Connect with us

kerala

വെറുമൊരു ന്യായീകരണക്കാരന്റെ നിലവാരത്തിലേക്ക് തരം താഴരുത്; എംബി രാജേഷിനോട് ഡോ.നെല്‍സണ്‍ ജോസഫ്

സർക്കാരിനെ നിശിതമായി വിമർശിക്കുന്ന രാഹുൽ ഗാന്ധിയെക്കൂടി അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുകയാണ്.
അങ്ങ് അതിനൊപ്പം തുറുങ്കിലടയ്ക്കപ്പെട്ട കഫീൽ ഖാനെക്കുറിച്ചുകൂടി സൂചിപ്പിക്കുകയുണ്ടായി. പ്രിയങ്ക ഗാന്ധിയെക്കുറിച്ചും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെക്കുറിച്ചും ഡോ.കഫീൽ ഖാൻ പറഞ്ഞതും അങ്ങ് സമയം കിട്ടുമ്പോൾ ഒന്ന് വായിക്കാൻ ശ്രമിക്കണം.

Published

on

തിരുവനന്തപുരം: ഡല്‍ഹി കാലപ കേസുമായി ബന്ധപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ അനുബന്ധ കുറ്റപത്രം ചുമത്തിയ ഡല്‍ഹി പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എംബി രാജേഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോളമിസ്റ്റ് ഡോ. നെല്‍സണ്‍ ജോസഫ്. ഡല്‍ഹി പൊലീസ് നടപടിക്കെതിരായി കോണ്‍ഗ്രസ് നേതാക്കള്‍ വരെ രംഗത്ത് വന്നിട്ടും എംബി രാജേഷ് ഇപ്പോഴും ന്യായീകരണ തൊഴിലാളിയുടെ നിലവാരത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നെല്‍സന്റെ കുറിപ്പ്. ഒരുപാട് കൊല്ലം പാര്‍ലമെന്റിലും പരിസരങ്ങളിലും കഴിഞ്ഞ, മികച്ച സാമാജികരില്‍ ഒരാളെന്ന് പേരു കേള്‍പ്പിച്ച അങ്ങ് വെറുമൊരു ന്യായീകരണക്കാരന്റെ നിലവാരത്തിലേക്ക് തരം താഴരുതെന്ന്, നെല്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു

ഡോ.നെല്‍സണ്‍ ജോസഫ് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

മുൻ എം.പി ശ്രീ എം.ബി രാജേഷിന് ഒരു തുറന്ന കത്ത്.
പ്രിയപ്പെട്ട ശ്രീ എം.ബി രാജേഷ്,
അങ്ങ് ഒരു മികച്ച വാഗ്മിയാണ്. നന്നായി സംസാരിക്കാനും എഴുതാനും അറിയാവുന്നയാളാണ്.
സഖാവ് സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, പ്രൊഫ.ജയതി ഘോഷ്,പ്രൊഫ.അപൂർവാനന്ദ്, രാഹുൽ റോയ് എന്നിവരുടെ പേരുകൾ ഡൽഹി പൊലീസ് സപ്ലിമെൻ്ററി ചാർജ് ഷീറ്റിൽ പരാമർശിച്ചതിനെക്കുറിച്ച് അങ്ങെഴുതിയ ഫേസ്ബുക് പോസ്റ്റ് വായിച്ചു.
എന്താണ് വിഷയം എന്ന് പ്രതിപാദിക്കുന്ന ആദ്യ പാരഗ്രാഫ് ഒഴിച്ചുനിർത്തിയാൽ അങ്ങയുടെ പോസ്റ്റിന് മൂന്ന് പാരഗ്രാഫുകളാണുള്ളത്. ആ മൂന്ന് പാരഗ്രാഫിൽ രണ്ടിലും മുഴച്ചുനിൽക്കുന്നത് കോൺഗ്രസിനെതിരെയുള്ള ആക്രമണമാണ്.
എൻ്റെ അറിവ് ശരിയാണെങ്കിൽ കേന്ദ്രമോ ഡൽഹിയോ ഭരിക്കുന്നത് കോൺഗ്രസല്ല. ഡൽഹി പൊലീസിൻ്റെ നിയന്ത്രണവും കോൺഗ്രസിനില്ല. എങ്കിലും അങ്ങയുടെ പോസ്റ്റിൽ കോൺഗ്രസിനെതിരെയുള്ള ആക്രമണം ചെറുതല്ല.
10:50 pm ന് അങ്ങ് കോൺഗ്രസിനും ലീഗിനും കേരളത്തിൽ ആഘോഷിക്കാമെന്ന് ഫേസ്ബുക്കിൽ കുറിക്കുന്ന സമയത്തിനു ശേഷം വന്ന രണ്ട് കോൺഗ്രസ് നേതാക്കളുടെ, ഒരുപക്ഷേ അങ്ങയുടെ പാർട്ടിയിലെ അനുഭാവികൾ ഏറ്റവും കൂടുതൽ പരിഹസിച്ചിരുന്ന രണ്ട് നേതാക്കളുടെ ട്വീറ്റുകൾ കണ്ടിരുന്നു.
രാജ്യത്തെന്താണ് നടക്കുന്നതെന്ന് അദ്ഭുതപ്പെടുന്ന ഡോ.ശശി തരൂരിൻ്റെ ട്വീറ്റ് (10:57 ന്).
യഥാർഥ പ്രതികളെ ഒഴിവാക്കി സഖാവ് യെച്ചൂരിയെയും മറ്റുള്ളവരെയും ഉൾപ്പെടുത്തിയ ചാർജ് ഷീറ്റ് ദൗർഭാഗ്യകരമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ട്വീറ്റ് (11:01 ന്)
അങ്ങയുടെ കണക്കിൽ അവ രണ്ടും ആഘോഷമായിരിക്കുമല്ലോ.
അനുഭാവികളാൽ നിരന്തരം ആക്രമിക്കപ്പെട്ടിട്ടും ഈ വിഷയത്തിൽ സഖാവ് യെച്ചൂരിക്ക് പിന്തുണ നൽകിയതിനെക്കുറിച്ച് ശ്രീ തരൂരിനോട് സൂചിപ്പിച്ചപ്പോൾ ശരിയുടെ ഒപ്പം നിൽക്കുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
ബി.ജെ.പിക്കാർ പോലും ഇപ്പോൾ പറഞ്ഞ് കേൾക്കാറില്ലാത്ത വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ചും അങ്ങ് സൂചിപ്പിച്ചുകണ്ടു.
ബി.ജെ.പി സർക്കാരിനെ കൊറോണ, ചൈന, സമ്പദ് വ്യവസ്ഥ മുതലിങ്ങോട്ട് ഏതാണ്ട് എല്ലാ വിഷയങ്ങളിലും സർക്കാരിനെ നിശിതമായി വിമർശിക്കുന്ന രാഹുൽ ഗാന്ധിയെക്കൂടി അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുകയാണ്.
അങ്ങ് അതിനൊപ്പം തുറുങ്കിലടയ്ക്കപ്പെട്ട കഫീൽ ഖാനെക്കുറിച്ചുകൂടി സൂചിപ്പിക്കുകയുണ്ടായി. പ്രിയങ്ക ഗാന്ധിയെക്കുറിച്ചും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെക്കുറിച്ചും ഡോ.കഫീൽ ഖാൻ പറഞ്ഞതും അങ്ങ് സമയം കിട്ടുമ്പോൾ ഒന്ന് വായിക്കാൻ ശ്രമിക്കണം.
അങ്ങയുടെ പാർട്ടിയുടെ നേതാവിനെ ചാർജ് ഷീറ്റിൽ പരാമർശിച്ച സംഭവത്തിൽ പോലും മൂന്ന് പാരഗ്രാഫിൽ നിന്ന് രണ്ട് പാരഗ്രാഫ് അങ്ങ് കോൺഗ്രസിനായി നീക്കി വയ്ക്കുമ്പൊ അങ്ങ് രണ്ട് കാര്യമാണ് ചെയ്യുന്നത്.
പ്രതിപക്ഷത്തുള്ള രാഹുലിനെയും കോൺഗ്രസിനെയും ആക്രമിക്കുമ്പൊ അങ്ങ് മറ്റുള്ളവർക്ക് ജോലി എളുപ്പമാക്കുകയാണ്. ഒന്നിച്ച് നിൽക്കേണ്ടവരെ ഭിന്നിപ്പിക്കുകയാണ്.
അത് കണ്ട് ആരാണ് ചിരിക്കുന്നത് അങ്ങേക്ക് അറിയാഞ്ഞിട്ടല്ലെ.
ഒന്ന് സൂചിപ്പിക്കാം, പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം പാസായത് ഒരൊറ്റ വോട്ടിനെതിരെ മറ്റെല്ലാവരും എന്ന നിലയിലായിരുന്നു…
ഓർമയുണ്ടാവും അങ്ങേയ്ക്കും..
എന്തിനാണ് അങ്ങ് ഈ അവസരത്തിൽ കോൺഗ്രസിനെ ആക്രമിക്കാൻ സമയം കൂടുതൽ നീക്കി വച്ചതെന്ന് അറിയാഞ്ഞിട്ടല്ല.
ഒരുപാട് കൊല്ലം പാർലമെൻ്റിലും പരിസരങ്ങളിലും കഴിഞ്ഞ, മികച്ച സാമാജികരിൽ ഒരാളെന്ന് പേരു കേൾപ്പിച്ച അങ്ങ് വെറുമൊരു ന്യായീകരണക്കാരൻ്റെ നിലവാരത്തിലേക്ക് തരം താഴരുത് .
പക്ഷേ അത് എൻ്റെ വിഷയമല്ല.
ഉറപ്പിച്ച് പറയുന്നു.
സഖാവ് സീതാറാം യെച്ചൂരി, പ്രൊഫസർ ജയതി ഘോഷ്, യോഗേന്ദ്ര യാദവ്, പ്രൊഫസർ അപൂർവാനന്ദ്, രാഹുൽ റോയ് എന്നിവർക്ക് നിരുപാധിക പിന്തുണ.
Unconditional,
Unequivocal
Unlimited support in this case.
ഇത് കോൺഗ്രസുകാരനാണെന്ന് പറഞ്ഞുതന്നെ പറയും
അങ്ങയുടെ അഭിപ്രായത്തോട് ഞാൻ വിയോജിക്കുന്നു. പക്ഷേ അത് പറയാൻ അങ്ങേക്കുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി അവസാനം വരെ പോരാടും.
ഭാവുകങ്ങൾ.

 

kerala

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’; രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ പോകുന്ന പുകിൽ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് സിപിഐഎംലെ ആർക്കാണ് അറിയാത്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഇത്ര ഷെയ്ഡീ ബാന്ധവം മുഖ്യമന്ത്രി പിണറായി അറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്നത്. ഈ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സിപിഐഎം – ബിജെപി ബന്ധം മറനീക്കി ഇപ്പോൾ പുറത്ത് വന്നുവെന്ന് മാത്രം. പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ഇത് കൊണ്ടെന്നും ഇരു പാർട്ടികളും ഒരു സീറ്റ് പോലും ജയിക്കാൻ പോകുന്നില്ല. ഇരുവരുടെയും ആഗ്രഹം കോൺഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

Trending