Connect with us

india

മാവോയിസ്റ്റ് ആക്രമണം; പൊലീസ് സംഘം സഞ്ചരിച്ചത് മതിയായ സുരക്ഷയില്ലാതെയെന്ന് റിപ്പോര്‍ട്ട്

ദന്തേവാഡയില്‍ പൊലീസ് സംഘത്തെ വകവരുത്താന്‍ നക്‌സലുകള്‍ ആശ്രയിച്ചത് അതിമാരക ശേഷിയുള്ള സ്‌ഫോടനമെന്ന് റിപ്പോര്‍ട്ട്.

Published

on

ന്യൂഡല്‍ഹി: ദന്തേവാഡയില്‍ പൊലീസ് സംഘത്തെ വകവരുത്താന്‍ നക്‌സലുകള്‍ ആശ്രയിച്ചത് അതിമാരക ശേഷിയുള്ള സ്‌ഫോടനമെന്ന് റിപ്പോര്‍ട്ട്. അര ക്വിന്റലോളം ഇംപോവറൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.സാധാരണ ഗതിയില്‍ പൊലീസ് വാഹനങ്ങളെ ലക്ഷ്യമിട്ട് നക്‌സലുകള്‍ നടത്താറുള്ള സ്‌ഫോടനത്തിന്റെ പത്ത് മടങ്ങെങ്കിലും അധികം വരും ഇതെന്നാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ മുന്‍ മേജര്‍ ജനറല്‍ അശ്വിനി സിവാച്ചിന്റെ വിലയിരുത്തല്‍. പൊലീസ് സംഘം സഞ്ചരിച്ചത് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെയാണെന്നും റിപ്പോര്‍ട്ടുണ്ട്.

സാധാരണ നക്‌സല്‍ വിരുദ്ധ സൈനിക നടപടികള്‍ക്ക് ഉപയോഗിക്കുന്ന പൊലീസിന്റെയും സൈന്യത്തിന്റെയും വാഹനങ്ങളില്‍ ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സംവിധാനങ്ങള്‍ ഉണ്ട്. എന്നാല്‍ രഹസ്യ വിവരത്തെതുടര്‍ന്ന് ദന്തേവാഡയിലേക്ക് ദൗത്യത്തിന് അയച്ച ഡി.ആര്‍.ജി സംഘത്തിന് സഞ്ചരിക്കാന്‍ നല്‍കിയത് വാടകക്ക് വിളിച്ച മിനി വാന്‍ ആയിരുന്നു. യാതൊരു സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെയാണ് ഈ വാഹനത്തില്‍ സൈനികര്‍ ദൗത്യത്തിന് പുറപ്പെട്ടത്. നകസല്‍ വിരുദ്ധ നടപടികളില്‍ പങ്കെടുത്ത് മടങ്ങും വഴിയാണ് സൈനികരെ ലക്ഷ്യമിട്ട് സ്‌ഫോടനം നടന്നത്.

സ്‌ഫോടനം നടന്ന സ്ഥലത്ത് റോഡിന്റെ അത്ര തന്നെ വീതിയില്‍ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. റോഡിന് കുറുകെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നുവെന്ന സൂചനയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്. റോഡിന്റെ ഏത് ഭാഗത്തു കൂടി വാഹനം കടന്നുപോയാലും അപകടം ഉറപ്പാക്കാനായിരുന്നു ഇതെന്നാണ് നിഗമനം. റോഡില്‍ രൂപപ്പെട്ടിരിക്കുന്ന ഗര്‍ത്തത്തിന്റെ ആഴം ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ മാരക പ്രഹര ശേഷി സൂചിപ്പിക്കുന്നതാണ്. സ്‌ഫോടനത്തിനു പിന്നാലെ പൊലീസുകാര്‍ സഞ്ചരിച്ച വാഹനം 20 അടിയോളം ഉയരത്തില്‍ പൊങ്ങിയാണ് നിലംപതിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതും അതിമാരക പ്രഹര ശേഷി സൂചിപ്പിക്കുന്നതാണ്.മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ തങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുന്നതിലുള്ള ആധിയാണ് ആക്രമണങ്ങള്‍ക്ക് നക്‌സലുകളെ പ്രേരിപ്പിച്ചിരിക്കാമെന്നാണ് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിക്കു കീഴില്‍ 400ഓളം നക്‌സലുകള്‍ ഓരോ വര്‍ഷവും കീഴടങ്ങുന്നുണ്ട്.

അതേസമയം ഛത്തീസ്ഗഢില്‍ കുഴിബോംബാക്രമണത്തില്‍ പത്ത്് പൊലീസുകാരും ഡ്രൈവറായിരുന്ന നാട്ടുകാരനും കൊല്ലപ്പെട്ടു. പ്രശ്ന ബാധിത മേഖലയായ ദണ്ഡേവാദയിലെ ബസ്തറില്‍ ആറന്‍പൂര്‍ പൊലീസ് സ്റ്റേഷനു സമീപമാണ് വന്‍ സംഭവം നടന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘എൻസിഇആർടി ആർഎസ്എസ് അംഗത്തെ പോലെ പ്രവർത്തിക്കുന്നു’: ജയറാം രമേശ്

ബാബറി മസ്ജിദിൻ്റെ പേര് പരാമർശിക്കാതെ എൻസിഇആർടിയുടെ പുറത്തിറങ്ങിയ പുതിയ പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകം വിവാദമായിരിക്കുകയാണ്

Published

on

ഡൽഹി: ബാബറി മസ്ജിദിന്റെ പേര് പരാമർശിക്കാതെയും പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയും പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകം പ്രസിദ്ധീകരിച്ച എൻസിഇആർടിക്കെതിരെ കോൺഗ്രസ്‌. എൻസിഇആർടി 2014 മുതൽ ആർഎസ്എസ് അംഗത്തെ പോലെ പ്രവർത്തിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.

എൻസിഇആർടിയുടെ ലക്ഷ്യം പാഠപുസ്തകങ്ങൾ നിർമ്മിക്കുന്നതാണ്. അല്ലാതെ രാഷ്ട്രീയ ലഘുലേഖകളുടെ നിർമാണവും അതിന്റെ പ്രചാരണവുമല്ലെന്ന് ജയറാം രമേശ് പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെ എൻസിഇആർടി ആക്രമിക്കുകയാണ്. എൻസിഇആർടി എന്നാൽ നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് എന്നാണ്. അല്ലാതെ നാഗ്പൂരോ നരേന്ദ്ര കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് അല്ലെന്ന് ഓർക്കണമെന്നും ജയറാം രമേശ് പറഞ്ഞു.

ബാബറി മസ്ജിദിൻ്റെ പേര് പരാമർശിക്കാതെ എൻസിഇആർടിയുടെ പുറത്തിറങ്ങിയ പുതിയ പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകം വിവാദമായിരിക്കുകയാണ്. മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം എന്ന വിശേഷണമാണ് പാഠപുസ്തകത്തിൽ പകരം പരാമർശിച്ചിട്ടുള്ളത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി എന്നായിരുന്നു എൻസിഇആർടിയുടെ പഴയ പാഠഭാഗത്തിലുണ്ടായിരുന്നത്. കല്യാൺ സിംഗിന് എതിരായ സുപ്രീം കോടതി നടപടിയും പുതിയ പുസ്തകത്തിൽ ഇല്ല. ഇതടക്കം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന രണ്ട് പേജുകൾ നീക്കം ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള ബിജെപി രഥയാത്രയും കർസേവകരുടെ പങ്കും പുതിയ പാഠപുസ്തകത്തിലില്ല.

Continue Reading

india

പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടം; ലോക്കൊ പൈലറ്റടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം, 25 പേർക്ക് പരിക്ക്

നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനില്‍ ഗുഡ്‌സ് ട്രെയിനിടിക്കുകയായിരുന്നു. ഡാര്‍ജലിംഗ് ജില്ലയില്‍ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുദ്ധകാല അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.

 

Continue Reading

EDUCATION

നീറ്റ് പരീക്ഷയിലെ ക്രമക്കേട് സമ്മതിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി; രണ്ട് ഇടങ്ങളില്‍ തിരിമറി നടന്നെന്ന് റിപ്പോര്‍ട്ട്

പ്രസ്തുത വിവരങ്ങളില്‍ അന്വേഷണം ആരംഭിച്ചുവെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

Published

on

നീറ്റ് പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രണ്ട് ഇടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ആദ്യ പ്രതികരണം.

പ്രസ്തുത വിവരങ്ങളില്‍ അന്വേഷണം ആരംഭിച്ചുവെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ക്രമക്കേടിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഏത് വലിയ ഉദ്യോഗസ്ഥന്‍ ആണെങ്കിലും വെറുതെ വിടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം നീറ്റ് പരീക്ഷാ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ നേരത്തെ പ്രതികരിച്ചിരുന്നത്.
നീറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നത്. ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മൗനം പാലിക്കുകയാണെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. പിന്നാലെ വരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എ.ഐ.എസ്.എ (. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍) രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്യുകയുമുണ്ടായി.
പരീക്ഷയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു എന്‍.ടി.എക്കെതിരായ ആരോപണം. 67 വിദ്യാര്‍ത്ഥികള്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചിരുന്നത്. ഇതില്‍ ഒരേ കേന്ദ്രത്തില്‍ നിന്ന് പരീക്ഷ എഴുതിയ ആറ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നുവെന്നാണ് മറ്റൊരു ആരോപണം.

Continue Reading

Trending