Connect with us

Culture

‘ബി.ജെ.പി പ്രകടന പത്രിക; രാജ്യമൊട്ടാകെ പൗരത്വബില്‍ നടപ്പാക്കുമെന്നത് രാജ്യത്തിന് ഭീഷണി; പി.എം സാദിഖലി

Published

on


പി.എം.സാദിഖലി

രാമക്ഷേത്രം, ഏകസിവില്‍കോഡ്, വകുപ്പ് 370 റദ്ദാക്കല്‍ തുടങ്ങിയ വിവാദ അജണ്ടകള്‍ക്ക് പുറമേ ആപത്കരമായ ചില പുതിയ കാര്യങ്ങള്‍ കൂടി ബിജെപി അവരുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
വിജയിച്ചു വന്നാല്‍ ഇവ നടപ്പിലാക്കുന്നതിന് ജനങ്ങളുടെ മാന്‍ഡേറ്റുണ്ടെന്ന് വരുത്തി തീര്‍ക്കാനും എതിര്‍ക്കുന്നവരുടെ വായടപ്പിക്കാനും നടത്തുന്ന മുന്‍കൂട്ടിയുള്ള ശ്രമമാണിത്.
അത് കൊണ്ട് തന്നെ ഈ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജനസമക്ഷം സജീവ ചര്‍ച്ചക്ക് വിധേയമാകേണ്ടിയിരിക്കുന്നു.

രാജ്യമാകെ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നതാണ് ഒന്നാമത്തെ ഭീഷണി.
ലോക്‌സഭയില്‍ പാസ്സാക്കുകയും രാജ്യസഭയില്‍ പരാജയപ്പെടുകയും ചെയ്ത പൗരത്വ ഭേദഗതി ബില്‍ പ്രകാരം 2014 നു മുമ്പ് അയല്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ കുടിയേറിയ മുസ്ലിംകളല്ലാത്തവര്‍ക്ക് രാജ്യത്ത് പൗരത്വം ലഭിക്കും. ആസാമിലെ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത 40 ലക്ഷം പേരില്‍ 10 ലക്ഷം വരുന്ന മുസ്ലിംകള്‍ മാത്രം പൗരത്വ ഭേദഗതി ബില്‍ നിയമമാകുന്ന പക്ഷം രാജ്യത്ത് നിന്നും പുറത്താക്കപ്പെടും.

ഇതേ പൗരത്വ രജിസ്റ്റര്‍ രാജ്യമാകെ നടപ്പിലാക്കുമെന്നാണ് ബി ജെ പി പ്രകടനപത്രികയില്‍ പറയുന്നത്. ഇത് ആരെ ലക്ഷ്യമാക്കിയാണെന്നത് പകല്‍ പോലെ വ്യക്തമാണ്. അയല്‍ രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്ക് പൗരത്വം നല്‍കുന്നതില്‍ മുസ് ലിംകളോടൊപ്പം ക്രിസ്ത്യാനികളേയും പാഴ്‌സികളയും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ത്യന്‍ സാംസ്‌കാരിക ദേശീയതയുമായി ഈ മതങ്ങള്‍ക്കൊന്നും ബന്ധമില്ലെന്നാണ് ആരോപണം. സംഭവം വിവാദമായപ്പോള്‍ ക്രിസ്ത്യാനികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ പതിപ്പില്‍ തിരുത്ത് വരുത്തി.
പിറന്ന മണ്ണില്‍ ജീവിക്കാനുള്ള പൗരന്മാരുടെ ജന്മാവകാശത്തെ നിഷേധിക്കുന്ന ഇത്തരം ആസൂത്രിത നീക്കങ്ങള്‍ക്കെതിരായ ശക്തമായ പ്രതിഷേധം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കേണ്ടതുണ്ട്.

ലോകസഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്നതാണ് മറ്റൊരു വാഗ്ദാനം. കേള്‍ക്കാന്‍ സുഖമുള്ള ഈ ആര്‍ എസ് എസ് അജണ്ടയില്‍ പല മതേതര കക്ഷികളും സ്ഥാപിത താല്‍പ്പര്യക്കാരും ഇതിനകം തന്നെ കുടുങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തെരഞ്ഞെടുപ്പ് ചെലവുകള്‍ ചുരുക്കാനും വിവിധ തലങ്ങളിലെ ഭരണ നടപടികളില്‍ കാലതാമസം ഒഴിവാക്കുന്നതിനുമാണ് ഇതെന്നാണ് പുറം ഭാഷ്യം.

ലോകസഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷമാണ് ആര്‍ എസ് എസ് ആഗ്രഹിക്കുന്നത്. ഇന്ത്യയില്‍ ഒരു കക്ഷിക്കും അതിവേഗം ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ലെന്നതാണ് നമ്മുടെ പാര്‍ലിമെന്ററി വ്യവസ്ഥിതിയെ സുശക്തവും സമ്പുഷ്ടവുമാക്കുന്നത്. നമ്മുടെ ഭരണഘടനയും വ്യവസ്ഥിതിയും അട്ടിമറിക്കപ്പെടാതിരിക്കാനും അവയ്ക്ക് സുരക്ഷയൊരുക്കുന്നതിനുമുള്ള രാഷ്ട്രശില്പികളുടെ ക്രാന്തദര്‍ശിത്വവും ബുദ്ധികൂര്‍മ്മതയും ദേശീയ ബോധവുമാണ് അതിനു പിന്നിലുണ്ടായിരുന്നത്.

രാജ്യം റിപ്പബഌക്കായതു മുതല്‍ ദീര്‍ഘകാലം ഏകകക്ഷി ഭരണമായിരുന്നുവെങ്കിലും ഫെഡറല്‍ സംവിധാനത്തില്‍ സാവകാശം പാര്‍ലിമെന്ററി ജനാധിപത്യം അതിന്റെ സൗന്ദര്യം കൈവരിക്കുന്നതും ഇന്ത്യയുടെ വൈവിധ്യത്തിന്റെ പരിഛേദം പിന്നീട് പുലരുന്നതുമാണ് കണ്ടത്.
ലോകസഭയിലും നിയമസഭകളിലും ജനങ്ങള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട കക്ഷികളേയും നേതൃത്വത്തേയും മാറി മാറി അധികാരത്തിലെത്തിച്ചു.
ആദ്യ ഇരുപത് വര്‍ഷം പാര്‍ലമെന്റും നിയമസഭകളും കോണ്‍ഗ്രസ് അടിക്കിവാണെങ്കിലും കോണ്‍ഗ്രസ് തന്നെ നേതൃത്വം കൊടുത്ത ഭരണഘടനാ വ്യവസ്ഥിതിയിലൂടെ രാജ്യം സാവധാനം ബഹുകക്ഷി സംവിധാനത്തിലേക്ക് വഴിമാറി.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഏതെങ്കിലും കക്ഷിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷമെന്നത് അപൂര്‍വ്വമായി മാത്രം സംഭവിച്ചു. രാജ്യം തന്നെ നിര്‍മ്മിച്ച കോണ്‍ഗ്രസ്സായിരുന്നു അപ്പോള്‍ അധികാരത്തിലെന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ മാറ്റ് കൂട്ടാന്‍ മാത്രമേ വഴിവെച്ചുള്ളൂ.

എന്നാല്‍ വലതുപക്ഷ ശക്തിയായി വളര്‍ന്നു വന്ന ബി ജെ പി ക്കു കീഴില്‍ സ്ഥിതിഗതികള്‍ ഒട്ടും ആശാസ്യമല്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലോകസഭയില്‍ കേവല ഭൂരിപക്ഷം ലഭിച്ച ബിജെപിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തത് കൊണ്ട് പല വിവാദ ബില്ലുകളും പാസാക്കിയെടുക്കാനായില്ല.
തെരഞ്ഞടുപ്പുകള്‍ ഒരുമിച്ച് നടത്തുക വഴി ഈ തടസ്സം നീക്കുക മാത്രമല്ല, തങ്ങളുടെ ആത്യന്തിക ലക്ഷ്യം നേടിയെടുക്കാനും കഴിയുമെന്ന് സംഘ് പരിവാരം കരുതുന്നു. ജനാധിപത്യത്തിലെ ഭരണപ്രതിപക്ഷ പോര്‍വിളികള്‍ക്കിടയില്‍ തങ്ങള്‍ക്ക് അനുകൂലമായ ഒരു തരംഗത്തില്‍ ഒരുമിച്ചു തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഭൂരിപക്ഷം നിയമസഭകളിലും മേല്‍ക്കോയ്മ നേടാനാകുമെന്നാണ് ആര്‍ എസ് എസ് കണക്കുകൂട്ടുന്നത്. അത് വഴി നിയമസഭാ പ്രതിനിധികള്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന രാജ്യസഭയിലെ ഭൂരിപക്ഷം സൗജന്യ സമ്മാനമായി ലഭിക്കുമെന്ന് മറ്റാരേക്കാളും നന്നായി അവര്‍ക്കറിയാം. അത് പാര്‍ലമെന്റിലെ ഇരുസഭകളിലേയും മുന്നില്‍ രണ്ട് ഭൂരിപക്ഷമായാല്‍ പിന്നെ പണിയെളുപ്പം.
ഒരു നൂറ്റാണ്ടടുക്കുന്ന മതരാഷ്ട്രമെന്ന സ്വപ്‌നം പിന്നെ കൈവെള്ളയിലാക്കാം.

സുപ്രീം കോടതി നിരോധിച്ച മുത്തലാഖിന്റെ പേരില്‍ മുസ്ലിം ചെറുപ്പക്കാരെ ജയിലിലടക്കാനുള്ള കരിനിയമവും പ്രകടനപത്രിക മുന്നോട്ട് വെക്കുന്നുണ്ട്.
എല്ലാം രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഫാസിസ്റ്റ് കുതന്ത്രങ്ങളുടെ നേര്‍ പതിപ്പുകള്‍ തന്നെ.

ഇത് വിധി നിര്‍ണ്ണായക ഘട്ടമാണ്.
സ്വര വര്‍ണ്ണങ്ങള്‍ മധുരതരമാക്കുന്ന ഇന്ത്യയെന്ന ഈ മനോഹരമായ ഉദ്യാന ഭൂവില്‍ വിഷം വിതക്കുന്ന ദുഃശക്തികളെ തറപറ്റിക്കാനുള്ള ഉള്‍ക്കരുത്താണ് ഈ തെരഞ്ഞെടുപ്പില്‍ നിശ്ചയമായും രാജ്യം ആര്‍ജ്ജിക്കേണ്ടത്.
ആ പ്രഖ്യാപനത്തിനായാണ് ജനാധിപത്യ ഭാരതം കാതോര്‍ക്കുന്നത്.
അതിനായാണ് നാം യത്‌നിക്കേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending