News
‘ട്രംപ് അല്ലാതെ മോദി പറഞ്ഞിട്ടില്ല’; എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തുമെന്ന വാദം തള്ളി റഷ്യ
ഏപ്രില്‍ മാസത്തേക്കുള്ള റഷ്യന്‍ എണ്ണ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഇന്ത്യയിലെ പ്രമുഖ എണ്ണ ശുദ്ധീകരണ കമ്പനികള്‍ വിട്ടുനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
മോസ്‌കോ: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന തള്ളി റഷ്യ. ട്രംപ് അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ മറ്റ് ഇന്ത്യന്‍ നേതാക്കളോ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് വ്യക്തമാക്കി. റഷ്യയും ഇന്ത്യയും തമ്മിലുള്ള ഊര്‍ജ്ജ കരാറുകള്‍ അപകടത്തിലാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. പകരം അമേരിക്കയില്‍ നിന്നും വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഉപരോധങ്ങളും തീരുവ ഭീഷണികളും വഴി ആഗോള സാമ്പത്തിക ആധിപത്യം ഉറപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി.ഈ വിഷയത്തില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഏപ്രില്‍ മാസത്തേക്കുള്ള റഷ്യന്‍ എണ്ണ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഇന്ത്യയിലെ പ്രമുഖ എണ്ണ ശുദ്ധീകരണ കമ്പനികള്‍ വിട്ടുനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം അധിക നികുതി ട്രംപ് പിന്‍വലിച്ചിരുന്നു. ഇതിന് പകരമായാണ് എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചതെന്ന് ട്രംപ് അവകാശപ്പെടുന്നത്.
kerala
സ്വര്‍ണവിലയില്‍ ഇടിവ്; പവന് 880 രൂപ കുറഞ്ഞു
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സ്വര്‍ണവില വലിയ രീതിയില്‍ ഉയര്‍ന്നിരന്നു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുറവ്. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,520 രൂപയായും, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,16,160 രൂപയായി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സ്വര്‍ണവില വലിയ രീതിയില്‍ ഉയര്‍ന്നിരന്നു. എന്നാല്‍ ഇന്ന് ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വില താഴേക്ക് വരുന്നതാണ് കണ്ടത്.
അമേരിക്കയില്‍ നിന്നുള്ള ശക്തമായ തൊഴില്‍ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് വില കുറയാന്‍ പ്രധാന കാരണം. ഇത് യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉടന്‍ കുറയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കിയിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്ര വിപണിയില്‍ ഡോളര്‍ ഇന്‍ഡക്‌സ് ശക്തി പ്രാപിച്ചത് സ്വര്‍ണത്തിന് തിരിച്ചടിയായി.
രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.3 ശതമാനം ഇടിഞ്ഞ് 5,065.98 ഡോളറിലെത്തി. യു.എസ് ഗോള്‍ഡ് ഫ്യൂചര്‍ നിരക്കും 0.2 ശതമാനം താഴ്ന്നു.
അമേരിക്കയിലെ നിലവിലെ സാമ്പത്തിക സാഹചര്യം ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
kerala
ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്ത് കടും വേനലിന് സമാനമായ ചൂട്
വേനലിനു മുമ്പേ കേരളം പൊള്ളുന്നു. സംസ്ഥാനത്ത് പല ജില്ലകളിലും അനുഭവപ്പെടുന്നത് കടും വേനലിന് സമാനമായ ചൂട്. വരും ദിവസങ്ങളിലും ചൂട് കൂടും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മിക്ക ജില്ലകളിലും താപനില സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. രാജ്യത്തെ ഇന്നലത്തെ ഉയർന്ന താപനില വീണ്ടും കണ്ണൂർ വിമാനത്താവളത്തിൽ രേഖപെടുത്തി.37.2°c ചൂടാണ് രേഖപ്പെടുത്തിയത്.
പാലക്കാട്, വെള്ളാണിക്കര, പുനലൂർ, തിരുവനന്തപുരം വിമാനത്താവളം ഒഴികെയുള്ള പ്രധാന സ്റ്റേഷനുകളിൽ സാധാരണയെക്കാൾ കൂടിയ താപനില രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും,നിർജലീകരണം ഉൾപ്പെടെയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണെമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. കോന്നി,മൂന്നാർ, മാനന്തവാടി, കൊട്ടാരക്കര, ചെങ്ങന്നൂർ, തൃത്താല , ചങ്ങനാശ്ശേരി, പൊന്നാനി, ഒല്ലൂർ എന്നിവിടങ്ങളിൽ ഇന്നലെ അൾട്രാ വയലറ്റ് ഇൻഡക്സിൽ യെല്ലോ അലർട്ട് രേഖപ്പെടുത്തി.
kerala
തുടര്‍ഭരണം വന്നാല്‍ കേരളത്തില്‍ ജനാധിപത്യമില്ലാതാകും; കല്‍പ്പറ്റ നാരായണന്‍
ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സമാനമായ സാഹചര്യത്തിലേക്ക് കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: കേരളത്തില്‍ വീണ്ടും തുടര്‍ഭരണമുണ്ടായാല്‍ ജനാധിപത്യം ഇല്ലാതാകുമെന്ന് പ്രമുഖ സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍. ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സമാനമായ സാഹചര്യത്തിലേക്ക് കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണകക്ഷിയുടെ സമുന്നതനായ സെക്രട്ടറി പോലും സ്വന്തം വാര്‍ഡില്‍ എതിരാളികള്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന അവസ്ഥയാണെന്നും നാരായണന്‍ പറഞ്ഞു. ഇത്തരം അധികാരകേന്ദ്രീകൃതമായ ആഗ്രഹങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നത് ഗൗരവകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വീണ്ടും അധികാരത്തില്‍ വന്നാല്‍ കഴിഞ്ഞ രണ്ട് ടേമുകളിലായി സര്‍ക്കാര്‍ ചെയ്ത സകല തെറ്റുകളും നീതീകരിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും നാരായണന്‍ സൂചിപ്പിച്ചു. ‘വര്‍ഗബോധം’ എന്ന പദത്തിന് പകരം ‘സ്വജനപക്ഷപാതം’ എന്നതിലേക്ക് കഴിഞ്ഞ രണ്ട് ഭരണകാലങ്ങളിലും കാര്യങ്ങള്‍ നീങ്ങിയെന്നും കമ്മ്യൂണിസ്റ്റ് അനുഭാവികളല്ലാത്തവര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ പ്രയാസമുള്ള അവസ്ഥ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസനം എന്നത് ആഗോളതലത്തില്‍ നടക്കുന്ന നഗരവല്‍ക്കരണത്തിന്റെ ഭാഗമാണെന്നും ബി.ജെ.പിയായാലും ഇടതുപക്ഷമായാലും ഇത് അവകാശപ്പെടാറുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ആര് ഭരിച്ചാലും ഇത്തരം വികസനങ്ങള്‍ സ്വാഭാവികമായും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
-
kerala2 days ago
‘ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു, കഴിഞ്ഞില്ല’; നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളെ നേരിട്ട് വിളിച്ച് കെ.സി വേണുഗോപാല്‍
-
kerala2 days agoകേരളത്തിൽ ചൂട് കൂടുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 ജില്ലകൾ
-
News2 days ago‘ഗാന്ധിയുടെ നാട്ടില്‍ ഗാന്ധി ഘാതകനെ ഹീറോ ആക്കാന്‍ അനുവദിക്കില്ല’ -ഗോഡ്സെ നാടകത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്
-
kerala3 days agoയൂത്ത് സ്കാൻ: സംസ്ഥാന തല ഉദ്ഘാടനം നാളെ
-
Film2 days ago‘കാലം പറഞ്ഞ കഥ’: റിലീസ് തടയണമെന്ന ഹര്‍ജി തള്ളി; വിചാരണയെ ബാധിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്
-
kerala2 days agoകാട്ടുപന്നി ശല്യം; കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നിർദേശം
-
Cricket2 days agoനമീബിയക്കെതിരെ സഞ്ജു കളിക്കുമോ? അഭിഷേക് ശര്‍മയ്ക്ക് വിശ്രമം നല്കാന് സാധ്യത
-
kerala3 days agoനിരന്തരം വ്യാജ വാര്‍ത്ത; ദേശാഭിമാനിയുടെ ഇന്‍സ്ഗ്രാം പേജിന് പൂട്ട് വീണു
