Connect with us

kerala

ബഹു. വിജയ മുരളീധരാ… ഒരുപാട് കൊമ്പുള്ള വമ്പന്മാര്‍ കുഴിച്ച വാരിക്കുഴികള്‍ താണ്ടി കടന്ന മുസ്‌ലിംലീഗ് ഇപ്പോള്‍ കുറച്ചു കുഴിയാനകള്‍ കുഴിക്കുന്ന കുഴികളില്‍ വീഴുമെന്നാണോ നിങ്ങളുടെ വിചാരം? പിഎം സാദിഖലി

Published

on

 

പിഎം സാദിഖലിയുടെ കുറിപ്പ്:

പ്രത്യക്ഷത്തില്‍ തന്നെ തൊഴിയും പഴിയുമേല്‍ക്കുന്ന പേരും പതാകയുമായാണ് മുസ്ലിം ലീഗ് സ്വതന്ത്ര ഇന്ത്യയില്‍ പിറവിയെടുക്കുന്നത്.
രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിന്റെ ഏറ്റവും അഭിശപ്തമായ ആ ഘട്ടത്തില്‍ അങ്ങിനെയൊരു പേരുമായി ജാനാധിപത്യത്തില്‍ മാറ്റുരക്കാന്‍ ഇറങ്ങിത്തിരിച്ച ക്രാന്തദര്‍ശികളായ അന്നത്തെ മഹാരഥന്മാര്‍ അത്രക്കങ്ങ് മണ്ടുണ്ണികളാണെന്ന് ധരിക്കരുത്.
ജനാധിപത്യ, മതേതര ബഹുസ്വര സമൂഹത്തില്‍ സ്വന്തം അസ്തിത്വം ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തെ മഹാ ന്യൂനപക്ഷത്തെ രാജ്യ വിചാരങ്ങളിലേക്കും കൈകാര്യങ്ങളിലേക്കും കൈ പിടിച്ചുയര്‍ത്തുന്ന ആ ജാലവിദ്യ ലോകസമക്ഷം തന്നെ ഇന്നൊരു മഹാവിസ്മയമാണ്.
ന്യൂനപക്ഷമായിരിക്കെ, ഒരു ബഹുസ്വര സമൂഹത്തില്‍ ജനാധിപത്യ മതേതര മാര്‍ഗ്ഗത്തിലൂടെ ജീവിച്ചു വിജയിച്ച കേരളീയ മുസ്ലിംകളുടെ കഥ അത് കൊണ്ട് തന്നെ ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും വേണ്ടുവോളം വക നല്‍കുന്ന പാഠ്യവിഷയവുമാണ്.
ഇന്നത്തെ കോലാഹലങ്ങള്‍ കേള്‍ക്കുമ്പോള്‍ മുസ്ലിം ലീഗ് ഇന്നോ ഇന്നലെയോ വന്നതാണെന്ന് തോന്നും.
ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി പോലെയോ എന്‍ ഡി എഫിന്റെ എസ്ഡിപിഐ പോലെയോ സമീപകാലത്ത് ഉണ്ടായതല്ല അത്.
മത രാഷ്ട്ര ലക്ഷ്യത്തിനായി നിലകൊള്ളുന്ന ബി ജെ പി ക്കു പിന്നില്‍ ആര്‍ എസ് എസ് എന്ന പോലെ മുസ്ലിം ലീഗിനു വേണ്ടി ഒരു കാലത്തും ഒരു നിഗൂഢ ശക്തിയും അണിയറയില്‍ പ്രവര്‍ത്തിച്ചില്ല.
സ്ഫടിക സമാനമായ സുതാര്യത കൈമുതലാക്കി
ജനാധിപത്യത്തില്‍ പത്തര മാറ്റോടെ തിളങ്ങി വിളങ്ങി നിന്ന അതിന്റെ നേര്‍ രേഖാചിത്രം കേരള രാഷ്ട്രീയ ചരിത്രത്തിലെ ശോഭയാര്‍ന്ന അദ്ധ്യായമാണ്.
കേരളപിറവിക്കു മുമ്പേ മലബാറില്‍ നിന്ന് ശക്തിയാര്‍ജ്ജിച്ച് മദിരാശി അസംബ്ലിയിലും പിന്നീട് നാളിത് വരെ കേരളത്തിന്റെ ഒപ്പവും നടന്ന് ലീഗ് എല്ലാ വിഭാഗം ജനങ്ങളുടേയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി.
മുസ്ലിംകള്‍ മാത്രം വോട്ട് ചെയ്തല്ല മുസ്ലിം ലീഗ് വളര്‍ന്ന് വലുതായതും
എത്തി പിടിക്കാനാകാത്ത പദവികളും സ്ഥാനങ്ങളും നേടിയതും.
കേരളത്തിലെ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ പാരസ്പര്യത്തില്‍ വിശ്വാസ്യതയും യോഗ്യതയും ആര്‍ജ്ജിക്കും വിധം മുസ്ലിമിന്റെ ഈ പാര്‍ട്ടി രാഷ്ട്രീയ സത്യസന്ധതക്കും സഭ്യതക്കും ജനാധിപത്യ മര്യാദകള്‍ക്കും മതേതര ആദരങ്ങള്‍ക്കും പുകള്‍പെറ്റു.
ഇവരുടേത് മുസ്ലിം പേരാകട്ടെ പച്ച കൊടിയാകട്ടെ, ഇവര്‍ കൊള്ളാവുന്നവരാണ്, വിശ്വസിക്കാവുന്നവരാണ് എന്ന് കേരള സമൂഹം വിധിയെഴുതി.
‘അന്യന്റെ തലനാരിഴ ഞങ്ങള്‍ക്ക് വേണ്ട!
ഞങ്ങളുടെ തലനാരിഴ ആര്‍ക്കും വിട്ടുകൊടുക്കില്ല !! ‘
ഒരു ആപ്തവാക്യം പോലെ കൊണ്ടു നടന്ന ഈ സൂത്രവാക്യം ഒരേ സമയം സ്വന്തം സമുദായത്തെ തൃപതിപ്പെടുത്താനും
മുറ്റു സമുദായങ്ങളെ ബോധ്യപ്പെടുത്താനും
ലീഗ് സത്യസന്ധതയോടെ പ്രയോഗവല്‍ക്കരിച്ചു.
എല്ലാ അര്‍ത്ഥത്തിലും അതൊരു നൂല്‍ പാല നടത്തമായിരുന്നു.
ഒരു രീതി ശാസ്ത്രം.
ഒരടി മുന്നോട്ട് വെക്കാന്‍ രണ്ടുവട്ടം ആലോചിക്കണം.
അഭ്യാസവും മെയ് വഴക്കവും പരിശീലിക്കണം.
പൂര്‍വ്വസൂരികള്‍ വിയര്‍പ്പൊഴുക്കി അദ്ധ്വാനിച്ചുണ്ടാക്കിയതാണ് ഇന്നത്തെ ഈ മനോഹാരിത.
ഏഴു പതിറ്റാണ്ടിലധികമായ ഈ സംഘടന ഒരു സുപ്രഭാതത്തില്‍ താല്‍ക്കാലിക ലാഭത്തിനു വേണ്ടി അതെല്ലാം തച്ചു തകര്‍ക്കുമെന്നാണോ ചിലര്‍ വ്യാമോഹിക്കുന്നത്?
മുസ്ലിം ലീഗ് അതിന്റെ പാരമ്പര്യവും പൈതൃകവും കളഞ്ഞുകുളിക്കുമെന്നാണോ?
മുസ്ലിം ലീഗിനെ മുന്‍ നിര്‍ത്തി കളിക്കുന്ന വര്‍ഗീയ വിഭജന അജണ്ടകള്‍ക്ക് ലീഗ് അങ്ങിനെ നിന്ന് തരുമെന്ന് ഈ തിരുമണ്ടന്മാര്‍ കരുതുന്നുവോ?
പ്രതിപക്ഷത്തിരിക്കുന്ന ഒരു ഘടകക്ഷിയെ മുന്‍ നിര്‍ത്തിയാണ് ഈ പുകിലുകള്‍ എന്ന മിനിമം ബോധ്യമെങ്കിലും ജനങ്ങള്‍ക്കുണ്ട്.
ലീഗ് ഭരണത്തില്‍ ഇരുന്നപ്പോള്‍ ഇല്ലാത്ത പച്ച വിവാദം കെട്ടിപ്പൊക്കിയിട്ട് ഇപ്പൊള്‍ എന്തായി?
അന്ന് ആ വര്‍ഗീയ കാളകൂട വിഷം മുഴുവന്‍ ഊറ്റി കുടിച്ച് ഇപ്പോള്‍ സുഖിച്ച് ഭരിക്കുന്നവര്‍ക്ക്
ഇനിയും ഭരിക്കണമെങ്കില്‍ മുസ്ലിം ലീഗിന്റെ ചോര തന്നെ വേണം.
അതല്ലെ ചുരുക്കം ?
മുഖ്യന്‍ പിണറായിക്കും കേന്ദ്ര മുരളീധരനും ഇവിടെ ഒരേ സ്വരം, ഒരേ ലയം..
ബി ജെ പിക്ക് മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത് തനി തനിക്കാക്കി വെടക്കാക്കല്‍…
അങ്ങിനെ പിന്നേം പിന്നേം രാസാവ് നാന്‍ താന്‍.
ബഹു. വിജയ മുരളീധരാ…
ഒരു പാട് കൊമ്പുള്ള വമ്പന്മാര്‍ കുഴിച്ച വാരിക്കുഴികള്‍ താണ്ടി കടന്ന മുസ്ലിം ലീഗ് ഇപ്പോള്‍ കുറച്ചു കുഴിയാനകള്‍ കുഴിക്കുന്ന കുഴികളില്‍ വീഴുമെന്നാണോ നിങ്ങളുടെ വിചാരം?
ഇ.എം.എസ് നെ അതിജയിച്ച സിഎച്ചിന്റെ ചരിത്രം മിനിമം കെടി ജലീലിനോട് എങ്കിലും ചോദിച്ചു പഠിക്കൂ ബഹു.മുഖ്യമന്ത്രീ..

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റർ

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിത്ത് വേ ഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും.

https://mythvsreality.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീന്‍ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയൊക്കെ സൈറ്റില്‍ കാണാം. വസ്തുതള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്‌ഡേറ്റ് ചെയ്താണ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

Continue Reading

kerala

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്; ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ

Published

on

വെള്ളിയാഴ്ച ന‌‌‌‌ടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് നടപടികളിലെ പങ്കാളിത്തം ഉറപ്പാക്കാൻ ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം ജുമുഅ സമയം പുനഃക്രമീകരിക്കാനാണ് തീരുമാനം. സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മതനേതാക്കൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വോട്ടിങ്ങിനൊപ്പം വിശ്വാസികളായ രാഷ്ട്രീയ പ്രവർത്തകർക്ക് ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ചുമതലകൾ കൂടി നിർവഹിക്കാനാകും വിധമാണ് ജുമുഅ സമയത്തിലെ ക്രമീകരണങ്ങൾ. അടുത്തടുത്ത പള്ളികളിലെ ജുമുഅ ഒരേസമയം വരാത്ത രീതിയിൽ പുനഃക്രമീകരിക്കാൻ മഹല്ലുകൾക്ക് സമസ്ത നേരത്തെ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ മഹല്ലുകൾ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കുകയും ഇത് നേരത്തെ തന്നെ വിശ്വാസികളെ അറിയിക്കുകയും ചെയ്യും. മിക്ക മഹല്ലുകളും സമയക്രമീകരണം പൂർത്തിയാക്കിക്കഴിഞ്ഞു.

സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ക്രമീകരണങ്ങൾ. വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ. പോളിങ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുൾപ്പെടെയുള്ള പ്രവർത്തകർക്കുമായിരിക്കും വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് കൂടുതൽ ബുദ്ധിമുട്ടാവുക.

Continue Reading

kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

Published

on

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്ത് പെരും ചൂടിനു ശമനമില്ല. ഇന്ന് പത്ത് ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പുമുണ്ട്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെല്ലോ അലേർട്ടാണ് ജില്ലകളില്‍ പ്രഖ്യാപിച്ചത്.

പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, കാസർക്കോട് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Continue Reading

Trending