kerala
സര്‍ക്കാരിന് തിരിച്ചടി; നവകേരള സര്‍വ്വേ ഹൈക്കോടതി റദ്ദാക്കി
കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയര്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
നവകേരള സര്‍വ്വേയില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി. നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദാക്കി. കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയര്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നവ കേരള സര്‍വ്വേ എന്ന പേരില്‍ കേരള സര്‍ക്കാര്‍, സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സിപിഐഎം എല്‍ഡിഎഫ് അനുഭാവികളെയും പ്രവര്‍ത്തകരേയും വിന്യസിച്ചുകൊണ്ട് ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ നടത്തുന്നതിന്റെ ഭാഗമായി നടത്തിയ പദ്ധതിയെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നതില്‍ പദ്ധതിയെ തടഞ്ഞുകൊണ്ട് ഉത്തരവ് ലഭിച്ചു. ഈ പദ്ധതി സര്‍ക്കാരിന്റെ പ്രവര്‍ത്തന മാര്‍ഗരേഖയ്ക്ക് വിരുദ്ധവും ഉത്തരവാദിത്വരഹിതമായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നതുമാണ് എന്ന് കണ്ടുകൊണ്ട് ഇതിനായി മാറ്റിവെച്ച 20 കോടി രൂപ നല്‍കാന്‍ പാടുള്ളതല്ല എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിപ്രസ്താവന നടത്തി. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജെയിന്‍ ജയ്‌സണ്‍ മാത്യുവാണ് അലോഷ്യസ് സേവിയറിനായി കോടതിയില്‍ ഹാജരായത്.
kerala
‘ശബരിമല എല്ലാവരുടെയും വികാരമാണ്, കള്ളത്തരം കാണിച്ചവരെ അയ്യപ്പന്‍ വെറുതെ വിടുമോ’: ഇഡിക്ക് മുന്നില്‍ ഹാജരായി നടന്‍ ജയറാം
ഇന്ന് രാവിലെ 11 മണിയോടെയാണ് നടന്‍ ചോദ്യം ചെയ്യലിനായി എത്തിയത്.
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടന്‍ ജയറാം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസില്‍ ഹാജരായി. ഇന്ന് രാവിലെ 11 മണിയോടെയാണ് നടന്‍ ചോദ്യം ചെയ്യലിനായി എത്തിയത്. കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് ഓരോരുത്തരുടേയും കടമയാണെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ കടത്തി കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ജയറാമിന്റെ ബന്ധവും സാമ്പത്തിക ഇടപാടുകളുമാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്.
‘ശബരിമലയെന്നത് ജാതിമതഭേദമന്യേ എല്ലാവരും എത്തുന്ന പുണ്യസ്ഥലമാണ്. അവിടെ ഇത്തരം തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് വെളിച്ചത്തുകൊണ്ടുവരാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. കഴിഞ്ഞ 38 വര്‍ഷമായി നിരവധി ക്ഷേത്രചടങ്ങുകളില്‍ ഞാന്‍ പങ്കെടുക്കാറുണ്ട്. അത്തരത്തിലാണ് ശബരിമലയുമായി ബന്ധപ്പെട്ടവര്‍ എന്നെ പൂജയ്ക്കായി വിളിച്ചത്. ഇതിന് പിന്നില്‍ കള്ളത്തരങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തട്ടെ. അയ്യപ്പന്‍ അവരെ വെറുതെ വിടുമോ?’
ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയും വാതിലും നിര്‍മ്മാണ വേളയില്‍ പോറ്റി ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയിരുന്നു. എന്നാല്‍ ശബരിമലയില്‍ വെച്ചുള്ള പരിചയം മാത്രമാണ് പോറ്റിയുമായുള്ളതെന്നും തനിക്ക് തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്നുമാണ് താരം നേരത്തെ എസ്‌ഐടിക്ക് നല്‍കിയ മൊഴി. ഇതില്‍ വ്യക്തത വരുത്താനാണ് ഇഡി ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.
kerala
പച്ചക്ക് വർഗീയത പറഞ്ഞ ഒരാൾ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ ഇരിക്കുന്നു; യുഡിഎഫ് ആയിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ പുറത്താക്കിയേനെ: വി.ഡി സതീശൻ
മണ്ണാർക്കാട്: പച്ചക്ക് വർഗീയത പറഞ്ഞ ഒരാൾ ഇപ്പോഴും കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ തുടരുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. യുഡിഎഫ് ആണെങ്കിൽ 24 മണിക്കൂറിനകം ചെവിക്ക് പിടിച്ച് പുറത്താക്കിയേനെ. ആ മന്ത്രിസഭയെ വെച്ചുകൊണ്ടിരിക്കുന്നവർ എന്ത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും സതീശൻ ചോദിച്ചു.
വർഗീയത പറഞ്ഞാൽ ശക്തമായി എതിർക്കും. ആര് പറഞ്ഞാലും എതിർക്കും. വോട്ട് ബാങ്കുണ്ട് എന്ന് പറഞ്ഞ് ചിലർ വരും. അത് കയ്യിൽവെച്ചാൽ മതി. പിണറായിയും വി.ഡി സതീശനുമെല്ലാം കുറച്ചുനാൾ മാത്രമേ ഉണ്ടാവുകയുള്ളൂ. പിന്നീട് ഓർമയാകും. പിന്നെ ഓർമ പോലും അല്ലാതെയാവും. അന്നും കേരളം നിലനിൽക്കണമെന്നും സതീശൻ പറഞ്ഞു.
കേരളത്തിൽ മതസൗഹാർദം തകർക്കാൻ ആര് ശ്രമിച്ചാലും ശക്തമായി പ്രതിരോധിക്കും. ഇത്ര കടുത്ത ഭാഷയിൽ പറയണോ എന്ന് ചോദിക്കുന്നവരുണ്ട്. താൻ പറയുന്നത് കേരളത്തിലെ മതേതര വിശ്വാസികൾ ഇരുകയ്യും നീട്ടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മതേതര കേരളം ഇന്ത്യക്ക് മുന്നിൽ തലയുയർത്തി നിൽക്കും. വർഗീയ വിഭജനമുണ്ടാക്കി വോട്ട് പിടിക്കുന്ന സംഘ്പരിവാറിന്റെ മാർഗത്തിൽ തന്നെയാണ് സിപിഎമ്മും മുന്നോട്ട് പോകുന്നതെന്നും സതീശൻ പറഞ്ഞു.
kerala
‘പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞയാള്‍ മന്ത്രിസഭയില്‍; യുഡിഎഫ് ആയിരുന്നെങ്കില്‍ പുറത്താക്കിയേനെ’: വി ഡി സതീശന്‍
വര്‍ഗീയത പറയുന്നവരെ ശക്തമായി എതിര്‍ക്കുമെന്നും അത് ആര് പറഞ്ഞാലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
മണ്ണാര്‍ക്കാട്: പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ ഒരാള്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. യുഡിഎഫ് ഭരണമായിരുന്നെങ്കില്‍ ഇത്തരമൊരാളെ 24 മണിക്കൂറിനകം ചെവിക്ക് പിടിച്ച് പുറത്താക്കിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം നിലപാടുകളെ വച്ചുപൊറുപ്പിക്കുന്ന സി.പി.എം എന്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും സതീശന്‍ ചോദിച്ചു.
വര്‍ഗീയത പറയുന്നവരെ ശക്തമായി എതിര്‍ക്കുമെന്നും അത് ആര് പറഞ്ഞാലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ‘വോട്ട് ബാങ്ക് ഉണ്ടെന്ന് പറഞ്ഞ് ചിലര്‍ വരും, അത് കയ്യില്‍ വെച്ചാല്‍ മതി. പിണറായി വിജയനും വി.ഡി. സതീശനുമൊക്കെ കുറച്ചുനാള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. പിന്നീട് നമ്മളൊക്കെ വെറും ഓര്‍മ്മ മാത്രമാകും. എന്നാല്‍ അന്നും കേരളം നിലനില്‍ക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരെയും പ്രതിരോധിക്കുമെന്നും തന്റെ നിലപാടുകള്‍ കടുത്തതാണെന്ന് പറയുന്നവരുണ്ടാകാം, എന്നാല്‍ കേരളത്തിലെ മതേതര വിശ്വാസികള്‍ ഇത് ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നും വി ഡി സതീശന്‍ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മതേതര കേരളം രാജ്യത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കും. വര്‍ഗീയ വിഭജനം നടത്തി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ പാതയിലാണ് സി.പി.എമ്മും മുന്നോട്ട് പോകുന്നതെന്നും സതീശന്‍ ആരോപിച്ചു.
-
News3 days agoആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോള്‍ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി’ -രമേശ് ചെന്നിത്തല
-
india2 days agoപട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
-
kerala3 days agoമുസ്ലിം യൂത്ത് ലീഗ് യൂത്ത് കോണ്‍ക്ലേവ് നാളെ
-
News3 days agoരണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
-
kerala3 days ago‘ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം’ -വി.ഡി. സതീശന്‍
-
News3 days ago‘കോമഡി ആരെയും വേദനിപ്പിക്കരുത്”; മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവെച്ച് ഊര്‍വശി
-
kerala2 days agoസ്വിമ്മിംഗ് പൂളില്‍ വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് വയസുകാരിക്ക് ദാരുണാന്ത്യം
-
kerala2 days agoതാമരശ്ശേരിയില്‍ കിണറുകളിലെ വെള്ളത്തിന് നീല നിറം; ആശങ്കയില്‍ വീട്ടുകാര്‍
