Connect with us

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

Advertisement

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

international

സമാധാന കരാറുകൾ കാറ്റിൽ പറത്തി ഇസ്രായേൽ ക്രൂരത; തെക്കൻ ലെബനനിൽ സയണിസ്റ്റ് വ്യോമാക്രമണം: രണ്ടു കുട്ടികളും രണ്ടു ആരോഗ്യപ്രവർത്തകരുമടക്കം 11 പേർ കൊല്ലപ്പെട്ടു

Published

on

By

തെക്കൻ ലെബനൻ: തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ രണ്ടു കുട്ടികളും രണ്ടു ആരോഗ്യപ്രവർത്തകരുമടക്കം 11 പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ കഫാർ റെമാൻ പട്ടണത്തിലെ ജനവാസ കേന്ദ്രത്തിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായതെന്ന് ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻ.എൻ.എ (NNA) റിപ്പോർട്ട് ചെയ്തു.

ജനവാസ മേഖലകളിലും ആംബുലൻസിനും നേരെ ആക്രമണം

കഫാർ റെമാനിലെ ഒരു പാർപ്പിട സമുച്ചയത്തിന് നേരെ ഇസ്രായേലി യുദ്ധവിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിലാണ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടത്. ഇതിന് തൊട്ടുപിന്നാലെ, പ്രദേശത്ത് സർവീസ് നടത്തുകയായിരുന്ന മെഡിക്കൽ വാഹനത്തിന് നേരെ നടന്ന ഇസ്രായേലി ഡ്രോൺ ആക്രമണത്തിലാണ് രണ്ട് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടത്.

കൂടാതെ, ദെയ്ർ അൽ-സഹ്‌റാനി പട്ടണത്തിലെ ജനവാസ മേഖലയിലും രാത്രി വൈകി ഇസ്രായേൽ വ്യോമാക്രമണം നടത്തി. പ്രദേശം ഒഴിഞ്ഞുപോകാൻ നിർബന്ധിത മുന്നറിയിപ്പ് നൽകിയ ശേഷമായിരുന്നു ആക്രമണം. ഹിസ്ബുള്ളയുടെ ഡ്രോൺ കേന്ദ്രത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം. കഴിഞ്ഞ ദിവസം നബതിയേഹ് ജില്ലയിലെ അറബ് സലിമിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Advertisement

സമാധാന കരാറുകൾ കടലാസിലൊതുങ്ങി; അനിശ്ചിതത്വത്തിൽ ജനങ്ങൾ

യു.എസ്. മധ്യസ്ഥതയിൽ ജൂണിൽ ഇസ്രായേലും ലെബനനും തമ്മിൽ ഒപ്പുവെച്ച “പൈലറ്റ് സോൺ” കരാർ നിലനിൽക്കെയാണ് വീണ്ടും അതിക്രമങ്ങൾ രൂക്ഷമായിരിക്കുന്നത്. ലെബനൻ സൈന്യത്തിന് ഹിസ്ബുള്ളയെ നിരായുധീകരിക്കാനും ഇസ്രായേൽ സൈന്യത്തിന് ഘട്ടംഘട്ടമായി പിൻവാങ്ങാനുമുള്ള പരീക്ഷണ മേഖലകളായാണ് പൈലറ്റ് സോണുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രായേൽ സൈന്യം കൂടുതൽ പിൻവാങ്ങാൻ തയ്യാറാകാത്തതിനെ തുടർന്ന് നയതന്ത്ര ചർച്ചകൾ പൂർണമായും സ്തംഭിച്ച മട്ടാണ്.

കരാറിന് ശേഷം സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തി വീടുകൾ പുനർനിർമിക്കാൻ തുടങ്ങിയ തെക്കൻ ലെബനനിലെ ജനങ്ങൾ ഇപ്പോൾ വീണ്ടും ഭീതിയുടെ നിഴലിലാണ്. തെക്കൻ ലെബനനിൽ ഇസ്രായേൽ പുതിയ യുദ്ധനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അൽ ജസീറ റിപ്പോർട്ടർ സെയ്‌ന ഖോദർ ചൂണ്ടിക്കാട്ടി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം ഇപ്പോൾ മൃതദേഹങ്ങൾ പുറത്തെടുക്കുന്ന തിരച്ചിലായി മാറിയെന്നും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Advertisement
Continue Reading

Video Stories

ഇറാനിലെ പിക്കാക്സ് പർവതത്തെ ഭയന്ന് ട്രംപ്; അതിവേ​ഗം ആക്രമണം നടത്തുമെന്ന് ഭീഷണി

Published

on

By

ഇറാന്റെ ശേഷിക്കുന്ന ആണവ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഇതുവരെ ആക്രമണങ്ങളിൽ തകരാതെ സംരക്ഷിക്കപ്പെട്ടിട്ടുള്ളതുമായ ഒരു കേന്ദ്രമെന്ന നിലയിലാണ് പിക്കാക്സ് പർവതത്തിന് (Pickaxe Mountain) നേരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടർച്ചയായി ഭീഷണികൾ മുഴക്കുന്നത്.

ഇറാന്റെ പ്രധാന നതാൻസ് സമ്പുഷ്ടീകരണ പ്ലാന്റിന് സമീപമുള്ള ഭൂഗർഭ തുരങ്ക സംവിധാനമാണിത്. മുൻകാല യുദ്ധങ്ങളിലും ആക്രമണങ്ങളിലും ഈ പർവതത്തിനുള്ളിലെ രഹസ്യ കേന്ദ്രം സുരക്ഷിതമായി തുടരുകയായിരുന്നു. എന്നാൽ, ഇറാന്റെ സെൻട്രിഫ്യൂജ് നിർമ്മാണ കേന്ദ്രങ്ങളും മറ്റ് സമ്പുഷ്ടീകരണ ഹാളുകളും യുദ്ധത്തിൽ തകർന്നതോടെ, ടെഹ്‌റാൻ തങ്ങളുടെ ആണവ പ്രവർത്തനങ്ങൾ ഈ ഭൂഗർഭ തുരങ്കങ്ങളിലേക്ക് മാറ്റിയേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ ഭീഷണി.

ഈ കേന്ദ്രത്തിൽ എന്തെങ്കിലും സംശയാസ്പദമായ നീക്കങ്ങൾ ഉണ്ടായാൽ അമേരിക്ക ശക്തമായ തിരിച്ചടി നൽകുമെന്നും പിക്കാക്സ് പർവതത്തിൽ “അതിവേഗം” ആക്രമണം ഉണ്ടായേക്കാമെന്നും ട്രംപ് ഭീഷണി മുഴുക്കുന്നു.

പിക്കാക്സ് പർവതം?

Advertisement

ഇറാനിൽ ‘കുഹ്-ഇ കൊളാങ് ഗാസ് ലാ’ (Kuh-e Kolang Gaz La) എന്നറിയപ്പെടുന്ന ഈ പ്രദേശം ടെഹ്‌റാനിൽ നിന്ന് 220 കിലോമീറ്റർ തെക്ക് ഇസ്ഫഹാൻ പ്രവിശ്യയിൽ, നതാൻസ് പ്ലാന്റിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. (പേരിലെ ‘കൊളാങ്’ എന്ന വാക്കിന്റെ അർത്ഥം പിക്കാക്സ് എന്നാണ്, അങ്ങനെയാണ് പാശ്ചാത്യ നിരീക്ഷകർ ഇതിന് ‘പിക്കാക്സ് പർവതം’ എന്ന് പേരിട്ടത്).

ബങ്കർ തകർക്കുന്ന ശക്തമായ ബോംബുകളെപ്പോലും പ്രതിരോധിക്കാൻ പാകത്തിൽ, നൂറുകണക്കിന് മീറ്റർ കട്ടിയുള്ള ഗ്രാനൈറ്റ് പാറകൾക്കടിയിലാണ് ഈ ഭൂഗർഭ സമുച്ചയം നിർമ്മിച്ചിരിക്കുന്നത്.

യുറേനിയം സമ്പുഷ്ടീകരണത്തിനോ സെൻട്രിഫ്യൂജുകൾ സ്ഥാപിക്കുന്നതിനോ വേണ്ടി ഇറാൻ ഈ തുരങ്കങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും വിലയിരുത്തൽ. എന്നാൽ സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണ് ഈ സൗകര്യമെന്നാണ് ഇറാൻ പറയുന്നത്.

ഇറാനുമായുള്ള സംഘർഷങ്ങൾ തുടരുന്നതിനിടയിലും, ആണവായുധങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് ഇറാനെ തടയുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് ഈ അതീവ സുരക്ഷാ കേന്ദ്രത്തിനെതിരെ വീണ്ടും ബോംബാക്രമണ ഭീഷണി മുഴക്കിയിരിക്കുന്നത്.

Advertisement
Continue Reading

Video Stories

തുറിച്ച് നോട്ടത്തെച്ചൊല്ലിയുള്ള തർക്കം തെരുവ് യുദ്ധമായി; കുവൈത്തിൽ നാലുപേർ പൊലീസ് പിടിയിൽ

Published

on

By

കുവൈത്ത് സിറ്റി: കുവൈത്തിൽ നിസ്സാരകാര്യത്തെച്ചൊല്ലിയുണ്ടായ തർക്കം തെരുവ് യുദ്ധത്തിൽ കലാശിച്ചു. സുലൈബികാത്ത് സ്പോർട്സ് ക്ലബ്ബിന് പുറത്തുവെച്ച് പരസ്പരം തുറിച്ചുനോക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് നാലംഗ സംഘങ്ങൾ തമ്മിലുള്ള വലിയ കയ്യാങ്കളിയിൽ അവസാനിച്ചത്. സംഭവത്തിൽ നാല് കുവൈത്തി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രദേശത്ത് യുവാക്കൾ തമ്മിൽ കൂട്ടത്തല്ല് നടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിന് ലഭിച്ച അടിയന്തര സന്ദേശത്തെ തുടർന്ന് പെട്രോളിംഗ് സംഘം ഉടൻ സ്ഥലത്തെത്തുകയായിരുന്നു. പൊലീസെത്തിയപ്പോഴേക്കും തെരുവിൽ ഏറ്റുമുട്ടുകയായിരുന്ന യുവാക്കളെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ രണ്ടുപേരുടെ മുഖത്തും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്.

സ്പോർട്സ് ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ എതിർഭാഗത്തുണ്ടായിരുന്നവർ തങ്ങളെ തുറിച്ചുനോക്കിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് യുവാക്കൾ പൊലീസിന് നൽകിയ പ്രാഥമിക മൊഴിയിൽ പറയുന്നു. എന്തിനാണ് ഇങ്ങനെ നോക്കുന്നതെന്ന് ചോദ്യം ചെയ്തത് വാക്കേറ്റത്തിലേക്കും പിന്നീട് പരസ്പരം കൈയേറ്റം ചെയ്യുന്നതിലേക്കും നയിക്കുകയായിരുന്നു.

Continue Reading

Trending