Connect with us

kerala

ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്ത് കടും വേനലിന് സമാനമായ ചൂട്

Published

on

വേനലിനു മുമ്പേ കേരളം പൊള്ളുന്നു. സംസ്ഥാനത്ത് പല ജില്ലകളിലും അനുഭവപ്പെടുന്നത് കടും വേനലിന് സമാനമായ ചൂട്. വരും ദിവസങ്ങളിലും ചൂട് കൂടും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മിക്ക ജില്ലകളിലും താപനില സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. രാജ്യത്തെ ഇന്നലത്തെ ഉയർന്ന താപനില വീണ്ടും കണ്ണൂർ വിമാനത്താവളത്തിൽ രേഖപെടുത്തി.37.2°c ചൂടാണ് രേഖപ്പെടുത്തിയത്.

പാലക്കാട്‌, വെള്ളാണിക്കര, പുനലൂർ, തിരുവനന്തപുരം വിമാനത്താവളം ഒഴികെയുള്ള പ്രധാന സ്റ്റേഷനുകളിൽ സാധാരണയെക്കാൾ കൂടിയ താപനില രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും,നിർജലീകരണം ഉൾപ്പെടെയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണെമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. കോന്നി,മൂന്നാർ, മാനന്തവാടി, കൊട്ടാരക്കര, ചെങ്ങന്നൂർ, തൃത്താല , ചങ്ങനാശ്ശേരി, പൊന്നാനി, ഒല്ലൂർ എന്നിവിടങ്ങളിൽ ഇന്നലെ അൾട്രാ വയലറ്റ് ഇൻഡക്സിൽ യെല്ലോ അലർട്ട് രേഖപ്പെടുത്തി.

kerala

തുടര്‍ഭരണം വന്നാല്‍ കേരളത്തില്‍ ജനാധിപത്യമില്ലാതാകും; കല്‍പ്പറ്റ നാരായണന്‍

ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സമാനമായ സാഹചര്യത്തിലേക്ക് കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.

Published

on

കോഴിക്കോട്: കേരളത്തില്‍ വീണ്ടും തുടര്‍ഭരണമുണ്ടായാല്‍ ജനാധിപത്യം ഇല്ലാതാകുമെന്ന് പ്രമുഖ സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍. ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സമാനമായ സാഹചര്യത്തിലേക്ക് കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയുടെ സമുന്നതനായ സെക്രട്ടറി പോലും സ്വന്തം വാര്‍ഡില്‍ എതിരാളികള്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന അവസ്ഥയാണെന്നും നാരായണന്‍ പറഞ്ഞു. ഇത്തരം അധികാരകേന്ദ്രീകൃതമായ ആഗ്രഹങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നത് ഗൗരവകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വീണ്ടും അധികാരത്തില്‍ വന്നാല്‍ കഴിഞ്ഞ രണ്ട് ടേമുകളിലായി സര്‍ക്കാര്‍ ചെയ്ത സകല തെറ്റുകളും നീതീകരിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും നാരായണന്‍ സൂചിപ്പിച്ചു. ‘വര്‍ഗബോധം’ എന്ന പദത്തിന് പകരം ‘സ്വജനപക്ഷപാതം’ എന്നതിലേക്ക് കഴിഞ്ഞ രണ്ട് ഭരണകാലങ്ങളിലും കാര്യങ്ങള്‍ നീങ്ങിയെന്നും കമ്മ്യൂണിസ്റ്റ് അനുഭാവികളല്ലാത്തവര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ പ്രയാസമുള്ള അവസ്ഥ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസനം എന്നത് ആഗോളതലത്തില്‍ നടക്കുന്ന നഗരവല്‍ക്കരണത്തിന്റെ ഭാഗമാണെന്നും ബി.ജെ.പിയായാലും ഇടതുപക്ഷമായാലും ഇത് അവകാശപ്പെടാറുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ആര് ഭരിച്ചാലും ഇത്തരം വികസനങ്ങള്‍ സ്വാഭാവികമായും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

kerala

മെസിയില്ല, പകരം ഹോങ്കോങ്…!

ഇന്ത്യയുടെ യോഗ്യത മത്സരത്തിന് റാഞ്ചി ബിര്‍സ മുണ്ട സ്റ്റേഡിയത്തെയും എ.ഐ.എഫ്.എഫ് പരിഗണിക്കുന്നുണ്ട്.

Published

on

കൊച്ചി: തള്ളിമറിച്ചതെല്ലാം വെറുതെ, മെസി വരില്ല. മെസിയുടെ നേത്യത്വത്തിലുള്ള അര്‍ജന്റീന ടീം കളിക്കാനെത്തുമെന്ന് പറഞ്ഞ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പകരം വരുന്നത് ഹോങ്കോങ് ടീമെന്ന് സ്റ്റേഡിയം ഉടമസ്ഥരായ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ജി.സി.ഡി.എ). കേരളത്തിലേക്ക് മെസിയും സംഘവും വരാനുള്ള സാധ്യത ഏറെക്കുറേ അവസാനിച്ചതോടെയാണ് മാര്‍ച്ച് 31ന് ഇന്ത്യയും ഹോങ്കോംഗും തമ്മിലുള്ള ഏഷ്യാ കപ്പ് യോഗ്യത മ ത്സരത്തിന് കൊച്ചി വേദിയാവുമെന്നുള്ള ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ളയുടെ പുതിയ പ്രഖ്യാപനം. മത്സരത്തിന് എഐഎഫ്എഫ് കൊച്ചിയെ പരിഗണിക്കുന്നുണ്ടെന്നും, തീരുമാനം അന്തിമമായിട്ടില്ലെന്നും ചന്ദ്രന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ അന്താരാഷ്ട മത്സരങ്ങള്‍ കൊച്ചിയിലെ നവീകരിച്ച സ്റ്റേഡിയത്തില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ യോഗ്യത മത്സരത്തിന് റാഞ്ചി ബിര്‍സ മുണ്ട സ്റ്റേഡിയത്തെയും എ.ഐ.എഫ്.എഫ് പരിഗണിക്കുന്നുണ്ട്. വേദി അന്തിമമായി നിശ്ചയിക്കാന്‍ എ.ഐ.എഫ്.എഫ് പ്രതിനിധികള്‍ ഉടന്‍ സ്റ്റേഡിയം സന്ദര്‍ശിച്ചേക്കും.

 

Continue Reading

kerala

കേന്ദ്ര നയങ്ങള്‍ക്കെതിരായ പ്രതിഷേധം; ദേശീയ പണിമുടക്ക് ആരംഭിച്ചു

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്സുകള്‍, ഓട്ടോ, ടാക്‌സി എന്നിവ സര്‍വീസ് നടത്തുന്നില്ല.

Published

on

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. ആദ്യ മണിക്കൂറുകളില്‍ തന്നെ കേരളത്തില്‍ ജനജീവിതം വലിയതോതില്‍ തടസ്സപ്പെട്ടു.

പുതിയ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പത്തോളം ട്രേഡ് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്സുകള്‍, ഓട്ടോ, ടാക്‌സി എന്നിവ സര്‍വീസ് നടത്തുന്നില്ല. എന്നാല്‍ കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ‘ഡയസ്നോണ്‍’ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഇന്നത്തെ ശമ്പളം ഒഴിവാക്കും.

ആശുപത്രികള്‍, പത്രം, പാല്‍, ആംബുലന്‍സ് തുടങ്ങിയ അവശ്യ സര്‍വീസുകളെയും ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Continue Reading

Trending