Connect with us

Culture

തലസ്ഥാന മണ്ഡലത്തില്‍ ഹാട്രിക് വിജയം തേടി ശശി തരൂര്‍

Published

on

ഇയാസ് മുഹമ്മദ്
തിരുവനന്തപുരം: ത്രികോണ മത്സരം നടക്കുന്ന കേരളത്തിലെ പ്രധാന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. വലിയ അത്ഭുതം നടക്കുമെന്ന പ്രതീതി സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് കളം നിറയാനുള്ള ബി.ജെ.പിയുടെ പ്രചരണ തന്ത്രമാണ് തിരുവനന്തപുരത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. കേരള നിയമസഭയില്‍ ആദ്യമായി ഒരു ബി.ജെ.പി അംഗം എത്തിയ നേമം ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലമെന്ന നിലക്ക് തിരുവനന്തപുരത്തിന് മേല്‍ വലിയ അവകാശ വാദമാണ് ബി.ജെ.പി ഉന്നയിക്കുന്നതും. എന്നാല്‍ കണക്കുകളുടെ പിന്‍ബലമൊന്നും ഈ അതിരുകടന്ന അവകാശവാദത്തിനില്ല. കഴിഞ്ഞ തവണ വിജയത്തിന് തൊട്ടടുത്തെത്തിയ വോട്ടു നില മാത്രമാണ് ബി.ജെ.പിക്ക് ചൂണ്ടിക്കാട്ടാനുള്ളത്. എന്നാല്‍ 2014ല്‍ നിന്ന് ഒരുപാട് ദൂരത്തേക്ക് രാഷ്ട്രീയ സ്ഥിതി മാറിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

രാഷ്ട്രീയവിവാദങ്ങളും തെരഞ്ഞെടുപ്പ് സഖ്യങ്ങളുമെല്ലാം വോട്ടര്‍മാര്‍ക്കിടയില്‍ ഏറ്റവും തീവ്രതയോടെ തന്നെ തിരുവനന്തപുരത്ത് പ്രതിഫലിക്കും. കഴിഞ്ഞ തവണ ബി.ജെ.പിക്ക് അനുകൂലമായ നിരവധി ഘടകങ്ങളാണ് അവരെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. ഈ ഘടകങ്ങള്‍ പ്രതികൂലമായി മാറിയെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അഞ്ച് വര്‍ഷത്തെ മോദി ഭരണത്തിന്റെ ദുഷ്ഫലങ്ങള്‍ ഏറെ ഏറ്റുവാങ്ങേണ്ടി വന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം. വൈകാരികമായ തിരയിളക്കം സൃഷ്ടിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്ന വ്യാമോഹം തിരുവനന്തപുരത്ത് നടക്കില്ലെന്ന് ചുരുക്കം. തെരഞ്ഞെടുപ്പ് കണക്കുകള്‍ ശരിവെക്കുന്നതും ഇതാണ്.
രാഷ്ട്രീയം മാത്രമല്ല, ഭരണത്തിന്റെ നേട്ടവും കോട്ടവും വോട്ടുനിലയെ സ്വാധീനിക്കുന്നതാണ് തിരുവനന്തപുരം മണ്ഡലത്തിന്റെ ചരിത്രം. ഇടത്തോട്ടും വലത്തോട്ടും ചാഞ്ചാട്ടം നടത്തുന്നതാണ് പതിവ് രീതി. ബി.ജെ.പിക്ക് വിനയാകുന്നതും തലസ്ഥാന മണ്ഡലത്തിന്റെ ഈ രീതി തന്നെ. തിരുവനന്തപുരത്ത് ഇക്കുറി ത്രികോണ മത്സരമാണെങ്കിലും നേരിട്ട് ഏറ്റുമുട്ടുന്നത് ഇടതു, വലതു മുന്നണികള്‍ തമ്മില്‍ തന്നെ. കഴിഞ്ഞ രണ്ട് തവണ നേടിയ വിജയം ആവര്‍ത്തിച്ച് ഹാട്രിക് എന്നതാണ് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.ശശി തരൂരിന്റെ ലക്ഷ്യം. പെയ്‌മെന്റ് സീറ്റിന്റെ പേരില്‍ കഴിഞ്ഞ തവണ ഏറെ പഴികേട്ട സി.ദിവാകരനും സി.പി.ഐയും കഴിഞ്ഞ തവണ നേരിടേണ്ടി വന്ന വലിയ പരാജയത്തില്‍ നിന്നുള്ള മുക്തിയാണ് തേടുന്നത്. സംസ്ഥാന ഭരണത്തിനെതിരായി ജനവികാരവും സംസ്ഥാനത്ത് വീശിയടിക്കുന്ന രാഹുല്‍ തരംഗവും വലിയ തോതില്‍ സ്വാധീനിക്കുന്ന തലസ്ഥാന മണ്ഡലത്തില്‍ വിജയം ഇടതുമുന്നണിക്ക് ബാലികേറാ മലയാണ്.

ഹാട്രിക് എന്ന തരൂരിന്റെ ലക്ഷ്യത്തിന് ഒരു മുന്‍ഗാമിയുണ്ട്-എ.ചാള്‍സ്. 1984, 89, 91 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച് ചാള്‍സ് പാര്‍ലമെന്റിലെത്തി. എന്നാല്‍ നാലാം തവണ ചാള്‍സിന് ചുവടിടറി. സി.പി.ഐ ആശാനായ കെ.വി. സുരേന്ദ്രനാഥിനെ പോരിനിറക്കി മണ്ഡലം തിരിച്ചു പിടിച്ചു. 1998 ല്‍ വിജയം വീണ്ടും യു.ഡി.എഫിനൊപ്പമായി. കെ. കരുണാകരന്‍ നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പ് യുദ്ധത്തില്‍ വി.എസ് ശിവകുമാര്‍ പാര്‍ലമെന്റിലെത്തി. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ശിവകുമാര്‍ വിജയം ആവര്‍ത്തിച്ചു. മണ്ഡലം തിരിച്ചുപിടിക്കാന്‍ സി.പി.ഐ ആവനാഴിയിലെ ബ്രഹ്മാസ്ത്രത്തെ തന്നെ പുറത്തെടുത്തു. അങ്ങനെ പി.കെ.വിയിലൂടെ 2004ല്‍ സി.പി.ഐ വിജയിച്ചു. 2005 ലും വിജയം സി.പിഐക്ക് ഒപ്പം നിന്നു- പന്ന്യന്‍ രവീന്ദ്രനിലൂടെ. എന്നാല്‍ പിന്നീട് തിരുവനന്തപുരത്ത് ക്ലച്ച് പിടിക്കാന്‍ സി.പി.ഐക്ക് സാധിച്ചില്ല. സി.പി.ഐക്കായി പി. രാമചന്ദ്രന്‍ നായര്‍ പോരിനിറങ്ങിയ 2009-ല്‍ ശശി തരൂരിന്റെ വിജയം 99,998 വോട്ടുകള്‍ക്കായിരുന്നു. ഒരു ലക്ഷത്തിന് രണ്ട് വോട്ടുകളുടെ മാത്രം കുറവ്. 2014ല്‍ കടുത്ത ത്രികോണ മത്സരത്തില്‍ ഭൂരിപക്ഷം പക്ഷേ കുറഞ്ഞു. 15,470 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. എന്നാല്‍ ഇടതുമുന്നണി നേരിട്ട പരാജയത്തില്‍ നിന്ന് കരകയറാന്‍ ഇനിയും അവര്‍ക്കായില്ല. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിനെക്കാള്‍ 36,000 വോട്ടുകള്‍ക്ക് പിറകിലായിരുന്നു സി.പി.ഐയുടെ പരാജയം. ഇടതുമുന്നണിയുടെ 2019ലെ പോരാട്ടം ശ്രദ്ധേയമാകുന്നതും ഈ കണക്കുകള്‍ വെച്ചുതന്നെ.

ഡോ.ശശി തരൂരിനെ സംബന്ധിച്ച് അനുകൂലമായി നിരവധി ഘടകങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം പത്ത് വര്‍ഷമായി മണ്ഡലത്തിലുടനീളമുള്ള ബന്ധം തന്നെ. യു.പി.എ അധികാരത്തിലെത്തിയാല്‍ കാബിനറ്റ് റാങ്കില്‍ മന്ത്രി സ്ഥാനം കാത്തിരിക്കുന്നുവെന്നതാണ് മറ്റൊരു പ്ലസ് പോയിന്റ്. എന്നാല്‍ ഇടതുമുന്നണിയുടെ നുണ പ്രചരണങ്ങളും എന്‍.ഡി.എയുടെ വ്യാജ പ്രചരണങ്ങളും അതിജയിക്കാന്‍ ശക്തമായ പ്രചരണ തന്ത്രങ്ങള്‍ തന്നെ യു.ഡി.എഫിന് പുറത്തെടുക്കേണ്ടി വരും.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending