india
ഹംപി കൂട്ടബലാത്സംഗം: മൂന്ന് പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി
രാജ്യത്തെ നടുക്കിയ ഈ ക്രൂരകൃത്യത്തില്‍ വെറും ഒമ്പത് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ബംഗളൂരു: കര്‍ണാടകയിലെ ഹംപിയില്‍ വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. മല്ലേഷ്, സായ്, ശരണപ്പ എന്നിവരെയാണ് ഗംഗാവതി കോടതി തൂക്കിലേറ്റാന്‍ വിധിച്ചത്.
രാജ്യത്തെ നടുക്കിയ ഈ ക്രൂരകൃത്യത്തില്‍ വെറും ഒമ്പത് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഹംപിയിലെ സനാപൂര്‍ തടാകക്കരയില്‍ വിശ്രമിക്കുകയായിരുന്ന വിനോദസഞ്ചാരികളെ മൂന്ന് പ്രതികളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
ഒഡീഷ സ്വദേശിയായ ബിബാഷിനെ മര്‍ദ്ദിച്ച ശേഷം പ്രതികള്‍ കനാലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന അമേരിക്കന്‍ പൗരന് ഡാനിയേല്‍, മഹാരാഷ്ട്ര സ്വദേശി പങ്കജ് എന്നിവരെ മര്‍ദ്ദിച്ച് കനാലിലെറിഞ്ഞു.
27-കാരിയായ ഇസ്രാഈല്‍ പൗരയെയും അവര്‍ താമസിച്ചിരുന്ന ഹോംസ്റ്റേയുടെ ഉടമയായ 29-കാരിയെയുമാണ് പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കുറ്റകൃത്യത്തിന്റെ ക്രൂരത പരിഗണിച്ച ഗംഗാവതി ജില്ലാ സെഷന്‍സ് കോടതി നിരീക്ഷിച്ചു. ഫെബ്രുവരി ആറിന് തന്നെ ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
india
മുസ്ലിംകള്ക്കെതിരായ വിദ്വേഷ പരാമര്‍ശം; ഹിമന്തക്കെതിരായ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി
രാഷ്ട്രീയ കക്ഷികളും സാമൂഹിക പ്രവര്‍ത്തകരും നല്കിയ ഹരജിയിലാണ് കോടതി നടപടി.
ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരായ ഹരജി നേരിട്ട് പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. വിഷയത്തില്‍ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹരജിക്കാര്‍ക്ക് നിര്‍ദേശം നല്കി. രാഷ്ട്രീയ കക്ഷികളും സാമൂഹിക പ്രവര്‍ത്തകരും നല്കിയ ഹരജിയിലാണ് കോടതി നടപടി.
‘എല്ലാ കാര്യങ്ങളും നേരിട്ട് സുപ്രീംകോടതിയിലേക്ക് എത്തുന്നത് ഹൈക്കോടതികളെ ദുര്‍ബലപ്പെടുത്തും. ഹൈക്കോടതികള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ നടപടിയെടുക്കാന്‍ പൂര്‍ണ്ണ അധികാരമുണ്ട്. സുപ്രീംകോടതിയെ ഒരു രാഷ്ട്രീയ പോരാട്ട വേദിയാക്കരുത്,’ എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
തിന്‍സുകിയ ജില്ലയിലെ ദിഗ്ബോയിയില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയത്. ‘മിയ’ വിഭാഗക്കാരെ ഉപദ്രവിക്കാനും അവര്‍ക്കെതിരെ വിവേചനം കാണിക്കാനും അദ്ദേഹം പരസ്യമായി ആഹ്വാനം ചെയ്തു എന്നതായിരുന്നു ഹരജിയിലെ ആരോപണം.
‘മിയാ ജനതയെ ബുദ്ധിമുട്ടിക്കുക എന്നതാണ് എന്റെ ജോലി. അവരുടെ റിക്ഷയില്‍ കയറിയാല്‍ കൂലി അഞ്ച് രൂപയാണെങ്കില്‍ അവര്‍ക്ക് നാല് രൂപ മാത്രം നല്‍കുക. ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ മാത്രമേ അവര്‍ അസം വിട്ടു പോകൂ.’ എന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നത്.
മിയാ വിഭാഗക്കാര്‍ക്കെതിരെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ആക്ഷേപങ്ങള്‍ ഫയല്‍ ചെയ്യാനും ഹിമന്ത ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് ഇവരെ നീക്കം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
തോക്ക് ഉപയോഗിച്ച് മുസ്ലിംകളെ ഹിമന്ത വെടിവെക്കുന്ന തരത്തിലുള്ള എഐ വീഡിയോ ബിജെപി ഔദ്യോഗിക പേജില്‍ പങ്കുവെച്ചതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.
india
ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃ പരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ. ഹർജികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് പരിഗണിക്കുന്നത്. വിഷയം 9 അംഗ വിശാല ബെഞ്ചിലേക്ക് വിടുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും. അടുത്ത് കേസ് പരിഗണിക്കുന്ന തീയതിയും കോടതി അറിയിക്കും.
ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ശബരിമല യുവതീ പ്രവേശന കേസ് സുപ്രീംകോടതിയിൽ വീണ്ടും എത്തുന്നത്. ചീഫ് ജസ്റ്റിസ് കോടതിയിൽ 44 -ാമത്തെ ഇനമായാണ് ഹർജികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങൾ ആണ് ശബരിമല യുവതീ പ്രവേശനത്തോടൊപ്പം സുപ്രീംകോടതി തീരുമാനമെടുക്കാൻ ഒരുങ്ങുന്നത്.
india
പട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
പട്ന: വാലന്റൈൻ ദിനത്തിൽ പാട്നയിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനയായ ശിവ്ഭവാനി സേന പ്രവർത്തകർ. വാലന്റൈൻ ദിനം ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമാണെന്ന് ആരോപിച്ച് പ്രവർത്തകർ ഹനുമാൻ ചാലിസ വിതരണം ചെയ്യുകയും പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്തു.
ബുദ്ധ സ്മൃതി പാർക്കിന് പുറത്ത് ‘വാലന്റൈൻ ദിനം ഹൈ ഹൈ’ എന്ന മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു പ്രതിഷേധം. കമിതാക്കൾക്കും വഴിയാത്രക്കാർക്കും ഹനുമാൻ ചാലിസ നൽകിയ പ്രവർത്തകർ, ഹൈന്ദവ മൂല്യങ്ങൾക്ക് നിരക്കാത്ത ആഘോഷങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു. എവിടെയെങ്കിലും കമിതാക്കളെ കണ്ടാൽ കൈകാര്യം ചെയ്യുമെന്ന് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു.
‘നമ്മുടെ സംസ്കാരത്തിൽ വാലന്റൈൻ ദിനത്തെക്കുറിച്ച് പരാമർശമില്ല. യുവാക്കൾ തങ്ങളുടെ വേരുകൾ മറക്കാതിരിക്കാനാണ് ഞങ്ങൾ ഹനുമാൻ ചാലിസ വിതരണം ചെയ്യുന്നത്. ഫെബ്രുവരി 14 പ്രണയദിനമായല്ല, പുൽവാമ രക്തസാക്ഷികളെ സ്മരിക്കാനുള്ള ദിനമായാണ് കാണേണ്ടത്. പ്രണയം പവിത്രമാണ്, എന്നാൽ അശ്ലീലത അംഗീകരിക്കാനാവില്ല. രാമ-സീത പ്രണയത്തെ ഞങ്ങൾ എതിർക്കുന്നില്ല, എന്നാൽ റോമിയോ-ജൂലിയറ്റ് ശൈലിയിലുള്ള പ്രണയപ്രകടനങ്ങളെ ഞങ്ങൾ എതിർക്കും”- ഹിന്ദു ശിവ്ഭവാനി സേനയുടെ ദേശീയ അധ്യക്ഷൻ ലവ് കുമാർ സിങ് പറഞ്ഞു.
-
News2 days agoഐഎസ്എല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
-
News2 days agoആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോള്‍ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി’ -രമേശ് ചെന്നിത്തല
-
News2 days agoകടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
-
india1 day agoപട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
-
kerala2 days agoമുസ്ലിം യൂത്ത് ലീഗ് യൂത്ത് കോണ്‍ക്ലേവ് നാളെ
-
News2 days ago16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്
-
News2 days agoരണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
-
kerala2 days ago‘ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം’ -വി.ഡി. സതീശന്
