Connect with us

Video Stories

ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിയര്‍ത്ത് ഇടതുമുന്നണി

Published

on

വാസുദേവന്‍ കുപ്പാട്ട്
കോഴിക്കോട്: നാലിടങ്ങളിലൊഴികെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ പ്രവര്‍ത്തകരും നേതാക്കളും ആവേശത്തില്‍. ശബരിമല മുതല്‍ പെരിയ കൊലപാതകം വരെയുള്ള വിഷയങ്ങളില്‍ യു.ഡി.എഫ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സി.പി.എമ്മും ഇടതുമുന്നണിയും വിയര്‍ക്കുമെന്ന് ഉറപ്പായി. കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എത്തിയതോടെ പെരിയ സംഭവം കത്തുമെന്ന് ഉറപ്പായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ ഹീനമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം സി.പി.എമ്മിന് മാത്രമാണെന്ന് ജനം തിരിച്ചറിയുന്നു. രാഹുല്‍ഗാന്ധി പെരിയയില്‍ എത്തിയതും മരിച്ച യുവാക്കളുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചതും അടുത്തിടെയാണ്. ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വം കാസര്‍കോടിന് ആവേശം പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പെരിയ സംഭവം ലൈവായി നിലനിര്‍ത്താന്‍ ഉണ്ണിത്താന് സാധിക്കുമെന്ന കാര്യത്തിലും സംശയമില്ല.

പഴുതടച്ച പ്രവര്‍ത്തനങ്ങളിലൂടെ കണ്ണൂര്‍ ഇത്തവണ പിടിച്ചുവാങ്ങാന്‍ തന്നെയാണ് കെ. സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോടാകട്ടെ എം.കെ രാഘവന്‍ പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. മലപ്പുറത്തും പൊന്നാനിയിലും മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള നീക്കം മാത്രമെ നടത്തേണ്ടതുള്ളു. പാലക്കാട് വി.കെ ശ്രീകണ്ഠന്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പുറപ്പാടിലാണ്. ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസ് ആദിവാസി, ദളിത് സമരങ്ങളില്‍ ജ്വലിച്ചുനിന്ന വ്യക്തിത്വമാണ്. ടി.എന്‍ പ്രതാപന്‍ എത്തിയതോടെ തൃശൂരില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. യു.ഡി.എഫ് കണ്‍വീനര്‍ കൂടിയായ ബെന്നിബെഹനാന്‍ ചാലക്കുടിയില്‍ യു.ഡി.എഫിന്റെ പ്രതീക്ഷയാണ്. എറണാകുളത്ത് യുവാക്കളുടെ പ്രതിനിധിയായ ഹൈബി ഈഡന്‍ ജനവിധി തേടുമ്പോള്‍ കെ.വി തോമസിന്റെ പാരമ്പര്യത്തിന് തുടര്‍ച്ചയാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും കോട്ടയത്ത് തോമസ് ചാഴിക്കാടനും തിരുവനന്തപുരത്ത് ശശി തരൂരും ജനവിധി തേടുമ്പോള്‍ യു.ഡി.എഫിന് തികഞ്ഞ പ്രതീക്ഷയാണുള്ളത്.

യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടാവുമെന്ന് കരുതിയവരെല്ലാം നിരാശയിലാണ്. വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടക്കുന്നതോടെ പ്രചാരണം ശക്തമാകും.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥിപട്ടിക നേരത്തെ തയാറാക്കിയെങ്കിലും ജനങ്ങളെ നേരിടാന്‍ പ്രയാസപ്പെടുകയാണ്്. പ്രളയം നേരിട്ട നാട്ടില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. മധ്യകേരളത്തില്‍ ഇടതുമുന്നണി നേരിടുന്ന പ്രധാന പ്രശ്‌നം ഇതായിരിക്കും. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് സംസ്ഥാനത്തുടനീളം ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല. സുപ്രീംകോടതിവിധി നടപ്പാക്കുന്നുവെന്ന പേരില്‍ വനിതാ ആക്ടിവിസ്റ്റുകളെയും മറ്റും ശബരിമലയില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സി.പി.എമ്മിനും സര്‍ക്കാറിനും ഒഴിഞ്ഞുമാറാനാവില്ല.

വടകരയില്‍ പി. ജയരാജനെ മത്സരിപ്പിക്കുന്നതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. അക്രമരാഷ്ട്രീയത്തിന് അംഗീകാരം നല്‍കുന്ന രീതിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പ്രചാരണം ശക്തമാകുമ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇടതുമുന്നണി വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മുന്നണിയില്‍ അടുത്തകാലത്ത് ഇടം നേടിയ ലോക്് താന്ത്രിക് ജനതാദള്‍, നേരത്തെയുള്ള എസ്.ജെ.ഡി എന്നീ കക്ഷികള്‍ അതൃപ്തരാണ്. തെരഞ്ഞെടുപ്പില്‍ അവര്‍ മുന്നണിയെ സഹായിക്കുമോ എന്ന കാര്യവും ചര്‍ച്ചയായിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending