kerala
പി.ആറില്‍ നാണം കെട്ട് സിപിഎം; എം.വി ഗോവിന്ദന് സംഭാവന ചെയ്ത പണം സിപിഎം നേതാക്കള്‍ നല്‍കിയതാണെന്ന് വയോധികന്‍
പണം കൊടുത്താല്‍ ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ അതു തിരികെ തരുമെന്നും, പണം നല്‍കിയവര്‍ പറഞ്ഞിരുന്നതായും മൊയ്തീന്‍ വ്യക്തമാക്കി.
വികസന മുന്നേറ്റ ജാഥയ്ക്കിടെ പെന്‍ഷന്‍ പണം ആണെന്ന് പറഞ്ഞ് നല്‍കിയ 2000 രൂപ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വൃദ്ധന് തന്നെ തിരികെ നല്‍കിയ വീഡിയോയില്‍ നാണം കെട്ട് സി.പി.എം. സ്വമനസ്സാലെ പണം നല്‍കിയതല്ലെന്നും, ചിലര്‍ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നല്‍കി വീഡിയോ എടുത്തതാണെന്നുമാണ് പണം നല്‍കിയ മൊയ്തീന്‍ പറയുന്നത്. പണം കൊടുത്താല്‍ ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ അതു തിരികെ തരുമെന്നും, പണം നല്‍കിയവര്‍ പറഞ്ഞിരുന്നതായും മൊയ്തീന്‍ വ്യക്തമാക്കി.
‘ആ പണം എന്റേതല്ല. പണം എന്റെ കയ്യില്‍ തന്നതാണ്. ഫോട്ടോ എടുപ്പിച്ചതാണ്. ഞാന്‍ പോരുവാന്ന് പറഞ്ഞ് പോന്നതാണ്. പിന്നെ അവര്‍ അങ്ങോട്ട് തന്നെ കൂട്ടിക്കൊണ്ടുപോയതാണ്. ഗോവിന്ദന്‍ മാഷിന് കൊടുത്ത പണം തിരികെ തരുമെന്നും നേതാക്കന്മാര് പറഞ്ഞിരുന്നു. അങ്ങനെ കൊടുത്തു. തിരിച്ച് തരുകയും ചെയ്തു. ഞാന്‍ മനസ്സറിഞ്ഞ് കൊടുത്തതല്ല. സ്റ്റേജില്‍ കേറ്റാന്‍ വേണ്ടി ചെയ്ത പണിയാ… ചെയ്യണ്ടായിരുന്നു.’ മൊയ്തീന്‍ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് ബാലുശ്ശേരിയില്‍ എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ എത്തിയപ്പോഴാണ് വയോധികന്‍ എത്തി, പെന്‍ഷന്‍ ലഭിച്ചതാണെന്ന് പറഞ്ഞ് 2000 രൂപ പോക്കറ്റില്‍ നിന്നെടുത്ത് എംവി ഗോവിന്ദന് നല്‍കിയതിന്റെ വീഡിയോ വൈറലായിരുന്നു. സര്‍ക്കാരില്‍ നിന്നും പെന്‍ഷന്‍ കിട്ടിയ തുടകയാണെന്നും, യുഡിഎഫ് വന്നാല്‍ ഇനി ഇതു കിട്ടില്ലെന്നും പറഞ്ഞാണ് മൊയ്തീന്‍ പണം നല്‍കിയത്. പണം വാങ്ങി എണ്ണിനോക്കിയ എംവി ഗോവിന്ദന്‍ തിരികെ തുക മൊയ്തീന്റെ പോക്കറ്റില്‍ ഇട്ടു നല്‍കുകയുമായിരുന്നു.
kerala
ശബരിമല യുവതീ പ്രവേശനം: ഏപ്രില്‍ ഏഴ് മുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി
സര്‍ക്കാര്‍ അടക്കമുള്ളവര്‍ നിലപാട് അറിയിക്കണമെന്നും വിധിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വാദങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം പുനഃപരിശോധനാ ഹരജികളില്‍ ഏപ്രില്‍ ഏഴ് മുതല്‍ സുപ്രീംകോടതി വാദം കേള്‍ക്കും. ഈ വിഷയത്തില്‍ മാര്‍ച്ച് 14നകം സര്‍ക്കാര്‍ അടക്കമുള്ളവര്‍ നിലപാട് അറിയിക്കണമെന്നും വിധിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വാദങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ഏപ്രില്‍ ഏഴിന് വാദം തുടങ്ങും. ഏഴ് മുതല്‍ ഒമ്പത് വരെ മൂന്നു ദിവസം വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെടുന്നവരുടെ വാദം നടക്കും. തുടര്‍ന്ന് പുനഃപരിശോധനയെ എതിര്‍ക്കുന്നവര്‍ക്ക് ഏപ്രില്‍ 14 മുതല്‍ 17 വരെയും അമിക്കസ് ക്യൂറിക്ക് 21നും വാദിക്കാം. ഏപ്രില്‍ 22ന് വാദം പൂര്‍ത്തിയാക്കും. മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരമേശ്വറാണ് അമിക്കസ് ക്യൂറി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ശബരിമല യുവതി പ്രവേശനം അടക്കം മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 67 ഹരജികളാണ് പരമോന്നത കോടതിയുടെ മുമ്പാകെ വന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് വിവാദ വിധിക്കെതിരായ ഹരജികള്‍ കോടതി പരിഗണിക്കുന്നത്.
2018 സെപ്റ്റംബര്‍ 28നാണ് ശബരിമല യുവതി പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജികള്‍ സമര്‍പ്പിച്ചു. ഈ ഹരജികളില്‍ വാദം കേള്‍ക്കാനായി സുപ്രീംകോടതി ഒമ്പതംഗ ബെഞ്ചിന് രൂപം നല്‍കി. സ്ത്രീകളുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് മറ്റ് മതങ്ങളിലെ വിഷയങ്ങളും ഒമ്പതംഗ ബെഞ്ച് പരിഗണിക്കാന്‍ തീരുമാനിച്ചു.
kerala
‘ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്ക് വേദന ഏറ്റിരിക്കുന്നു, പ്രേംകുമാറിനെ യുഡിഎഫ് ചേര്‍ത്ത് നിര്‍ത്തും’ -കെ സി വേണുഗോപാല്‍
മാളിലെ എസ്എഫ്‌ഐ മര്‍ദ്ദനം കേരളത്തിലെ ഏറ്റവും ക്ലാസ് പ്രിവിലിലേജിഡ് ക്ലാസ് സിപിഐഎം ഗുണ്ടകള്‍.
പ്രേംകുമാറിനെ യുഡിഎഫ് ചേര്‍ത്ത് നിര്‍ത്തുമെന്ന് കെ സി വേണുഗോപാല്‍ എം പി. ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്കാണ് വേദന ഏറ്റിരിക്കുന്നത്. ഇടതുപക്ഷത്തിനകത്ത് നിന്ന് അഭിപ്രായം പറയാന്‍ പറ്റാത്ത സാഹചര്യമാണെന്നും അത്തരക്കാരെ ചേര്‍ത്തുനിര്‍ത്തുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജയന്‍ ചേര്‍ത്തലയുടെ കോണ്‍ഗ്രസ് പ്രവേശനം, കാത്തിരുന്ന് കാണാമെന്നും കെ സി വേണുഗോപാല്‍ മറുപടി നല്‍കി.
മാളിലെ എസ്എഫ്‌ഐ മര്‍ദ്ദനം കേരളത്തിലെ ഏറ്റവും ക്ലാസ് പ്രിവിലിലേജിഡ് ക്ലാസ് സിപിഐഎം ഗുണ്ടകള്‍. അവര്‍ക്ക് മാത്രമാണ് ഇവിടെ സംരക്ഷണം ഒരുക്കുന്നത്. പൊലീസിന് എങ്ങനെ നീതി നിര്‍വഹണം നടപ്പാക്കാന്‍ ആകുമെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
kerala
പി.ടി കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമക്കേസ്: ‘അയച്ച ആറ് കത്തുകളും മുഖ്യമന്ത്രി അവഗണിച്ചു’: അതിജീവിത
കൊച്ചി: സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ആറോ ഏഴോ കത്തുകൾ അയച്ചെന്ന് പരാതിക്കാരി ഡോ. ആശ ആച്ചി ജോസഫ്. ഒരു കത്തിനു മാത്രം ‘കിട്ടി’ എന്ന മറുപടി ലഭിച്ചു. ബാക്കി എല്ലാ കത്തുകളും അവഗണിക്കപ്പെട്ടുവെന്ന് ഡോ. ആശ പറഞ്ഞു.
മറുപടി പ്രതീക്ഷിച്ചാണ് കത്തുകൾ അയക്കുന്നത്. പോഷ് നിയമപ്രകാരം കേസ് എടുക്കും മുൻപ് തന്നോട് അഭിപ്രായം ചോദിക്കേണ്ടതായിരുന്നു. അതുമുണ്ടായില്ലെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി ആ സ്ഥാനത്തിരുന്ന് നിർവഹിക്കേണ്ട സമീപനം കൈക്കൊണ്ടില്ലെന്ന് ഡോ.ആശ ആച്ചി ജോസഫ് പറഞ്ഞു. വ്യക്തിപരമായി തന്നെ വിളിച്ച് കൂടെയുണ്ടെന്ന് പറഞ്ഞു. പക്ഷേ ചെയർമാനിൽ നിന്ന് ആ സ്ഥാനത്തിരുന്ന് വേണ്ട സമീപനം ഉണ്ടായില്ലെന്ന് അവര്‍ പറഞ്ഞു.
-
News2 days agoഐഎസ്എല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
-
News2 days agoആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോള്‍ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി’ -രമേശ് ചെന്നിത്തല
-
News2 days agoകടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
-
india23 hours agoപട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
-
kerala2 days agoമുസ്ലിം യൂത്ത് ലീഗ് യൂത്ത് കോണ്‍ക്ലേവ് നാളെ
-
News2 days ago16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്
-
News2 days ago‘കോമഡി ആരെയും വേദനിപ്പിക്കരുത്”; മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവെച്ച് ഊര്‍വശി
-
News2 days agoരണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
