Connect with us

More

മലയാളിയായ ഷീല ബാലകൃഷ്ണനടക്കം ജയലളിതയെ സന്ദര്‍ശിക്കാന്‍ അനുമതി മൂന്നുപേര്‍ക്ക് മാത്രം

Published

on

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കാന്‍ മൂന്നുപേര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. മലയാളിയായ ഷീല ബാലകൃഷ്ണനടക്കം മൂന്നുപേര്‍ക്കാണ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജയലളിതയെ സന്ദര്‍ശിക്കാന്‍ അനുമതിയുള്ളത്. അതകൊണ്ടുതന്നെ ആശങ്കയോടെ ലോകം ഉറ്റുനോക്കുന്നത് ഷീലയിലേക്കാണ്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ് ഷീല ബാലകൃഷ്ണന്‍.

ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അടുത്തമുറിയില്‍ താമസിച്ചിരുന്നത് ഷീലയാണ്. ഐഎഎസ് പദവിയില്‍ നിന്നും വിരമിച്ച ഷീല തിരുവനന്തപുരം സ്വദേശിയാണ്. അസുഖബാധിതയായി ആസ്പത്രിയില്‍ കഴിയുമ്പോഴും ഭരണം ഏല്‍പ്പിച്ചത് ഷീലയെയായിരുന്നു. ഭരണകാര്യങ്ങളില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ മന്ത്രിമാര്‍ക്ക് നല്‍കിയിരുന്നത് അവരായിരുന്നു. കാലങ്ങളായുള്ള വിശ്വസ്തയായ ഷീലക്ക് മാത്രമായിരുന്നു ജയിലിലായിരുന്ന സമയത്ത് സന്ദര്‍ശനാനുമതിപോലും നല്‍കിയത്. അന്ന് പനീര്‍ശെല്‍വത്തിന് പോലും അനുമതി നല്‍കിയിരുന്നില്ല. ഷീലയിലാണ് ജയലളിതക്ക് വിശ്വാസം. ഷീലയറിയാതെ ഒരിനക്കവും നടക്കില്ലെന്നും മന്ത്രിമാര്‍ക്കറിയാം. അതുകൊണ്ടൊക്കെ തന്നെയാണ് ആശങ്കയോടെ തമിഴ്‌ലോകമൊന്നാകെ ഷീലയുടെ വാക്കുകളിലേക്കും കണ്ണുംനട്ടിരിക്കുന്നത്.

2014-ലാണ് ചീഫ് സെക്രട്ടറിയായി ഷീല വിരമിക്കുന്നത്. പിറ്റേ ദിവസം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി ഷീലയെ നിയമിക്കുകയും ചെയ്തു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയുള്ള ഷീല തഞ്ചാവൂര്‍ മേഖലയില്‍ അസിസ്റ്റന്റ് കളക്ടറായാണ് ആദ്യം നിയമിക്കപ്പെടുന്നത്. 2002-ലാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഷീലക്ക് ബന്ധമുണ്ടാകുന്നതും പിന്നീട് ആ ബന്ധം വിശ്വസ്തയാകുന്ന നിലയിലേക്ക് വളരുന്നതും. എന്നാല്‍ ജയയുടെ പിന്‍ഗാമിയായി പലരും ഷീലയെ കണ്ടെങ്കിലും വേണ്ടത്ര രാഷ്ട്രീയ പാരമ്പര്യമില്ലാത്തത് അതിനുള്ള സാധ്യത മങ്ങിച്ചു.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ് മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending