Connect with us

india

‘മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ?’: ദേശീയ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധി

കര്‍ഷകരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും ശബ്ദം ദീര്‍ഘകാലമായി അവഗണിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

Published

on

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളികളും കര്‍ഷകരും നടത്തുന്ന പണിമുടക്കിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും ശബ്ദം ദീര്‍ഘകാലമായി അവഗണിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

പുതിയ നാല് ലേബര്‍ കോഡുകള്‍ തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്നും അവര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കില്ലെന്നും രാഹുല്‍ ആരോപിച്ചു. ഇന്ത്യ-യുഎസ് വ്യാപാര കരാറുകള്‍ കര്‍ഷകരുടെ ഉപജീവനത്തിന് വലിയ തിരിച്ചടിയാകുമെന്നുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലയുടെ കരുത്തായ തൊഴിലുറപ്പ് പദ്ധതിയെ സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

‘അവരുടെ ഭാവി നിശ്ചയിക്കുന്ന തീരുമാനങ്ങളില്‍ നിന്ന് അവരെ പൂര്‍ണ്ണമായും ഒഴിവാക്കി. മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ? അതോ അദ്ദേഹത്തിന് മേലുള്ള സമ്മര്‍ദ്ദം അത്രയ്ക്ക് ശക്തമാണോ?’ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.

പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാന്‍ മോര്‍ച്ചയും (SKM) സംയുക്തമായാണ് ഇന്ന് പണിമുടക്ക് ആഹ്വാനം ചെയ്തത്. നാല് ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വൈദ്യുതി ഭേദഗതി ബില്‍ 2025 ഉപേക്ഷിക്കുക, കര്‍ഷക വിരുദ്ധമായ വ്യാപാര കരാറുകളില്‍ നിന്ന് പിന്മാറുക, തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതും ബജറ്റ് വെട്ടിക്കുറച്ചതും പുനഃപരിശോധിക്കുക എന്നിവയാണ് പ്രധാനമായും യൂണിയന്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ധനക്കമ്മി കുറച്ചുകാണിക്കാന്‍ നികുതി റീഫണ്ട് തടഞ്ഞുവെക്കുന്നു’

കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ഹാരിസ് ബീരാന്‍

Published

on

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിലെ ധനക്കമ്മി സംബന്ധിച്ച കണക്കുകളില്‍ കൃത്രിമം നടക്കുന്നുണ്ടോ എന്ന സംശയം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് അംഗം അഡ്വ. ഹാരിസ് ബീരാന്‍ എം.പി. രാജ്യസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. രാജ്യത്തെ സത്യസന്ധരായ നികുതിദായകര്‍ക്ക് ലഭിക്കേണ്ട റീ ഫണ്ട് തുക സര്‍ക്കാര്‍ ബോധപൂര്‍വ്വം തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സി.ബി.ഡി.ടിയുടെ കണക്കുകള്‍ ഉദ്ദരിച്ചുകൊണ്ട്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയൊരു ശതമാനം തുക റിഫണ്ട് നല്‍കാതെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതിക വിദ്യകളും നിര്‍മിത ബുദ്ധിയും ഉപയോഗിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം കാല
താമസം ഉണ്ടാകുന്നത് സ്വാഭാവികമല്ല. ഈ റീഫണ്ട് തുക കൂടി കണക്കിലെടുത്താല്‍ ബജറ്റില്‍ പറയുന്ന ധനക്കമ്മി 0.4 ശതമാനം കൂടി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 31 വരെയുള്ള കണക്കുകള്‍ പ്രകാരം എത്ര കോടി രൂപയാണ് നികുതി ദായകര്‍ക്ക് നല്‍കാനുള്ളതെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാക ണമെന്നും ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ പൂര്‍ണ്ണമായും അവഗണിച്ച സര്‍ക്കാര്‍ നടപടിയും എം.പി ചോദ്യം ചെയ്തു. 2016ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചവര്‍ ഇന്ന് അവരുടെ കടബാധ്യത ഇരട്ടിയാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാര്‍ഷിക ഉല്‍പ്പന്ന
ങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ നിയമപരമായ പരിരക്ഷ നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യത്തില്‍ ബജറ്റ് നിശബ്ദത പാലിക്കുകയാണെന്നും ഡല്‍ഹി അതിര്‍ ത്തിയില്‍ കര്‍ഷകര്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന കടുത്ത പ്രതിസന്ധിക്ക് പരിഹാരമായി റബ്ബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനോ, കിലോയ്ക്ക് 250 രൂപ തറവില നിശ്ചയിക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തത് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷക വിരുദ്ധമായ ഈ സമീപനം തിരുത്തണമെന്നും കാര്‍ഷിക മേഖലയ്ക്ക് അടിയന്തരമായി കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും എം.പി കൂട്ടിച്ചേര്‍ത്തു. വഖഫ് ബോര്‍ഡുകളുടെ വികസനത്തിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയിരുന്ന ഫ ണ്ട് ഇത്തവണ സര്‍ക്കാര്‍ വെട്ടിക്കുറച്ചതും വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് പകരം അവയില്‍ അനാവശ്യ ഇടപെടലുകള്‍ നടത്താനുള്ള സര്‍ക്കാര്‍ ശ്ര മിങ്ങളും എം.പി സഭയില്‍ ഉയര്‍ത്തിക്കാട്ടി.
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ജി.എസ്.ടി ഇളവ് നല്‍കണമെന്ന മാനുഷികമായ ആവശ്യം അദ്ദേഹം സഭയില്‍ ഉന്നയിച്ചു. കേരളത്തിന്റെ റെയില്‍വേ വികസനവും റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളും കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണെന്നുമുള്‍പ്പടെ കേരളത്തെയും രാജ്യത്തെ ന്യൂനപക്ഷത്തെയും പൂര്‍ണ്ണമായും തഴഞ്ഞ കേന്ദ്ര ബജറ്റിനോടുള്ള വിയോജിപ്പ് ഹാരിസ് ബീരാന്‍ എം.പി പ്രകടിപ്പിച്ചു.

 

Continue Reading

india

‘തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം ശക്തമാണ്. തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടും’: എം.കെ സ്റ്റാലിൻ

കോൺഗ്രസുമായുള്ള അഭിപ്രായ ഭിന്നത സംബന്ധിച്ച അഭ്യൂഹങ്ങൾ നിഷേധിച്ച അദ്ദേഹം, രാഹുൽ ഗാന്ധിയുമായി സഹോദരതുല്യമായ അടുപ്പം ഉണ്ടെന്ന് പറഞ്ഞു

Published

on

ചെന്നൈ: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തമിഴ്നാട്ടില്‍ ഡിഎംകെ സ്വന്തം നിലയിൽ തന്നെ സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖ്യകക്ഷികൾക്കിടയിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലും 2026ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിൽ തന്നെ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസുമായുള്ള അഭിപ്രായ ഭിന്നത സംബന്ധിച്ച അഭ്യൂഹങ്ങൾ നിഷേധിച്ച അദ്ദേഹം, രാഹുൽ ഗാന്ധിയുമായി സഹോദരതുല്യമായ അടുപ്പം ഉണ്ടെന്ന് പറഞ്ഞു. ഡിഎംകെ സ്വന്തമായി സർക്കാർ രൂപവത്കരിക്കുമെന്നും 2021നെ അപേക്ഷിച്ച് കൂടുതൽ മുന്നേറ്റം നടത്തുമെന്ന കാര്യത്തിൽ പാർട്ടിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം ശക്തമാണ്. തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടും. ഭരണത്തിൽ പങ്കാളിത്തം നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യം ഇപ്പോൾ പ്രസക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 234 സീറ്റുകളിൽ 133 എണ്ണം വിജയിച്ച് ഡിഎം.കെ ഒറ്റയ്ക്കാണ് സർക്കാർ രൂപീകരിച്ചത്. ഡിഎംകെയുടെ സഖ്യകക്ഷിയായി മത്സരിച്ച കോൺഗ്രസ് 25 സീറ്റുകളിൽ 18 എണ്ണത്തിലും വിജയിച്ചു.

Continue Reading

india

പാർലിമെന്റിൽ ഇബ്നു ഖൽദൂനെ ഉദ്ധരിച്ച് സമദാനി

Published

on

ജനങ്ങളെ പിഴിയുന്ന സാമ്പത്തിക സ്ഥാപനങ്ങൾക്കും രാഷ്ട്രീയ സ്ഥാപനങ്ങൾക്കുമെതിരെ നൊബേൽ സമ്മാന ജേതാക്കളായ ഡാരൻ അജമോലുവും ജെയിംസ് റോബിൻസണും നൽകിയ താക്കീത് സർക്കാർ ഓർക്കണം. യഥാർത്ഥത്തിൽ സാമൂഹ്യശാസ്ത്രത്തിൻ്റെപിതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രശസ്ത തത്ത്വചിന്തകൻ ഇബ്നു ഖൽദൂൻ നൂറ്റാണ്ടുകൾക്കു മുമ്പ് നടത്തിയ നിരീക്ഷണമാണ് അവരുടെ മുന്നറിയിപ്പിൽ മുഴങ്ങിക്കേട്ടത്. ജനങ്ങളെ പിഴിയുന്ന സാമ്പത്തിക നയങ്ങൾ നാഗരികതയുടെ തകർച്ചയ്ക്ക് തന്നെ വഴിവെക്കുമെന്നാണ് ഇബ്നു ഖൽദൂൻ പ്രസ്താവിക്കുകയുണ്ടായത്.

രാജ്യത്തിന്റെ വിവിധ സാമൂഹിക വിഭാഗങ്ങളെയും അതിന്റെ ഫെഡറൽ സംസ്ഥാനങ്ങളെയും ജനങ്ങളെത്തന്നെയും പിഴിഞ്ഞുകൊണ്ടല്ല രാഷ്ട്രത്തിന്റെ ഭാവി കെട്ടിപ്പടുക്കേണ്ടത്, ഓരോ ഇന്ത്യക്കാരന്റെയും മനുഷ്യനെന്ന നിലയിലുള്ള മാന്യതയുടെ അടിസ്ഥാനത്തിലാണ്. അതാകട്ടെ മതവിശ്വാസത്തിനും സംസ്ഥാനത്തിനും ബാങ്ക് ബാലൻസിനുമെല്ലാം അതീതമായിരിക്കുകയും വേണം.

Continue Reading

Trending