Video Stories
വൈവിധ്യങ്ങള്‍ ആഘോഷമാക്കുക

തീവ്രവാദവും അക്രമ രാഷ്ട്രീയവും അകറ്റിനിര്‍ത്തപ്പെടേണ്ടതാണെന്ന് ഖാഇദെ മില്ലത്ത് മുതല്‍ മുസ്്ലിം ലീഗിന്റെ നേതാക്കളെല്ലാം അതത് കാലങ്ങളില്‍ ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹത്തെ നിരന്തരം ഓര്‍മ്മിപ്പിച്ചിട്ടുള്ളതാണ്. മുസ്ലിംകളെ സംഘടിപ്പിക്കാനെന്ന പേരില്‍ രാജ്യത്തും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നുവന്ന പല സംഘടനകളും അടിസ്ഥാനമാക്കിയത് തീവ്രവാദത്തെയായിരുന്നു. അതുകൊണ്ട് തന്നെ അവയ്ക്കൊന്നും നിലനില്‍പ്പില്ലാതായി. അത്തരം ആശയഗതിക്കാര്‍ക്ക് ഒരു ഭരണകൂടത്തിന്റേയും സമൂഹത്തിന്റേയും പിന്തുണ ലഭിക്കില്ല. പല ലോക രാജ്യങ്ങളുടേയും സഹതാപം പിടിച്ചുപറ്റുന്ന ചില രാജ്യങ്ങളുടെ തീവ്രവാദപരമായ നീക്കങ്ങള്‍ അംഗീകരിക്കപ്പെടാറില്ല. തീവ്രവാദം എന്നും ഒറ്റപ്പെടുത്തപ്പെടും. ഇന്ത്യയിലെ പല സംസ്ഥാനങ്ങളുടേയും ചരിത്രമതാണ്. ഇതിനൊക്കെ ബദലായാണ് മുസ്ലിം ലീഗ് നിലവില്‍ വന്നത്. മുസ്ലിം ലീഗ് ജനാധിപത്യത്തേയും ഭരണഘടനയേയും മുഖവിലക്കെടുത്താണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടാണ് മുസ്ലിം ലീഗ് ഇങ്ങിനെ നിലനില്‍ക്കുന്നത്.
കേരള നിയമസഭയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തേക്ക് വലിയ കാറ്റടിച്ചപ്പോഴും ലീഗിനെ കൈയ്യൊഴിയാന്‍ കേരളത്തിലെ പൊതുസമൂഹം തയ്യാറായിട്ടില്ല എന്ന് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാനാവും. 18 സീറ്റ് വിജയിക്കാന്‍ കഴിഞ്ഞത് മുസ്ലിംലീഗ് അണികള്‍ മാത്രം വോട്ട് ചെയ്തത് കൊണ്ടല്ല. പൊതുസമൂഹം മുസ്്ലിം ലീഗിന് അനുകൂലമായി വോട്ടു ചെയ്തു. ഒരു ഭാഗത്ത് ഒരു കൂട്ടര് വര്‍ഗീയത പ്രചരിപ്പിക്കാനും മറ്റൊരു ഭാഗത്ത് അക്രമ രാഷ്ട്രീയത്തിലൂടെ കീഴ്പെടുത്താനും ശ്രമിച്ചിരുന്ന തെരഞ്ഞെടുപ്പായിരുന്നു. രണ്ടിനുമിടയിലാണ് മുസ്്ലിം ലീഗ് 18 സീറ്റുകള്‍ നേടി അഭിമാനത്തോടെ തലയുയര്‍ത്തി നിന്നത്. മുസ്്ലിം ലീഗിന് വോട്ട് ചെയ്ത പൊതുസമൂഹത്തിന് അതിന് മനസ്സുണ്ടായത് ഇന്ത്യയുടെ ജനാധിപത്യത്തേയും മതേതരത്വത്തേയും അംഗീകരിക്കുന്നുവെന്നുള്ളതുകൊണ്ടാണ്. വൈവിധ്യങ്ങളിലും ഐക്യം പ്രകടിപ്പിക്കുന്ന, നാനാത്വത്തില്‍ ഏകത്വം ഉദ്ഘോഷിക്കുന്ന രാജ്യമാണ് ഇന്ത്യ. ജാതിയും മതവും ഭാഷകളും ജീവിത ശൈലികളും സംസ്കാരങ്ങളുമൊക്കെ വ്യത്യസ്തമാവുമ്പോഴും ഇന്ത്യക്കാരെന്ന നിലയില്‍ നാം അതൊക്കെ ഉള്‍ക്കൊള്ളുകയാണ്. ആ വൈവിധ്യങ്ങളെ ആഘോഷിക്കുകയാണ് ഇന്ത്യന്‍ രീതി. ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന് ചെയ്യേണ്ടതും അതാണ്. അതാണ് മുസ്ലിം ലീഗും ചെയ്തത്. മുസ്്ലിം സമുദായത്തില്‍ തന്നെയുള്ള പലരും അതില്‍ നിന്നും തിരുത്തല്‍ വേണമെന്ന് പ്രസംഗിച്ചു നടന്നിട്ടുണ്ടായിരുന്നു. ഇതിനെയൊന്നും അംഗീകരിക്കാതെ ഇവിടെ മുസ്ലിംകള് മാത്രം, ഇസ്ലാം മതം മാത്രം മതി എന്ന് വൈകാരികത ഇളക്കിവിട്ടവരുണ്ടായിരുന്നു. അവരെല്ലാം ഇന്ന് നിശബ്ദരായി.
നാനാത്വത്തില്‍ ഏകത്വം മുഖവിലക്കെടുത്തുകൊണ്ട്, വ്യത്യസ്തതകളിലും സൗന്ദര്യം ദര്‍ശിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്. കവി ഇഖ്ബാല്‍ പാടിയത് പോലെ ഇന്ത്യയുടെ സൗന്ദര്യം വിവിധ മതങ്ങളും ജാതികളും ഭാഷകളും സംസ്കാരങ്ങളും ചേര്‍ന്നതാണെന്ന് തിരിച്ചറിയണം. അതാണ് വൈവിധ്യത്തിന്റെ ആഘോഷം. അതൊരു കവി ഭാവന മാത്രമല്ല. അതിനെയാണ് മുസ്്ലിം ലീഗ് അംഗീകരിച്ചത്. അതിനെയാണ് ജനങ്ങളും അംഗീകരിക്കുന്നതെന്ന് നമുക്ക് ആത്മധൈര്യത്തോടെ അത് പറയാനാവും. ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് വേണ്ടി നാം പ്രവര്‍ത്തിക്കേണ്ടത്.
ഒരാള്‍ വധിക്കപ്പെടുമ്പോള്‍ അയാള്‍ക്കും കുടുംബത്തിനും മാത്രമല്ല നഷ്ടം. മറിച്ച് രാജ്യത്തിന്റെ ജനാധിപത്യ ശബ്ദങ്ങള്‍ കൂടി നിലച്ചുപോവുകയാണ്. പകരം അവിടെ വര്‍ഗീയത തലപൊക്കുന്നു, വിഭാഗീതയും. തീവ്രവാദവും ഭീകരവാദവും മുളപൊട്ടുന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാം പറയാറുണ്ടായിരുന്നു. നിങ്ങളുടെ ഭാവിയെ നിങ്ങള്‍ക്ക് മാറ്റാന്‍ സാധിക്കണമെന്നില്ല എന്ന്. നമ്മുടെ ശീലങ്ങളെ മാറ്റിയാല്‍ നമുക്ക് നമ്മുടെ ഭാവിയെ മാറ്റാന്‍ സാധിക്കും. കുറേക്കൂടി വിശാലതയോടെ ചിന്തിക്കുക. പ്രവര്‍ത്തിക്കുക. ഇസ്ലാം വിശാലതയാണല്ലോ. ഇസ്്ലാം ഇടുക്കമല്ല. മനുഷ്യത്വമാണ്, മനുഷ്യമുഖമുള്ള വാക്കുകളും പ്രവര്‍ത്തനങ്ങളുമാണ് വിശുദ്ധ മതം എന്നും മുന്നോട്ടുവെച്ചിട്ടുള്ളത്. അതില്‍ നിന്ന് ആവേശമുള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ്. നാം സ്നേഹം നല്‍കുക. എന്നിട്ട് സ്നേഹം വീണ്ടെടുക്കുക. ഇടുക്കത്തോടെ ചിന്തിക്കാന്‍ പാടില്ല. വിശാല മനസ്കതയോടെ ചിന്തിക്കുക.
നാട്ടില്‍ സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. യു.ഡി.എഫ് ഭരിച്ചിരുന്നപ്പോള്‍ സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ വളരെയേറെ പരിശ്രമിക്കുകയുണ്ടായി. അതിന്റെ ഫലം കാണുകയും ചെയ്തു. പുതിയ ഭരണകൂടം വന്നതോടെ സമാധാനം നഷ്ടമാവുകയാണ്. പുതിയ ഭരണകൂടം രാഷ്ട്രീയ വൈരം വെച്ച് പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയം നോക്കിയല്ല, കൊലപാകതങ്ങളും കൊലപാതകികളേയും നേരിടേണ്ടത്. മറിച്ച് നിയമം കൊണ്ടാണ്. ഇപ്പോഴത്തെ ഭരണകൂടം അത് മനസ്സിലാക്കണം. മുഖം നോക്കാതെ നിയമം നടപ്പിലാക്കുകയാണ് യഥാര്‍ത്ഥ ഭരണകൂടം ചെയ്യേണ്ടത്. രാഷ്ട്രീയമായ ചിന്തയും വൈരവും മാറ്റിവെച്ചുകൊണ്ട് നിയമത്തിന്റെ വഴിയിലൂടെ സമാധാനം പുലര്‍ത്താന്‍ ഭരണകൂടം തയ്യാറാവണം.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
india3 days ago
‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി
-
kerala2 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
-
hospital3 days ago
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
-
kerala2 days ago
അതിതീവ്ര മഴ; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി