Connect with us

News

യുക്രെയ്‌നിലെ 4 പ്രദേശം റഷ്യയോട് ചേര്‍ത്തു; യുക്രെയ്ന്‍ പാശ്ചാത്യരുടെ പാവയെന്ന് പുടിന്‍

അധിനിവേശ പ്രദേശങ്ങളില്‍ റഷ്യയുടെ നേതൃത്വത്തില്‍ നടന്ന ഹിതപരിശോധനക്കു പിന്നാലെയാണ് കൂട്ടിച്ചേര്‍ക്കല്‍ ഔദ്യോഗികമായി പുടിന്‍ പ്രഖ്യാപിച്ചത്.

Published

on

മോസ്‌കോ: യുക്രെയ്‌നില്‍ നിന്നും റഷ്യ പിടിച്ചെടുത്ത നാലു പ്രദേശങ്ങള്‍ റഷ്യയുടെ ഭാഗമായതായി പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍. ഡൊണസ്‌ക്, ലുഷാന്‍ക്, ഖേഴ്‌സണ്‍, സപോറിസിയ എന്നീ നാലു പ്രദേശങ്ങള്‍ റഷ്യയുടെ പുതിയ മേഖലകളായതായും പുടിന്‍ പറഞ്ഞു. അധിനിവേശ പ്രദേശങ്ങളില്‍ റഷ്യയുടെ നേതൃത്വത്തില്‍ നടന്ന ഹിതപരിശോധനക്കു പിന്നാലെയാണ് കൂട്ടിച്ചേര്‍ക്കല്‍ ഔദ്യോഗികമായി പുടിന്‍ പ്രഖ്യാപിച്ചത്.

ലക്ഷക്കണക്കിന് ജനങ്ങളുടെ ആഗ്രഹമാണ് റഷ്യ നിറവേറ്റിയതെന്ന് കൂട്ടിച്ചേര്‍ക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് പുടിന്‍ പറഞ്ഞു. നാലു പ്രദേശങ്ങളുടേയും നേതാക്കളേയും റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം നാലു പ്രദേശങ്ങളിലും റഷ്യ നടത്തിയ ഹിത പരിശോധന അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണെന്നാണ് യുക്രെയ്‌നും പാശ്ചാത്യ രാജ്യങ്ങളും പറയുന്നത്.

യുക്രെയ്‌ന്റെ വടക്കു കിഴക്കന്‍ മേഖലകളില്‍ റഷ്യന്‍ സൈന്യത്തിന് വന്‍ തിരിച്ചടി നേരിടുമ്പോഴും യുക്രെയ്ന്‍ അധിനിവേശത്തില്‍ നിന്നും റഷ്യ പിന്‍മാറില്ലെന്ന സൂചനയാണ് പിടിച്ചെടുത്ത പ്രദേശങ്ങള്‍ റഷ്യയോട് കൂട്ടിച്ചേര്‍ത്തത് വഴി പുടിന്‍ നല്‍കുന്നത്. കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളിലെ ജനങ്ങള്‍ ഇന്നു മുതല്‍ റഷ്യന്‍ പൗരന്‍മാരാണെന്നും കീവിന്റെ നേതൃത്വത്തില്‍ ഈ നാലു പ്രദേശങ്ങളിലും ജനങ്ങള്‍ക്കെതിരെ ക്രൂരമായ പീഡനങ്ങള്‍ നടത്തിയതെന്നും പുടിന്‍ ആരോപിച്ചു.

ഡോണസ്‌ക്, ലുഹാന്‍സ്‌ക് എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡോണ്‍ബാസ് മേഖല 2014 മുതല്‍ റഷ്യന്‍ പിന്തുണയുള്ള വിമതരുടെ കൈകളിലാണ്. പുതുതായി കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളെ തങ്ങളുടെ സൈനിക ശക്തി ഉപയോഗിച്ച് റഷ്യ പ്രതിരോധിക്കുമെന്നും യുക്രെയ്ന്‍ പാശ്ചാത്യരുടെ പാവ സര്‍ക്കാര്‍ ഭരിക്കുന്ന രാജ്യമാണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

ധാര്‍മികതയില്ലാത്ത സാത്താന്റെ സമൂഹമാണ് പാശ്ചാത്യ സമൂഹമെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം നാലു പ്രദേശങ്ങള്‍ റഷ്യയോട് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ നാറ്റോയില്‍ ചേരാനുള്ള ശ്രമങ്ങള്‍ യുക്രെയ്ന്‍ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ സപോറീസിയയില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 25 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. സിവിലിയന്‍ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഓള്‍ടൈം ഹിറ്റ് മാന്‍, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടി ചരിത്രനേട്ടവുമായി രോഹിത് ശര്‍മ

ഇന്ന് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരത്തില്‍ നേടിയ മൂന്നാമത്തെ സിക്‌സോടെയാണ് താരം ഷാഹിദ് അഫ്രിദിയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നത്.

Published

on

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച് രോഹിത് ശര്‍മ. ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന ചരിത്രനേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇന്ന് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരത്തില്‍ നേടിയ മൂന്നാമത്തെ സിക്‌സോടെയാണ് താരം ഷാഹിദ് അഫ്രിദിയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നത്. ഇതോടെ 277 ഏകദിന മത്സരങ്ങളില്‍ നിന്ന് 352 സിക്‌സുകളാണ് രോഹിത് നേടിയത്. 398 മത്സരങ്ങളില്‍ നിന്ന് 351 സിക്‌സുകളായിരുന്നു ഷാഹിദ് അഫ്രിദിയുടെ പേരിലുള്ള റെക്കോര്‍ഡ്.

ഏകദിനത്തില്‍ താരത്തിന്റെ അറുപതാം അര്‍ധ സെഞ്ച്വറിയാണിത്. ദക്ഷിണാഫ്രിക്കക്കെതിരെ 51 പന്തില്‍ 3 സിക്‌സും 5 ഫോറുമടക്കം 57 റണ്‍സാണ് രോഹിത് നേടിയത്. അതേസമയം, ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് 350 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി. ഇന്ത്യക്കായി വിരാട് കൊഹ്‌ലി സെഞ്ച്വറിയും, കെ.എല്‍ രാഹുലും രോഹിത്തും അര്‍ധസെഞ്ച്വറിയും നേടി. 120 പന്തില്‍ 11 ഫോറും 7 സിക്‌സുമുള്‍പ്പടെ 135 റണ്‍സാണ് വിരാട് നേടിയത്. ഏകദിനത്തില്‍ താരത്തിന്റെ 52ാം സെഞ്ച്വറിയാണിത്. 51 പന്തില്‍ 5 ഫോറും 3 സിക്‌സുമടക്കം 57 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.

നേരത്തെ നാലാം ഓവറില്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ട്ടമായ ഇന്ത്യ രോഹിത് വിരാട് കൂട്ടുകെട്ടിന്റെ ബലത്തിലാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 136 കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. കെ.എല്‍ രാഹുലും 60 (56) അര്‍ധ സെഞ്ച്വറി കുറിച്ചു. ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ യാന്‍സന്‍, നാന്‍ഡ്രെ ബര്‍ഗര്‍, കോര്‍ബിന്‍ ബോഷ്, ഓട്ട്‌നീല്‍ ബാര്‍ട്ടമാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

Continue Reading

News

ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 350 റണ്‍സ് വിജയലക്ഷ്യം

120 പന്തില്‍ 11 ഫോറും 7 സിക്‌സുമുള്‍പ്പടെ 135 റണ്‍സാണ് വിരാട് നേടിയത്. ഏകദിനത്തില്‍ താരത്തിന്റെ 52ാം സെഞ്ച്വറിയാണിത്. 51 പന്തില്‍ 5 ഫോറും 3 സിക്‌സുമടക്കം 57 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.

Published

on

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് 350 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി. ഇന്ത്യക്കായി വിരാട് കൊഹ്‌ലി സെഞ്ച്വറിയും, കെ.എല്‍ രാഹുലും രോഹിത്തും അര്‍ധസെഞ്ച്വറിയും നേടി. 120 പന്തില്‍ 11 ഫോറും 7 സിക്‌സുമുള്‍പ്പടെ 135 റണ്‍സാണ് വിരാട് നേടിയത്. ഏകദിനത്തില്‍ താരത്തിന്റെ 52ാം സെഞ്ച്വറിയാണിത്. 51 പന്തില്‍ 5 ഫോറും 3 സിക്‌സുമടക്കം 57 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.

നേരത്തെ നാലാം ഓവറില്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ട്ടമായ ഇന്ത്യ രോഹിത് വിരാട് കൂട്ടുകെട്ടിന്റെ ബലത്തിലാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 136 കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. കെ.എല്‍ രാഹുലും 60 (56) അര്‍ധ സെഞ്ച്വറി കുറിച്ചു.

ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ യാന്‍സന്‍, നാന്‍ഡ്രെ ബര്‍ഗര്‍, കോര്‍ബിന്‍ ബോഷ്, ഓട്ട്‌നീല്‍ ബാര്‍ട്ടമാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

Continue Reading

india

ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞ സംഭവം; ആറുപേര്‍ക്ക് ജയില്‍ ശിക്ഷ

ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം.

Published

on

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പാചകത്തൊഴിലാളിയായ ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ആറുപേര്‍ക്ക് കോടതി രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം. കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാല്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകള്‍ ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു.

35 പേരായിരുന്നു കേസില്‍ പ്രതികളായത്. ഇതില്‍ 25 പേരെ എസ്.സിഎസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേര്‍ കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടര്‍, എന്‍. ശക്തിവേല്‍, ആര്‍. ഷണ്‍മുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

സ്‌കൂളില്‍ സംഭവം ഉണ്ടായതോടെ ദലിത് സ്?ത്രീയെ സ്‌കൂള്‍ അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്‌നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പല്‍ എന്നയാളാണ് കോടതിയില്‍ കേസ് നല്‍കിയത്. ഇതെത്തുടര്‍ന്ന് ചേവായുര്‍ പൊലീസ് കേസെടുത്തു. എസ്.സിഎസ്.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 35 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ മരണമടഞ്ഞു.

Continue Reading

Trending