Video Stories
മൈസൂരില്‍ നിന്നെത്തി, തൊട്ടതെല്ലാം കീഴടക്കി

ചെന്നൈ: മൈസൂര്‍ രാജകൊട്ടാരവുമായ ബന്ധമുണ്ടായിരുന്ന തലമുറയായിരുന്നു ജയലളിതയുടെ കുടുംബം. ബ്രാഹ്മണകുടുംബാംഗമായ ജയലളിത പ്രിയ തോഴന് എം.ജി.ആറിനെപോലെതന്നെ തമിഴ്നാട്ടുകാരിയായിരുന്നില്ല. എം.ജി.ആര് പാലക്കാട് വടവന്നൂര്‍കാരനായ മേനോനായിരുന്നെങ്കില് ജയലളിത കര്‍ണാടക സ്വദേശിയായിരുന്നു. പഴയ മൈസൂര്‍ സംസ്ഥാനത്തിലെ മാണ്ഡ്യയിലെ മേലുക്കോട്ട് 1948 ഫെബ്രുവരി 24നായിരുന്നു ജയയുടെ ജനനം. ബ്രാഹ്മണാചാരപ്രകാരം രണ്ടുപേരുകള്‍ ഉണ്ടായിരുന്നു കുട്ടിക്കാലത്ത് ജയലളിതക്ക്. കോമളവല്ലിയായിരുന്നു ആദ്യത്തെ പേര്. കുടുംബം താമസിച്ച ജയവിലാസ്, ലളിത വിലാസ് എന്നീ വീടുകളുടെ പേരുകളില്‍ നിന്നാണ് ജയലളിത എന്ന പേര് പിന്നീട് ഒന്നാം വയസ്സില്‍ സ്വീകരിക്കുന്നത്. പത്മവല്ലി എന്നൊരു ചെറിയമ്മയും . ഇവരോടൊപ്പമായിരുന്നു എട്ടുവര്‍ഷത്തോളം ജയ താമസിച്ചത്. ജയകുമാര്‍ എന്നൊരു സഹോദരനുണ്ടായിരുന്നു ജയക്ക്.
രണ്ടുവയസ്സുള്ളപ്പോഴാണ് പിതാവ് ജയറാം മരണമടയുന്നത്. ഇതോടെ അമ്മ വേദവല്ലി ബാംഗ്ലൂരിലെ സ്വന്തം പിതാവിന്റെ നാടായ ബാംഗ്ലൂരിലേക്ക് താമസം മാറ്റി. എന്നാല്‍ പിതാവിന്റെ വീടായ മാണ്ഡ്യയില്‍ തന്നെയായിരുന്നു ജയയുടെ വാസം. 1958 വരെ ജയ അവിടെ തുടര്‍ന്നു. ജയയുടെ തമിഴ്നാട്ടിലേക്കുള്ള കുടിയേറ്റത്തിന് കാരണം ചെറിയമ്മ അംബുജവല്ലിയായിരുന്നു. അമ്മ വേദവല്ലിയുടെ അനുജത്തി മദ്രാസിലേക്ക് താമസം മാറ്റിയ കാലമായിരുന്നു 1950കള്‍.1948ല്‍ അംബുജവല്ലി മദ്രാസില്‍ എയര്‍ ഹോസ്റ്റസായി ജോലിക്ക് ചേര്‍ന്നു. കൂടെ നാടകാഭിനയവും . വിദ്യാവതി എന്ന പേരിലായിരുന്നു ഇത്. അടുത്ത വര്‍ഷം ജയയുടെ അമ്മയും ജയയുമായി മദ്രാസിലേക്ക് താമസം മാറ്റി. അംബുജവല്ലിയുടെ നിര്‍ബന്ധപ്രകാരമായിരുന്നു ഇത്. വേദവല്ലിയും തമിഴ് സിനിമയില്‍ അഭിനയിച്ചുതുടങ്ങി. സന്ധ്യ എന്ന അപരനാമത്തിലായിരുന്നു ഇത്. പത്മവല്ലിയുടെ വിവാഹത്തോടെയായിരുന്നു 1958ല്‍ ജയ അമ്മയോടൊപ്പം ചെന്നൈയില്‍ താമസമാരംഭിച്ചത്.
അതേസമയം പതിനഞ്ചാം വയസ്സില്‍ തന്നെ കന്നഡ നാടകങ്ങളില്‍ ജയ അഭിനയം തുടങ്ങിയിരുന്നു. 1961ല്‍ ശ്രീശൈലമഹാത്മാ എന്ന പേരിലുള്ള കന്നഡ സിനിമയില്‍ ബാലതാരമായി അഭിനയിച്ചാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. എം.ജി.ആറിനോടൊപ്പം 28 സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലാണ് ജയ അഭിനയിച്ചത്. 1965ലാണ് ആദ്യമായി തമിഴ് സിനിമയില്‍ തലകാണിച്ചത്. സി.വി ശ്രീധറിന്റെ വെണ്ണിറ ആടൈ എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം മാത്രം ഒറ്റയടിക്ക് 11 ചിത്രങ്ങളിലാണ് ഈ താരോദയം അഭിനയം കാഴ്ച വെച്ചത്.
ജയലളിതയുടെ തകര്‍പ്പന്‍ പ്രകടനം കൊണ്ടുതന്നെ വര്‍ഷങ്ങള്‍ക്കുള്ളില്‍ തമിഴ് സിനിമകളുടെ ടൈറ്റില്‍ പേരുകളില്‍ ജയയുടെ സാന്നിധ്യം നിറഞ്ഞു. അടിമൈപ്പെണ്, കണ്ണാ എന്‍ കാതലന്‍ തുടങ്ങിയ നായികാപ്രധാന്യമുള്ള ചിത്രങ്ങള്‍ ഉദാഹരണം. 125 സിനിമകളിലാണ് നായികാ റോളില്‍ അവര്‍ അഭിനയിച്ചത്. നിരവധി പുരാണകഥാസിനിമകളിലും ജയ അഭിനയിച്ചു. ആദിപരാശക്തി , കണ്ടന് കരുണാള്, കന്നിതായ് തുടങ്ങിയവ ഉദാഹരണം. എം.ജി.ആര് നായകനായ സിനിമയായിരുന്നു ഇതെന്നത് ജയയുടെ ജനപ്രിയത വിളിച്ചോതു്ന്നതായിരുന്നു. 1971ലാണ് ആദ്യമായി ജയക്ക് മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചത്. തങ്കഗോപുരം എന്ന ചിത്രത്തിനായിരുന്നു ഇത്.
തെന്നിന്ത്യന്‍ സിനിമാസിംഹം ശിവാജിയുടെ കൂടെയും അവര്‍ പല സിനിമകളിലും അഭിനയിച്ചു. ഏറ്റവും കൂടുതല്‍ കാലം ഓടിയ സിനിമകളിലെ പ്രധാനതാരവും ജയയായിരുന്നു. ഇവരുടെ 85 സിനിമകളാണ് 25 വര്‍ഷത്തിലധികം ഓടിയത്. തെലുങ്കിലും 25 ഓളം സിനിമകളില്‍ അവര്‍ നായികയായി അഭിനയിച്ചു.1965 മുതല്‍ 85 വരെ ജയയായിരുന്നു ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള നടി .
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
kerala3 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
india3 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
-
More3 days ago
പാക് നടി ഹുമൈറ അസ്ഗർ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ
-
Football2 days ago
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
-
kerala3 days ago
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു
-
kerala3 days ago
പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി