Connect with us

Video Stories

മൈസൂരില്‍ നിന്നെത്തി, തൊട്ടതെല്ലാം കീഴടക്കി

Published

on

ചെന്നൈ: മൈസൂര്‍ രാജകൊട്ടാരവുമായ ബന്ധമുണ്ടായിരുന്ന തലമുറയായിരുന്നു ജയലളിതയുടെ കുടുംബം. ബ്രാഹ്മണകുടുംബാംഗമായ ജയലളിത പ്രിയ തോഴന്‍ എം.ജി.ആറിനെപോലെതന്നെ തമിഴ്‌നാട്ടുകാരിയായിരുന്നില്ല. എം.ജി.ആര്‍ പാലക്കാട് വടവന്നൂര്‍കാരനായ മേനോനായിരുന്നെങ്കില്‍ ജയലളിത കര്‍ണാടക സ്വദേശിയായിരുന്നു. പഴയ മൈസൂര്‍ സംസ്ഥാനത്തിലെ മാണ്ഡ്യയിലെ മേലുക്കോട്ട് 1948 ഫെബ്രുവരി 24നായിരുന്നു ജയയുടെ ജനനം. ബ്രാഹ്മണാചാരപ്രകാരം രണ്ടുപേരുകള്‍ ഉണ്ടായിരുന്നു കുട്ടിക്കാലത്ത് ജയലളിതക്ക്. കോമളവല്ലിയായിരുന്നു ആദ്യത്തെ പേര്. കുടുംബം താമസിച്ച ജയവിലാസ്, ലളിത വിലാസ് എന്നീ വീടുകളുടെ പേരുകളില്‍ നിന്നാണ് ജയലളിത എന്ന പേര് പിന്നീട് ഒന്നാം വയസ്സില്‍ സ്വീകരിക്കുന്നത്. പത്മവല്ലി എന്നൊരു ചെറിയമ്മയും . ഇവരോടൊപ്പമായിരുന്നു എട്ടുവര്‍ഷത്തോളം ജയ താമസിച്ചത്. ജയകുമാര്‍ എന്നൊരു സഹോദരനുണ്ടായിരുന്നു ജയക്ക്.

രണ്ടുവയസ്സുള്ളപ്പോഴാണ് പിതാവ് ജയറാം മരണമടയുന്നത്. ഇതോടെ അമ്മ വേദവല്ലി ബാംഗ്ലൂരിലെ സ്വന്തം പിതാവിന്റെ നാടായ ബാംഗ്ലൂരിലേക്ക് താമസം മാറ്റി. എന്നാല്‍ പിതാവിന്റെ വീടായ മാണ്ഡ്യയില്‍ തന്നെയായിരുന്നു ജയയുടെ വാസം. 1958 വരെ ജയ അവിടെ തുടര്‍ന്നു. ജയയുടെ തമിഴ്‌നാട്ടിലേക്കുള്ള കുടിയേറ്റത്തിന് കാരണം ചെറിയമ്മ അംബുജവല്ലിയായിരുന്നു. അമ്മ വേദവല്ലിയുടെ അനുജത്തി മദ്രാസിലേക്ക് താമസം മാറ്റിയ കാലമായിരുന്നു 1950കള്‍.1948ല്‍ അംബുജവല്ലി മദ്രാസില്‍ എയര്‍ ഹോസ്റ്റസായി ജോലിക്ക് ചേര്‍ന്നു. കൂടെ നാടകാഭിനയവും . വിദ്യാവതി എന്ന പേരിലായിരുന്നു ഇത്. അടുത്ത വര്‍ഷം ജയയുടെ അമ്മയും ജയയുമായി മദ്രാസിലേക്ക് താമസം മാറ്റി. അംബുജവല്ലിയുടെ നിര്‍ബന്ധപ്രകാരമായിരുന്നു ഇത്. വേദവല്ലിയും തമിഴ് സിനിമയില്‍ അഭിനയിച്ചുതുടങ്ങി. സന്ധ്യ എന്ന അപരനാമത്തിലായിരുന്നു ഇത്. പത്മവല്ലിയുടെ വിവാഹത്തോടെയായിരുന്നു 1958ല്‍ ജയ അമ്മയോടൊപ്പം ചെന്നൈയില്‍ താമസമാരംഭിച്ചത്.

അതേസമയം പതിനഞ്ചാം വയസ്സില്‍ തന്നെ കന്നഡ നാടകങ്ങളില്‍ ജയ അഭിനയം തുടങ്ങിയിരുന്നു. 1961ല്‍ ശ്രീശൈലമഹാത്മാ എന്ന പേരിലുള്ള കന്നഡ സിനിമയില്‍ ബാലതാരമായി അഭിനയിച്ചാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. എം.ജി.ആറിനോടൊപ്പം 28 സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലാണ് ജയ അഭിനയിച്ചത്. 1965ലാണ് ആദ്യമായി തമിഴ് സിനിമയില്‍ തലകാണിച്ചത്. സി.വി ശ്രീധറിന്റെ വെണ്ണിറ ആടൈ എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം മാത്രം ഒറ്റയടിക്ക് 11 ചിത്രങ്ങളിലാണ് ഈ താരോദയം അഭിനയം കാഴ്ച വെച്ചത്.

ജയലളിതയുടെ തകര്‍പ്പന്‍ പ്രകടനം കൊണ്ടുതന്നെ വര്‍ഷങ്ങള്‍ക്കുള്ളില്‍ തമിഴ് സിനിമകളുടെ ടൈറ്റില്‍ പേരുകളില്‍ ജയയുടെ സാന്നിധ്യം നിറഞ്ഞു. അടിമൈപ്പെണ്‍, കണ്ണാ എന്‍ കാതലന്‍ തുടങ്ങിയ നായികാപ്രധാന്യമുള്ള ചിത്രങ്ങള്‍ ഉദാഹരണം. 125 സിനിമകളിലാണ് നായികാ റോളില്‍ അവര്‍ അഭിനയിച്ചത്. നിരവധി പുരാണകഥാസിനിമകളിലും ജയ അഭിനയിച്ചു. ആദിപരാശക്തി , കണ്ടന്‍ കരുണാള്‍, കന്നിതായ് തുടങ്ങിയവ ഉദാഹരണം. എം.ജി.ആര്‍ നായകനായ സിനിമയായിരുന്നു ഇതെന്നത് ജയയുടെ ജനപ്രിയത വിളിച്ചോതു്ന്നതായിരുന്നു. 1971ലാണ് ആദ്യമായി ജയക്ക് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചത്. തങ്കഗോപുരം എന്ന ചിത്രത്തിനായിരുന്നു ഇത്.

തെന്നിന്ത്യന്‍ സിനിമാസിംഹം ശിവാജിയുടെ കൂടെയും അവര്‍ പല സിനിമകളിലും അഭിനയിച്ചു. ഏറ്റവും കൂടുതല്‍ കാലം ഓടിയ സിനിമകളിലെ പ്രധാനതാരവും ജയയായിരുന്നു. ഇവരുടെ 85 സിനിമകളാണ് 25 വര്‍ഷത്തിലധികം ഓടിയത്. തെലുങ്കിലും 25 ഓളം സിനിമകളില്‍ അവര്‍ നായികയായി അഭിനയിച്ചു.1965 മുതല്‍ 85 വരെ ജയയായിരുന്നു ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള നടി .

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending