Connect with us

india

വസ്ത്രധാരണം സ്ത്രീയുടെ അവകാശം;ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി

കേസ് കോടതി ഇന്ന് ഉച്ചക്ക് 2.30ന് വീണ്ടും പരിഗണിക്കും

Published

on

ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി. വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണ്. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ താല്‍പര്യമാണ്. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

അതേസമയം ഹിജാബ് വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ തെരുവില്‍ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. ഹിജാബ് വിലക്ക് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി പരാമര്‍ശം. ഭരണഘടന അനുസരിച്ച് മുന്നോട്ടു പോകണമെന്ന് വിദ്യാര്‍ത്ഥികളോട് കോടതി ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ ശാന്തരാകണം. ഭരണഘടനയാണ് കോടതികളുടെ ഭഗവത് ഗീതയെന്നും ഹൈക്കോടതി പറഞ്ഞു. കേസ് കോടതി ഇന്ന് ഉച്ചക്ക് 2.30ന് വീണ്ടും പരിഗണിക്കും. ഇതിനിടെ ഹിജാബ് വിവാദം കത്തിനില്‍ക്കെ കോളജുകള്‍ക്കും സ്‌കൂളുകള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു. സംഘ്പരിവാര്‍ അനുകൂല വിദ്യാര്‍ത്ഥി സംഘടനകള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഹൈസ്‌കൂളുകളും കോളജുകളും മൂന്നു ദിവസത്തേക്ക് അച്ചിടാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍ദേശം നല്‍കിയത്.

വിദ്യാര്‍ത്ഥികളും അധ്യാപകരും കോളജ് അധികൃതരും നിലവിലെ സാഹചര്യത്തില്‍ സമാധാനം പാലിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.അതേസമയം ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഉഡുപ്പി സര്‍ക്കാര്‍ ജൂനിയര്‍ കോളജിലെ അഞ്ച് വിദ്യാര്‍ത്ഥിനികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 25 അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് ഹിജാബ് നിരോധനമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ദേവാട്ട് കാമത്ത് വാദിച്ചു. ഹിജാബ് വിലക്കി സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരി അഞ്ചിനു പുറപ്പെടുവിപ്പിച്ച ഉത്തരവ് ബുദ്ധിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. തെരുവില്‍ അക്രമങ്ങള്‍ നടക്കുന്നത് നല്ല ലക്ഷണമല്ലെന്നായിരുന്നു കോടതി പ്രതികരണം.

വിദ്യാര്‍ത്ഥികള്‍ അക്രമിക്കുന്നതും വിദ്യാര്‍ത്ഥികളെ മറ്റുള്ളവര്‍ അക്രമിക്കുന്നതും അവസാനിപ്പിക്കണം. ടി.വിയില്‍ രക്തം കണ്ടാല്‍ ന്യായാധിപന്മാര്‍ അസ്വസ്ഥരാകുമെന്നും കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചു. വിദ്യാര്‍ത്ഥികളോട് സമാധാനം പാലിക്കാനും കോടതി ആവശ്യപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മമതാ ബാനർജിക്കെതിരായ അധിക്ഷേപ പരാമർശം; അഭിജിത്ത് ഗംഗോപാധ്യായക്ക് പ്രചാരണ വിലക്ക്

മമതാ ബാനര്‍ജിയുടെ വില എത്രയാണെന്നും മമത ഒരു സ്ത്രീയാണോ എന്നുമായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഗംഗോപാധ്യായ പ്രസംഗിച്ചത്.

Published

on

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ താംലുക്ക് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി അഭിജിത്ത് ഗംഗോപാധ്യായക്ക് എതിരെ നടപടി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ബിജെപി നേതാവിനെ ഒരു ദിവസത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കി. മമതാ ബാനര്‍ജിയുടെ വില എത്രയാണെന്നും മമത ഒരു സ്ത്രീയാണോ എന്നുമായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഗംഗോപാധ്യായ പ്രസംഗിച്ചത്.

അഭിജിത്ത് ഗംഗോപാധ്യായ തരംതാണ പരാമര്‍ശമാണ് നടത്തിയതെന്നും ബംഗാളിന്റെ പാരമ്പര്യത്തിന് കളങ്കം സൃഷ്ടിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും കമ്മീഷന്‍ കടുത്ത ഭാഷയില്‍ താക്കീത് നല്‍കി.

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ഗംഗോപാധ്യായ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പദവി രാജിവയ്ക്കുകയായിരുന്നു. ആറാം ഘട്ടത്തില്‍, ശനിയാഴ്ചയാണ് താംലുക്ക് മണ്ഡലത്തിലെ വോട്ടെടുപ്പ്.

Continue Reading

india

ഇന്ത്യ മുന്നണിക്ക് അനുകൂലമായി വലിയൊരു അടിയൊഴുക്കുണ്ട്: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുണ്ടെന്നും പാര്‍ട്ടിക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അവകാശപ്പെട്ടു. രാമക്ഷേത്രം, ഹിന്ദു-മുസ്‌ലിം, ഇന്ത്യ-പാകിസ്താന്‍ എന്നിവയുടെ പേരില്‍ ബി.ജെ.പി ആവര്‍ത്തിച്ച് ആളുകളെ പ്രേരിപ്പിച്ച് ‘വൈകാരികമായി കൊള്ളയടിക്കുന്നുവെന്നും ഖാര്‍ഗെ ആരോപിച്ചു

Published

on

തന്റെ പാര്‍ട്ടിയോടും ഇന്ത്യ മുന്നണിയോടുമുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുന്നതില്‍ നിന്ന് തടയാന്‍ സഖ്യത്തിന് അനുകൂലമായ വലിയ അടിയൊഴുക്ക് ഉണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അവര്‍ക്കുവേണ്ടിയും സമൂഹത്തില്‍ വിദ്വേഷവും ഭിന്നിപ്പും പടര്‍ത്തുന്ന ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെയും ഇപ്പോള്‍ പോരാടുന്നത് ജനങ്ങളാണെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുണ്ടെന്നും പാര്‍ട്ടിക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അവകാശപ്പെട്ടു. രാമക്ഷേത്രം, ഹിന്ദു-മുസ്‌ലിം, ഇന്ത്യ-പാകിസ്താന്‍ എന്നിവയുടെ പേരില്‍ ബി.ജെ.പി ആവര്‍ത്തിച്ച് ആളുകളെ പ്രേരിപ്പിച്ച് ‘വൈകാരികമായി കൊള്ളയടിക്കുന്നുവെന്നും ഖാര്‍ഗെ ആരോപിച്ചു. ഇപ്പോള്‍ അവരുടെ യഥാര്‍ത്ഥ നിറം ബി.ജെ.പി മനസിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘രാജ്യത്തുടനീളം സഞ്ചരിക്കുമ്പോള്‍, ഞങ്ങള്‍ക്ക് അനുകൂലമായി ഒരു വലിയ അടിയൊഴുക്കുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇന്‍ഡ്യ മുന്നണിയിലെ സഖ്യകക്ഷികള്‍ക്കും ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. അധികാരത്തിലെത്താന്‍ ആവശ്യമായ സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിക്കുന്നത് തടയാന്‍ ഞങ്ങള്‍ക്ക് സാധിക്കും. ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നുന്നു, ”അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.

‘നമുക്കുവേണ്ടി പോരാടുന്നത് പൊതുസമൂഹമാണ്, അത് ഞങ്ങള്‍ മാത്രമല്ല. ഞങ്ങള്‍ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തെ ആളുകള്‍ പിന്തുണയ്ക്കുകയും നമുക്കുവേണ്ടി പോരാടുകയും ചെയ്യുന്നു. ബി.ജെ.പി പിന്നിലാകുമെന്നും ഞങ്ങള്‍ മുന്നോട്ട് പോകുമെന്നും വ്യക്തമാണ്”. എവിടെ നിന്നാണ് ആത്മവിശ്വാസം ലഭിക്കുന്നതെന്ന ചോദ്യത്തിന്, തങ്ങളോടുള്ള ആളുകളുടെ പ്രതികരണവും അവര്‍ എങ്ങനെയാണ് അവരെ പിന്തുണയ്ക്കാന്‍ തുടങ്ങിയതും അവരുടെ പ്രത്യയശാസ്ത്രത്തിന് വേണ്ടി പോരാടുന്നതും തനിക്ക് ആത്മവിശ്വാസം നല്‍കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു. ഈ ലോക്സഭാ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള ആഹ്വാനം എല്ലാ ഇന്ത്യക്കാരുടെയും മൗലികാവകാശങ്ങളും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്ന് പറഞ്ഞു.

രണ്ട് കോടി തൊഴിലവസരങ്ങള്‍ നല്‍കാനും വിദേശത്ത് നിന്ന് കള്ളപ്പണം തിരിച്ചുകൊണ്ടുവരാനും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഖാര്‍ഗെ ആരോപിച്ചു. സര്‍ക്കാര്‍ നുണകള്‍ പറയുകയും ജനങ്ങളെ വിഡ്ഢികളാക്കുകയും ചെയ്യുന്നതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് അവരുടെ ഉദ്ദേശ്യങ്ങള്‍ മനസ്സിലായെന്നും അവര്‍ ഇപ്പോള്‍ അവരുടെ മുന്നില്‍ തുറന്നുകാട്ടപ്പെടുന്നുവെന്നും അവകാശപ്പെട്ടു.”ബി.ജെ.പി ഒരു ഹൈപ്പ് സൃഷ്ടിക്കുന്നു, മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് നടത്തിയ പ്രവര്‍ത്തനങ്ങളെ അവര്‍ അംഗീകരിക്കുന്നില്ല. അവര്‍ കോഴി, പോത്ത്, മംഗളസൂത്രം, ഭൂമി എന്നിവയെക്കുറിച്ച് സംസാരിക്കുന്നു, പ്രധാനമന്ത്രി ഇങ്ങനെയാണോ സംസാരിക്കുന്നത്, ‘ അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും പ്രചാരണത്തിന് പോലും അനുവദിക്കാതെ ജയിലില്‍ അടയ്ക്കുകയും ചെയ്യുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുന്നതിനാല്‍ ബി.ജെ.പി സമനില പാലിക്കുന്നില്ലെന്നും ജനാധിപത്യത്തില്‍ ഈ കാര്യങ്ങള്‍ നല്ലതല്ലെന്നും സ്വേച്ഛാധിപത്യ ഭരണമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ശക്തമായ എന്‍.ഡി.എ സര്‍ക്കാര്‍ വേണമെന്ന് ജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം. ബി.ജെ.പിക്കുള്ള പിന്തുണയുടെ തരംഗം കൂടുതല്‍ ശക്തമാവുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Continue Reading

india

‘സീറ്റ് കിട്ടാത്തതിനു വോട്ടു പോലും ചെയ്തില്ല’; മുന്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്ക്ക് ബിജെപിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

അതിനാല്‍ രണ്ടു ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിന്ന മുന്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്ക്ക് ബിജെപിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞു നിന്നെന്നും, വോട്ടു ചെയ്യാന്‍ പോലും കൂട്ടാക്കിയില്ലെന്നും ബിജെപി ഝാര്‍ഖണ്ഡ് ജനറല്‍ സെക്രട്ടറി ആദിത്യ സാഹു നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

താങ്കളുടെ പ്രവൃത്തി സംഘടനയ്ക്ക് കളങ്കമുണ്ടാക്കുന്നതാണ്. അതിനാല്‍ രണ്ടു ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഹസാരിബാഗിലെ എംപിയാണ് ജയന്ത് സിന്‍ഹ. പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് ബിജെപി വിട്ട മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ മകനാണ് ജയന്ത്.

ഇത്തവണ ജയന്ത് സിന്‍ഹയ്ക്ക് ഹസാരിബാഗില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ല. പകരം മനീഷ് ജയ്‌സ്വാളിനെയാണ് ഹസാരിബാഗില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് ജയന്ത് സിന്‍ഹ ബിജെപി പ്രവര്‍ത്തനങ്ങളില്‍ നിന്നും അകലം പാലിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രസ്താവന നടത്തിയതിന് ധന്‍ബാദ് കൗണ്‍സിലര്‍ രാജ് സിന്‍ഹയ്ക്കും ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Continue Reading

Trending