്നിട്ടുണ്ടായിരുന്നു. ഇതിനെയൊന്നും അംഗീകരിക്കാതെ ഇവിടെ മുസ്‌ലിംകള്‍ മാത്രം, ഇസ്‌ലാം മതം മാത്രം മതി എന്ന് വൈകാരികത ഇളക്കിവിട്ടവരുണ്ടായിരുന്നു. അവരെല്ലാം ഇന്ന് നിശബ്ദരായി.

നാനാത്വത്തില്‍ ഏകത്വം മുഖവിലക്കെടുത്തുകൊണ്ട്, വ്യത്യസ്തതകളിലും സൗന്ദര്യം ദര്‍ശിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്. കവി ഇഖ്ബാല്‍ പാടിയത് പോലെ ഇന്ത്യയുടെ സൗന്ദര്യം വിവിധ മതങ്ങളും ജാതികളും ഭാഷകളും സംസ്‌കാരങ്ങളും ചേര്‍ന്നതാണെന്ന് തിരിച്ചറിയണം. അതാണ് വൈവിധ്യത്തിന്റെ ആഘോഷം. അതൊരു കവി ഭാവന മാത്രമല്ല. അതിനെയാണ് മുസ്്‌ലിം ലീഗ് അംഗീകരിച്ചത്. അതിനെയാണ് ജനങ്ങളും അംഗീകരിക്കുന്നതെന്ന് നമുക്ക് ആത്മധൈര്യത്തോടെ അത് പറയാനാവും. ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് വേണ്ടി നാം പ്രവര്‍ത്തിക്കേണ്ടത്.
ഒരാള്‍ വധിക്കപ്പെടുമ്പോള്‍ അയാള്‍ക്കും കുടുംബത്തിനും മാത്രമല്ല നഷ്ടം. മറിച്ച് രാജ്യത്തിന്റെ ജനാധിപത്യ ശബ്ദങ്ങള്‍ കൂടി നിലച്ചുപോവുകയാണ്. പകരം അവിടെ വര്‍ഗീയത തലപൊക്കുന്നു, വിഭാഗീതയും. തീവ്രവാദവും ഭീകരവാദവും മുളപൊട്ടുന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാം പറയാറുണ്ടായിരുന്നു. നിങ്ങളുടെ ഭാവിയെ നിങ്ങള്‍ക്ക് മാറ്റാന്‍ സാധിക്കണമെന്നില്ല എന്ന്. നമ്മുടെ ശീലങ്ങളെ മാറ്റിയാല്‍ നമുക്ക് നമ്മുടെ ഭാവിയെ മാറ്റാന്‍ സാധിക്കും. കുറേക്കൂടി വിശാലതയോടെ ചിന്തിക്കുക. പ്രവര്‍ത്തിക്കുക. ഇസ്‌ലാം വിശാലതയാണല്ലോ. ഇസ്്‌ലാം ഇടുക്കമല്ല. മനുഷ്യത്വമാണ്, മനുഷ്യമുഖമുള്ള വാക്കുകളും പ്രവര്‍ത്തനങ്ങളുമാണ് വിശുദ്ധ മതം എന്നും മുന്നോട്ടുവെച്ചിട്ടുള്ളത്. അതില്‍ നിന്ന് ആവേശമുള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. നാം സ്‌നേഹം നല്‍കുക. എന്നിട്ട് സ്‌നേഹം വീണ്ടെടുക്കുക. ഇടുക്കത്തോടെ ചിന്തിക്കാന്‍ പാടില്ല. വിശാല മനസ്‌കതയോടെ ചിന്തിക്കുക.

നാട്ടില്‍ സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. യു.ഡി.എഫ് ഭരിച്ചിരുന്നപ്പോള്‍ സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ വളരെയേറെ പരിശ്രമിക്കുകയുണ്ടായി. അതിന്റെ ഫലം കാണുകയും ചെയ്തു. പുതിയ ഭരണകൂടം വന്നതോടെ സമാധാനം നഷ്ടമാവുകയാണ്. പുതിയ ഭരണകൂടം രാഷ്ട്രീയ വൈരം വെച്ച് പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയം നോക്കിയല്ല, കൊലപാകതങ്ങളും കൊലപാതകികളേയും നേരിടേണ്ടത്. മറിച്ച് നിയമം കൊണ്ടാണ്. ഇപ്പോഴത്തെ ഭരണകൂടം അത് മനസ്സിലാക്കണം. മുഖം നോക്കാതെ നിയമം നടപ്പിലാക്കുകയാണ് യഥാര്‍ത്ഥ ഭരണകൂടം ചെയ്യേണ്ടത്. രാഷ്ട്രീയമായ ചിന്തയും വൈരവും മാറ്റിവെച്ചുകൊണ്ട് നിയമത്തിന്റെ വഴിയിലൂടെ സമാധാനം പുലര്‍ത്താന്‍ ഭരണകൂടം തയ്യാറാവണം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending