Connect with us

News

ഷൂസിലും ചെവിയിലും ബ്ലൂടൂത്ത്; ഗേറ്റ് പരീക്ഷയില്‍ ഹൈടെക് കോപ്പിയടി ശ്രമം, ആറ് പേര്‍ അറസ്റ്റില്‍

പരീക്ഷാ കേന്ദ്രത്തിനുള്ളില്‍ ഷൂസ് അനുവദിച്ചിരുന്ന സുരക്ഷാ ഇളവ് മുതലെടുത്താണ് പ്രതികള്‍ സൂക്ഷ്മ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഷൂസിനുള്ളില്‍ ഒളിപ്പിച്ചത്.

Published

on

റായ്പൂര്‍: റായ്പൂര്‍യില്‍ നടന്ന ഗേറ്റ് (Graduate Aptitude Test in Engineering) പരീക്ഷയില്‍ ഹൈടെക് കോപ്പിയടി ശ്രമം. മൂന്ന് പരീക്ഷാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ ഹരിയാന സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.

പരീക്ഷാ കേന്ദ്രത്തിനുള്ളില്‍ ഷൂസ് അനുവദിച്ചിരുന്ന സുരക്ഷാ ഇളവ് മുതലെടുത്താണ് പ്രതികള്‍ സൂക്ഷ്മ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഷൂസിനുള്ളില്‍ ഒളിപ്പിച്ചത്. ചെറിയ ഇയര്‍പീസുകള്‍ ചെവിയില്‍ ഘടിപ്പിച്ചിരുന്നുവെന്നും കണ്ടെത്തി. പരീക്ഷ ആരംഭിച്ചതിന് ശേഷം ശുചിമുറിയില്‍ പോകാനെന്ന വ്യാജേന പുറത്തേക്ക് നീങ്ങി ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കി പുറത്തുള്ള സംഘവുമായി ബന്ധപ്പെടുകയായിരുന്നു പദ്ധതി.

പുറത്ത് ഉണ്ടായിരുന്ന സംഘം ചോദ്യങ്ങള്‍ സ്വീകരിച്ച് ഗൂഗിള്‍ ഉള്‍പ്പെടെയുള്ള സെര്‍ച്ച് എഞ്ചിനുകള്‍ ഉപയോഗിച്ച് ഉത്തരങ്ങള്‍ കണ്ടെത്തി ബ്ലൂടൂത്ത് വഴി കൈമാറുകയായിരുന്നു. സിഡി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരീക്ഷാ കേന്ദ്രത്തിന് ചുറ്റും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്.

ഹരിയാനയില്‍ നിന്നുള്ള മുഖ്യപ്രതിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും ഉപകരണങ്ങളും നല്‍കിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സന്ദീപ് പട്ടേല്‍ അറിയിച്ചു. പ്രതികളില്‍ നിന്ന് എട്ട് മൊബൈല്‍ ഫോണുകള്‍, നാല് ബ്ലൂടൂത്ത് ഉപകരണങ്ങള്‍, മൂന്ന് ബ്ലൂടൂത്ത് ഇയര്‍പീസുകള്‍ ഉള്‍പ്പെടെ നിരവധി ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ കണ്ടെടുത്തു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതേ സംഘം മുമ്പും മറ്റ് മത്സര പരീക്ഷകളില്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ആവശ്യമായാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സ്വര്‍ണവില കുത്തനെ താഴേക്ക്; പവന് 960 രൂപ കുറഞ്ഞു

അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുന്നത്.

Published

on

By

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. തിങ്കളാഴ്ച 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 120 രൂപ കുറഞ്ഞ് 14,340 രൂപയായി. പവന് 960 രൂപ കുറഞ്ഞ് 1,14,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 98 രൂപ കുറഞ്ഞ് 11,733 രൂപയായി. വെള്ളിക്കും വില കുറവുണ്ടായി. ഗ്രാമിന് 268 രൂപയാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുന്നത്. ട്രോയ് ഔണ്‍സിന് 0.87 ശതമാനം ഇടിവ് രേഖപ്പെടുത്തി 4,997.9 ഡോളറായതാണ് വില.

രണ്ടുദിവസത്തെ ഇടിവിന് പിന്നാലെ ശനിയാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഗ്രാമിന് 240 രൂപ വര്‍ധിച്ച് പവന് 1,15,680 രൂപയിലെത്തി. ഒറ്റയടിക്ക് പവന് 1,920 രൂപയാണ് ശനിയാഴ്ച ഉയര്‍ന്നത്. വെള്ളിയാഴ്ച രണ്ടു തവണയായി പവന് 240 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും വിലയിടിഞ്ഞിരുന്നു.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് നിലവിലെ റെക്കോഡ് വില. ഡിസംബര്‍ 23നാണ് ആദ്യമായി സ്വര്‍ണവില ലക്ഷം രൂപ കടന്നത്. പത്ത് ദിവസം മുമ്പ് 1.17 ലക്ഷം രൂപയിലെത്തിയ സ്വര്‍ണം പിന്നീട് 1.11 ലക്ഷത്തോളം കുറഞ്ഞിരുന്നു. അതിനുശേഷം വീണ്ടും ഉയര്‍ന്നെങ്കിലും ഇപ്പോള്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തുകയാണ്.

Continue Reading

News

താമരശ്ശേരിയില്‍ വിനോദയാത്രയ്ക്കു പോയ സംഘത്തിനു നേരെ ആക്രമണം; നാലു പേര്‍ കസ്റ്റഡിയില്‍

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ ബസിലുണ്ടായിരുന്നു.

Published

on

By

കോഴിക്കോട്: താമരശ്ശേരിയില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബ സംഘത്തിന് നേരെ ആക്രമണം. ചേളന്നൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് തടഞ്ഞു നിര്‍ത്തിയാണ് യുവാക്കളുടെ സംഘം ആക്രമണം നടത്തിയതെന്ന് പരാതി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ ബസിലുണ്ടായിരുന്നു.
ഇന്നലെ രാത്രി 11.15ഓടെ താമരശ്ശേരി ചുരം മൂന്നാം വളവില്‍ ബസ് മറ്റൊരു ഗുഡ്‌സ് വാഹനവുമായി ചെറുതായി ഉരസിയിരുന്നു.

പ്രശ്‌നം പറഞ്ഞ് തീര്‍ത്ത് ബസ് യാത്ര തുടര്‍ന്നുവെന്നാണ് വിവരം. ഇതിനിടെ ചുരം കയറുകയായിരുന്ന കാറിലെ സംഘം ബസ് ഡ്രൈവറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ”അടിവാരത്ത് വെച്ച് കാണിച്ചു തരാം” എന്നു പറഞ്ഞ് കാര്‍ തിരിച്ച് ബസിനെ പിന്തുടരുകയും ചെയ്തു.

അടിവാരത്ത് വെച്ച് കാര്‍ സംഘവും ഇവര്‍ ഫോണില്‍ വിളിച്ചുകൂട്ടിയ മറ്റ് ആളുകളും ചേര്‍ന്ന് ബസ് തടഞ്ഞു നിര്‍ത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. ചിലര്‍ ബസിനുള്ളില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും മര്‍ദ്ദിക്കുകയും ഒരു സ്ത്രീയുടെ ഫോണ്‍ കവര്‍ച്ച ചെയ്യുകയും ചെയ്തതായി പരാതിയുണ്ട്.

പരുക്കേറ്റ ബസ് യാത്രക്കാരായ രഞ്ജിന്‍ ദേവ്, നിധീഷ്, രഞ്ജിത്ത്, രഞ്ജുല്‍ ദേവ് എന്നിവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പരാതിക്കാരിയായ അശ്വനിയുടെ ഫോണ്‍ പ്രതികളില്‍ ഒരാളുടെ കൈവശം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

kerala

ശബരിമല യുവതീ പ്രവേശനം: ഏപ്രില്‍ ഏഴ് മുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി

സര്‍ക്കാര്‍ അടക്കമുള്ളവര്‍ നിലപാട് അറിയിക്കണമെന്നും വിധിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വാദങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Published

on

By

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം പുനഃപരിശോധനാ ഹരജികളില്‍ ഏപ്രില്‍ ഏഴ് മുതല്‍ സുപ്രീംകോടതി വാദം കേള്‍ക്കും. ഈ വിഷയത്തില്‍ മാര്‍ച്ച് 14നകം സര്‍ക്കാര്‍ അടക്കമുള്ളവര്‍ നിലപാട് അറിയിക്കണമെന്നും വിധിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വാദങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഏപ്രില്‍ ഏഴിന് വാദം തുടങ്ങും. ഏഴ് മുതല്‍ ഒമ്പത് വരെ മൂന്നു ദിവസം വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെടുന്നവരുടെ വാദം നടക്കും. തുടര്‍ന്ന് പുനഃപരിശോധനയെ എതിര്‍ക്കുന്നവര്‍ക്ക് ഏപ്രില്‍ 14 മുതല്‍ 17 വരെയും അമിക്കസ് ക്യൂറിക്ക് 21നും വാദിക്കാം. ഏപ്രില്‍ 22ന് വാദം പൂര്‍ത്തിയാക്കും. മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരമേശ്വറാണ് അമിക്കസ് ക്യൂറി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ശബരിമല യുവതി പ്രവേശനം അടക്കം മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 67 ഹരജികളാണ് പരമോന്നത കോടതിയുടെ മുമ്പാകെ വന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് വിവാദ വിധിക്കെതിരായ ഹരജികള്‍ കോടതി പരിഗണിക്കുന്നത്.

2018 സെപ്റ്റംബര്‍ 28നാണ് ശബരിമല യുവതി പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജികള്‍ സമര്‍പ്പിച്ചു. ഈ ഹരജികളില്‍ വാദം കേള്‍ക്കാനായി സുപ്രീംകോടതി ഒമ്പതംഗ ബെഞ്ചിന് രൂപം നല്‍കി. സ്ത്രീകളുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് മറ്റ് മതങ്ങളിലെ വിഷയങ്ങളും ഒമ്പതംഗ ബെഞ്ച് പരിഗണിക്കാന്‍ തീരുമാനിച്ചു.

Continue Reading

Trending