Connect with us

Video Stories

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി എസ്.പിയില്‍ വീണ്ടും ഭിന്നിപ്പ്

Published

on

ലക്‌നോ: സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബ കലഹം വീണ്ടും ചൂടുപിടിക്കുന്നു. ഒരു മാസത്തിലധികം നീണ്ട താല്‍ക്കാലിക വെടിനിര്‍ത്തലിനാണ് ഇതോടെ വിരാമമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പുതിയ കലഹത്തിന് വഴി തുറന്നത്.

404 അംഗ നിയമസഭാ സീറ്റുകളില്‍ 175 സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായതായി മുലായംസിങിന്റെ അനന്തിരവനും പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ടുമായ ശിവപാല്‍ യാദവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി തീരുമാനത്തിനെതിരെ ആരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടായാലും ശക്തമായ അച്ചടക്ക നടപടി ഉണ്ടാകുമെന്നും ജയസാധ്യത മാത്രം കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥി പട്ടികക്ക് രൂപം നല്‍കിയതെന്നുമായിരുന്നു ശിവപാലിന്റെ വാദം.
എന്നാല്‍ 404 സീറ്റിലേക്കും തന്റെ നോമിനികളുടെ പേര് ഉള്‍പ്പെടുത്തി അഖിലേഷ് യാദവ്, പിതാവും പാര്‍ട്ടി അധ്യക്ഷനുമായ മുലായംസിങിന് കത്തു നല്‍കിയതോടെയാണ് സ്ഥിതി വഷളായത്. ഒരുതവണ മാത്രം എം.എല്‍.എ ആയവരെ തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയ അഖിലേഷ് ഇവര്‍ക്ക് വീണ്ടും സീറ്റു നല്‍കാമെന്ന് ഉറപ്പു കൊടുത്തതും പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായി.

 
നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരാന്‍ ഒരു മാസം മാത്രം ശേഷിക്കെ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നത് പാര്‍ട്ടി അണികളെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയക്കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിങിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും അതിനെ ആരും എതിര്‍ക്കില്ലെന്നുമാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കളുടെ പ്രതികരണം.

 
23 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഡിസംബര്‍ 11ന് എസ്.പി പുറത്തുവിട്ടിരുന്നു.
ഗാസിപൂരിലെ മുഹമ്മദാബാദ് സീറ്റ് ഖ്വാമി ഏകതാ ദളിന് നല്‍കിയതും എസ്.പിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നുണ്ട്. സിറ്റിങ് എം.എല്‍.എ സിബ്്ഗത്തുല്ല അന്‍സാരിയുടെ നേതൃത്വത്തലിലുള്ള ഖ്വാമി ഏകതാ ദളിനെ സമാജ്് വാദി പാര്‍ട്ടിയില്‍ ലയിപ്പിക്കാന്‍ ശിവപാല്‍ യാദവ് നേരത്തെ ചരടു വലി നടത്തിയിരുന്നു. എന്നാല്‍ അഖിലേഷ് യാദവ് ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു.

Video Stories

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റസ് യൂണിയൻ തിരഞ്ഞെടുപ്പ്: മികച്ച പ്രകടനം കാഴ്ച്ച വെച്ച് എം.എസ്.എഫ്

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് എം എസ് എഫ്.

Published

on

ഹൈദരാബാദ് യൂണിവേഴ്സിറ്റി എം എസ് എഫ് പ്രവർത്തകർ ക്യാമ്പസിൽ വിജയാഘോഷത്തിൽ

ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് എം എസ് എഫ്. സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ കൗൺസിലർ സ്ഥാനത്ത് എം.എസ്.എഫ് സ്ഥാനാർത്ഥിയായ ഹാദി മുഹമ്മദ് വിജയിച്ചത് സംഘടനയ്ക്ക് അഭിമാന നേട്ടമായി.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എം.എസ്.എഫ് സ്ഥാനാർഥി ഷാദിൽ ആയിരത്തിലധികം വോട്ടുകൾ നേടി ശ്രദ്ധേയമായ മുന്നേറ്റം നടത്തി. ഫാസിസ്റ്റ് ശക്തികളുമായി കഠിനമായ മത്സരം നിലനിന്ന തെരഞ്ഞെടുപ്പിൽ, വിദ്യാർത്ഥികളുടെ വലിയ പിന്തുണയായിരുന്നു ഷാദിലിന്റെ വോട്ടെടുപ്പിൽ പ്രതിഫലിച്ചത്.

മെഡിക്കൽ സയൻസസ് സ്കൂളിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച ഹാദിയും, ഇന്റഗ്രേറ്റഡ് സ്റ്റഡീസിലെ സോഷ്യൽ സയൻസ് വിഭാഗത്തിൽ സ്കൂൾ ബോർഡ് മെമ്പർ സ്ഥാനത്തേക്ക് മത്സരിച്ച നദാ ഫാത്തിമയും മികച്ച മത്സരം കാഴ്ചവെച്ചു. രാജ്യത്തെ പ്രധാന ക്യാമ്പസുകളിൽ എം എസ് എഫ് അതിന്റെ ശക്തമായ സാനിധ്യവുമായി മുന്നോട്ട് പോകുന്നത് ഇന്ത്യയുടെ മതേതര ജനാധിപത്യ സത്തയുടെ ഉയിർത്തെഴുന്നേൽപ്പിനും ന്യൂനപക്ഷ ജനതയുടെ നിലനിൽപ്പിനും ഇന്നിന്റെ അനിവാര്യതയാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ്‌ പി വി അഹമ്മദ് സാജു പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഡൽഹി യൂണിവേഴ്സിറ്റി തെരഞ്ഞടുപ്പിലും എം എസ് എഫ് മികച്ച പ്രകടനം കാഴ്ചവെച്ചിരിന്നു .
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവർത്തകരെ എം എസ് എഫ് ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.

Continue Reading

kerala

അക്രമകാരികളായ മൃഗങ്ങളെ വെടിവെക്കാന്‍ അനുമതി; വന്യജീവി ഭേദഗതി ബില്‍ സഭയില്‍

സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്‍കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.

Published

on

തിരുവനന്തപുരം: മനുഷ്യജീവന് ഭീഷണിയാകുന്ന അക്രമകാരികളായ മൃഗങ്ങളെ നേരിട്ട് വെടിവെച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് അധികാരം നല്‍കുന്ന വന്യജീവി ഭേദഗതിബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.

സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്‍കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.

1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ കടുത്ത നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിന് വേണ്ടിയാണ് ഭേദഗതി. നിലവിലെ നിയമപ്രകാരം ക്യാമറ നിരീക്ഷണം, കെണിവെക്കല്‍ എന്നിവക്ക് ശേഷമേ വെടിവെക്കാന്‍ കഴിയൂ. പുതിയ ഭേദഗതിയോടെ ജില്ലാ കലക്ടറോ വനംവകുപ്പിലെ ഉദ്യോഗസ്ഥരോ വിവരം നല്‍കിയാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് നേരിട്ട് ഉത്തരവ് നല്‍കാനാകും.

നിയമസഭ ബില്ലിന് അംഗീകാരം നല്‍കിയാലും കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനാല്‍ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നിയമ ഭേദഗതിയുമായി സര്‍ക്കാര്‍ എത്തിയത്.

അതേസമയം, മലപ്പുറം മണ്ണാര്‍മലയിലിറങ്ങിയ പുലിയെ പിടികൂടാത്തതിനെതിരെ നിയമസഭയില്‍ സബ്മിഷനായി ഉയര്‍ന്നപ്പോള്‍ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉണ്ടായി. പുലിയെ മയക്കുവെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ മറുപടി നല്‍കി.

Continue Reading

Auto

പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്

Published

on

പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വ്യത്യാസങ്ങള്‍ പ്രകടമല്ലെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ മാറ്റം അറിയാന്‍ കഴിയും. ബിഎംഡബ്ല്യു ഇലക്ട്രിക് ഐഎക്‌സ്3 അവതരണത്തിനൊപ്പമാണ് പുതിയ ലോഗോയും കമ്പനി കൊണ്ടുവന്നത്.

ഒറ്റനോട്ടത്തില്‍, ബ്രാന്‍ഡിന്റെ ഇനീഷ്യലുകള്‍ക്കൊപ്പം കറുപ്പ് ലുക്കില്‍ നീലയും വെള്ളയും നിറങ്ങള്‍ പൊതിഞ്ഞ അതേ വൃത്താകൃതിയിലുള്ളതായി തോന്നുന്നു. കൂടുതല്‍ പരിശോധനയില്‍ ക്രോമിന്റെ ഉപയോഗം കുറച്ചതായി കാണാം. പ്രത്യേകിച്ചും, അകത്തെ ക്രോം റിംഗ് ഒഴിവാക്കിയിരിക്കുന്നു, ഇത് നീലയും വെള്ളയും കറുപ്പില്‍ നിന്ന് വേര്‍തിരിക്കുന്നു.

ലോഗോയിലെ അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റങ്ങള്‍ കാണാം. ഐഎക്‌സ്3 ഉള്‍പ്പെടെയുള്ള പുതിയ വാഹന നിരയ്ക്ക് ഇനി പുതിയ ലോഗോയായിരിക്കും ഉപയോഗിക്കുക. നേരത്തെയുണ്ടായിരുന്ന മോഡലുകളില്‍ പഴയ ലോഗോ തന്നെ തുടരും.

Continue Reading

Trending