Connect with us

More

ധനുഷ് മകനാണെന്നുള്ള വാദം; വൃദ്ധ ദമ്പതിമാരുടെ വാദം പൊളിയുന്നു

Published

on

തമിഴ് താരം ധനുഷ് ദമ്പതികളാണെന്ന വാദവുമായി രംഗത്തെത്തിയ വൃദ്ധ ദമ്പതികളുടെ വാദം പൊളിയുന്നു. മധുര സ്വദേശികളായ കതിരേശന്‍-മീനാക്ഷി ദമ്പതികളാണ് ധനുഷ് മകനാണെന്നുള്ള വാദവുമായി കോടതിയെ സമീപിച്ചത്. ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച അവര്‍ ധനുഷിന്റെ ശരീരത്തിലെ രണ്ടു അടയാളങ്ങള്‍ കോടതിക്കുമുമ്പില്‍ അറിയിച്ചിരുന്നു. ഈ അടയാളങ്ങള്‍ ധനുഷ് ലേസര്‍ ചികിത്സ ഉപയോഗിച്ച് മായ്ച്ചുകളഞ്ഞെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം ഇപ്പോള്‍ ഓരോന്നായി പൊളിയുകയാണ്. ധനുഷിന്റെ ശരീരത്തില്‍ യാതൊരു തരത്തിലുള്ള മറുകോ തഴമ്പോ ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഇത് മായ്ക്കാനുള്ള ശ്രമവും നടന്നിട്ടില്ലെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി. അത്തരത്തില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അവര്‍ കോടതിയെ അറിയിച്ചു.

dhanush-main1

ഇതു സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി ഡോക്ടര്‍മാരുടെ അടുത്ത് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ദമ്പതികള്‍ അവകാശപ്പെടുന്ന തരത്തില്‍ ധനുഷിന്റെ ശരീരത്തില്‍ പാടുകളുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് ശസ്ത്രക്രിയ വഴി നീക്കം ചെയ്യാന്‍ കഴിയുമോ എന്നും അത്തരത്തിലുള്ള എന്തെങ്കിലും ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ തന്നെ യാതൊരു തെളിവും അവശേഷിപ്പിക്കാതെ പൂര്‍ണ്ണമായും നീക്കം ചെയ്യുക സാധ്യമാണോയെന്നും കോടതി മെഡിക്കല്‍ സംഘത്തിനോട് ചോദിച്ചു. ധനുഷിന്റെ ശരീരത്തില്‍ ദമ്പതികള്‍ അവകാശപ്പെടുന്ന വിധത്തില്‍ മറുകോ തഴമ്പോ ഇല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചെറിയ രീതിയിലുള്ള മറുകുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സാധ്യമാണ്. എന്നാല്‍ തഴമ്പുകള്‍ ശസ്ത്രക്രിയ വഴി അത്തരത്തില്‍ നീക്കം ചെയ്യാന്‍ കഴിയില്ല. അതിന്റെ അളവ് കുറയ്ക്കാന്‍ ഒരു പക്ഷേ കഴിയും. ലേസര്‍ ചികിത്സയിലൂടെ ചെറിയ മറുകുകള്‍ പാടുകള്‍ ഒന്നും അവശേഷിപ്പിക്കാതെ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സാധിക്കും. എന്നാല്‍ തഴമ്പുകള്‍ ചികിത്സയ്ക്ക് വിധേയമാക്കിയാലും പാടുകള്‍ അവശേഷിപ്പിക്കുമെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കുന്നു. ഇതോടെ ദമ്പതികളുടെ വാദം പൊളിയുകയായിരുന്നു.

dhanush1

കുട്ടിക്കാലത്ത് സിനിമാ മോഹവുമായി നാടുവിടുകയായിരുന്നു ധനുഷെന്നാണ് ദമ്പതികളുടെ വാദം. ധനുഷ് മകനാണെന്ന് അവര്‍ അവകാശപ്പെടുന്നു. കൂടാതെ 65,000രൂപ മാസംതോറും ചിലവിനായി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും കൊണ്ട് കോടതിയിലെത്തിയ ഇവര്‍ ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും പറഞ്ഞു. ഈ മാസം 27ലേക്ക് കേസിന്റെ വാദം മാറ്റി. നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരിരാജയുടേയും വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്.

kerala

മേയര്‍ – ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു

Published

on

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്എച്ച്ഒക്കെതിരെയും ബസ് ഡ്രൈവർ‌ യദു നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു. മേയ് 9 ന് തിരുവനന്തപുരത്ത് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേർ എന്നിവർക്കെതിരെയാണ് പരാതി. ഏപ്രിൽ 27നു കെഎസ്ആർടിസി ബസിന്റെ യാത്ര തടസപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. ഏപ്രിൽ 27നു രാത്രി പത്തരയ്ക്ക് കന്റോൺമെന്റ് എസ്എച്ച്ഒക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുൻഭാഗത്തുള്ള ക്യാമറകൾ പരിശോധിച്ചാൽ നടന്നത് ബോധ്യമാവും. എന്നാൽ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തുവെന്ന് യദു പരാതിയിൽ പറയുന്നു.

Continue Reading

kerala

സംസ്ഥാനത്ത് കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം

കടുത്ത ചൂട് തുടരുന്നത് വരെ നിയന്ത്രണം നിലനില്‍ക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായിക പരിശീലനം, വിവിധ സെലക്ഷൻ ട്രയല്‍സ് എന്നിവയ്‌ക്കും നിയന്ത്രണം ബാധകമാണ്.

കടുത്ത ചൂട് തുടരുന്നത് വരെ നിയന്ത്രണം നിലനില്‍ക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ നേരിടാൻ കായിക താരങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാമെന്നും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്‌ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

india

കോവിഷീൽഡിൻറെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം; സുപ്രിംകോടതിയിൽ ഹരജി

Published

on

കോവിഷീൽഡിൻറെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ വിദഗ്ധ സമിതി രൂപീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹരജി സമർപ്പിച്ചത്. അപൂർവ അവസരങ്ങളിൽ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സിൻ കാരണമായേക്കാമെന്നാണ് നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക യു.കെയിലെ കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കിയിരുന്നു.

Continue Reading

Trending