Connect with us

Video Stories

കൊലവാളുകള്‍ ഇനി ഉയരരുത്

Published

on

കൊലക്കത്തികള്‍ ചിന്തുന്ന ചോര കൊണ്ട് കേരളത്തെ ചുവപ്പിക്കാന്‍ ശ്രമിക്കുകയാണ് സി.പി.എം. ഏറ്റവുമൊടുവില്‍ താനൂര്‍ അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തന്‍ ഇസ്ഹാഖിനെയാണ് സി.പി.എം കൊലയാളികള്‍ വെട്ടിവീഴ്ത്തി ജീവനെടുത്തത്. നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുകയായിരുന്ന ഇസ്ഹാഖിനെ അരുംകൊല നടത്താന്‍ അയല്‍വാസികള്‍ കൂടിയായ സി.പി.എം പ്രവര്‍ത്തകര്‍ക്ക് ഒരു മനസ്സാക്ഷിക്കുത്തുമുണ്ടായില്ല. വ്യാഴാഴ്ച വൈകീട്ട് 7.50നാണ് ഇസ്ഹാഖ് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്‌കാരത്തിന് പോകുമ്പോള്‍ പള്ളിക്കടുത്ത് വെച്ച് ആക്രമണത്തിനിരയായത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇസ്ഹാഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തികച്ചും പ്രൊഫഷണലായി, പരിശീലനം നേടിയ ശേഷം നടത്തിയ കൊലപാതകമെന്ന് വ്യക്തം. ഇസ്ഹാഖ് ജീവിച്ചിരിക്കാന്‍ പാടില്ലെന്ന വൈരനിര്യാതന ബുദ്ധിയോടെ അക്രമികള്‍ ജീവനെടുക്കുകയായിരുന്നു. കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടത്തിയ മുപ്പതാമത്തെ രാഷ്ട്രീയ കൊലപാതകം. ഇസ്ഹാഖിന്റെ കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആസൂത്രിതമായി നടപ്പാക്കപ്പെട്ട കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരാണോ യാഥാര്‍ത്ഥ പ്രതികളെന്ന ചോദ്യം പല ദിക്കില്‍ നിന്നുമുയരുന്നുണ്ട്. ഡമ്മി പ്രതികളും പൊലീസിന്റെ നാടകവും സി.പി.എം നടത്തുന്ന കൊലാപതക കേസുകളില്‍ സ്ഥിരം തിരക്കഥയാണെന്നതിനാല്‍ സംശയമുയരുന്നത് സ്വാഭാവികമാണ്.
ഇതിനൊപ്പം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ചില സന്ദേഹങ്ങള്‍ പൊതുജനങ്ങളുടെ മുമ്പാകെ ഉന്നയിച്ചിട്ടുണ്ട്. മുമ്പ് ചെറിയ സംഘര്‍ഷമുണ്ടായപ്പോള്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് പ്രദേശത്ത് സമാധാനമുണ്ടാക്കിയതാണെന്നും കഴിഞ്ഞ ആറു മാസമായി തീരദേശത്ത് യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്നും ഫിറോസ് ചൂണ്ടിക്കാട്ടുന്നു. മലപ്പുറത്തിന്റെ തീരപ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടാക്കി സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സി.പി.എമ്മിലെ കണ്ണൂര്‍ ലോബിയുടെ ഇടപെടലും അന്വേഷിക്കേണ്ടതുണ്ട്. ജയരാജന്റെ താനൂര്‍ സന്ദര്‍ശനവും ഈ കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് ഫിറോസ് ആവശ്യപ്പെട്ടിരിക്കുന്നത്. മലബാറിലും ഉത്തരമലബാറിലും നടക്കുന്ന കൊലപാതകങ്ങളില്‍ കണ്ണൂര്‍ ലോബിയുടെ പങ്ക് സംശയിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൊലപാതക രാഷ്ട്രീയത്തിന്റെ നാള്‍വഴികളില്‍ കണ്ണൂര്‍ മോഡലെന്ന് ലേബല്‍ ചെയ്യപ്പെടുന്നവയാണ് അടുത്ത കാലത്തുണ്ടായ കൊലപാതകങ്ങള്‍ മിക്കവയും. താനൂരില്‍ ശഹീദായ ഇസ്ഹാഖിന്റെ കൊലപാതകത്തിലും കണ്ണൂര്‍ മോഡലിന്റെ രൂപഭദ്രത തെളിഞ്ഞു കാണുന്നുണ്ട്. ഒരാളുടെ ദൈനംദിനം സഞ്ചാരവഴികള്‍ കൃത്യമായി മനസ്സിലാക്കി പതിയിരുന്ന് കൊലപ്പെടുത്തുന്ന രീതിയാണ് താനൂരും ആവര്‍ത്തിച്ചിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന്റെ തെരുവീഥികളില്‍ തുടരുമെന്ന പ്രഖ്യാപനമാണ് സി.പി.എം കഴിഞ്ഞ കുറച്ചു കാലമായി നടത്തുന്നത്. അധികാരത്തിന്റെ ഹുങ്കില്‍ ചോരക്കറ കൊണ്ട് എതിരാളികളെ ഭീഷണിപ്പെടുത്തുന്ന അധോലോക മാതൃകയാണ് കഴിഞ്ഞ എത്രയോ കാലമായി സി.പി.എം പുലര്‍ത്തുന്നത്.
കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് സിദ്ധാന്തത്തെ കേരളത്തില്‍ ഉന്മൂലസിദ്ധാന്തം കൊണ്ട് അടയാളപ്പെടുത്താമെന്ന മിഥ്യാധാരണയില്‍ തന്നെയാണ് ഇപ്പോഴും സി.പി.എം. കൊന്നും കൊലവിളിച്ചും ആശയത്തെ ആയുധം കൊണ്ട് നേരിടാമെന്ന പഴയ സിദ്ധാന്തത്തില്‍ നിന്നും ഒരടി പോലും മുന്നോട്ടു പോകാന്‍ സി.പി.എമ്മിന് ഇനിയും കഴിഞ്ഞിട്ടില്ല. മൂന്നര വര്‍ഷത്തിനിടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയെന്നതിന്റെ പേരില്‍ 30 പേര്‍ കൊല്ലപ്പെട്ട കൊച്ചു ഭൂമിക കേരളമല്ലാതെ മറ്റൊരിടവും ഭൂമുഖത്തുണ്ടാകില്ല. നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം രാഷ്ട്രീയ കൊലപാതകങ്ങളില്‍ കേരളം യു.പിക്കും ബിഹാറിനും ഒപ്പമാണ്. ചെറിയ ഏറ്റക്കുറച്ചിലുകള്‍ മാത്രമാണുള്ളത്. യു.പിയുടെ ഭൂവിസ്തൃതിയുമായി താരതമ്യപ്പെടുത്തിയാല്‍ കേരളം യു.പിയെക്കാള്‍ ബഹുദൂരം മുന്നിലാണ്.
കേരളത്തിന്റെ ചരിത്രത്തിലെ എണ്ണപ്പെട്ട ആദ്യ രാഷ്ട്രീയ കൊലപാതകമായി രേഖപ്പെടുത്തപ്പെട്ട വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും പിന്നീട് പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്യപ്പെട്ട ഒരാള്‍ സംസ്ഥാന ഭരണത്തിന്റെ അമരത്തിരിക്കുമ്പോള്‍, രക്തപുഴകളാല്‍ തെരുവീഥികള്‍ സ്‌നാനം ചെയ്യപ്പെടുകയെന്ന വിധി വൈപരീത്യമാണ് കേരളം അഭിമുഖീകരിക്കുന്നത്. അമരത്വ നാമമായി മാറിയ എത്ര ജീവനുകളാണ് കേരളത്തിന്റെ മനസ്സാക്ഷിയെ രോഷം കൊള്ളിച്ചിട്ടുള്ളത്. ടി.പി ചന്ദ്രശേഖരനും ഫസലും, അരിയില്‍ ഷുക്കൂറും ശുഹൈബും തുടങ്ങി നൂറ് കണക്കിന് പേരുകള്‍ അക്രമ രാഷ്ട്രീയത്തിന്റെ ഇരകളായി ഓര്‍മകളില്‍ മങ്ങാതെ തെളിഞ്ഞുനില്‍ക്കുന്നു. നാല് പതിറ്റാണ്ടിനിടെ കണ്ണൂരില്‍ മാത്രം വാള്‍ത്തലപ്പാല്‍ അരിഞ്ഞുവീഴ്ത്തപ്പെട്ടത് 225 മനുഷ്യ ജീവനാണ്. ഇതില്‍ കമ്മ്യൂണിസ്റ്റുകാരുമുണ്ട്. ഇരകളായും വേട്ടക്കാരായും ജീവന്‍ വെടിയുന്ന പാവപ്പെട്ട മനുഷ്യരുടെ കുടുംബങ്ങള്‍, വിധവകളാക്കപ്പെടുന്ന യുവതികള്‍, അനാഥരാക്കപ്പെടുന്ന പിഞ്ചുമക്കള്‍, അവര്‍ സമൂഹ മനസ്സാക്ഷിക്ക് മുന്നില്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. കൊലകള്‍ക്ക് പിന്നിലെ ഗൂഢാലോചനക്കാരായ നേതാക്കളാകട്ടെ അഹിംസയെക്കുറിച്ച് പ്രഭാഷണം നടത്തിക്കൊണ്ടേയിരിക്കുന്നു.
കേരളത്തിലെ ഏത് രാഷ്ട്രീയ കൊലപാതകത്തിലും സി.പി.എമ്മിന്റെ പേരുണ്ട്. കൊലപാതകിയായോ, രക്തസാക്ഷിയായോ. അക്രമ രാഷ്ട്രീയത്തിന്റെ ഉലയില്‍ ഊതിക്കത്തിക്കേണ്ടതാണ് തങ്ങളുടെ പ്രത്യയശാസ്ത്ര നിലപാടെന്ന ദുശ്ശാഠ്യം സി.പി.എം ഉപേക്ഷിക്കാതെ കേരളത്തില്‍ കൊലപാതക രാഷ്ട്രീയം അവസാനിക്കില്ല. ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ, രാഷ്ട്രിയത്തിന്റെ പേരില്‍ നടത്തുന്ന അരുംകൊലകള്‍ക്ക് അവസാനവുമാകില്ല. ഫസല്‍ വധത്തിലും, കൗമാരത്തില്‍ പാര്‍ട്ടി കോടതി തെരുവില്‍ വിചാരണ നടത്തി ജീവനെടുത്ത അരിയില്‍ ശുക്കൂര്‍ വധക്കേസിലും സി.പി.എമ്മില്‍ ആശയസമരം നടത്തി പുറത്തുപോയതിന്റെ പേരില്‍ 51 വെട്ടിനാല്‍ കൊലപ്പെടുത്തിയ ടി.പി ചന്ദ്രശേഖരന്‍ വധത്തിലും സി.ബി.ഐ നടത്തുന്ന അന്വേഷണത്തിലൂടെ കൊലവാളേന്തിയവരില്‍ നിന്ന് അതു കൊടുത്തുവിട്ടവരിലേക്കും അന്വേഷണം എത്തിയിട്ടുണ്ട്. ഇസ്ഹാഖിനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരും നിയമത്തിന് മുന്നിലെത്തണം. മലപ്പുറത്തിന്റെ മണ്ണില്‍ നിരപരാധികളുടെ ചോരവീഴാതിരിക്കാന്‍ അത് അനിവാര്യമാണ്. കൊലവാളുകള്‍ കൊണ്ട് രാഷ്ട്രീയം പറയുന്നവരെ സമൂഹമധ്യത്തില്‍ ഒറ്റപ്പെടുത്തേണ്ടതുണ്ട്. മലപ്പുറം ജില്ലയുടെ, പ്രത്യേകിച്ച് താനൂര്‍ തീരദേശത്ത് അശാന്തിയുടെ വിത്തുകള്‍ പാകുന്ന ദുശ്ശാസനന്മാര്‍ക്ക് ഇനിയും മനുഷ്യ ജീവനെടുത്ത് മന്ദഹസിക്കാനുള്ള അവസരമുണ്ടാകാന്‍ പാടില്ല. കേരളത്തിന്റെ തെരുവുകളില്‍ നിന്ന് ശാന്തിയുടെ വെള്ളരിപ്രാവുകള്‍ ഉയരണമെങ്കില്‍, അക്രമ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാര്‍ക്കെതിരെ നിയമ പോരാട്ടം നടത്തുകയല്ലാതെ മറ്റ് വഴികളില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending