Connect with us

crime

നരോദഗാം കേസ് വിധിയില്‍ അപ്പീല്‍ പോകണം- കോണ്‍ഗ്രസ്

Published

on

നരോദഗാമില്‍ 11 മുസ്ലിംകളെ ചുട്ടുകൊന്ന കേസില്‍ വിചാരണ കോടതി വിധിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് കോണ്‍ഗ്രസ്. പ്രോസിക്യൂഷന്റെ ഭാഗത്ത് സ്പഷ്ടമായ വീഴ്ച പ്രകടമാണെന്ന് പാര്‍ട്ടി വക്താവ് ജയ്‌റാം രമേശ് അഭിപ്രായപ്പെട്ടു.

വിധിപ്പകര്‍പ്പ് പുറത്തുവരുമ്പോള്‍ മാത്രമാണ് കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനാവുക. എന്നാല്‍ പ്രോസിക്യൂഷന്‍ ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്ന് വ്യക്തമാണ്. അങ്ങനെ ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാറിനും പ്രോസിക്യൂഷനും പറയാന്‍ കഴിയണമെങ്കില്‍ ഗൗരവപൂര്‍വം അപ്പീല്‍ നല്‍കണം. നിതാന്ത ജാഗ്രതയിലൂടെ നേടിയെടുക്കേണ്ടതാണ് നീതി. കേസിന്റെ പുരോഗതി കോണ്‍ഗ്രസ് പിന്തുടരും. ഹീനമായ കുറ്റകൃത്യത്തിന്റെ ഇരകളെ പിന്തുണക്കുന്നു. വൈകിയാലും നീതി നിഷേധിക്കപ്പെടില്ലെന്നാണ് പ്രതീക്ഷ ജയ്‌റാം രമേശ് പറഞ്ഞു.

കോണ്‍ഗ്രസ് മുന്‍ എം.പി ഇസ്ഹാന്‍ ജാഫരി കൊല്ലപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെടെ, ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ വലിയ സൂക്ഷ്മത കോണ്‍ഗ്രസ് കാണിച്ചു വരുന്നതാണ് രീതി. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിലാണ് ഈ മിതത്വം. കോണ്‍ഗ്രസിന്റെ പ്രസ്താവനകള്‍ ബി.ജെ.പി ആയുധമാക്കുകയും ചെയ്യുന്നു.

കോണ്‍ഗ്രസിനെ തള്ളിമാറ്റുന്ന വിധം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സജീവമായിരുന്ന ആം ആദ്മി പാര്‍ട്ടിയാകട്ടെ, നരോദഗാം കേസിലെ വിധിയെക്കുറിച്ച് മൗനംപാലിച്ചു. പാര്‍ട്ടിയുടെ മൃദുഹിന്ദുത്വ സമീപനങ്ങള്‍ക്കിടെയാണിത്.

നിയമവാഴ്ച ആഘോഷിക്കുകയാണോ, നിയമവാഴ്ചക്ക് ചരമഗീതം പാടുകയാണോ വേണ്ടതെന്ന ചോദ്യമാണ് കോണ്‍ഗ്രസ് വിട്ട കപില്‍ സിബല്‍ നരോദഗാം വിധിക്ക് പിന്നാലെ ഉയര്‍ത്തിയത്. ആരാണ് കൊന്നതെന്ന് അന്വേഷകര്‍ കണ്ടെത്തിയതാണ്. എന്നാല്‍ പ്രതികളെ ശിക്ഷിക്കാനാണോ, വിട്ടയക്കാനാണോ പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്? അദ്ദേഹം ചോദിച്ചു.

crime

കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു

കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

Published

on

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്.
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സനുകുട്ടൻ കൊലനടത്തിയതിന് ശേഷം കാടിനുള്ളിൽ ഓടിയൊളിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

crime

എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ബംഗാളിൽ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു

ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

Published

on

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബൻകുറ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തിൽ പത്രസയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലാലു പ്രസാദ് ലോഹർ എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെ പെൺകുട്ടിയെ യുവാവ് ആളൊാഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയെന്നാണ് നാട്ടുകാർ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ മൊഴി. തുടര്‍ന്ന് കുട്ടിയെ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്നത് രണ്ട് ഗ്രാമവാസികളുടെ ശ്രദ്ധയിൽ പെട്ടു. ഗ്രാമവാസികൾ ഗ്രാമത്തിലെ മറ്റ് താമസക്കാരെ വിവരമറിയിക്കുകയായിരുന്നു.

പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. ഗ്രാമവാസികളുടെ ചോദ്യം ചെയ്യലിൽ, പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി യുവാവ് സമ്മതിച്ചു. ഇതിനെത്തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ലാലുവിനെ കൂട്ടമായി ചേര്‍ന്ന് മര്‍ദിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് രണ്ടു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Continue Reading

crime

തിരുവനന്തപുരം പഞ്ചാവുഴിയിൽ യുവതിയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം; രണ്ട് പേർ കസ്റ്റഡിയിൽ

Published

on

തിരുവനന്തപുരം: തിരുവനന്തപുരം പനച്ചുമൂട് നിന്ന് 48 കാരിയെ കാണാതായ സംഭവത്തിൽ കൊലപാതകമെന്ന സംശയത്തെത്തുടർന്ന് അയൽവാസിയെ പോലീസ് ചോദ്യം ചെയ്യുന്നു.വിനോദ് കൊന്നു കുഴിച്ചുമൂടിയെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് വെള്ളറട പൊലീസിന്റെ നടപടി. പ്രിയംവദയും വിനോദും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നവെന്ന് പൊലീസ് പറഞ്ഞു.

രണ്ടു ദിവസം മുമ്പാണ് പ്രിയംവദയെ കാണാതായത്. ഇതിനെത്തുടർന്ന് പ്രിയംവദയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.

Continue Reading

Trending