Culture
മുസ്ലിം പെണ്‍കുട്ടികള്‍ നക്ഷത്രങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ ‘കിത്താബു’മായി പുരപ്പുറം കയറുന്ന ഡി.വൈ.എഫ്.ഐക്കാരാ ഒന്ന് പോടൈ!
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സ്വാദിഖലിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
പി.എം സ്വാദിഖലി
ഹനാന് ബിന്ത് ഹാഷിമിനെ അറിയുമോ?
കോഴിക്കോട്ടെ മുസ്ലിം പെണ്‍കുട്ടിയാണ്.
പതിനഞ്ചാം വയസ്സില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ അംഗീകരം നേടി.
ഐന്‍സ്റ്റീന്റെ മഹാവിസ്ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിനും മറുഭാഷ്യം ചമക്കുന്നു.
നമ്മുടെ പ്രപഞ്ചത്തെ വേര്‍തിരിക്കുന്ന പ്രകാശത്തിന്റെ അതിരിനുമപ്പുറം വേറെയും പ്രകാശ കണമുണ്ടെന്ന് വിവരിക്കുന്ന ഗണിതശാസ്ത്ര സംവിധാനം മറ്റൊരു പദ്ധതിയാണ്.
ഇനി നസ്ലിം നീലംകോടനെ പരിചയപ്പെടാം.
മലപ്പുറം എടക്കരയിലെ മുസ്ലിം പെണ്‍കുട്ടി. പിതാവിന് എടക്കരയില്‍ ഡെക്കറേഷന് കട.
സിര്‍ക്കോണിയമെന്ന നക്ഷത്രം കണ്ടു പിടിച്ചു.
ഐര്‍ലന്റിലെ ബെല്‍ഫാസ്റ്റ് ക്വീന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പി.എച്ച്.ഡി നേടി.
നക്ഷത്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ പഠന ഗവേഷണങ്ങള്‍ തുടരുന്നു.
ഇതാണ് കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികളുടെ ഇപ്പോഴത്തെ ജീവിത പരിസരം. അപ്പോഴാണ് പളളി മിനാരത്തില്‍ കയറി വാങ്ക് വിളിക്കാനുള്ള താത്തക്കുട്ടിയുടെ അവകാശത്തിനു വേണ്ടി
സയന്‍സിലും മെഡിസിനിലും എഞ്ചിനീയറിംഗിലുമൊക്കെ പ്രാവീണ്യം തെളിയിച്ച മലബാറിലെ താത്ത കുട്ടികളുടെ എണ്ണം കണക്കെടുത്താല്‍ തീരുന്നതല്ല.
അതിനു പിന്നില്‍ സമുദായത്തിന്റെ നെഞ്ചിലെ നോവുകള്‍ ചാലിച്ച് കനല്‍വഴികള്‍ താണ്ടി നിഷ്കാമ കര്‍മ്മം ചെയ്ത ഒട്ടേറെ പേരുടെ ത്യാഗ സുരഭില കഥകളുണ്ട്.
കുമാരനാശാന്റെ ‘ദുരവസ്ഥ’യിലെ മാപ്പിളയില്‍ നിന്ന് കരകയറി പറന്നുയര്‍ന്ന ഒരു സമുദായ പക്ഷിയുടെ ആകാശ സ്വപ്നങ്ങളുടെ ചിറകടികളുണ്ട്.
മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് നല്കിയ ഒരു മഹാരഥന്റെ ചിന്താപദ്ധതികളുണ്ട്.
നവോത്ഥാനത്തിന്റെ പുതിയ കിരീടം ചൂടാനുള്ള വിടുവായത്തങ്ങള്‍ക്കിടയില്‍ ചരിത്രത്തില്‍ ഇടം നേടിയ
ഈ സുവര്‍ണ്ണ പുസ്തകം നിങ്ങള്‍ക്കൊന്നും കാണാനാവില്ല.
കാരണം, ഈ സമുദായത്തെ എന്നും ഇരുട്ടുമുറിയില്‍ നിര്‍ത്താനേ നിങ്ങള്‍ ആഗ്രഹിച്ചിട്ടുള്ളൂ. അതുകൊണ്ടാണ് നിങ്ങളുടെ നാടകങ്ങളിലെയും സിനിമകളിലെയുമൊക്കെ മുസ്ലിം പ്രതിനിധാനങ്ങള്‍ ഇപ്പോഴും കരി കുത്തി നില്‍ക്കുന്നത്.
ഗോമാംസത്തിന്റെ പേരില്‍ ഒരു പോലീസ് ഓഫീസറെ പരസ്യമായി വെടിവെച്ച് കൊന്നിട്ടും, പശുവിനെ കൊന്ന കുറ്റം ആരോപിച്ച് 10 ഉം 12 ഉം വയസ്സുള്ള കുട്ടികള്‍ക്ക് പോലീസ് പീഡനമേല്‍ക്കേണ്ടി വരുന്ന ദൈന്യതയാണ് രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ ഒടുവിലത്തെ നീറ്റല്‍.
ഈ ആസുര കാലത്തു നിന്ന് കരകയറാന്‍ ചുറ്റുമുള്ളവരിലേക്ക് ആശയുറ്റ കണ്ണുകളുമായി നോക്കുകയാണ് ജനാധിപത്യ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം.
അപ്പോഴും മുസ്ലിംകളെ ഗിനിപ്പന്നികളാക്കി തങ്ങളുടെ പുരോഗമന വിപ്ലവ ആവിഷ്കാര പരീക്ഷണങ്ങള്‍ തുടരുകയാണ് സി.പി.എമ്മും കുട്ടി സഖാക്കളും.
ശരീഅത്ത്, മുത്തലാഖ്, ഏക സിവില്‍ കോഡ്, ഫറൂഖ് കോളേജിലെ ലിംഗസമത്വം, വത്തക്ക പ്രയോഗം, താത്ത കുട്ടികളുടെ ഫ്ളാഷ് മോബ്, സ്ത്രീകളുടെ പള്ളി പ്രവേശം തുടങ്ങി സാത്തനിക് വേഴ്സസ്, തസ്ലിമ നസ്റിന് എന്നിവക്ക് പുറമെ ഇപ്പോള്‍ ഒരു കിത്താബും ആയി.
ഈ അശരണരുടെ മുതുകില്‍ തന്നെ വേണം കമ്യൂണിസ്റ്റുകാരന്റെ ഉഗ്ര ചുകപ്പന്‍ പരീക്ഷണങ്ങള്‍.
അല്ലെങ്കില്‍ കൈ പൊള്ളും.
ശബരിമല അയ്യപ്പന്റെ പുലിവാല് പിടിച്ചത് വിട്ടൊഴിയാനുള്ള പങ്കപ്പാട് തന്നെ അതറിയുന്നവര്‍ക്കല്ലെ തിരിയൂ.
പല്ലവി പഴയതു തന്നെ.
വാമൊഴികളും വേഷ ഭൂഷാതികളും
എല്ലാം ആ പ്രാകൃതം തന്നെ.
ആശാന്റെ ‘ദുരവസ്ഥ’യിലെ മാപ്പിളയെ മാത്രമേ
ഇവര്‍ കണ്ടിട്ടുള്ളൂ.
എന്നിട്ട് ഇതാണെത്രെ കാലത്തോട് സംവദിക്കുന്ന പുരോഗമന വിപ്ലവ നാടകം
കിത്താബ്.
ഛെ!
തങ്ങള്‍ പൊരുതി നേടിയ വിജയത്തെ കൊഞ്ഞനം കുത്തുന്ന പുരോഗമന വിപ്ലവ പരിഷകളെ പുറം കാല് കൊണ്ട് തൊഴിക്കാനുള്ള കരുത്ത് ഇസ്സമുദായം ആര്‍ജ്ജിച്ചത് അറിഞ്ഞില്ലെന്ന് വേണ്ട.
അതിന് അവര്‍ പ്രാപ്തമായി കഴിഞ്ഞു.
അല്ല, അവരെ പ്രാപ്തമാക്കിയിട്ടുണ്ട്.
കരുതിയിരുന്നോ…
Film
‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
യൂട്യൂബര്‍മാരുടെ സൈബര്‍ ആക്രമണത്തിനെതിരെ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച നടി രേഖ രതീഷിനെ പരിഹസിച്ച് കലാമണ്ഡലം സത്യഭാമ.
കൊച്ചി: യൂട്യൂബര്‍മാരുടെ സൈബര്‍ ആക്രമണത്തിനെതിരെ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച നടി രേഖ രതീഷിനെ പരിഹസിച്ച് കലാമണ്ഡലം സത്യഭാമ. ഒരു കൂട്ടം യൂട്യൂബേഴ്സ് കാരണം കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനു കാരണം ഇവരായിരിക്കുമെന്നും രേഖ കഴിഞ്ഞ ദിവസം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് രേഖ രതീഷ് വീഡിയോയിലൂടെ വെളിപ്പെടുത്തി.
കഴിഞ്ഞ മൂന്ന് മാസമായി ഒരു കൂട്ടം യൂട്യൂബര്‍മാര്‍ മോശം തലക്കെട്ടുകളോടെ തന്നെക്കുറിച്ച് വീഡിയോകള്‍ ഇടുന്നുണ്ട്. കഴിഞ്ഞ ഒന്‍പത് മാസമായി ജോലിയില്ലാതെ ഫ്ലാറ്റില്‍ കുട്ടിയോടൊപ്പം കഴിയുകയാണെന്നും ഈ സാഹചര്യത്തില്‍ ഇത്തരം വ്യക്തിഹത്യകള്‍ താങ്ങാന്‍ കഴിയില്ലെന്നും താരം പറയുന്നു.
ജീവിക്കാന്‍ അനുവദിക്കാത്ത തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടപടി എടുക്കണമെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഈ യൂട്യൂബര്‍മാരാണെന്നും രേഖ പറഞ്ഞു.
രേഖയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് കലാമണ്ഡലം സത്യഭാമ ഫേസ്ബുക്കിലൂടെ രൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നത്. ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’ എന്ന തലക്കെട്ടോടെയാണ് സത്യഭാമ കുറിപ്പ് പങ്കിട്ടത്. പബ്ലിക് ഫിഗര്‍ ആയതുകൊണ്ടാണ് ഇത്രയും ടെന്‍ഷന്‍ അനുഭവപ്പെടുന്നതെന്നും, കുറച്ചുനാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ ഇരുന്നാല്‍ എല്ലാം ശരിയാകുമെന്നും സത്യഭാമ പരിഹാസരൂപേണ പറയുന്നുണ്ട്.
സീരിയല്‍ രംഗത്തെ നിരവധി പേര് ഇത്തരം യൂട്യൂബ് ചാനലുകള്‍ക്കെതിരെ നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്.
Film
മതവികാരം വ്രണപ്പെടുത്തുന്നു; യാഷിന്റെ ‘ടോക്സിക്’നെതിരെ ക്രിസ്ത്യൻ സംഘടന
യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ടോക്സിക്’ വീണ്ടും വിവാദത്തിൽ. ടീസര്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുവെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ സംഘടനായ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (സിബിഎഫ്സി) പരാതി നൽകി.
ഫിലിം ചേംബർ ഓഫ് കൊമേഴ്സിനും ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്കും പരാതി നൽകിയിട്ടുണ്ട്. ടീസറിലെ ഇൻ്റിമേറ്റ് രംഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഈ രംഗങ്ങൾ നടക്കുന്നത് ക്രിസ്തീയ ചിഹ്നങ്ങൾക്കും മിഖായേൽ മാലാഖയുടെ പ്രതിമക്ക് മുന്നിലാണെന്നും കാണിച്ചാണ് പരാതി. ഇത് അനുചിതവും അപമാനകരവുമാണെന്നും അവ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും പറയുന്നു.
സെമിത്തേരിക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ലൈംഗിക രംഗവും തുടര്‍ന്ന് തുടർന്ന് സെമിത്തേരിയിൽ അക്രമാസക്തമായ വെടിവെപ്പും കാണിച്ചതായി പരാതിയിൽ പരാമര്‍ശിക്കുന്നു. ഈ രംഗങ്ങൾ നീക്കം ചെയ്യണമെന്നും യൂട്യൂബിൽ നിന്നും മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നും ടീസർ നീക്കം ചെയ്യണമെന്നും എൻസിഎഫ് ചിത്രത്തിന്റെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു.
ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോൾ മുതൽ ചര്‍ച്ചയായിരുന്നു. നേരത്തെ, ചിത്രത്തിനെതിരേ കർണാടക വനിതാ കമ്മിഷനും സെൻസർ ബോർഡിനും മുന്നിൽ പരാതി എത്തിയിരുന്നു. ടീസറിൽ ലൈംഗികതയുടെ അതിപ്രസരമാണെന്നും സ്ത്രീകളുടെ അന്തസിനെ അപമാനിക്കുന്നതുമാണെന്നായിരുന്നു വിമര്‍ശനം. പ്രതിഷേധം ശക്തമായതോടെ ടീസറിലെ നടി ബിയാട്രിസ് ടൗഫെൻബാക്ക് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്തിരുന്നു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രത്തിൽ രുക്മിണി വസന്ത്, നയൻതാര , കിയാര അദ്വാനി , താര സുതാരിയ, ഹുമ ഖുറേഷി, അക്ഷയ് ഒബ്റോയ്, സുദേവ് നായർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. യാഷും ഗീതുവും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മാർച്ച് 19 നാണ് ടോക്സികിന്റെ റിലീസെന്നാണ് റിപ്പോര്‍ട്ട്.
Film
‘കാലം പറഞ്ഞ കഥ’: റിലീസ് തടയണമെന്ന ഹര്‍ജി തള്ളി; വിചാരണയെ ബാധിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്
പ്രതിയായ അഫാന്റെ പിതാവാണ് സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിനെ ആസ്പദമാക്കി നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജി സെന്‍സര്‍ ബോര്‍ഡ് തള്ളി. സിനിമ ഒരു തരത്തിലും കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നും സിനിമയിലെ സാഹചര്യങ്ങളും കഥാപാത്രങ്ങളും യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും വ്യത്യസ്തമാണെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.
സിനിമ ലഹരി ഉപയോഗത്തിനും ഓണ്‍ലൈന്‍ ചൂതാട്ടത്തിനുമെതിരായ സന്ദേശമാണ് നല്‍കുന്നത്. യഥാര്‍ത്ഥ കേസിലെ സാഹചര്യങ്ങളോ, കൊലപാതക രീതിയോ, കഥാപാത്രങ്ങളുടെ പേരോ സിനിമയിലില്ല. സിനിമ പുറത്തിറങ്ങുന്നത് കോടതിയിലെ വിചാരണയെ സ്വാധീനിക്കില്ലെന്നും ബോര്‍ഡ് പറഞ്ഞു.
പ്രതിയായ അഫാന്റെ പിതാവാണ് സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ നടക്കുന്നതിനാല്‍ മാധ്യമ വിചാരണ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് സാക്ഷികളെ സ്വാധീനിക്കുകയും മകന്റെ ഭാവിയെയും കുടുംബത്തിന്റെ അന്തസ്സിനെയും തകര്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2025 ഫെബ്രുവരി 24-നാണ് കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. അഫാന് തന്റെ മുത്തശ്ശി, പിതൃസഹോദരന്, അദ്ദേഹത്തിന്റെ ഭാര്യ, സുഹൃത്ത്, സ്വന്തം സഹോദരന് എന്നിവരെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. നിലവില്‍ ഈ കേസിന്റെ വിചാരണാ നടപടികള്‍ നടക്കുകയാണ്.
-
india2 days agoപട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
-
kerala2 days agoജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ
-
kerala3 days agoസ്വിമ്മിംഗ് പൂളില്‍ വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് വയസുകാരിക്ക് ദാരുണാന്ത്യം
-
kerala2 days agoതാമരശ്ശേരിയില്‍ കിണറുകളിലെ വെള്ളത്തിന് നീല നിറം; ആശങ്കയില്‍ വീട്ടുകാര്‍
-
kerala2 days agoമഞ്ചേശ്വരത്ത് വോട്ടുവെട്ടൽ; ഫോം-7 ഉപയോഗിച്ച് വ്യാജ പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാൻ നിർദേശം
-
kerala2 days ago‘എവിടെയെല്ലാം സ്വാഭാവിക നടപടികള്‍ ഉണ്ടായി, എല്ലാം ദൈവനിശ്ചയം പോലെ നടക്കും’; സജിചെറിയാന് പ്രേംകുമാറിന്റെ മറുപടി
-
kerala3 days ago‘ഞാനാണോ സര്‍ക്കാര്‍ ?, എല്ലാം മാറിക്കൊണ്ടിരിക്കുകയല്ലേ ?’; ശബരിമല യുവതീ പ്രവേശന കേസില്‍ ഉരുണ്ടു കളിച്ച് എംവി ഗോവിന്ദന്
-
kerala3 days ago‘ഇനി ഒളിച്ചുകളി പറ്റില്ല, യുവതീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ ?’; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: വിഡി സതീശന്
