Connect with us

kerala

സീതി സാഹിബ് ഇന്ത്യൻ മുസ്‌ലിംകൾക്ക് ദിശാബോധം നൽകി- പി.എം.സാദിഖലി

Published

on

മതിലകം: ഇന്ത്യൻ മുസ്‌ലിംകൾക്ക് ദിശാബോധം നൽകിയ മാതൃകാ യോഗ്യനായ എക്കാലത്തേയും നേതാവാണ് കെ എം സീതി സാഹിബെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി അഭിപ്രായപ്പെട്ടു.

മുസ്‌ലിം ലീഗ് കയ്പ്പമംഗലം നിയോജക മണ്ഡലം കമ്മറ്റി പുതിയകാവിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിന്റെ ഭാഗമായ ഇഫ്ത്താറും കെ.എം സീതി സാഹിബ് 62-ാം ചരമവാർഷിക അനുസമരണയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.എം സാദിഖലി . മുസ്‌ലിംകൾ ഒരു ആഗോള മത സമൂഹമാണെന്നതും അതേ സമയം അവരുടെ ജീവിത യാഥാർത്ഥ്യങ്ങൾ അതാത് നാടുകളുമായി അഭേദ്യമായി ബന്ധപ്പെട്ട് നിൽക്കുന്നതാണെന്നതും എല്ലാവർക്കും ഒരു വലിയ തിരിച്ചറിവാകേണ്ടതുണ്ട്.

ഇതര ജനവിഭാഗങ്ങളിലേയും മുസ്‌ലിം കളിൽ തന്നെയും പലർക്കും ഇത് ഉൾകൊള്ളാനാവാത്തതാണ് പലപ്പോഴും പല അസ്വാര സ്യങ്ങൾക്കും വഴി വെക്കു ന്നത് എന്നും ജനാധിപത്യ ഇന്ത്യയിൽ ഈ യാഥാർത്ഥ്യം ആദ്യം തിരിച്ചറിഞ്ഞ നേതാക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളെന്നതാണ് കെ.എം സീതി സാഹിബിന്റെ പ്രത്യേകത എന്നും സാദിഖലി പറഞ്ഞു.

മതവും മാതൃരാജ്യവുമെന്ന എന്ന സവിശേഷ ദ്വിത്വത്തെ ഇഴ ചേർത്തു വെച്ച് ഇന്ത്യൻ മുസ്‌ലിം കളുടയും രാജ്യത്തിന്റേയും പുരോഗതിക്കു വേണ്ടി വലിയ ആശയങ്ങൾക്ക് രൂപം നൽകിയ മഹാനായ നേതാവാണ് കെ.എം.സീതി സാഹിബ്. ഇന്ത്യയിൽ ജീവിച്ചാൽ മാത്രമേ ഇന്ത്യയിലെ മുസ്‌ലിംകൾ ജീവിക്കു . ഇന്ത്യയുടെ നിലനില്പാണ് ഇന്ത്യയിലെ മുസ്‌ലിംകളുടെ നിലനിൽപ്പ് എന്ന് സീതി സാഹിബ് പറഞ്ഞു വെച്ചു. ഈ വാക്കുകളുടെ എത്രത്തോളം എതിർ ദിശയിലാണ് നിലവിലെ ഇന്ത്യൻ സാഹചര്യങ്ങൾ എത്തി നിൽക്കുന്നതെന്നത് മുസ്‌ലിം കളെ മാത്രമല്ല ഭയപ്പെടുത്തേണ്ടത്. ജനാധിപത്യ മതേതര ഇന്ത്യ നിലനിന്നു കാണാൻ ആഗ്രഹിക്കുന്ന സർവ്വർക്കും ഒരു മുന്നറിവായിരിക്കണമത്.

മുസ്‌ലിം കളുടെ നിയമപരവും മൗലികവുമായ അവകാശ സംരക്ഷണത്തിനാണ് മുസ്‌ലിം ലീഗെന്നാണ് സീതി സാഹിബ് പറഞ്ഞത്. നിയമപരമെന്നത് രാജ്യത്തിന്റെ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട മുസ്‌ലിംകളുടെ വ്യവഹര ജീവിതവും മൗലികമെന്നത് മുസ്‌ലിം കളുടെ വിശ്വാസ ജീവിതവുമാണ്.
ഇവ രണ്ടും ഇന്ത്യൻ മുസ്‌ലിം കളുടെ അസ്തിത്വത്തിന്റെ യും പുരോഗതിയുടേയും അനിവാര്യ ഘടകങ്ങളാണെ ന്നത് സീതി സാഹിബ് തിരിച്ചറിഞ്ഞു. ഇന്ത്യയിൽ ഇപ്പോൾ ഇവ രണ്ടും ഒരുപോലെ വെല്ലുവിളി നേരിടുകയാണ്. മുന്നിലുള്ള വെല്ലുവിളികളെ അതിജയിക്കാനും ജനാധിപത്യ ഇന്ത്യയെ ശക്തിപ്പെടുത്താനും മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നതാണ് സീതി സാഹിബിന്റെ ജീവിത സന്ദേശമെന്നും സാദിഖലി കൂട്ടി ചേർത്തു.
കയ്പമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് എസ് എ സിദ്ധിക്ക് അദ്ധ്യക്ഷത വഹിച്ചു.

ബെന്നി ബെഹന്നാൻ എം.പി മുഖ്യ പ്രഭാഷണം നടത്തി മുസ്‌ലിം ലീഗ് ജില്ലാ വൈ.പ്രസിഡണ്ട് കെ.എ ഹാറുൺ റഷീദ്, ടി.എം നാസർ, സി.സി ബാബുരാജ്, ഡോ. അബ്ദുൾ സലാം ഫൈസി, മുജീബ് റഹ്മാൻ ദാരിമി, അഷറഫ് അഷ്റഫി, സഹൽ ഫൈസി, ഷറഫുദ്ദീൻ മൗലവി വെമ്പേ നാട്, അയ്യൂബ് കുന്നത്പടി, ഷാജി കാട്ടകത്ത്, ഫസൽ കാതിക്കോട്, എ.എ.അബ്ദുൽ കരീം മൗലവി, യൂസഫ് പടിയത്ത്,കെ.കെ സക്കരിയ, ടി.എ. ഫഹദ്, സി എ ജലീൽ, കെ.എ അഷറഫ്,കെ.കെ സഗീർ, പി.എം മൊയ്തു, ഹൈദർ അന്താറത്തറ, കെ.എം നിഷാദ്, വി.എച്ച് സൈയ്തു മുഹമ്മദ് ഹാജി, പി എം സലീം, എ.എം മൻസൂർ തുടങ്ങിയവർ പ്രസംഗിച്ചു.
മുസ്‌ലീം ലീഗ് മണ്ഡലം ജന.സെക്രട്ടറി കെ.എം ഷാനിർ സ്വാഗതവും ട്രഷറർ ടി.കെ ഉബൈദ് നന്ദിയും പറഞ്ഞു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending