Connect with us

Video Stories

ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിയര്‍ത്ത് ഇടതുമുന്നണി

Published

on

വാസുദേവന്‍ കുപ്പാട്ട്
കോഴിക്കോട്: നാലിടങ്ങളിലൊഴികെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ പ്രവര്‍ത്തകരും നേതാക്കളും ആവേശത്തില്‍. ശബരിമല മുതല്‍ പെരിയ കൊലപാതകം വരെയുള്ള വിഷയങ്ങളില്‍ യു.ഡി.എഫ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സി.പി.എമ്മും ഇടതുമുന്നണിയും വിയര്‍ക്കുമെന്ന് ഉറപ്പായി. കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എത്തിയതോടെ പെരിയ സംഭവം കത്തുമെന്ന് ഉറപ്പായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ ഹീനമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം സി.പി.എമ്മിന് മാത്രമാണെന്ന് ജനം തിരിച്ചറിയുന്നു. രാഹുല്‍ഗാന്ധി പെരിയയില്‍ എത്തിയതും മരിച്ച യുവാക്കളുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചതും അടുത്തിടെയാണ്. ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വം കാസര്‍കോടിന് ആവേശം പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പെരിയ സംഭവം ലൈവായി നിലനിര്‍ത്താന്‍ ഉണ്ണിത്താന് സാധിക്കുമെന്ന കാര്യത്തിലും സംശയമില്ല.

പഴുതടച്ച പ്രവര്‍ത്തനങ്ങളിലൂടെ കണ്ണൂര്‍ ഇത്തവണ പിടിച്ചുവാങ്ങാന്‍ തന്നെയാണ് കെ. സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോടാകട്ടെ എം.കെ രാഘവന്‍ പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. മലപ്പുറത്തും പൊന്നാനിയിലും മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള നീക്കം മാത്രമെ നടത്തേണ്ടതുള്ളു. പാലക്കാട് വി.കെ ശ്രീകണ്ഠന്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പുറപ്പാടിലാണ്. ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസ് ആദിവാസി, ദളിത് സമരങ്ങളില്‍ ജ്വലിച്ചുനിന്ന വ്യക്തിത്വമാണ്. ടി.എന്‍ പ്രതാപന്‍ എത്തിയതോടെ തൃശൂരില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. യു.ഡി.എഫ് കണ്‍വീനര്‍ കൂടിയായ ബെന്നിബെഹനാന്‍ ചാലക്കുടിയില്‍ യു.ഡി.എഫിന്റെ പ്രതീക്ഷയാണ്. എറണാകുളത്ത് യുവാക്കളുടെ പ്രതിനിധിയായ ഹൈബി ഈഡന്‍ ജനവിധി തേടുമ്പോള്‍ കെ.വി തോമസിന്റെ പാരമ്പര്യത്തിന് തുടര്‍ച്ചയാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും കോട്ടയത്ത് തോമസ് ചാഴിക്കാടനും തിരുവനന്തപുരത്ത് ശശി തരൂരും ജനവിധി തേടുമ്പോള്‍ യു.ഡി.എഫിന് തികഞ്ഞ പ്രതീക്ഷയാണുള്ളത്.

യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടാവുമെന്ന് കരുതിയവരെല്ലാം നിരാശയിലാണ്. വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടക്കുന്നതോടെ പ്രചാരണം ശക്തമാകും.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥിപട്ടിക നേരത്തെ തയാറാക്കിയെങ്കിലും ജനങ്ങളെ നേരിടാന്‍ പ്രയാസപ്പെടുകയാണ്്. പ്രളയം നേരിട്ട നാട്ടില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. മധ്യകേരളത്തില്‍ ഇടതുമുന്നണി നേരിടുന്ന പ്രധാന പ്രശ്‌നം ഇതായിരിക്കും. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് സംസ്ഥാനത്തുടനീളം ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല. സുപ്രീംകോടതിവിധി നടപ്പാക്കുന്നുവെന്ന പേരില്‍ വനിതാ ആക്ടിവിസ്റ്റുകളെയും മറ്റും ശബരിമലയില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സി.പി.എമ്മിനും സര്‍ക്കാറിനും ഒഴിഞ്ഞുമാറാനാവില്ല.

വടകരയില്‍ പി. ജയരാജനെ മത്സരിപ്പിക്കുന്നതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. അക്രമരാഷ്ട്രീയത്തിന് അംഗീകാരം നല്‍കുന്ന രീതിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പ്രചാരണം ശക്തമാകുമ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇടതുമുന്നണി വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മുന്നണിയില്‍ അടുത്തകാലത്ത് ഇടം നേടിയ ലോക്് താന്ത്രിക് ജനതാദള്‍, നേരത്തെയുള്ള എസ്.ജെ.ഡി എന്നീ കക്ഷികള്‍ അതൃപ്തരാണ്. തെരഞ്ഞെടുപ്പില്‍ അവര്‍ മുന്നണിയെ സഹായിക്കുമോ എന്ന കാര്യവും ചര്‍ച്ചയായിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending