Connect with us

More

ധനുഷിനെ തേടുന്നത് കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ മാത്രമല്ല; ഒരു ഗ്രാമം മുഴുവനാണ്

Published

on

ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്ന ദമ്പതികളായ കതിരേശന്‍-മീനാക്ഷി എന്നിവര്‍ക്കൊപ്പം കലൈചെല്‍വനെ തേടുന്നത് ഒരു ഗ്രാമം മുഴുവനാണ്. മധുര ജില്ലയിലെ മേലൂര്‍ താലൂക്കിലെ മാലമ്പട്ടി ഗ്രാമവും ഈ ദമ്പതികള്‍ക്കൊപ്പം കലൈചെല്‍വനെ അന്വേഷിക്കുകയാണ്. അവരുടെ കലൈചെല്‍വനാണ് തമിഴ് സൂപ്പര്‍താരം ധനുഷ് എന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു.

dhanush1

കുട്ടിക്കാലത്ത് സിനിമാ മോഹവുമായി നാടുവിട്ടതാണ് ധനുഷെന്നാണ് ദമ്പതികള്‍ ഉയര്‍ത്തുന്ന വാദം. ഈ വാദം തന്നെയാണ് മാലമ്പട്ടി ഗ്രാമവും ഉയര്‍ത്തുന്നത്. പതിനാറാം വയസ്സില്‍ നാടുവിട്ട കലൈചെല്‍വന്‍ പിന്നീട് ‘തുള്ളുവതോ ഇളമൈ’ എന്ന സിനിമയിലൂടെ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ദമ്പതികള്‍ മകനെക്കുറിച്ച് മനസ്സിലാക്കുന്നത്.സിനിമയില്‍ കണ്ട നായകന്‍ അവരുടെ
മകനാണെന്ന് ഗ്രാമം അവരെ അറിയിക്കുകയായിരുന്നു. സിനിമയിലെത്തിയ മകനെ സംവിധായകന്‍ കസ്തൂരിരാജ ഏറ്റെടുക്കുകയായിരുന്നുവെന്നാണ് കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ പറയുന്നത്. എട്ടാം ക്ലാസുവരെ ധനുഷ് പഠിച്ചത് മേലൂരിലെ ആര്‍സി മിഡില്‍ സ്‌കൂളിലാണെന്ന് ദമ്പതികള്‍ പറയുന്നു. കലൈ ചെല്‍വനെ കണ്ടാല്‍ മനസ്സിലാകുന്ന അധ്യാപകര്‍ ഇവിടെയുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.

dhanush-main1

1985-ല്‍ ജനിച്ചെന്നു പറയുന്ന കലൈചെല്‍വനെ 2002-മുതലാണ് കാണാതാവുന്നത്. പ്രൈവറ്റ് ബസ് സ്റ്റോര്‍ കീപ്പറായ കതിരേശന്‍ വര്‍ഷങ്ങളായി ധനുഷിനെ തേടി അലഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. കസ്തൂരിരാജയുടെ വീട്ടിലെത്തിയപ്പോഴും ധനുഷിനെ കാണാന്‍ അവര്‍ കഴിഞ്ഞിരുന്നില്ല. ആദ്യ സിനിമയില്‍ ധനുഷ് തന്റെ നാടായി പറഞ്ഞത് മധുരയാണ്. പലകുറി ധനുഷിനെ കാണാന്‍ ശ്രമിച്ചപ്പോഴും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുവായ ഒരു അധ്യാപകന്‍ വഴിയാണ് മധുരയിലെ എസ് ടൈറ്റസ് എന്ന അഭിഭാഷകനെ പരിചയപ്പെടുന്നത്. ടൈറ്റസ് സൗജന്യമായാണ് ഇവര്‍ക്കുവേണ്ടി കേസ് വാദിക്കുന്നത്. സര്‍ക്കാര്‍ ആസ്പത്രിയില്‍ ജനിച്ചെന്ന് കസ്തൂരിരാജ കാണിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍ റജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ല. ആര്‍.കെ വെങ്കടേശ പ്രഭു എന്ന പേരുള്ള ധനുഷിന്റെ ടിസിയില്‍ തിരിച്ചറിയല്‍ അടയാളം ചേര്‍ത്തിട്ടില്ലെന്നുള്‍പ്പെടെയുള്ള പോരായ്മകള്‍ എങ്ങനെവന്നുവെന്നുമാണ് ടൈറ്റസ് ചോദിക്കുന്നത്. കൂടാതെ വയസ്സിലും ജാതി നല്‍കിയതിലും വ്യത്യാസങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ ഇതെല്ലാം വ്യാജമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

dhanush2

ധനുഷ് മകനാണെന്നും മാസംതോറും 65,000രൂപ ചിലവിന് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ദമ്പതികള്‍ രംഗത്തെത്തിയിരിക്കുന്നത്. മകനാണെന്ന് തെളിയിക്കുന്നതിന് ഡി.എന്‍.എ പരിശോധന നടത്താന്‍വരെ തയ്യാറാണെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ദമ്പതികള്‍ക്കു പിറകില്‍ ഏതെങ്കിലും രീതിയിലുള്ള ഗൂഢ ശക്തികളുണ്ടോ എന്നത് തെളിയേണ്ട വസ്തുതയാണ്. ദമ്പതികള്‍ ഉന്നയിക്കുന്നത് പോലെ അവര്‍ക്ക് കലൈചെല്‍വന്‍ എന്ന മകനുണ്ടെങ്കില്‍ അവന്‍ എവിടെയാണെന്നത് ഒരു ചോദ്യചിഹ്നമാണ്. ഏറെ നാളായി കോടതിയിലെത്തിയിരിക്കുന്ന കേസില്‍ എന്തായിരിക്കും അവസാനമെന്നതും പ്രസക്തമാണ്. മദ്രാസ് ഹൈക്കോടതി ഏപ്രില്‍ 11നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. സംവിധായകന്‍ കെ കസ്തൂരിരാജയുടേയും ഭാര്യ വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്.

kerala

സംസ്ഥാനത്ത് ഇന്ന് ഉച്ചക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി

Published

on

കൊച്ചി: സ്വര്‍ണവില ഉച്ചക്ക് വീണ്ടും കൂടി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വര്‍ധിച്ചതോടെ, പവന്റെ വില 89,880 രൂപയായി. ഗ്രാമിന് 11,235 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഇന്ന് രാവിലെ ഗ്രാമിന് 40 രൂപ വര്‍ധിച്ചിരുന്നു. പവന് 320 രൂപ കൂടി 89,400 രൂപയായിരുന്നു. എന്നാല്‍ ഉച്ചയോടെ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ആഗോള വിപണിയിലും സ്വര്‍ണവില വീണ്ടും ഉയര്‍ന്ന നിലയിലാണ്. സ്പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,013.31 ഡോളറാണ് ഉയര്‍ന്നത്.യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും വര്‍ധിച്ച് 4,022.80 ഡോളറായി.

യു.എസ് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ ആഴ്ച ചേര്‍ന്ന യോഗത്തില്‍ പലിശനിരക്കുകള്‍ ഡിസംബറില്‍ കുറയ്ക്കാനിടയുണ്ടെന്ന് സൂചന നല്‍കിയിരുന്നു. ഈ പ്രതീക്ഷയാണ് സ്വര്‍ണവിലയെ ഉച്ചയിലേക്കുയര്‍ത്തിയ പ്രധാന കാരണങ്ങളില്‍ ഒന്ന്. അതോടൊപ്പം യു.എസ് തീരുവ സംബന്ധിച്ച സുപ്രീംകോടതി വിധിയും വിപണിയെ സ്വാധീനിച്ച ഘടകങ്ങളിലൊന്നാണ്. ഇതിനുമുമ്പ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഇന്നലെ പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയായപ്പോള്‍ ഗ്രാമിന് 90 രൂപയുടെ ഇടിവുണ്ടായി. ഗ്രാമിന് 11,135 രൂപയായിരുന്നു വില. ചൊവ്വാഴ്ച ഗ്രാമിന് 11,225 രൂപയായിരുന്നു. അത് മാസത്തിലെ എറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. തിങ്കളാഴ്ച പവന് 90,320 രൂപയിലായിരുന്നു സ്വര്‍ണവില, എന്നാല്‍ ചൊവ്വാഴ്ച അത് 89,800 രൂപയിലേക്ക് താഴ്ന്നിരുന്നു. അതേ സമയം, ഇന്നത്തെ വേഗത്തിലുള്ള തിരിച്ചുയര്‍ച്ചയോടെ സ്വര്‍ണവില വീണ്ടും 90,000 രൂപയുടെ നിരക്കിലേക്ക് അടുക്കുകയാണ്.

 

Continue Reading

tech

ഐ ഫോണ്‍ ഉപയോഗിക്കാതെ വാട്‌സാപ്പ് ഇനി നേരിട്ട് ആപ്പിള്‍ വാച്ചില്‍

Published

on

ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്കായി വാട്‌സാപ്പ് പുതിയ ആപ്പ് പുറത്തിറക്കി. നവംബര്‍ 4ന് പുറത്തിറങ്ങിയ ഈ ആപ്പിലൂടെ ഇനി ഐഫോണ്‍ ഉപയോഗിക്കാതെ തന്നെ വാച്ചില്‍ വാട്‌സാപ്പ് മെസേജുകളും വോയ്‌സ് നോട്ടുകളും അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും.

പുതിയ വാട്‌സ്ആപ്പ് ആപ്പ് ഉപയോഗിച്ച് ടെക്സ്റ്റ് സന്ദേശങ്ങള്‍ വായിക്കാനും, വോയ്‌സ് സന്ദേശങ്ങള്‍ കേള്‍ക്കാനും അയയ്ക്കാനും, കോള്‍ നോട്ടിഫിക്കേഷനുകള്‍ കാണാനും, ദൈര്‍ഘ്യമേറിയ മെസേജുകള്‍ വരെ വായിക്കാനും സാധിക്കും. അതുപോലെ, ഇമോജികള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ക്ക് പ്രതികരിക്കാനും ചാറ്റ് ഹിസ്റ്ററി കാണാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് ആപ്പിലൂടെ അയക്കുന്ന എല്ലാ സന്ദേശങ്ങളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കും. ഇതോടെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ ഇനി ഐഫോണ്‍ കൈയ്യില്‍ കരുതേണ്ട ആവിശ്യം ഇല്ല.

ആപ്പിള്‍ വാച്ച് സീരിസ് 4 അല്ലെങ്കില്‍ അതിനുശേഷം പുറത്തിറങ്ങിയ മോഡലുകളും വാച്ച്ഒഎസ് 10 അല്ലെങ്കില്‍ അതിനുശേഷം പതിപ്പുള്ള ഓപ്പറേറ്റീവ് സിസ്റ്റവും ആവശ്യമാണെന്ന് കമ്പനി വ്യക്തമാക്കി. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ആദ്യം അവരുടെ ഐഫോണിന്റെ iOS ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. തുടര്‍ന്ന് ആപ്പ് സ്റ്റോര്‍ വഴി വാട്‌സ്ആപ്പ് അപ്പ് സ്റ്റോര്‍ വഴി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്ത്, ഐഫോണിലെ വാച്ച് ആപ്പിലെ ‘Available Apps’ വിഭാഗത്തില്‍ നിന്നു വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. ശേഷം വാച്ചില്‍ ലോഗിന്‍ ചെയ്ത് നേരിട്ട് ഉപയോഗിക്കാം

Continue Reading

kerala

‘രാജ്യാന്തരകള്ളക്കടത്ത് സംഘത്തിന്റെ ബന്ധം: സ്വര്‍ണ്ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ സംശയം ഗൗരവമുള്ളത്’: സണ്ണി ജോസഫ്

Published

on

ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ രാജ്യാന്തരകള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന ഹൈക്കോടതിയുടെ സംശയം ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ നിസംഗത തുടരുകയാണ്. അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി ഒരു മാസം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഹൈക്കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതെങ്കിലും ആഭ്യന്തര വകുപ്പ് അവരുടെ കരങ്ങള്‍ ബന്ധിച്ചിരിക്കുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമാണ് അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നത്. നീതിപൂര്‍വ്വമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഭയമാണ്. അന്വേഷണം സിപിഎം നേതാക്കളിലേക്ക് കടന്നാല്‍ ഉദ്യോഗസ്ഥരുടെ സര്‍വീസിനെ തന്നെ ബാധിക്കുമെന്ന ഭീഷണിയുണ്ട്. അതിനാലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും സിപിഎം രാഷ്ട്രീയ നേതൃത്വത്തിന്റെയും പങ്ക് പകല്‍പോലെ വ്യക്തമായിട്ടും അന്വേഷണം അവരിലേക്ക് നീളാത്തത്. നഷ്ടപ്പെട്ട സ്വര്‍ണ്ണം പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. തെളിവ് നശിപ്പിക്കാന്‍ അവസരം നല്‍കുന്നു. ലക്ഷക്കണക്കിന് വരുന്ന വിശ്വാസസമൂഹത്തെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ജനകീയമായ ഇടപെടല്‍ തുടര്‍ന്നും കോണ്‍ഗ്രസ് നടത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

വോട്ട് ചോരിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ സഹിതം രാഹുല്‍ ഗാന്ധി ആക്ഷേപം ഉന്നയിച്ചതിലൂടെ ഹരിയാനയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിച്ചത് കള്ളവോട്ട് കൊണ്ടാണെന്ന് വ്യക്തമായി. യഥാര്‍ത്ഥ ജനവിധി കോണ്‍ഗ്രസിന് അനുകൂലമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിക്ക് കണക്കുകള്‍ സഹിതം തെളിയിച്ചു. അതിന് മറുപടിപറയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ല.ബിഹാറിലും ലക്ഷക്കണക്കിന് വോട്ടര്‍മാരെ ഒഴിവാക്കിയാണ് അവിടത്തെ ഭരണസംവിധാനം മുന്നോട്ട് പോകുന്നത്. ജനാധിപത്യത്തില്‍ ഭരണഘടന ഉറപ്പാക്കുന്ന വോട്ടവകാശം സംരക്ഷിക്കാനുള്ള ജനങ്ങളുടെ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഈ പോരാട്ടത്തിന് കെപിസിസി എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ലക്ഷക്കണക്കിന് ഒപ്പ് ശേഖരിച്ച് എഐസിസിക്ക് കൈമാറും. ഈ പോരാട്ടത്തില്‍ രാഷ്ട്രീയത്തിന് അതീതമായ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ടാകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

Trending