News
‘കോമഡി ആരെയും വേദനിപ്പിക്കരുത്”; മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവെച്ച് ഊര്‍വശി
വൈകിയാണ് ലഭിച്ചതെങ്കിലും ഈ അംഗീകാരത്തിന് വലിയ മധുരമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരിച്ച് നടി ഉര്‍വശി. ഏറെ നാളായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ആഗ്രഹം സഫലമായ സന്തോഷത്തിലാണ് താനെന്ന് അവാര്‍ഡ് ചടങ്ങിനിടെ താരം പറഞ്ഞു. വൈകിയാണ് ലഭിച്ചതെങ്കിലും ഈ അംഗീകാരത്തിന് വലിയ മധുരമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
”എത്രയോ സിനിമകളില്‍ ഞാന്‍ കോമഡി ചെയ്തിട്ടുണ്ട്. അതിന് ഒരു പ്രത്യേക അംഗീകാരം ലഭിക്കുക വലിയ കാര്യമാണ്. കോമഡി ചെയ്യുന്നത് വളരെ പ്രയാസമാണ്. എന്ത് ചെയ്യുമ്പോഴാണ് മറ്റുള്ളവര്‍ക്ക് ചിരി വരുന്നതെന്ന് കൃത്യമായി പറയാനാവില്ല,” എന്ന് ഉര്‍വശി വ്യക്തമാക്കി. കോമഡി ആരെയും വേദനിപ്പിക്കരുത്, അശ്ലീലത്തിലേക്ക് വഴുതിപ്പോകരുത് എന്നതടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്നും അവര്‍ പറഞ്ഞു.
തമിഴും മലയാളവും തനിക്ക് രണ്ട് കണ്ണുകളെപ്പോലെയാണെന്നും അതില്‍ ഏതാണ് പ്രധാനമെന്ന് വേര്‍തിരിച്ച് പറയാനാവില്ലെന്നും ഉര്‍വശി വ്യക്തമാക്കി. 2017ലെ മികച്ച ഹാസ്യ നടിക്കുള്ള പുരസ്കാരമാണ് ഉര്‍വശിക്ക് ലഭിച്ചത്.
2016 മുതല്‍ 2022 വരെ പ്രഖ്യാപിച്ച തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മലയാളി താരങ്ങളുടെ ശ്രദ്ധേയ സാന്നിധ്യമാണ് പ്രകടമായത്. മികച്ച നടിക്കുള്ള പുരസ്കാരം നേടിയ മലയാളി താരങ്ങള്‍: കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, അപര്‍ണ ബാലമുരളി, ലിജോ മോള്, നയന്‍താര എന്നിവര്‍. 2018ലെ മികച്ച നടിയായി ജോതിക തിരഞ്ഞെടുക്കപ്പെട്ടു. 2021ലെ മികച്ച നടിക്കുള്ള പുരസ്കാരം മധുമിത നേടി.
മികച്ച പിന്നണി ഗായികയ്ക്കുള്ള 2016ലെ പുരസ്കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. 2020ലെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം മലയാളിയായ വര്‍ഷ രഞ്ജിത്ത് നേടി. 2016ലെ മികച്ച വില്ലനായി നടന് റഹ്മാന് തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടന്മാരായി വിജയ് സേതുപതി, കാര്‍ത്തി, ധനുഷ്, ആര്. പാര്ഥിബന്, സൂര്യ, ആര്യ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകരായി ലോകേഷ് കനകരാജ്, മാരി സെല്‍വരാജ്, സുധ കൊങ്കര, പുഷ്കര്‍-ഗായത്രി, പാര്ഥിബന്, ജ്ഞാനവേല്‍, ഗൗതം രാമചന്ദ്രന് എന്നിവര്‍ പുരസ്കാരം നേടി.
മികച്ച ചിത്രങ്ങളായി മാനഗരം, അറം, പരിയേറും പെരുമാള്‍, അസുരന്, കൂഴങ്കല്‍, ജയ് ഭീം, ഗാര്‍ഗി എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.
തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മലയാളി താരങ്ങളുടെ ശക്തമായ സാന്നിധ്യം വീണ്ടും തെളിയിച്ച പ്രഖ്യാപനമായിരുന്നു ഇത്.
News
ആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോള്‍ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി’ -രമേശ് ചെന്നിത്തല
നടന്നത് വന്‍ ക്രമക്കേടാണെന്നും ശരിയായ അന്വേഷണം നടന്നാല്‍ പലരും ജയിലില്‍ പോകേണ്ടിവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു .
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടിയാണ്. എന്നാല്‍ അവിടെ നടന്ന തട്ടിപ്പുകളിലൂടെ ഇപ്പോള്‍ നല്ല പ്രശസ്തി കിട്ടിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.
നടന്നത് വന്‍ ക്രമക്കേടാണെന്നും ശരിയായ അന്വേഷണം നടന്നാല്‍ പലരും ജയിലില്‍ പോകേണ്ടിവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു . ഏഴു കോടി രൂപയുടെ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിന് ശേഷമാണ് സ്പോണ്‍സര്‍മാരെ തേടി നടക്കുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം. യുവതി പ്രവേശനത്തെ തുടര്‍ന്ന് തുടങ്ങിയ പ്രശ്നങ്ങളാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
kerala
‘ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം’ -വി.ഡി. സതീശന്
ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടന്നെന്നും ദേവസ്വം മന്ത്രി കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും വി ഡി സതീശന് ആരോപിച്ചു.
മലപ്പുറം: ശബരിമലയില്‍ നടന്നതുപോലെയുള്ള കൊള്ളയാണ് ആഗോള അയ്യപ്പ സംഗമത്തിലും നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആഗോള അയ്യപ്പ സംഗമം നടത്തി. അവിടെ നടന്ന കൊള്ളയുടെ കണക്കുകളാണ് പുറത്ത് വരുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടന്നെന്നും ദേവസ്വം മന്ത്രി കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും വി ഡി സതീശന് ആരോപിച്ചു. സര്‍ക്കാര്‍ പരസ്പരം വിരുദ്ധമായ കണക്കുകളാണ് ഹൈക്കോടതിയില്‍ കൊടുത്തത്. അയ്യപ്പന്റെ പേരില്‍ മുഖ്യമന്ത്രി തട്ടിപ്പ് നടത്തേണ്ടിയിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
ഉത്തരവാദി ആരാണെങ്കിലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ദേവസ്വം ബോര്‍ഡിനും സര്‍ക്കാറിനും ഉത്തരവാദിത്വമുണ്ട്. ദേവസ്വം ബോര്‍ഡ് വാര്‍ത്താ കുറിപ്പ് ഇറക്കാതെ കൃത്യമായി കണക്ക് കോടതിയില്‍ കൊടുക്കണം. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയ പരിപാടിയുടെ പരിണിതഫലമാണ് ഇത്. സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെങ്കില്‍ ഗോവിന്ദന് മാസ്റ്റര്‍ എന്തിനാണ് പ്രതിരോധിക്കുന്നത്. മുഖ്യമന്ത്രി ഇതില്‍ ശ്രദ്ധിക്കണമായിരുന്നെന്നും വി ഡി സതീശന് പറഞ്ഞു.
News
രണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
പവന് 1,920 രൂപയാണ് ഇന്നലെ മാത്രം വര്‍ധിച്ചത്.
കൊച്ചി: തുടര്‍ച്ചയായ രണ്ട് ദിവസത്തെ വില ഇടിവിന് പിന്നാലെ ശനിയാഴ്ച സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഗ്രാമിന് 240 രൂപ വര്‍ധിച്ചതോടെ പവന് 1,15,680 രൂപയായി. ഒറ്റയടിക്ക് പവന് 1,920 രൂപയാണ് ഇന്നലെ മാത്രം വര്‍ധിച്ചത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 195 രൂപ കൂടി, പവന് 95,000 രൂപയ്ക്ക് മുകളിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന് പവന് 74,000 രൂപയും, 9 കാരറ്റിന് പവന് 47,720 രൂപയുമാണ് പുതിയ നിരക്ക്. വെള്ളിക്ക് ഗ്രാമിന് 275 രൂപയാണ് വില.
വെള്ളിയാഴ്ച രണ്ട് ഘട്ടങ്ങളിലായി പവന് 240 രൂപ വീതം കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും വില താഴ്ന്നിരുന്നു. ഈ തിരിച്ചടികള്‍ക്ക് ശേഷമാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 1.15 ലക്ഷം രൂപ കടന്നത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് നിലവിലെ ഉയര്‍ന്ന റെക്കോര്‍ഡ് വില. ഡിസംബര്‍ 23നാണ് ആദ്യമായി സ്വര്‍ണം ലക്ഷം രൂപ കടന്നത്. പത്തു ദിവസം മുമ്പ് വില 1.17 ലക്ഷം രൂപയിലെത്തിയതിന് ശേഷം വീണ്ടും ഇടിഞ്ഞ് 1.11 ലക്ഷത്തിലെത്തിയിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ പതുക്കെ വീണ്ടും ഉയര്‍ച്ച ആരംഭിച്ചിരിക്കുന്നത്.
-
kerala2 days agoസിപിഎമ്മിനകത്ത് ഒരുപാട് നയവ്യതിയാനം സംഭവിക്കുന്നുണ്ട്: എ. സുരേഷ്
-
kerala2 days agoഎന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്
-
india2 days ago‘മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ?’: ദേശീയ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധി
-
india2 days agoസി.ജെ റോയിയുടെ മരണം: ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
-
More2 days agoയുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
-
india2 days agoപശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: വിദ്വേഷ പരാമര്‍ശവുമായി സുവേന്ദു അധികാരി
-
News2 days agoകൊല്ലപ്പെട്ട ഫലസ്തീനികളുടെ അവയവങ്ങള്‍ അടിച്ചുമാറ്റാന്‍ നെതന്യാഹു അനുമതി തേടി; സോഷ്യല്‍ മീഡിയ പോസ്റ്റ്
-
kerala2 days agoവാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ; മോഹൻലാൽ സ്വർണം നൽകാമെന്നു പറഞ്ഞു, പലരും പങ്കാളികളായി: സുരേഷ് ഗോപി
