Connect with us

News

ഖത്തറില്‍ വാഴുമോ കുട്ടിപ്പട്ടാളം

2018 ഫിഫ ലോകകപ്പ് ഫൈനലില്‍ അഞ്ചാം ഗോള്‍ പിറന്നത് കൗമാരക്കാരന്റെ ബൂട്ടില്‍ നിന്നുമായിരുന്നു കിലിയന്‍ഡ എംബാപ്പെ. മോസ്‌കോയിലെ ഫൈനലിനു മുമ്പ് തന്നെ എംബാപ്പെ ഇതിഹാസ താരമായി മാറിയിരുന്നു.

Published

on

ദോഹ: 2018 ഫിഫ ലോകകപ്പ് ഫൈനലില്‍ അഞ്ചാം ഗോള്‍ പിറന്നത് കൗമാരക്കാരന്റെ ബൂട്ടില്‍ നിന്നുമായിരുന്നു കിലിയന്‍ഡ എംബാപ്പെ. മോസ്‌കോയിലെ ഫൈനലിനു മുമ്പ് തന്നെ എംബാപ്പെ ഇതിഹാസ താരമായി മാറിയിരുന്നു. 1958ല്‍ 17കാരനായ പെലെ ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടിയ ശേഷം 20 വയസിന് താഴെ ആരും തന്നെ ലോകകപ്പ് ഫൈനലില്‍ ഇതിനു മുമ്പ് ഗോള്‍ നേടിയിരുന്നില്ല. 60 വര്‍ഷമെന്നത് വലിയ ഒരു കാലയളവ് തന്നെ. ഫുട്‌ബോളില്‍ താരങ്ങളുടെ കഴിവ് കൂടുതല്‍ യുവത്വ കാലഘട്ടത്തിലാണ് പ്രകടമാവുന്നത്. എങ്കിലും ലോകകപ്പ് കൗമാരക്കാര്‍ക്ക് അത്ര കണ്ട് അവസരം നല്‍കാറില്ലെന്നതാണ് ചരിത്രം.

മറഡോണയും നികോളാസ് അനല്‍കയും 20ന് താഴെ പ്രായത്തില്‍ ടീമിലെത്തിയിരുന്നെങ്കിലും ലോകകപ്പ് നേടാന്‍ മുതിരുവോളം കാത്തിരിക്കേണ്ടി വന്നു. പക്ഷേ ഇത്തവണ ഖത്തര്‍ ലോകകപ്പില്‍ ഫുട്‌ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത് ഒരു പിടി കൗമാര താരങ്ങളുടെ മാസ്മരിക പ്രകടനമായിരിക്കും. ഇതില്‍ പ്രധാനി മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമാണ്. ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ മധ്യനിര താരമായ 19കാരന്‍ ബെല്ലിങ്ഹാമിന് ഇംഗ്ലീഷ് കോച്ച് ഗാരത് സൗത്ത്‌ഗേറ്റ് നല്‍കിയിരിക്കുന്നത് വലിയ അവസരമാണ്. സീനിയര്‍ ടീമില്‍ ബെല്ലിങ്ഹാം എന്ത് മാന്ത്രികതയാണ് കാണിക്കുകയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്. ബെല്ലിങ്ഹാമിന്റെ സമകാലികനും സുഹുത്തുമായ മുന്‍ ഇംഗ്ലീഷ് യുവ താരം ജമാല്‍ മുസിയാലയാണ് ഇത്തവണ ശ്രദ്ധിക്കേണ്ട മറ്റൊരു കൗമാര താരം. സ്വന്തം നാടായ ജര്‍മ്മനിയുടെ സംഘത്തിനൊപ്പമാണ് മുസിയാല അണി നിരക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഇതിനോടകം തന്നെ മുസിലായുടെ കരിയറിലുണ്ട്. ഈ സീസണില്‍ ബയേണ്‍ മ്യൂണികിന്റെ ഗോള്‍ മെഷീനാണ് മുസിയാല. ജര്‍മ്മന്‍ കോച്ച് ഹാന്‍സി ഫ്‌ളിക്കിന്റെ ഇഷ്ടതാരങ്ങളിലൊരാള്‍ കൂടിയാണ് മുസിയാല.

മുസിയാലക്കു പുറമെ മറ്റൊരു യുവതാരമായ യൂസുഫു മൗകോകോയാണ് ജര്‍മ്മന്‍ ടീമിലെ മറ്റൊരു കൗമാര താരം. 18കാരനായ സ്‌ട്രൈക്കര്‍ ഡോര്‍ട്മണ്ടിന്റെ ഗോള്‍സ്‌കോറര്‍മാരില്‍ പ്രമുഖനാണ്. കൗമാര പ്രായത്തില്‍ റെക്കോഡുകളുടെ പെരുമഴ തീര്‍ത്താണ് മൗകോകുവിന്റെ വരവ്. ജര്‍മ്മനിയുടെ അണ്ടര്‍ 16, അണ്ടര്‍ 13 ടീമംഗമായിരുന്ന മൗകോകു ബുണ്ടസ് ലീഗില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും ഗോള്‍ നേടിയ താരുവും കൂടിയാണ്. സ്‌പെയിനാണ് യുവ താരങ്ങളുമായി പരീക്ഷണത്തിനെത്തിയ മറ്റൊരു ടീം. 19കാരന്‍ പെഡ്രി, 18കാരന്‍ ഗവി എന്നിവര്‍ സ്‌പെയിനിന്റെ മധ്യനിര താരങ്ങളാണ്.

ബാഴ്‌സിലോണയുടെ താരങ്ങളായ ഇരുവരും ഇതിനോടകം തന്നെ രാജ്യാന്തര തലത്തില്‍ തങ്ങളുടെ സ്ഥാനം നേടിയിട്ടുണ്ട്. ബാഴ്‌സിലോണയുടെ ലാ മസിയ അക്കാഡമിയില്‍ നിന്നുള്ള 19കാരന്‍ ചാവി സിമണ്‍സാണ് നെതര്‍ലന്‍ഡ് സംഘത്തിലെ കുട്ടി താരം. ഇതുവരെ രാജ്യാന്തര അരങ്ങേറ്റത്തിന് അവസരം ലഭിക്കാത്ത സിമണ്‍സ് ബാഴ്‌സയില്‍ നിന്നും പാരീസ് സെന്റ്ജര്‍മയ്‌നിലും അവിടെ നിന്നും പി.എസ്.വി ഐന്തോവനിലും ഇതിനോടകം തന്നെ കളിച്ചിട്ടുണ്ട്. അന്റോണിയോ സില്‍വ എന്ന 19കാരനെയാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ തുരുപ്പ് ചീട്ടായി ഇത്തവണ കൊണ്ടുവരുന്നത്. ബെന്‍ഫിക്കയുടെ ഫസ്റ്റ് ടീമില്‍ ഈ സീസണില്‍ അരങ്ങേറിയ താരം പോര്‍ച്ചുഗലിന്റെ പ്രതിരോധ നിരക്കാരനാണ്. അതിവേഗത കൊണ്ട് ഇത്തവണ അമ്പരപ്പിക്കാന്‍ കഴിയുന്ന താരം ബെല്‍ജിയത്തിന്റെ 19കാരന്‍ സീനോ ദെബാസ്റ്റ് ആയിരിക്കും. എങ്കിലും ഫോമിന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയയുടെ ഗരാങ് കുഓള്‍ ആരെയും വെല്ലും. എ ലീഗില്‍ സബ്‌സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ ഒതുങ്ങിയ കുഓള്‍ ജനുവരിയില്‍ പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡില്‍ എത്തിയതോടെയാണ് വെട്ടിത്തിളങ്ങിയത്. സെപ്തംബറില്‍ 18 പൂര്‍ത്തിയായ കുഓള്‍ ഇതുവരെ ഒരു രാജ്യാന്തര മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്.

kerala

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’; രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ പോകുന്ന പുകിൽ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് സിപിഐഎംലെ ആർക്കാണ് അറിയാത്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഇത്ര ഷെയ്ഡീ ബാന്ധവം മുഖ്യമന്ത്രി പിണറായി അറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്നത്. ഈ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സിപിഐഎം – ബിജെപി ബന്ധം മറനീക്കി ഇപ്പോൾ പുറത്ത് വന്നുവെന്ന് മാത്രം. പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ഇത് കൊണ്ടെന്നും ഇരു പാർട്ടികളും ഒരു സീറ്റ് പോലും ജയിക്കാൻ പോകുന്നില്ല. ഇരുവരുടെയും ആഗ്രഹം കോൺഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

Trending