Connect with us

News

ഖത്തറില്‍ വാഴുമോ കുട്ടിപ്പട്ടാളം

2018 ഫിഫ ലോകകപ്പ് ഫൈനലില്‍ അഞ്ചാം ഗോള്‍ പിറന്നത് കൗമാരക്കാരന്റെ ബൂട്ടില്‍ നിന്നുമായിരുന്നു കിലിയന്‍ഡ എംബാപ്പെ. മോസ്‌കോയിലെ ഫൈനലിനു മുമ്പ് തന്നെ എംബാപ്പെ ഇതിഹാസ താരമായി മാറിയിരുന്നു.

Published

on

ദോഹ: 2018 ഫിഫ ലോകകപ്പ് ഫൈനലില്‍ അഞ്ചാം ഗോള്‍ പിറന്നത് കൗമാരക്കാരന്റെ ബൂട്ടില്‍ നിന്നുമായിരുന്നു കിലിയന്‍ഡ എംബാപ്പെ. മോസ്‌കോയിലെ ഫൈനലിനു മുമ്പ് തന്നെ എംബാപ്പെ ഇതിഹാസ താരമായി മാറിയിരുന്നു. 1958ല്‍ 17കാരനായ പെലെ ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടിയ ശേഷം 20 വയസിന് താഴെ ആരും തന്നെ ലോകകപ്പ് ഫൈനലില്‍ ഇതിനു മുമ്പ് ഗോള്‍ നേടിയിരുന്നില്ല. 60 വര്‍ഷമെന്നത് വലിയ ഒരു കാലയളവ് തന്നെ. ഫുട്‌ബോളില്‍ താരങ്ങളുടെ കഴിവ് കൂടുതല്‍ യുവത്വ കാലഘട്ടത്തിലാണ് പ്രകടമാവുന്നത്. എങ്കിലും ലോകകപ്പ് കൗമാരക്കാര്‍ക്ക് അത്ര കണ്ട് അവസരം നല്‍കാറില്ലെന്നതാണ് ചരിത്രം.

മറഡോണയും നികോളാസ് അനല്‍കയും 20ന് താഴെ പ്രായത്തില്‍ ടീമിലെത്തിയിരുന്നെങ്കിലും ലോകകപ്പ് നേടാന്‍ മുതിരുവോളം കാത്തിരിക്കേണ്ടി വന്നു. പക്ഷേ ഇത്തവണ ഖത്തര്‍ ലോകകപ്പില്‍ ഫുട്‌ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത് ഒരു പിടി കൗമാര താരങ്ങളുടെ മാസ്മരിക പ്രകടനമായിരിക്കും. ഇതില്‍ പ്രധാനി മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമാണ്. ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ മധ്യനിര താരമായ 19കാരന്‍ ബെല്ലിങ്ഹാമിന് ഇംഗ്ലീഷ് കോച്ച് ഗാരത് സൗത്ത്‌ഗേറ്റ് നല്‍കിയിരിക്കുന്നത് വലിയ അവസരമാണ്. സീനിയര്‍ ടീമില്‍ ബെല്ലിങ്ഹാം എന്ത് മാന്ത്രികതയാണ് കാണിക്കുകയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്. ബെല്ലിങ്ഹാമിന്റെ സമകാലികനും സുഹുത്തുമായ മുന്‍ ഇംഗ്ലീഷ് യുവ താരം ജമാല്‍ മുസിയാലയാണ് ഇത്തവണ ശ്രദ്ധിക്കേണ്ട മറ്റൊരു കൗമാര താരം. സ്വന്തം നാടായ ജര്‍മ്മനിയുടെ സംഘത്തിനൊപ്പമാണ് മുസിയാല അണി നിരക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഇതിനോടകം തന്നെ മുസിലായുടെ കരിയറിലുണ്ട്. ഈ സീസണില്‍ ബയേണ്‍ മ്യൂണികിന്റെ ഗോള്‍ മെഷീനാണ് മുസിയാല. ജര്‍മ്മന്‍ കോച്ച് ഹാന്‍സി ഫ്‌ളിക്കിന്റെ ഇഷ്ടതാരങ്ങളിലൊരാള്‍ കൂടിയാണ് മുസിയാല.

മുസിയാലക്കു പുറമെ മറ്റൊരു യുവതാരമായ യൂസുഫു മൗകോകോയാണ് ജര്‍മ്മന്‍ ടീമിലെ മറ്റൊരു കൗമാര താരം. 18കാരനായ സ്‌ട്രൈക്കര്‍ ഡോര്‍ട്മണ്ടിന്റെ ഗോള്‍സ്‌കോറര്‍മാരില്‍ പ്രമുഖനാണ്. കൗമാര പ്രായത്തില്‍ റെക്കോഡുകളുടെ പെരുമഴ തീര്‍ത്താണ് മൗകോകുവിന്റെ വരവ്. ജര്‍മ്മനിയുടെ അണ്ടര്‍ 16, അണ്ടര്‍ 13 ടീമംഗമായിരുന്ന മൗകോകു ബുണ്ടസ് ലീഗില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും ഗോള്‍ നേടിയ താരുവും കൂടിയാണ്. സ്‌പെയിനാണ് യുവ താരങ്ങളുമായി പരീക്ഷണത്തിനെത്തിയ മറ്റൊരു ടീം. 19കാരന്‍ പെഡ്രി, 18കാരന്‍ ഗവി എന്നിവര്‍ സ്‌പെയിനിന്റെ മധ്യനിര താരങ്ങളാണ്.

ബാഴ്‌സിലോണയുടെ താരങ്ങളായ ഇരുവരും ഇതിനോടകം തന്നെ രാജ്യാന്തര തലത്തില്‍ തങ്ങളുടെ സ്ഥാനം നേടിയിട്ടുണ്ട്. ബാഴ്‌സിലോണയുടെ ലാ മസിയ അക്കാഡമിയില്‍ നിന്നുള്ള 19കാരന്‍ ചാവി സിമണ്‍സാണ് നെതര്‍ലന്‍ഡ് സംഘത്തിലെ കുട്ടി താരം. ഇതുവരെ രാജ്യാന്തര അരങ്ങേറ്റത്തിന് അവസരം ലഭിക്കാത്ത സിമണ്‍സ് ബാഴ്‌സയില്‍ നിന്നും പാരീസ് സെന്റ്ജര്‍മയ്‌നിലും അവിടെ നിന്നും പി.എസ്.വി ഐന്തോവനിലും ഇതിനോടകം തന്നെ കളിച്ചിട്ടുണ്ട്. അന്റോണിയോ സില്‍വ എന്ന 19കാരനെയാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ തുരുപ്പ് ചീട്ടായി ഇത്തവണ കൊണ്ടുവരുന്നത്. ബെന്‍ഫിക്കയുടെ ഫസ്റ്റ് ടീമില്‍ ഈ സീസണില്‍ അരങ്ങേറിയ താരം പോര്‍ച്ചുഗലിന്റെ പ്രതിരോധ നിരക്കാരനാണ്. അതിവേഗത കൊണ്ട് ഇത്തവണ അമ്പരപ്പിക്കാന്‍ കഴിയുന്ന താരം ബെല്‍ജിയത്തിന്റെ 19കാരന്‍ സീനോ ദെബാസ്റ്റ് ആയിരിക്കും. എങ്കിലും ഫോമിന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയയുടെ ഗരാങ് കുഓള്‍ ആരെയും വെല്ലും. എ ലീഗില്‍ സബ്‌സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ ഒതുങ്ങിയ കുഓള്‍ ജനുവരിയില്‍ പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡില്‍ എത്തിയതോടെയാണ് വെട്ടിത്തിളങ്ങിയത്. സെപ്തംബറില്‍ 18 പൂര്‍ത്തിയായ കുഓള്‍ ഇതുവരെ ഒരു രാജ്യാന്തര മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്.

kerala

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം; രണ്ടു പേർ മരിച്ചു

അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.

Continue Reading

kerala

‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ

നാണംകെട്ട വഴിയിലൂടെ എം പിയാവുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്നും കെ സുധാകരന്‍ പറഞ്ഞു

Published

on

തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വ്യാജ വോട്ട് ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. നാണംകെട്ട വഴിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്ന് കെ സുധാകരന്‍ സുരേഷ് ഗോപിയെ കപറഞ്ഞു. ‘കള്ളവോട്ട് ചെയ്യുന്നത് കേരളത്തിലും ഇന്ത്യയിലും നേരത്തെയുണ്ട്. പക്ഷെ പരിമിതിയുണ്ട്. പൂട്ടിയിട്ട വീട്ടില്‍ വരെ വോട്ട് ചേര്‍ത്തിരിക്കുകയാണ്. എന്ത് ജനാധിപത്യമാണിത്. കള്ളവോട്ട് ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ഭരണകക്ഷി മനസ്സുകൊണ്ട് ഏറ്റെടുക്കേണ്ടി വരികയാണ്. നിഷേധിക്കാന്‍ സാധിക്കുന്നില്ല അവര്‍ക്ക്’, കെ സുധാകരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് നെഞ്ചത്ത് കൈവെച്ചു പറയാന്‍ ഏതെങ്കിലും ബിജെപി നേതാവിന് സാധിക്കുന്നുണ്ടോ? കള്ളവോട്ടിൻ്റെ ഭാഗികമായ രക്തസാക്ഷിയായിരുന്നു താനെന്നും കെ സുധാകരൻ പറഞ്ഞു. 1991 ലെ എടക്കാട് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയായിരുന്നു കെപിസിസി മുന്‍ അധ്യക്ഷൻ്റെ പരാമര്‍ശം. തെളിവ് സഹിതം ആക്ഷേപം ഉന്നയിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വലിയ മനസ്സിൻ്റെ ഉടമസ്ഥനാകാന്‍ സുരേഷ് ഗോപിക്ക് സാധിക്കണം. നാണംകെട്ട വഴിയിലൂടെ എം പിയാവുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്നും കെ സുധാകരന്‍ പറഞ്ഞു. പുറത്ത് നിന്നുള്ള ഒരാള്‍ക്ക് തൃശ്ശൂരില്‍ ഇത്രയേറെ വോട്ട് കിട്ടുന്നത് അസാധ്യമാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും രംഗത്തെത്തിയിരുന്നു. വിജയിച്ച സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്ന പട്ടികയില്‍ ഇവരുടെ പേരുകളില്ല.

Continue Reading

kerala

കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം: ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Published

on

തിരുവനന്തപുരം ∙ ജനറല്‍ ആശുപത്രിക്കു മുന്നില്‍ തിരക്കേറിയ റോഡിലൂടെ യുവാവ് ഡ്രൈവിങ് പരിശീലനം നടത്തുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി രോഗിയടക്കം 5 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു. കാര്‍ ഓടിച്ച വട്ടിയൂര്‍ക്കാവ് വലിയവിള സ്വദേശി എ.കെ. വിഷ്ണുനാഥിന്റെ (25) ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം ആര്‍ടിഒയുടേതാണ് നടപടി.

ഞായറാഴ്ച ഉച്ചയ്ക്കു 12.15ന് ജനറല്‍ ആശുപത്രി കവാടത്തോടു ചേര്‍ന്നുള്ള ഫുട്പാത്തിലായിരുന്നു അപകടം. പേട്ട-പാറ്റൂര്‍ റോഡിലൂടെ ജനറല്‍ ആശുപത്രി ഭാഗത്തേക്ക് അമിത വേഗത്തില്‍ വന്ന കാര്‍ നടപ്പാതയിലെ ഇരുമ്പ് വേലിയും തകര്‍ത്തിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ കൊല്ലം ശാസ്താംകോട്ട സ്വദേശിയും ഈഞ്ചയ്ക്കല്‍ എസ്പി ഫോര്‍ട്ട് ആശുപത്രിയിലെ ഹൗസ്‌കീപ്പിങ് വിഭാഗം ജീവനക്കാരനുമായ ആഞ്ജനേയന്‍ (38), സുഹൃത്തും മുട്ടത്തറ സ്വദേശിയുമായ ശിവപ്രിയ (32), ജനറല്‍ ആശുപത്രി ജംക്ഷന്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരായ കരകുളം സ്വദേശി ഷാഫി (42), കണ്ണമ്മൂല സ്വദേശി സുരേന്ദ്രന്‍ (46) എന്നിവരെ മെഡിക്കല്‍കോളജ് ആശുപത്രി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഷാഫിയുടെയും ശിവപ്രിയയുടെയും നില അതീവഗുരുതരമാണ്.

ബ്രേക്കിനു പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിനു കാരണമായതെന്നും കാറിനു സാങ്കേതിക തകരാര്‍ ഇല്ലെന്നും വാഹനം പരിശോധിച്ച ആര്‍ടിഒ അജിത്കുമാര്‍ പറഞ്ഞിരുന്നു. 2019ല്‍ ലൈസന്‍സ് എടുത്ത വിഷ്ണുനാഥിനു വേണ്ടത്ര ഡ്രൈവിങ് വൈദഗ്ധ്യമില്ലെന്ന് പൊലീസ് പറഞ്ഞു. അമ്മാവനൊപ്പമാണ് വിഷ്ണുനാഥ് ഡ്രൈവിങ് പരിശീലനം നടത്തിയത്.

 

Continue Reading

Trending