Connect with us

News

വിജയത്തുടര്‍ച്ചക്ക് സഊദി; കന്നി ജയം തേടി പോളണ്ട്

മല്‍സര ടിക്കറ്റുള്ള മുഴുവന്‍ സഊദിക്കാരും ഇന്ന് എഡ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലെത്തും.

Published

on

ലോകകപ്പ് ഗ്രൂപ്പ് സിയിലെ പോയിന്റ് ടേബിള്‍ നോക്കുക…. അര്‍ജന്റീനയും പോളണ്ടും മെക്‌സിക്കോയും കളിക്കുന്ന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാര്‍ സഊദിക്കാര്‍. ഈ ഗ്രൂപ്പിലെ സവിശേഷത എല്ലാ വന്‍കരക്കാരുമുണ്ടെന്നത് തന്നെയാണ്. മല്‍സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ആരും ഒരു സാധ്യതയും കല്‍പ്പിക്കാത്ത ടീമായിരുന്നല്ലോ സഊദി. ഇന്ന് റിയാദ്, ജിദ്ദ വിമാനത്താവളങ്ങളില്‍ നിന്നുമുള്ള എല്ലാ സഊദി എയര്‍ലൈന്‍സ് വിമാനങ്ങളും ദോഹയിലേക്കാണെന്നാണ് റിപ്പോര്‍ട്ട്.

മല്‍സര ടിക്കറ്റുള്ള മുഴുവന്‍ സഊദിക്കാരും ഇന്ന് എഡ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലെത്തും. ആദ്യ മല്‍സര വിജയം നല്‍കിയ ആവേശത്തിലാണ് വലിയ രാജ്യം മുഴുവന്‍. പോളണ്ടിന് ഒരു പോയിന്റാണ് സമ്പാദ്യം. റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിയുടെ ടീമിന് വിജയിക്കണം. 2006 ലാണ് അവസാനമായി ഇരു ടീമുകളും മുഖാമുഖം വന്നത്. അന്ന് 2-1 ന് പോളണ്ട് ജയിച്ചിരുന്നു. യൂറോപ്പിനെതിരെ ലോകകപ്പില്‍ സഊദിക്ക് മെച്ചപ്പെട്ട റെക്കോര്‍ഡില്ല. പത്ത് മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ ഒമ്പതിലും തോല്‍വിയായിരുന്നു. 1994 ലെ ഐതിഹാസിക പോരാട്ടത്തില്‍ സയ്യിദ് ഉവൈറാന്റെ കരുത്തില്‍ ബെല്‍ജിയത്തെ ഒരു ഗോളിന് തോല്‍പ്പിച്ചത് മാത്രമായിരുന്നു വലിയ നേട്ടം. പക്ഷേ സഊദിക്കാരുടെ ആത്മവിശ്വാസമെന്നത് അവസാന രണ്ട് ലോകകപ്പ് മല്‍സരങ്ങളില്‍ ജയിക്കാനായി എന്നതാണ്.

റഷ്യന്‍ ലോകകപ്പില അവസാന മല്‍സരത്തിലവര്‍ ഈജിപ്തിനെ വീഴ്ത്തിയിരുന്നു. ഇവിടെ അര്‍ജന്റീനക്കാരെയും തോല്‍പ്പിച്ചു. വര്‍ധിതമായ ഈ ആത്മവിശ്വാസത്തില്‍ ഇന്ന് ലെവന്‍ഡോസ്‌കി സംഘത്തെ കീഴ്‌പ്പെടുത്താനായാല്‍ ചരിത്രത്തില്‍ ഇടം നേടാം. പോളണ്ട് ടീമിന് ലോകകപ്പില്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്നത്തെ മല്‍സരം ജയിക്കണം.

 

kerala

സില്‍വര്‍ലൈന്‍ അട്ടിമറിക്കാന്‍ വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി

എൽഡിഎഫ് പ്രവർത്തകന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തള്ളിയത്

Published

on

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. എൽഡിഎഫ് പ്രവർത്തകന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തള്ളിയത്.

അന്വേഷണത്തിന് അനുമതി ചോദിച്ച് വിജിലന്‍സ് സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ മറുപടി ലഭിച്ചില്ലെന്ന് വിജിലന്‍സ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമോ എന്ന് കോടതി ഹര്‍ജിക്കാരനോട് രണ്ടുതവണ ആരാഞ്ഞിരുന്നു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ല.

ഹര്‍ജിയില്‍ ഈ മാസം ആദ്യം വാദം പൂര്‍ത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്കു മാറ്റിവച്ചത്. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി. സതീശന്‍ അന്തര്‍ സംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി പി.വി. അന്‍വര്‍ നിയമസഭയില്‍ പൊള്ളയായ ആരോപണം ഉന്നയിച്ചിരുന്നത്. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് കവടിയാര്‍ സ്വദേശിയായ ഹഫീസ് എന്നയാളാണ് വിജിലന്‍സ് ഡയറക്ടറെ സമീപിച്ചത്.

 

Continue Reading

india

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്; നാളെ ആദ്യ ഘട്ട വോട്ടെടുപ്പ്, ഇന്ന് നിശബ്ദ പ്രചാരണം

അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. 102 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണത്തിന് ഇന്നലെയോടെ കൊടിയിറങ്ങിയിരുന്നു. ഇന്ന് 102 മണ്ഡലങ്ങളിലും നിശബ്ദ പ്രചാരണമാണ്.

17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്.

ഏഴ് ഘട്ടമായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത് നാളെയാണ്. തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും യുപി, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലെ ഏതാനും സീറ്റുകളിലും നാളെ വോട്ടെടുപ്പ് നടക്കും. ഛത്തിസ്ഗഢിലെ നക്‌സൽ ബാധിതമേഖലയായ ബസ്തറിലും നാളെയാണ് വോട്ടെടുപ്പ്.

Continue Reading

GULF

ജി.സി.സി രാജ്യങ്ങളിലെ മഴക്കെടുതി: പ്രയാസം നേരിടുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ജി.സി.സി രാജ്യങ്ങളില്‍ കനത്ത മഴക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവര്‍ക്കുവേണ്ടി സഹായങ്ങള്‍ നല്‍കാനും പ്രാര്‍ത്ഥിക്കുവാനും അഭ്യര്‍ത്ഥിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

അപരിചിതമായ ഒരു പ്രകൃതി ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത്. മഴക്കെടുതിയെ തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ കൊണ്ടുതന്നെ നിരവധി പേരുടെ ജീവന്‍ നഷ്ടമാകുകയും കനത്ത നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. തദ്ദേശീയരും പ്രവാസികളുമെല്ലാം ഈ ദുരിതത്തിന്റെ ഇരകളാണ്.

കനത്ത മഴയെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്താനും അവരെ സുരക്ഷിതമായ സ്ഥലങ്ങളിലെത്തിക്കാനും ആവശ്യമായ സഹായം ചെയ്തു നല്‍കാനും കെ.എം.സി.സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെ.എം.സി.സി ഇതിനകം തന്നെ വിവിധയിടങ്ങളിലെത്തുകയും പ്രതിസന്ധികള്‍ ലഘൂകരിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നുണ്ട് എന്ന് ബന്ധതപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളതായി തങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Continue Reading

Trending