More
ധനുഷിനെ തേടുന്നത് കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ മാത്രമല്ല; ഒരു ഗ്രാമം മുഴുവനാണ്
ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്ന ദമ്പതികളായ കതിരേശന്‍-മീനാക്ഷി എന്നിവര്‍ക്കൊപ്പം കലൈചെല്‍വനെ തേടുന്നത് ഒരു ഗ്രാമം മുഴുവനാണ്. മധുര ജില്ലയിലെ മേലൂര്‍ താലൂക്കിലെ മാലമ്പട്ടി ഗ്രാമവും ഈ ദമ്പതികള്‍ക്കൊപ്പം കലൈചെല്‍വനെ അന്വേഷിക്കുകയാണ്. അവരുടെ കലൈചെല്‍വനാണ് തമിഴ് സൂപ്പര്‍താരം ധനുഷ് എന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു.

കുട്ടിക്കാലത്ത് സിനിമാ മോഹവുമായി നാടുവിട്ടതാണ് ധനുഷെന്നാണ് ദമ്പതികള്‍ ഉയര്‍ത്തുന്ന വാദം. ഈ വാദം തന്നെയാണ് മാലമ്പട്ടി ഗ്രാമവും ഉയര്‍ത്തുന്നത്. പതിനാറാം വയസ്സില്‍ നാടുവിട്ട കലൈചെല്‍വന്‍ പിന്നീട് ‘തുള്ളുവതോ ഇളമൈ’ എന്ന സിനിമയിലൂടെ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ദമ്പതികള്‍ മകനെക്കുറിച്ച് മനസ്സിലാക്കുന്നത്.സിനിമയില്‍ കണ്ട നായകന്‍ അവരുടെ
മകനാണെന്ന് ഗ്രാമം അവരെ അറിയിക്കുകയായിരുന്നു. സിനിമയിലെത്തിയ മകനെ സംവിധായകന്‍ കസ്തൂരിരാജ ഏറ്റെടുക്കുകയായിരുന്നുവെന്നാണ് കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ പറയുന്നത്. എട്ടാം ക്ലാസുവരെ ധനുഷ് പഠിച്ചത് മേലൂരിലെ ആര്‍സി മിഡില്‍ സ്‌കൂളിലാണെന്ന് ദമ്പതികള്‍ പറയുന്നു. കലൈ ചെല്‍വനെ കണ്ടാല്‍ മനസ്സിലാകുന്ന അധ്യാപകര്‍ ഇവിടെയുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.

1985-ല്‍ ജനിച്ചെന്നു പറയുന്ന കലൈചെല്‍വനെ 2002-മുതലാണ് കാണാതാവുന്നത്. പ്രൈവറ്റ് ബസ് സ്റ്റോര്‍ കീപ്പറായ കതിരേശന്‍ വര്‍ഷങ്ങളായി ധനുഷിനെ തേടി അലഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. കസ്തൂരിരാജയുടെ വീട്ടിലെത്തിയപ്പോഴും ധനുഷിനെ കാണാന്‍ അവര്‍ കഴിഞ്ഞിരുന്നില്ല. ആദ്യ സിനിമയില്‍ ധനുഷ് തന്റെ നാടായി പറഞ്ഞത് മധുരയാണ്. പലകുറി ധനുഷിനെ കാണാന്‍ ശ്രമിച്ചപ്പോഴും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുവായ ഒരു അധ്യാപകന്‍ വഴിയാണ് മധുരയിലെ എസ് ടൈറ്റസ് എന്ന അഭിഭാഷകനെ പരിചയപ്പെടുന്നത്. ടൈറ്റസ് സൗജന്യമായാണ് ഇവര്‍ക്കുവേണ്ടി കേസ് വാദിക്കുന്നത്. സര്‍ക്കാര്‍ ആസ്പത്രിയില്‍ ജനിച്ചെന്ന് കസ്തൂരിരാജ കാണിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍ റജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ല. ആര്‍.കെ വെങ്കടേശ പ്രഭു എന്ന പേരുള്ള ധനുഷിന്റെ ടിസിയില്‍ തിരിച്ചറിയല്‍ അടയാളം ചേര്‍ത്തിട്ടില്ലെന്നുള്‍പ്പെടെയുള്ള പോരായ്മകള്‍ എങ്ങനെവന്നുവെന്നുമാണ് ടൈറ്റസ് ചോദിക്കുന്നത്. കൂടാതെ വയസ്സിലും ജാതി നല്‍കിയതിലും വ്യത്യാസങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ ഇതെല്ലാം വ്യാജമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ധനുഷ് മകനാണെന്നും മാസംതോറും 65,000രൂപ ചിലവിന് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ദമ്പതികള്‍ രംഗത്തെത്തിയിരിക്കുന്നത്. മകനാണെന്ന് തെളിയിക്കുന്നതിന് ഡി.എന്‍.എ പരിശോധന നടത്താന്‍വരെ തയ്യാറാണെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ദമ്പതികള്‍ക്കു പിറകില്‍ ഏതെങ്കിലും രീതിയിലുള്ള ഗൂഢ ശക്തികളുണ്ടോ എന്നത് തെളിയേണ്ട വസ്തുതയാണ്. ദമ്പതികള്‍ ഉന്നയിക്കുന്നത് പോലെ അവര്‍ക്ക് കലൈചെല്‍വന്‍ എന്ന മകനുണ്ടെങ്കില്‍ അവന്‍ എവിടെയാണെന്നത് ഒരു ചോദ്യചിഹ്നമാണ്. ഏറെ നാളായി കോടതിയിലെത്തിയിരിക്കുന്ന കേസില്‍ എന്തായിരിക്കും അവസാനമെന്നതും പ്രസക്തമാണ്. മദ്രാസ് ഹൈക്കോടതി ഏപ്രില്‍ 11നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. സംവിധായകന്‍ കെ കസ്തൂരിരാജയുടേയും ഭാര്യ വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്.
news
ഐഫോണ്‍ ഉപയോക്താക്കള്‍ ക്രോം ഒഴിവാക്കണമെന്ന് ആപ്പിള്‍; ഫിംഗര്‍പ്രിന്റിംഗ് ഭീഷണി ശക്തമാകുന്നു
ഐഫോണ്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആപ്പിള്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്‍കി.
കാലിഫോര്‍ണിയ: ഐഫോണ്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആപ്പിള്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്‍കി. ഗൂഗിളിന്റെ ക്രോം ബ്രൗസറിനെ അപേക്ഷിച്ച് ആപ്പിളിന്റെ സ്വന്തം ബ്രൗസറായ സഫാരി ഉപയോക്താക്കളെ കൂടുതല്‍ സുരക്ഷിതരാക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നു.
ആപ്പിളിന്റെ മുന്നറിയിപ്പിന്റെ പ്രധാന ഭാഗം ‘ഫിംഗര്‍പ്രിന്റിംഗ്’ എന്ന പുതിയ ട്രാക്കിംഗ് സാങ്കേതികവിദ്യയെ കുറിച്ചാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ വ്യാപകമായ ഈ രഹസ്യ ട്രാക്കിംഗ് രീതിയില്‍ ഉപകരണത്തിന്റെ നിരവധി സാങ്കേതിക വിവരങ്ങള്‍ ശേഖരിച്ച് ഒരു പ്രത്യേക ഉപയോക്തൃ പ്രൊഫൈല്‍ ഒരുക്കുന്നു അത് ഉപയോഗിച്ച് പരസ്യദാതാക്കള്‍ക്ക് വെബില്‍ എവിടെയും ഉപയോക്താക്കളെ പിന്തുടര്‍ന്ന് ടാര്‍ഗെറ്റഡ് പരസ്യങ്ങള്‍ കാണിക്കാന്‍ കഴിയും.
ഫിംഗര്‍പ്രിന്റിംഗിന് ഓപ്റ്റ് ഔട്ട് ഓപ്ഷനും ഇല്ല, പ്രവര്‍ത്തനം നേരിട്ട് തടയാനും സാധിക്കില്ല. ഗൂഗിള്‍ ഈ സാങ്കേതികവിദ്യയിലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ ഇത് കൂടുതല്‍ അപകടകരമായതായി ആപ്പിള്‍ വിലയിരുത്തുന്നു.
ഫിംഗര്‍പ്രിന്റിംഗ് ചെറുക്കാന്‍ സഫാരിയില്‍ ആപ്പിള്‍ നടപ്പിലാക്കിയിരിക്കുന്നതില്‍ ഉപയോക്താവിനെ തിരിച്ചറിയുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്ന അജ്ഞാത സിഗ്‌നല്‍ നിയന്ത്രണങ്ങള്‍ അക അധിഷ്ഠിത ട്രാക്കിംഗ് പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ സുരക്ഷയുള്ള പ്രൈവറ്റ് ബ്രൗസിംഗ് മോഡ് മോസില്ല ഫയര്‍ഫോക്‌സ് കൂടി സമാനമായ സുരക്ഷാ അപ്ഡേറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കള്‍ക്ക് പരിശോധിക്കാവുന്ന കാര്യങ്ങള്‍ നിങ്ങളുടെ ഉപകരണത്തില്‍ ഫിംഗര്‍പ്രിന്റിംഗ് നടക്കുമോ, അല്ലെങ്കില്‍ നിങ്ങളുടെ ഐഡന്റിറ്റി മറച്ചുവെയ്ക്കുന്നുണ്ടോ എന്നത് ചില പരിശോധനകള്‍ വഴി ഉപയോക്താക്കള്‍ക്ക് വിലയിരുത്താനാകുമെന്ന് ആപ്പിള്‍ പറയുന്നു.
kerala
ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.
india
‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
ന്യൂ ഡൽഹി: നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടിയാണന്ന് പ്രിയങ്ക ഗാന്ധി. വന്ദേമാതരം ഇന്ത്യയെ ഒന്നിപ്പിച്ചുവെന്നും വന്ദേമാതരം ആദ്യം പാടിയത് കോൺഗ്രസ് പരിപാടിയിലാണെന്നും പ്രിയങ്ക ഗാന്ധി പാർലമെൻ്റിൽ പറഞ്ഞു.
പ്രധാനമന്ത്രി തെറ്റായ സന്ദേശങ്ങളാണ് പറഞ്ഞത്. കേന്ദ്രത്തിന്റെ പദ്ധതികൾ രാജ്യത്തെ ദുർബലമാക്കുന്നു. ജനങ്ങളുടെ വിഷയങ്ങൾ അല്ല പാർലമെൻ്റിൽ ചർച്ച ചെയ്യുന്നത്. രാജ്യം ഈ രീതിയിൽ വികസിച്ചതിന് പിന്നിൽ നെഹ്റുവാണെന്നും പ്രിയങ്ക. പ്രധാനമന്ത്രിയായി 12 വർഷം ചെലവഴിച്ചു. ജവഹർലാൽ നെഹ്‌റു ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഏതാണ്ട് അതേ കാലയളവ് ജയിലിൽ ചെലവഴിച്ചു. തുടർന്ന് അദ്ദേഹം 17 വർഷം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. അദ്ദേഹം ഐഎസ്ആർഒ ആരംഭിച്ചില്ലായിരുന്നുവെങ്കിൽ മംഗൾയാൻ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം ഡിആർഡിഒ ആരംഭിച്ചില്ലെങ്കിൽ തേജസ് ഉണ്ടാകുമായിരുന്നില്ല. ഐഐടികളും ഐഐഎമ്മുകളും ആരംഭിച്ചില്ലായിരുന്നുവെങ്കിൽ നമ്മൾ ഐടിയിൽ മുന്നിലാകുമായിരുന്നില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.
അതേസമയം വന്ദേമാതരത്തിന്റെ 150ാം വാർഷിക ചർച്ചയിലും ഏറ്റുമുട്ടി ഭരണപ്രതിപക്ഷ അംഗങ്ങൾ. നെഹ്റു വന്ദേമാതരത്തെ തകർക്കാൻ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതെ പാർലമെന്റിൽ നടക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലെന്ന് കോൺഗ്രസും തിരിച്ചടിച്ചു.
-
india1 day agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india1 day ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
Sports1 day ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india1 day agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി
-
crime1 day agoഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

